Monday, October 15, 2018

ആകാശവല്ലി / മൂടില്ലാ താളി









കോൺവോൾവുലേസിയേ കുടുംബത്തിലെ ഭാഗികമായ ഒരു പരാദ സസ്യമാണ് ആകാശവല്ലി അഥവാ മൂടില്ലാത്താളി. ഇലകൾ ഇല്ലാത്ത ഇവയുടെ തണ്ടിനു് ഇളം പച്ച നിറമാണ്. മറ്റു ചെടികളിൽ പടർന്നു വളരുന്ന ഇവ ഇവയുടെ ശാസ്ത്രനാമം Cuscuta reflexa Roxb എന്നാണ്.

രൂപവിവരണം:-
****************
ഇളം മഞ്ഞനിറത്തിലുള്ള പരാദസസ്യമാണ്. നിറയെ ശാഖകളുണ്ടാവും. ആഥിതേയ സസ്യത്തിന്റെ മുകളിൽ പടർന്നുകിടക്കും. ഡിസംബർ മുതൽ മാർച്ചുവരെയാണ് ചെടി പുഷ്പിക്കുന്ന കാലം. വളരെ ചെരിയ പൂക്കളാണ്.


രസാദി ഗുണങ്ങൾ:-
*********************
രസം :കഷായം, തിക്തം, മധുരം
ഗുണം :പിശ്ചിലം
വീര്യം :ശീതം
വിപാകം :കടു

ഔഷധയോഗ്യ ഭാഗം  :-  വള്ളി

ഔഷധ ഗുണം :-
*****************
വായു നാശകം. രക്തശുദ്ധി, വേദന,പിത്തരോഗം, ത്വക്ക് രോഗം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.











Tuesday, October 2, 2018

ശ്രീമദ് നാരായണീയം - ദശകം 36

ശ്രീമദ് നാരായണീയം - ദശകം 36




പരശുരാമാവതാരവര്‍ണ്ണനം
ശ്ലോകം 1 മുതൽ 11 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 36 / 1
*****************
അത്രേ: പുത്രതയാ പുരാ ത്വമനസൂയായ‍ാം ഹി ദത്താഭിധോ
ജാത: ശിഷ്യനിബന്ധതന്ദ്രിതമനാ: സ്വസ്ഥശ്ചരന്‍ കാന്തയാ
ദൃഷ്ടോ ഭക്തതമേന ഹേഹയമഹീപാലേന തസ്മൈ വരാ-
നഷ്ടൈശ്വര്യമുഖാന‍ന്‍ പ്രദായ ദദിഥ സ്വേനൈവ ചാന്തേ വധം

അർത്ഥം :-
************
പണ്ട് നിന്തിരുവടി അത്രിമഹര്‍ഷിയുടെ പുത്രനായിട്ട് ഋഷിപത്നിയായ അനസൂയയി‍ല്‍ ദത്താത്രേയന്‍ എന്ന പ്രസിദ്ധനായി അവതരിച്ച് ശിഷ്യന്മാരുടെ നിര്‍ബന്ധത്താ‍ല്‍ മടുത്ത മനസ്സോടുകൂടിയവനായി ഭാര്യയോടുകൂടി സ്വസ്ഥചിത്തനായി സഞ്ചരിക്കുമ്പോ‍ള്‍ പരമഭക്തനായ ഹേഹയരാജാവിനാ‍ല്‍ ദര്‍ശിക്കപ്പെട്ടവനായി അദ്ദേഹത്തിന്നു അഷ്ടൈശ്വര്യങ്ങ‍ള്‍ തുടങ്ങിയ വരങ്ങളെ കൊടുത്ത് അവസാനത്തി‍ല്‍ തന്നില്‍നിന്നുതന്നെ വധത്തേയും വരമായി നല്കി.


                    🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 2
******************
സത്യം കര്‍ത്തുമഥാര്‍ജ്ജുനസ്യ ച വരം തച്ഛക്തിമാത്രാനതംബ്രഹ്മദ്വേഷി തദാഖിലം നൃപകുലം ഹന്തും ച ഭൂമേര്‍ഭരം
സഞ്ജാതോ ജമദഗ്നിതോ ഭൃഗുകുലേ ത്വം രേണുകായ‍ാം ഹരേ രാമോ നാമ തദാത്മജേഷ്വവരജ: പിത്രോരധാ: സമ്മദം

അർത്ഥം :-
************
ഹേ ഭഗവന്‍ ! അനന്തരം നിന്തിരുവടി കാര്‍ത്തവീര്‍യ്യാ‍ര്‍ജ്ജുനന്നു കൊടുത്ത വരത്തെ സത്യമാക്കിത്തീര്‍പ്പാനും ആ കാലത്ത് അവന്റെ ശക്തിക്കുമാത്രം കീഴടങ്ങുന്നതും ബ്രാഹ്മണദ്വേഷിയും ഭൂമിക്കും ഭാരവുമായിത്തീര്‍ന്നിട്ടുള്ള രാജവംശം മുഴുവ‍ന്‍ ഒടുക്കുന്നതിന്നുമായി ഭൃഗുവംശത്തില്‍ ജമദഗ്നിമഹര്‍ഷിയില്‍നിന്നു രേണുകാദേവിയി‍ല്‍ രാമനെന്ന പ്രശസ്തമായ പേരോടുകൂടി അവരുടെ പുത്രന്മാരില്‍ ഇളയവനായി ജനിച്ചു. മാതാപിതാക്കന്മാര്‍ക്ക് സന്തോഷത്തെ നല്കി.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 3
*****************
ലബ്ധാമ്നായഗണശ്ചതുര്‍ദശവയാ ഗന്ധര്‍വ്വരാജേ മനാ-ഗാസക്ത‍ാം കില മാതരം പ്രതി പിതു: ക്രോധാകുലസ്യാജ്ഞയാ
താതാജ്ഞാതിഗസോദരൈ: സമമിമ‍ാം ഛിത്വാഥ ശാന്താത് പിതു-സ്തേഷ‍ാം ജീവനയോഗമാപിഥ വരം മാതാ ച തേദാദ്വരാന്‍

അർത്ഥം :-
************
പതിന്നാലു വയസ്സുമാത്രം പ്രായമുള്ളവനും വേദം വേദ‍ാംഗം മുതലായവയെല്ല‍ാം അഭ്യസിച്ചവനുമായ നിന്തിരുവടി ചിത്രരഥനെന്ന ഗന്ധര്‍വ്വരാജാവില്‍ അല്പം ആസക്തയെന്നതുപോലെയിരുന്ന അമ്മയുടെ നേര്‍ക്ക് കോപാവിഷ്ടനായിരുന്ന അച്ഛന്റെ ആജ്ഞയാല്‍ പിതാവിന്റെ ആജ്ഞയെ അവഗണിച്ച സഹോദരന്മാരോടുകൂടി ഇവളുടെ തലയറുത്ത് അനന്തരം ശാന്തനായിത്തീര്‍ന്ന പിതാവില്‍നിന്നു അവരുടെ ജീവിതലാഭമാകുന്ന വരത്തെ ലഭിച്ചു; മാതാവും അങ്ങയ്ക്കു വരങ്ങള്‍ നല്കി.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 4
*****************
പിത്രാ മാതൃമുദേ സ്തവാഹൃതവിയദ്ധേനോര്‍ന്നിജാദാശ്രമാത്
പ്രസ്ഥായാഥ ഭൃഗോര്‍ഗ്ഗിരാ ഹിമഗിരാവാരാധ്യ ഗൗരീപതിം
ലബ്ധ്വാ തത്പരശും തദുക്തദനുജച്ഛേദീ മഹാസ്ത്രാദികം പ്രാപ്തോ മിത്രമഥാകൃതവ്രണമുനിം പ്രാപ്യാഗമ: സ്വാശ്രമം

അർത്ഥം :-
***********
അനന്തരം പിതാവിനാല്‍ മാതാവിന്റെ സന്തോഷത്തിന്നുവേണ്ടി സ്തുതിച്ചുവരുത്തപ്പെട്ട കാമധേനുവിനോടുകൂടിയ തന്റെ ആശ്രമത്തില്‍നിന്ന് ഭൃഗുമഹര്‍ഷിയുടെ ആജ്ഞയനുസരിച്ച് പുറപ്പെട്ട് ഹിമാലയപര്‍വ്വതത്തില്‍ ഉമാപതിയായ പരമേശ്വരനെ ആരാധിച്ച് അദ്ദേഹത്തിന്റെ പരശുവെന്ന ദിവ്യായുധത്തെ കൈക്കലാക്കി അദ്ദേഹം പറഞ്ഞ അസുരനെ നിഗ്രഹിച്ച് ദിവ്യാസ്ത്രങ്ങളെല്ല‍ാം ലഭിച്ച് അകൃതവ്രണനെന്ന മഹര്‍ഷിയെ മിത്രമായി ലഭിച്ചിട്ട് നിന്തിരുവടി സ്വന്തം ആശ്രമത്തിലേക്ക് തിരിച്ചെത്തി.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 5
*****************
ആഖേടോപഗതോര്‍ജ്ജുന: സുരഗവീസമ്പ്രാപ്തസമ്പദ്ഗണൈ-
സ്ത്വത്പിത്രാ പരിപൂജിത: പുരഗതോ ദുര്‍മ്മന്ത്രിവാചാ പുന:
ഗ‍ാം ക്രേതും സചിവം ന്യയുങ്‍ക്ത കുധിയാ തേനാപി രുന്ധന്മുനി-
പ്രാണക്ഷേപസരോഷഗോഹതചമൂചക്രേണ വത്സോ ഹൃത:

അർത്ഥം :-
************
നായാട്ടിനായി വനത്തില്‍ വന്നെത്തിയ കാര്‍ത്തവീര്‍യ്യാര്‍ജ്ജുന‍ന്‍ കാമധേനുവില്‍നിന്ന് ലഭിച്ച ഭോഗ്യവസ്തുക്കളെക്കൊണ്ട് അങ്ങയുടെ പിതാവിനാ‍ല്‍ വഴിപോലെ പൂജിക്കപ്പെട്ടവനായി രാജധാനിയെ പ്രാപിച്ച ദുഷ്ടന്മാരായ മന്ത്രിമാരുടെ ദുരുപദേശത്താല്‍ പിന്നീട് കാമധേനുവിനെ വാങ്ങിക്കൊണ്ടുവരുവാ‍ന്‍ ഒരു മന്ത്രിയെ നിയോഗിച്ചയച്ചു.  ദുര്‍ബുദ്ധിയോടുകൂടിയ അവനാലാകട്ടെ തന്നോടെതിര്‍ത്ത മുനിയുടെ വധത്താല്‍ കോപിഷ്ഠനായ കാമധേനുവിനാ‍ല്‍ നശിപ്പിക്കപ്പെട്ടു സൈന്യത്തൊടു കൂടിയവനായിട്ട് പശുക്കുട്ടി അപഹരിക്കപ്പെട്ടു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 6
******************
ശുക്രോജ്ജീവിതതാതവാക്യചലിതക്രോധോഥ സഖ്യാ സമം ബിഭ്രദ്ധ്യാതമഹോദരോപനിഹിതം ചാപം കുഠാരം ശരാന്‍
ആരൂഢ: സഹവാഹയന്തൃകരഥം മാഹിഷ്മതീമാവിശന്‍
വാഗ്ഭിര്‍വത്സമദാശുഷി ക്ഷിതിപതൗ സമ്പ്രാസ്തുഥാ: സംഗരം

അർത്ഥം :-
************
അനന്തരം നിന്തിരുവടി ശുക്രമഹര്‍ഷിയാ‍ല്‍ ജീവിക്കപ്പെട്ട അച്ഛന്റെ വാക്കുകളാ‍ല്‍ ഇളക്കപ്പെട്ട കോപത്തോടുകൂടിയവനായി ധ്യാനിക്കപ്പെട്ട മഹോദരനാല്‍ കൊണ്ടുവരപ്പെട്ട വില്ല്, കഠാരി, ശരങ്ങളെന്നിവ ധരിച്ചുകൊണ്ട് സഖാവായ മഹര്‍ഷിയോടുകൂടി കുതിരകളോടും സാരഥിയോടുംകൂടിയ തേരി‍ല്‍ കയറി മാഹിഷ്മരാജധാനിയില്‍ പ്രവേശിച്ച് സാമവാക്കുകല്‍കൊണ്ട് ആ കാര്‍ത്തവീര്‍യ്യാര്‍ജ്ജുനരാജാവ് പശുക്കിടാവിനെ തിരികെ തരാതിരുന്നപ്പോ‍ള്‍ യുദ്ധം ആരംഭിച്ചു.


                   🌻🌺🌻🌺🌻🌺🌻🌺

സ്ലോകം :- 36 / 7
******************1
പുത്രാണാമയുതേന സപ്തദശഭിശ്ചാക്ഷൗഹിണീഭിര്‍മഹാ-
സേനാനീഭിരനേകമിത്രനിവഹൈര്വ്യാജൃംഭിതായോധന:
സദ്യസ്ത്വത്കകുഠാരബാണവിദലന്നിശ്ശേഷസൈന്യോത്കരോ ഭീതിപ്രദ്രുതനഷ്ടശിഷ്ടതനയസ്ത്വാമാപതത് ഹേഹയ:

അർത്ഥം :-
************
ആ ഹേഹയാധിപന്‍ പതിനായിരം പുത്രന്മാരാലും പതിനേഴു അക്ഷൗഹിണിപടയാലും മഹാന്മാരായ സേനനായകന്മാരാലും മറ്റനവധി സുഹൃത്തുക്കളാലും വര്‍ദ്ധിക്കപ്പെട്ട യുദ്ധത്തോടുകൂടിയവനും, ക്ഷണനേരംകൊണ്ട് അങ്ങയുടെ കഠാരത്താലും ബാണത്താലും പിളര്‍ക്കപ്പെട്ട എല്ലാ സൈന്യത്തോടും കൂടിയവനായിട്ട് പേടിച്ചോടിയവ‍ര്‍, ചത്തൊടുങ്ങിയവര്‍ ഇവരി‍ല്‍ നിന്നും ശേഷിച്ച പുത്രന്മാരോടുകുടി നിന്തിരുവടിയോട് എതിരിട്ടു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 8
******************
ലീലാവാരിതനര്‍മ്മദാജലവലല്ലങ്കേശഗര്‍വ്വാപഹ-
ശ്രീമദ്ബാഹുസഹസ്രമുക്തബഹുശസ്ത്രാസ്ത്രം നിരുന്ധന്നമും
ചക്രേ ത്വയ്യഥ വൈഷ്ണവേപി വിഫലേ ബുദ്ധ്വാ ഹരിം ത്വ‍ാം മുദാ ധ്യായന്തം ഛിതസര്വദോഷമവധീ: സോഗാത് പരം തേ പദം

അർത്ഥം :-
***********
കളിയായി തടുക്കപ്പെട്ട നര്‍മ്മദാനദിയിലെ ജലത്തി‍ല്‍ മുഴുകിയ രാവണന്റെ ഗര്‍വ്വം ശമിപ്പിച്ച ഭംഗിയേറിയ ആയിരം കൈകളാല്‍ പ്രയോഗിക്കപ്പെട്ട ശസ്ത്രാസ്ത്രങ്ങളെ തടുക്കവേ, വൈഷ്ണവമായ ചക്രംകൂടി അങ്ങയി‍ല്‍ നിഷ്ഫലമായിത്തീര്‍ന്നപ്പോ‍ള്‍ നിന്തിരുവടിയെ മഹാവിഷ്ണുവാണെന്നറിഞ്ഞ് സന്തോഷത്തോടുകൂടി അങ്ങയെ ധ്യാനിക്കുന്ന ഈ കാര്‍ത്തവീര്‍യ്യാര്‍ജ്ജുനനെ നിന്തിരുവടി കന്മഷങ്ങളെയെല്ല‍ാം നശിപ്പിച്ച് നിഗ്രഹിച്ചു; അദ്ദേഹം അങ്ങയുടെ പരമപദത്തെ പ്രാപിക്കുകയും ചെയ്തു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 9
*****************
ഭൂയോമര്‍ഷിതഹേഹയാത്മജഗണൈസ്താതേ ഹതേ രേണുകാ- മാഘ്നാന‍ാം ഹൃദയം നിരീക്ഷ്യ ബഹുശോ ഘോര‍ാം പ്രതിജ്ഞ‍ാം വഹന്‍
ധ്യാനാനീതരഥായുധസ്ത്വമകൃഥാ വിപ്രദ്രുഹ: ക്ഷത്രിയാന‍ന്‍ ദിക്ചക്രേഷു കുഠാരയന‍ന്‍ വിശിഖയന്‍ നി:ക്ഷത്രിയ‍ാം മേദിനീം

അർത്ഥം :-
************
വീണ്ടും കോപാകുലന്മാരായ അര്‍ജ്ജുനന്റെ പുത്രന്മാരാല്‍ അച്ഛന്‍ വധിക്കപ്പെട്ട സമയം പലപ്രവശ്യം മാറത്തടിച്ചു കരയുന്നവളായ മാതാവായ രേണുകയെ കണ്ടിട്ട് ഭയങ്കരമായ പ്രതിജ്ഞയെ ചെയ്തുകൊണ്ട് നിന്തിരുവടി ധ്യാനിച്ചു വരുത്തപ്പെട്ട തേരോടും ആയുധത്തോടുംകൂടി കൊന്നൊടുക്കിയും ബാണങ്ങള്‍കൊണ്ടു തകര്‍ത്തും ഭൂമിയെ ക്ഷത്രിയന്മാരില്ലാത്തതാക്കിത്തീര്‍ത്തു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 10
*******************
താതോജ്ജീവനകൃന്നൃപാലകകുലം ത്രിസ്സപ്തകൃത്വോ ജയന്‍ സന്തര്‍പ്യഥ സമന്തപഞ്ചകമഹാരക്തഹൃദൗഘേ പിതൃന്‍
യജ്ഞേ ക്ഷ്മാമപി കാശ്യപാദിഷു ദിശന‍ന്‍ സാല്വേന യുധ്യന്‍ പുന: കൃഷ്ണോമും നിഹനിഷ്യതീതി ശമിതോ യുദ്ധാത് കുമാരൈര്‍ഭവാന‌‍ന്‍

അർത്ഥം :-
************
അനന്തരം നിന്തിരുവടി പിതാവിനെ ജീവിപ്പിച്ച് ഇരുപത്തൊന്നു വട്ടം ക്ഷത്രിയവംശത്തെ ജയിച്ച് സമന്തപഞ്ചകമെന്ന സ്ഥലത്തില്‍ ക്ഷത്രിയ രക്തംകൊണ്ട് നിര്‍ക്കിക്കപ്പെട്ട വലിയ ഹ്രദങ്ങളിലെ രക്തപ്രവാഹങ്ങളില്‍ പിതൃക്കള്‍ക്ക് ത‍ര്‍പ്പണം ചെയ്തിട്ട് യാഗത്തി‍ല്‍ ഭൂമിയേയും കാശ്യപന്‍ മുതലായ ഋത്വിക്കുകളി‍ല്‍ ദാനംചെയ്തു, പിന്നെ സാല്വരാജാവിനോടുകൂടി യുദ്ധം ചെയ്തു കൊണ്ടിരിക്കെ കൃഷ്ണാവതാരത്തി‍ല്‍ ഇവനെ നിഗ്രഹിച്ചുകൊള്ളും എന്നിങ്ങിനെ സനത്കുമാരാദികളി‍ല്‍ യുദ്ധത്തില്‍നിന്ന് നിവര്‍ത്തിക്കപ്പെട്ടു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 11
******************
ന്യസ്യാസ്ത്രാണി മഹേന്ദ്രഭൂഭൃതി തപസ്തന്വന്‍ പുനര്‍മ്മജ്ജിത‍ാം
ഗോകര്‍ണാവധി സാഗരേണ ധരണീം ദൃഷ്ട്വാര്‍ത്ഥിതസ്താപസൈ:
ധ്യാതേഷ്വാസധൃതാനലാസ്ത്രചകിതം സിന്ധും സ്രുവക്ഷേപണാ- ദുത്സാര്യോദ്ധൃതകേരലോ ഭൃഗുപതേ വാതേശ സംരക്ഷ മ‍ാം

അർത്ഥം :-
************
ഹേ പരശുചാമസ്വരുപിയായ ഗുരുവായൂരപ്പ! ആയുധങ്ങളുപേക്ഷിച്ച് മഹേന്ദ്ര പര്‍വ്വതത്തി‍ല്‍ തപസ്സുചെയ്തുകൊണ്ടിരിക്കവേ പിന്നെ ഗോകര്‍ണ്ണംവരെയുള്ള ഭൂമി സമുദ്രത്താല്‍ മുക്കപ്പെട്ടത്തായി കണ്ട് താപസന്മാരാ‍ല്‍ പ്രാര്‍ത്ഥിക്കപ്പെട്ടവനായി ധ്യാനിച്ചു വരുത്തപ്പെട്ട വില്ലി‍ല്‍ തൊടുത്ത ആഗ്നേയാസ്ത്രത്തില്‍നിന്നു ഭീതനായ സമുദ്രത്തെ സ്രുവം എടുത്തെറിഞ്ഞ് ഒഴിച്ചുനിര്‍ത്തി കേരളത്തെ ഉദ്ധരിച്ച നിന്തിരുവടി എന്നെ രക്ഷിച്ചരൂളേണമേ


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം  പരശുരാമാവതാര
വര്‍ണ്ണനം എന്ന മുപ്പത്താറ‍ാംദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ










Monday, October 1, 2018

ശ്രീമദ് നാരായണീയം - ദശകം 35

ശ്രീമദ് നാരായണീയം - ദശകം 35




ശ്രീരാമചരിതവര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 35 / 1
*****************
നീതസ്സുഗ്രീവമൈത്രീം തദനു ഹനുമതാ ദുന്ദുഭേ: കായമുച്ചൈ:
ക്ഷിപ്ത്വ‍ാംഗുഷ്ഠേന ഭൂയോ ലുലുവിഥ യുഗപത് പത്രിണാ സപ്ത സാലാന്‍
ഹത്വാ സുഗ്രീവഘാതോദ്യതമതുലബലം ബാലിനം വ്യാജവൃത്ത്യാ
വര്‍ഷാവേലാമനൈഷീ‍ര്‍വ്വിരഹതരലിതസ്ത്വം മതംഗാശ്രമാന്തേ

അർത്ഥം :-
*************
അതിന്നുശേഷം ഹനൂമാനാല്‍ സുഗ്രീവനോടുകൂടി സഖ്യം പ്രാപിപ്പിക്കപ്പെട്ട നിന്തിരുവടി ദുന്ദുഭിയെന്ന അസുരന്റെ അസ്ഥികൂടത്തെ കാല്‍ പെരുവിരല്‍കൊണ്ട് ഊക്കോടെ എടുത്തെറിഞ്ഞിട്ട് അനന്തരം ഒരു ബാണം കൊണ്ട് ഏഴു സാലങ്ങളേയും ഒരുമിച്ചു മുറിച്ചു; സുഗ്രിവനെ കൊല്ലുവാനൊരുങ്ങിയ എതിരില്ലാത്ത ബലത്തോടുകൂടിയ ബാലിയെ മറഞ്ഞുനിന്നു നിഗ്രഹിച്ചിട്ട് നിന്തിരുവടി ഭാര്യവിയോഗത്താ‍ല്‍ ഏറ്റവും കലങ്ങിയ മനസ്സോടുകൂടിയവനായി മതംഗമഹര്‍ഷിയുടെ ആശ്രമപ്രദേശത്ത് മഴക്കാലം കഴിച്ചുകൂട്ടി.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 2
******************
സുഗ്രീവേണാനുജോക്ത്യാ സഭയമഭിയതാ വ്യൂഹിത‍ാം വാഹിനീം താ-
മൃക്ഷാണ‍ാം വീക്ഷ്യ ദിക്ഷു ദ്രുതമഥ ദയിതാമാര്‍ഗണായാവനമ്ര‍ാം
സന്ദേശം ച‍ാംഗുലീയം പവനസുതകരേ പ്രാദിശോ മോദശാലീ
മാര്‍ഗ്ഗേ മാര്‍ഗ്ഗേ മമാര്‍ഗ്ഗേ കപിഭിരപി തദാ ത്വത്പ്രിയാ സപ്രയാസൈ:

അർത്ഥം :-
*************
അതിന്നുശേഷം അനുജനായ ലക്ഷ്മണന്റെ വാക്കനുസരിച്ച് പ്രതിജ്ഞയെ ലംഘിച്ചതുകൊണ്ടുള്ള ഭയത്തോടെ അടുത്തു വന്നുചേര്‍ന്ന സുഗ്രീവനാ‍ല്‍ പ്രിയതമയായ സീതയെ അന്വേഷിക്കുന്നതിന്നുവേണ്ടി നാനാദിക്കുകളില്‍നിന്നും വേഗത്തി‍ല്‍ വരുത്തി അണിനിരത്തപ്പെട്ടതായ ആ വാനരസൈന്യത്തെ വണങ്ങിനില്ക്കുന്നതായി കണ്ട് ഏറ്റവും സന്തോഷത്തോടുകൂടിയവനായ നിന്തിരുവടി ഹനൂമാന്റെ കയ്യി‍ല്‍ സീതാദേവിയ്ക്കുള്ള സന്ദേശത്തേയും അടയാളമായി മോതിരത്തേയും കൊടുത്തേല്പിച്ചു; അപ്പോള്‍ വാനരന്മാരാ‍ല്‍ വളരെ പണിപ്പെട്ട് ഓരോ മാര്‍ഗത്തിലും അങ്ങയുടെ പ്രിയപത്നി അന്വേഷിക്കപ്പെട്ടു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 3
******************
ത്വദ്വാ‍ര്‍ത്താകര്‍ണ്ണനോദ്യദ്ഗരുദുരുജവസമ്പാതിസമ്പാതിവാക്യ-
പ്രോത്തീര്‍ണ്ണാര്‍ണ്ണോധിരന്തര്‍ന്നഗരി ജനകജ‍ാം വീക്ഷ്യ ദത്വ‍ാംഗുലീയം
പ്രക്ഷുദ്യോദ്യാനമക്ഷക്ഷപണചണരണ: സോഢബന്ധോ ദശാസ്യം
ദൃഷ്ട്വാ പ്ലുഷ്ട്വാ ച ലങ്ക‍ാം ഝടിതി സ ഹനുമാന്‍ മൗലിരത്നം ദദൗ തേ

അർത്ഥം :-
************
ആ ഹനുമാന്‍ നിന്തിരുവടിയുടെ വൃത്താന്തം കേട്ടതുകൊണ്ടു മുളച്ചുവന്ന ചിരകുകള്‍കൊണ്ട് അതിവേഗത്തി‍ല്‍ പറന്നുതുടങ്ങിയ സമ്പാതിയുടെ വാക്കിനാ‍ല്‍ സമുദ്രം ചാടിക്കടന്ന് ലങ്കാപുരിക്കുള്ളില്‍ സീതാദേവിയെ കണ്ട് അടയാളമോതിരം കൊടുത്ത് ഉദ്യാനത്തെ തകര്‍ത്തു രാവണപുത്രനായ അക്ഷകുമാരന്റെ വധം കൊണ്ടുണ്ടായ പ്രശസ്തമായ യുദ്ധത്തോടുകൂടിയവനായി ബ്രഹ്മാസ്ത്രബന്ധനം സഹിച്ച് രാവണനെ കണ്ട് ലങ്കാനഗരത്തെ ദഹിപ്പിക്കകയുംചെയ്ത് വേഗത്തില്‍ നിന്തിരുവടിക്കു ചൂഡാമണിയെ കൊണ്ടുവന്നുതന്നു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 4
*****************
ത്വം സുഗ്രീവ‍ാംഗദാദിപ്രബലകപിചമൂചക്രവിക്രാന്തഭൂമീ-
ചക്രോഭിക്രമ്യ പാരേജലധി നിശിചരേന്ദ്രാനുജാശ്രീയമാണ:
തത്പ്രോക്ത‍ാം ശത്രുവാര്‍ത്തം രഹസി നിശമയന്‍ പ്രാര്‍ത്ഥനാപാര്‍ത്ഥരോഷ-
പ്രാസ്താഗ്നേയാസ്ത്രതേജസ്ത്രസദുദധിഗിരാ ലബ്ധവാന്‍ മദ്ധ്യമാര്‍ഗ്ഗം

അർത്ഥം :-
***********
നിന്തിരുവടി സുഗ്രീവന്‍ അംഗദ‍ന്‍ മുതലായ പ്രബലന്മാരായ വാനരന്മാരുടെ സൈന്യസമൂഹങ്ങളാല്‍ വ്യാപിക്കപ്പെട്ട ഭൂവിഭാഗത്തോടുകൂടിയവനായിട്ട് നേരി‍ല്‍ പുറപ്പെട്ടുചെന്ന് സമുദ്രക്കരയില്‍വെച്ച് രാക്ഷസാധിപന്റെ അനുജനായ വിഭീഷണനാ‍ല്‍ ആശ്രയിക്കപ്പെട്ടാവനായി സ്വകാര്യമായി അവനാ‍ല്‍ പറഞ്ഞറിയിക്കപ്പെട്ട ശത്രുവിന്റെ വിവരങ്ങളെ മനസ്സിലാക്കിക്കൊണ്ട് തന്റെ അപേക്ഷയെ നിരസിച്ചതിനാലുണ്ടായ കോപത്താല്‍ പ്രയോഗിക്കപ്പെട്ട ആഗ്നേയാസ്ത്രത്തിന്റെ തേജസ്സിനാ‍ല്‍ ഭീതനായ സമുദ്രരാജാവിന്റെ വാക്കുകൊണ്ട് സമുദ്രമദ്ധ്യത്തില്‍ക്കൂടിയുള്ള വഴിയെ സമ്പാദിച്ചു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 5
******************
കീശൈരാശാന്തരോപാഹൃതഗിരിനികരൈ: സ്സേതുമാധാപ്യ യാതോ
യാതൂന്യാമര്‍ദ്ദ്യ ദംഷ്ട്രാനഖശിഖരിശിലാസാലശസ്ത്രൈ: സ്വസൈന്യൈ:
വ്യാകുര്വന്‍ സാനുജസ്ത്വം സമരഭുവി പരം വിക്രമം ശക്രജേത്രാ
വേഗാന്നാഗാസ്ത്രബദ്ധ: പതഗപതിഗരുന്മാരുതൈര്‍മ്മോചിതോഭൂ:

അർത്ഥം :-
************
വാനരന്മാരാല്‍ പല ദിക്കുകളില്‍നിന്നും കൊണ്ടുവരപ്പെട്ട പര്‍വ്വതക്കൂട്ടങ്ങളാ‍ല്‍ ചിറകെട്ടിച്ച് ലങ്കയില്‍ പ്രവേശിച്ച് ദംഷ്ട്രക‍ള്‍ നഖങ്ങ‍ള്‍ പര്‍വ്വതങ്ങ‍ള്‍ പാറക‍ള്‍ വൃക്ഷങ്ങള്‍ എന്നി ആയുധങ്ങളോടുകൂടിയ തന്റെ സൈന്യങ്ങളെക്കൊണ്ട് രാക്ഷസന്മാരെ മര്‍ദ്ദിച്ച് യുദ്ധഭൂമിയി‍ല്‍ വര്‍ദ്ധിച്ച പരാക്രമത്തെ പ്രകടിപ്പിക്കുന്നവനായി അനുജനോടുകൂടിയ നിന്തിരുവടി ഇന്ദ്രജിത്തിനാല്‍ നാഗാസ്ത്രംകൊണ്ടു ബന്ധിക്കപ്പെട്ട് ഉടനെതന്നെ പക്ഷീന്ദ്രനായ ഗരുഡന്റെ ചിറകുകളില്‍നിന്നു പുറപ്പെട്ട കാറ്റുകൊണ്ട് മോചിപ്പിക്കപ്പെടുകയും ചെയ്തു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 6
******************
സൗമിത്രിസ്ത്വത്ര ശക്തിപ്രഹൃതിഗളദസുര്‍വ്വതജാനീതശൈല-
ഘ്രാണാത് പ്രാണാനുപേതോ വ്യകൃണുത കുസൃതിശ്ലാഘിനം മേഘനാദം
മായാക്ഷോഭേഷു വൈഭീഷണവചനഹൃതസ്തമ്ഭന: കുംഭകര്‍ണ്ണം
സമ്പ്രാപ്തം കമ്പിതോര്വീതലമഖിലചമൂഭക്ഷിണം വ്യക്ഷിണോസ്ത്വം

അർത്ഥം :-
***********
അവിടെ യുദ്ധത്തിന്നിടയില്‍ ലക്ഷ്മണനാകട്ടേ രാവണന്റെ ശക്തിയേറ്റ് ഗതപ്രാണനായി ഹനുമാനാല്‍ കൊണ്ടുവരപ്പെട്ട ഓഷധിപര്‍വ്വതത്തിന്റെ ആഘ്രാണം നിമിത്തം വീണ്ടും ജീവന്‍ ലഭിച്ച് മായബലത്തെ പുകഴ്ത്തി പറഞ്ഞുകൊണ്ടിരുന്ന ഇന്ദ്രജിത്തിനെ വധിച്ചു; നിന്തിരുവടി രാക്ഷസമായയാ‍ല്‍ ക്ഷോഭങ്ങളുണ്ടാവുമ്പോഴെല്ല‍ാം വിഭീഷണന്റെ വാക്കിനാല്‍ നശിപ്പിക്കപ്പെട്ട മോഹത്തോടുകൂടിയവനായി ഭൂമിയെ കുലുക്കി ക്കൊണ്ടുവന്നെതിരിട്ടവനും സൈന്യങ്ങളെയെല്ല‍ാം ഭക്ഷിക്കുന്നവനുമായ കുംഭകര്‍ണ്ണനെ വധിചു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 7
******************
ഗൃഹ്ണന്‍ ജംഭാരിസംപ്രേഷിതരഥകവചൗ രാവണേനാഭിയുദ്ധ്യ‍ന്‍
ബ്രഹ്മാസ്ത്രേണാസ്യ ഭിന്ദന‍ന്‍ ഗലതതിമബലാമഗ്നിശുദ്ധ‍ാം പ്രഗൃഹ്ണന‍‍ന്‍
ദേവശ്രേണീവരോജ്ജീവിതസമരമൃതൈരക്ഷതൈ: ഋക്ഷസംഘൈര്‍ –
ലംങ്കാഭര്‍ത്രാ ച സാകം നിജനഗരമഗാ: സപ്രിയ: പുഷ്പകേണ

അർത്ഥം :-
************
നിന്തിരുവടി ദേവേന്ദ്രന്‍ അയച്ചുതരുന്ന തേരിനേയും കവചത്തേയും സ്വീകരിച്ച് രാവണനോടു നേരിട്ടു പൊരുതി ബ്രഹ്മാസ്ത്രംകൊണ്ട് അവന്റെ പത്തുതലകളേയും അറുത്ത് അഗ്നിയില്‍ പ്രവേശിച്ച് പരിശുദ്ധയായ സീതാദേവിയെ പരിഗ്രഹിച്ച് യുദ്ധത്തില്‍ മരിച്ചിരുന്നവരും ദേവന്മാരുടെ വരപ്രസാദംകൊണ്ടു ജീവിപ്പിക്കപ്പെട്ടവരും ദേഹത്തില്‍ യാതൊരുവിധ വ്രണവുമില്ലാത്തവരുമായ വാനരസൈന്യങ്ങളോടും ലങ്കാധിപനായ വിഭീഷണനോടും പ്രിയതമയോടുകൂടി പുഷ്പകവിമാനത്തില്‍ തന്റെ രാജ്യത്തിലേക്ക് യാത്രയായി.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 8
****************
പ്രീതോ ദിവ്യാഭിഷേകൈരയുതസമധികാന്‍ വത്സരാന‍ന്‍ പര്യരംസീര്‍
മൈഥില്യ‍ാം പാപവാചാ ശിവ! ശിവ! കില ത‍ാം ഗ‍ര്‍ഭിണീമഭ്യഹാസീ:
ശത്രുഘ്നേനാര്‍ദ്ദയിത്വാ ലവണനിശിചരം പ്രാര്‍ദ്ദയ: ശൂദ്രപാശം
താവദ്വാല്മീകിഗേഹേ കൃതവസതിരുപാസൂത സീതാ സുതൗ തേ

അർത്ഥം :-
***********
നിന്തിരുവടി ദിവ്യങ്ങളായ അഭിഷേകങ്ങളാല്‍ സന്തുഷ്ടനായി പരിനായിരത്തിലധികം സംവത്സരക്കാലം സുഖമായി വാണു.  സീതാദേവിയെ പറ്റിയുള്ള ലോകാപവാദംകൊണ്ട് ഗ‍ര്‍ഭിണിയായ ആ ദേവിയെ ഉപേക്ഷിച്ചുവത്രെ! കഷ്ടം ! കഷ്ടം ! ശത്രുഘ്നനെക്കൊണ്ട് ലവണാസുരനെ നിഗ്രഹിച്ചു ശൂദ്രനായ ജംബുകനെ വധിച്ചു. ആ സമയം വാല്മീകിയുടെ ആശ്രമത്തില്‍ പാര്‍ത്തുവന്നിരുന്ന സീതാദേവി അങ്ങയുടെ രണ്ടു പുത്രന്മാരെ പ്രസവിച്ചു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 9
*****************
വാല്മീകേസ്ത്വത്സുതോദ്ഗാപിതമധുരകൃതേരാജ്ഞയാ യജ്ഞവാടേ
സീത‍ാം ത്വയ്യാപ്തുകാമേ ക്ഷിതിമവിശദസൗ ത്വം ച കാലാര്‍ത്ഥിതോഭൂ:
ഹേതോ: സൗമിത്രിഘാതീ സ്വയമഥ സരയൂമഗ്നനിശ്ശേഷഭൃത്യൈ:
സാകം നാകം പ്രയാതോ നിജപദമഗമോ ദേവ വൈകുണ്ഠമാദ്യം

അർത്ഥം :-
************
യാത്രശാലയില്‍ അങ്ങയുടെ പുത്രന്മാരെക്കൊണ്ടു രാമയണമാകുന്ന മധുരകൃതിയെ ഗാനം ചെയ്യിച്ച വാല്മീകി മാമുനിയുടെ ആജ്ഞയനുസരിച്ച് നിന്തിരുവടി സീതയേ കൈക്കൊള്ളുവാനാഗ്രഹിച്ച സമയം ആ ദേവി ഭൂമിയില്‍ പ്രവേശിച്ചു; നിന്തിരുവടിയും ധര്‍മ്മദേവനാ‍ല്‍ പ്രാര്‍ത്ഥിക്കപ്പെട്ടു കാരണവശാ‍ല്‍ ലക്ഷ്മണനേയും തിരസ്കരിച്ചവനായി അനന്തരം തന്നെത്താന്‍ സരയൂ നദിയി‍ല്‍ മുഴുകിയ ആശ്രിതജനങ്ങളോടുകൂടി സ്വര്‍ഗ്ഗത്തിലേക്കു ഗമിച്ചു; അല്ലേ ഭഗവാനേ ! നിന്തിരുവടി സൃഷ്ടിക്കുമുമ്പില്‍ ഉള്ളതും സ്വന്തം സ്ഥാനവുമായ വൈകുണ്ഠത്തെ പ്രാപിച്ചു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 10
*******************
സോയം മര്‍ത്ത്യവതാരസ്തവ ഖലു നിയതം മര്‍ത്ത്യശിക്ഷാര്‍ഥമേവം
വിശ്ലേഷാര്‍ത്തിര്‍ന്നിരാഗസ്ത്യജനമപി ഭവേത് കാമധാ‍മ്മാതിസക്ത്യാ
നോ ചേത് സ്വാത്മാനുഭൂതേ: ക്വ നു തവ മനസോ വിക്രിയാ ചക്രപാണേ
സ ത്വം സത്ത്വൈകമൂര്‍ത്തേ പവനപുരപതേ വ്യാധുനു വ്യാധിതാപാന്‍

അർത്ഥം :-
************
കാമം, ധര്‍മ്മം എന്നിവയിലുള്ള ആസക്തിനിമിത്തം വിരഹ ദുഃഖവും നിരപരാധികളുടെ പരിത്യാഗവും നിശ്ചയമായി ഭവിക്കും എന്നിങ്ങിനെ മനുഷരെ ഉപദേശിക്കുവാന്‍വേണ്ടി മാത്രമാണ് നിന്തിരുവടിയുടെ ഈ മനുഷ്യാവതാരം; അല്ലെങ്കില്‍ ആത്മാരാമനായ നിന്തിരുവടിയുടെ മനസ്സിന്നു വികാരം എങ്ങിനെ സംഭവിച്ചു; ചക്രായുധത്തെ ധരിച്ചിരിക്കുന്നവനും ശുദ്ധസത്വസ്വരുപിയൂമായ ഗുരുവായൂരപ്പ! അപ്രകാരമുള്ള നിന്തിരുവടി രോഗപീഡകളെ അകറ്റേണമേ.


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ശ്രീരാമചരിത
വര്‍ണ്ണനം എന്ന മുപ്പത്തഞ്ച‍ാം
ദശകം സമാപ്തം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ ഭഗവതേ വാസുദേവായ.