Saturday, December 8, 2018

തെറ്റിദ്ധരിപ്പിക്കപ്പെട്ട. ഗണപതി




ഗണപതി ഭഗവാന്റെ യഥാർത്ഥ രൂപം എന്താണ്? ഗജമുഖൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശുകൻ പരീക്ഷിത്തിനോട് പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ് --അല്ലയോ മഹാരാജാവേ ! ഞാൻ ഈ പറഞ്ഞതൊന്നും പരമാർത്ഥമല്ല! അങ്ങയ്ക്ക് വിജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടിയാണ് - എന്ന്

പാർവ്വതി കുളിക്കുന്ന സമയം ഗണപതിയെ കാവൽ നിർത്തിയെന്നും ആ സമയം പുറത്ത് പോയിരുന്ന പരമശിവൻ വന്നു എന്നും ഗണപതി അകത്തേക്ക് കടത്തിവിട്ടില്ല എന്നും കോപിഷ്ഠനായ ശിവൻ ശൂലം കൊണ്ട് ഗണപതിയുടെ ശിരസ്സ വുത്തു എന്നും വൃത്തികെട്ട കഥ ചില ഹൈന്ദവ വിരോധികൾ പടച്ചുവിട്ടിട്ടുണ്ട്. ഇത് കേട്ടാൽ തോന്നും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ മൊയ്തീന്റെ ബാപ്പയുടെ സ്വഭാവമാണ് പരമശിവന് എന്ന് ! പുത്രനെ കത്തി എടുത്ത് കുത്താൻ! കഷ്ടം!!

ഇവിടെ ഒരു സന്ദേശം നമുക്ക് തരുന്നു! കൈലാസത്തിൽ പാർവ്വതിക്കും പരമശിവനും ഉണ്ണി പിറന്നു  സകല വിശിഷ്ഠ വ്യക്തികളും കൈലാസത്തിൽ എത്തി ഗണപതിയെ കണ്ടു. എന്നാൽ ഒരാൾ മാത്രം പോയില്ല. ശനിദേവൻ!! തന്റെ ദൃഷ്ടി പതിഞ്ഞാൽ ഗണപതിക്ക് വല്ല അപകടവും പറ്റുമോ എന്ന ഭയം മൂലമാണ് ശനിദേവൻ പോകാത്തത്. എന്നാൽ പാർവ്വതിയുടെ പരിഭവം കേട്ടപ്പോൾ വരുന്നത് വരട്ടെ എന്നു കരുതി ശനിദേവൻ പോയി. ശനിദർശനത്താൽ ഗണപതിയുടെ ശിരസ്സ് പൊട്ടി  തെറിച്ച് മേൽപ്പോട്ടുയർന്നു എന്നാണ് കഥ. ഇത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. ശനി ദോഷം വിഘ്നേശ്വരന് പോലും തടുക്കാൻ കഴിയില്ല പീന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അതിനാൽ അത് ഗൗരവമായെടുത്ത് പരിഹാരം ചെയ്യണം എന്ന സന്ദേശമാണ് ഇവിടെ തരുന്നത്!

ഗണപതിയുടെ ജ്ഞാനം മന്ദീഭവിച്ചു. ഉണർവ്വില്ലാതെയായി. ശിരസ്സ് നഷ്ടപ്പെട്ട പോലെ! മഹാവിഷ്ണു ശൂന്യതയിൽ നിന്നും ഗജശിരസ്സ് വെച്ചു കൊടുത്തു എന്നു പറയുന്നു. എങ്ങും നിറഞ്ഞു നിൽക്കുന്നത് ബ്രഹ്മാണ്. അപ്പോൾ ശൂന്യത എവിടേ? അപ്പോൾ ബ്രഹ്മത്തിൽ നിന്നും ഗജശിരസ്സ് എടുത്തു. ഇനി ഗജം എന്നാൽ എന്താണ്? ആന അത് ഒരർത്ഥം മറ്റൊന്ന്  8 എന്ന സംഖ്യ. എഎന്ത് 8? നാലു വേദങ്ങളും നാല് ഉപവേദങ്ങളും വിഷ്ണു വീണ്ടും ഗണപതിക്ക് നൽകി ശനി ദോഷമകറ്റി എന്ന് സാരം. അതായത് ശനി ദോഷത്തിന് വിഷ്ണു ഭജനം ഉത്തമം എന്ന് സന്ദേശം. നീ ഏത് രൂപത്തിൽ എന്നെ കാണുവാനാഗ്രഹിക്കുന്നുവോ? ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന ഗീതാവാക്യമനുസരിച്ച് ഋഷിമാർ കൽപ്പിച്ചതാണ് ഇന്നു നാം കാണുന്ന ആനയുടെ മുഖത്തൊട് കൂടിയ രൂപം! എന്തേ മഹർഷിമാർ ഇങ്ങിനെ ഒരു രൂപം നൽകിയത്?

ആ രൂപത്തിൽ വിഘ്ന നിവാരണത്തിന് ജീവാത്മാക്കളായ നാം ചെയ്യെണ്ട ചീല കാര്യങ്ങളുണ്ട്.
ചെറിയ കണ്ണ് ---എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം എന്ന തത്വം
2. വലിയ ചെവിവട്ടം ചെറിയ ചെവിദ്വാരം--എല്ലാം കേൾക്കണം പക്ഷെ ആവശ്യമുള്ളത് മാത്രമേ ഉൾക്കൊള്ളാവൂ എന്ന തത്വം
3. തുമ്പിക്കൈ--ചേറ് നിറഞ്ഞ ജലത്തിൽ നിന്ന് ജലം മാത്രമേ ആന എടുക്കൂ! അതിനാൽ സത്തായത് മാത്രം എടുക്കുക എന്ന തത്വം
4. കൊമ്പുകൾ--വലത്തെ കൊമ്പ് സത്തും ഇടത്തെ കൊമ്പ് അസത്തും. പരശുരാമൻ അസത്തായ കൊമ്പ് മുറിച്ചു. കാരണം വിഘ്ന നിവാരണത്തിന് സത്ത് മാത്രമേ വേണ്ടൂ! ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഗണപതിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകും വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല.  ചിന്തിക്കുക

അശ്വിനീദേവന്മാർ

അശ്വിനീദേവന്മാർ : -
********************



ഹൈന്ദവവേദപുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായ രണ്ടു ദേവന്മാരാണ് അശ്വിനീദേവന്മാർ. ഒരാൾ ദസ്രനെന്നും മറ്റേ ആൾ നാസത്യനെന്നും അറിയപ്പെടുന്നു. അശ്വികളെന്നും നാസത്യന്മാരെന്നും അശ്വനീകുമാരന്മാരെന്നും ഇവരെ പറയാറുണ്ട്. വിശ്വകർമാവിന്റെ മകളായ സംജ്ഞയിൽ ഇരട്ടപെറ്റുണ്ടായ സൂര്യപുത്രന്മാരാണിവർ. സംജ്ഞ വിവാഹാനന്തരം സൂര്യതേജസ് സഹിക്കവയ്യാതെ തന്റെ സ്ഥാനത്തു തന്റെ രൂപത്തിൽ ഛായയെ നിർത്തി തപസ്സുചെയ്യാൻ പോയി. രഹസ്യം മനസ്സിലാക്കിയ സൂര്യൻ സംജ്ഞയെ അന്വേഷിച്ചു പുറപ്പെട്ടു;

മേരുപാർശ്വത്തിൽവച്ച് അവളെ കണ്ടെത്തി. സംജ്ഞ പേടിച്ച് ഒരു പെൺകുതിരയുടെ രൂപം ധരിച്ച് ഓട്ടം തുടങ്ങി. സൂര്യൻ ഒരു ആൺകുതിരയുടെ രൂപത്തിൽ അവളെ അനുധാവനം ചെയ്തു. പെൺകുതിര ക്ഷീണിച്ച് തിരിഞ്ഞുനിന്നു. രണ്ടു കുതിരകളുടെയും ശ്വാസവായുക്കൾ തമ്മിൽ ഇടയുകയും തദ്ഫലമായി അശ്വരൂപിണിയായ സംജ്ഞ ഗർഭംധരിച്ച് അശ്വിനികളെ പ്രസവിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ ഉത്പത്തി സംബന്ധിച്ചുള്ള കഥ.

ഋഗ്വേദത്തിൽ ഇന്ദ്രനും അഗ്നിയും സോമനും കഴിഞ്ഞാൽ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയിട്ടുള്ളവരാണ് അശ്വിനീദേവന്മാർ. പ്രകാശത്തിന്റെ ദേവന്മാരായി ഇവർ അൻപതിൽപ്പരം സൂക്തങ്ങളിൽ പരാമൃഷ്ടരാകുന്നുണ്ട്. ഇവർ നിത്യയൗവനന്മാരും സൌന്ദര്യമൂർത്തികളുമാണ്. ഉഷസ്സിന് ആകാശത്തിൽ വഴിതെളിച്ചുകൊടുക്കുന്നത് ഇവരാണ്. മൂന്നു ചക്രങ്ങളുള്ള സുവർണരഥത്തിലാണ് ഇവരുടെ സഞ്ചാരം. പ്രജാപതിയോട് ആയുർവേദം പഠിച്ച് ദേവവൈദ്യൻമാരായിത്തീർന്ന ഇവരുടെ അത്ഭുത സിദ്ധികളെപ്പറ്റി ഇതിഹാസങ്ങളിൽ പല ഉപാഖ്യാനങ്ങളുമുണ്ട്. അന്ധനായ ച്യവന മഹർഷിക്ക് ഇവർ കാഴ്ചയുണ്ടാക്കിക്കൊടുത്തു; യവനാശ്വന്റെ ഉദരത്തിൽനിന്നും മാന്ധാതാവിനെ കീറിയെടുത്ത് ശസ്ത്രക്രിയാപാടവം വെളിപ്പെടുത്തി.


സ്വപ്രഭാവം സംഹാരപരമായി പ്രയോഗിച്ചിട്ടുള്ളതിനും ഉദാഹരണങ്ങളുണ്ട്. അശ്വിനി (തുലാ) മാസത്തിൽ ബ്രാഹ്മണർക്കു നെയ്യ് ദാനം ചെയ്താൽ സൌന്ദര്യം വർധിക്കുമെന്നും പന്ത്രണ്ടുമാസം നെയ്യ് അഗ്നിയിൽ ആഹുതി ചെയ്താൽ അശ്വിനികളുടെ ലോകം പ്രാപിക്കുമെന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു. പാണ്ഡുപത്നിയായ മാദ്രി ഇവരെ ധ്യാനിച്ചുവരുത്തി സമ്പാദിച്ച പുത്രൻമാരാണ് നകുലസഹദേവന്മാർ. അശ്വിനികൾ കേരളത്തിൽ ആലത്തൂർനമ്പിയുടെ ഇല്ലത്തിൽ വൈദ്യം പഠിക്കാനെന്ന വ്യാജേന താമസിച്ചതായി ഐതിഹ്യമുണ്ട്.



അശ്വിനികൾ കേവലം പൗരാണിക ദേവന്മാരല്ലെന്നും ചികിത്സാനൈപുണ്യം കൂടിയുള്ള ഒരു കുതിരപ്പടയാളി വർഗമാണെന്നും ഒരഭിപ്രായമുണ്ട്. അവരെ ഭരിച്ചിരുന്ന യമളന്മാരായ രണ്ടു രാജാക്കന്മാർ പില്ക്കാലം വർഗനാമത്തിൽ സ്മരിക്കപ്പെടുകയും, ഇരുട്ടും രോഗവും അകറ്റുന്ന ദേവന്മാരായി സങ്കല്പിക്കപ്പെടുകയും ചെയ്തുവെന്നാണ് ഈ അഭിപ്രായത്തിന്റെ ചുരുക്കം. മിഥുനംരാശിരൂപങ്ങളായ ഇരട്ടകൾ അശ്വിനീദേവന്മാരാണെന്ന സങ്കല്പം ജ്യോതിഷത്തിലുണ്ട്.