സൂര്യകാലടി മന
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരദേവതകള്‍ കുടിയിരിക്കുന്ന, തേക്കില്‍ തീര്‍ത്ത നാലുകെട്ടോടുകൂടിയ, ഹോമുകുണ്ഡമണയാത്ത കാലടി മനയെക്കുറിച്ചുള്ള ഐതിഹ്യമാലയിലെ അധ്യായം മറക്കുന്നതെങ്ങിനെ?
സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദഗ്രന്ഥം സ്വന്തമാക്കിയ കാലടിമനയുടെ പാരമ്പര്യത്തെപ്പറ്റി കൊട്ടാരത്തില്‍ ശങ്കുണ്ണി വിസ്തരിച്ച് പ്രസ്താവിക്കുന്നുണ്ട്. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനു ശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാര വ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചുവെന്നാണ് ശങ്കുണ്ണി എഴുതുന്നത്.
അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന‘. ചരിത്രരേഖകള്‍ പറയുന്നത് സൂര്യകാലടി മന ആദ്യ കാലത്ത് പൊന്നാനി താലൂക്കില്‍ ആയിരുന്നുവെന്നാണ്. ആറേഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ കുടുംബക്കാര്‍ പൊന്നാനി വിട്ടൊഴിഞ്ഞ് കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്ത് വന്ന് താമസമുറപ്പിച്ചതിന്റെ കാരണം ഇന്നും ആര്‍ക്കുമറിയില്ല. ഇപ്പോഴത്തെ മന പണികഴിപ്പിച്ചത് സ്വാതി തിരുനാള്‍ മഹാരാജാവാണ്.
ഐതിഹ്യം :-
***************
സൂര്യകാലടി എന്ന പേരില്‍ വിശ്വവിഖ്യാതനായി, ഇതിഹാസ കഥാപാത്രമായി മാറിയ ഒരു ഭട്ടതിരിയുടെ ആവിര്‍ഭാവത്തോടെയാണ് കാലടി എന്ന പൂര്‍വ്വിക കുടുംബനാമം ‘സൂര്യകാലടി’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹം സൂര്യനെ തപസ്സുചെയ്യുകയും മന്ത്രതന്ത്രങ്ങളുടെ താളിയോലകള്‍ സൂര്യഭഗവാന്‍ അദ്ദേഹത്തിന് നല്‍കിയെന്നുമാണ് ഐതിഹ്യം.
കാലടിമനയില്‍ ആറ്റുനോറ്റുണ്ടായ ഉണ്ണിയുടെ ഉപനയനസമയത്ത് അവന്‍ അമ്മയോട് ചോദിച്ചു തന്റെ പിതാവാരാണെന്ന്. ഇത്രയും കാലം ആരുമറിയാതെ സൂക്ഷിച്ച് രഹസ്യം ഇനിയും ഒളിക്കാനാവാതെ ആ അമ്മ പറഞ്ഞു തുടങ്ങി.
തൃശ്ശൂര്‍ പൂരം കാണാന്‍ പോയതാണെത്രെ ഉണ്ണിയുടെ പിതാവ് കാലടി ഭട്ടതിരിയും ഒപ്പം മറ്റൊരു നമ്പൂതിരിയും. നേരം രാത്രി ആയിരിക്കുന്നു. ഒരു യക്ഷി പറമ്പിലൂടെയാണ് അവര്‍ നടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഭയന്ന്
വിറച്ച് നടന്നിരുന്ന അവരെ ആശ്വസിപ്പിക്കാനെന്നോണം പെട്ടെന്നതാ രണ്ട് സുന്ദരികള്‍.
യക്ഷിപ്പറമ്പിലൂടെയുള്ള ഈ യാത്ര അപകടം വിളിച്ചു വരുത്തുമെന്നും രാത്രി അടുത്തുതന്നെയുള്ള മാളികയില്‍ താമസിച്ച് നാളെ പോയാല്‍ മതിയെന്നും സുന്ദരികള്‍ പറഞ്ഞത് ഭട്ടതിരിയും നമ്പൂതിരിയും വിശ്വസിച്ചു. എന്നാല്‍ മാളികയില്‍ കടന്നതോടെ സുന്ദരികളുടെ ഭാവം മാറി. മനുഷ്യനിണത്തിനായി കാത്തിരിക്കുകയായിരുന്ന അവര്‍ യഥാര്‍ത്ഥരൂപം കൈക്കൊണ്ടു.
കരഞ്ഞപേക്ഷിച്ചെങ്കിലും സാത്വികരായ ബ്രാഹ്മണന്‍മാരെ യക്ഷികള്‍ പീഡിപ്പിക്കാന്‍ തുടങ്ങി. ഭാഗ്യത്തിന് നമ്പൂതിരിയുടെ കയ്യില്‍ ദേവീമാഹാത്മ്യ ഗ്രന്ഥമുണ്ടായിരുന്നതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ പാവം കാലടി ഭട്ടതിരിയാവട്ടെ യക്ഷികള്‍ക്ക് ആഹാരമാവുകയും ചെയ്‌തു - കഥ പറഞ്ഞു തീര്‍ന്നതും ആ അമ്മയുടെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായൊഴുകി.
പിതാവിനെ ആഹാരമാക്കിയ യക്ഷിയെ സംഹരിക്കാതെ താനിനി അടങ്ങില്ലെന്ന് ഉണ്ണി ഉഗ്രശപഥമെടുത്തു. സ്ഥിരോത്സാഹിയായ ആ ഉണ്ണി, നീണ്ടനാളത്തെ കഠിനതപസ്സിനാല്‍ സൂര്യ ദേവനെ പ്രത്യക്ഷപ്പെടുത്തി. മന്ത്ര തന്ത്രങ്ങളടങ്ങിയ ഒരു അമൂല്യ ഗ്രന്ഥമാണ് സൂര്യദേവന്‍ ഉണ്ണിക്ക് കൊടുത്തത്. സൂര്യദേവനെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടിയതിനാല്‍ യായി.
സൂര്യഗ്രൻഥം നിമിത്തം മന്ത്രതന്ത്രങ്ങളിൽ അജ്ജയ്യനായപ്പോൾ യക്ഷിയെ തളക്കാനുള്ള മുന്നൊരുക്കങ്ങൾ സൂര്യകാലടി ആരംഭിക്കുകയും ലോകത്തുള്ള സർവ്വമാന യക്ഷികളെയും ആവാഹിച്ചു തന്റെ അച്ഛനെ കൊന്നത് ഞാൻ അല്ലാ എന്ന് സത്യം ചെയ്യിപ്പിച്ചു വിടുകയും ചെയ്തു, അവസാനം ഒരു യക്ഷി മാത്രം ബാക്കിയായി, അവർക്കു സത്യം തുറന്നു പറയേണ്ടി വരുകയും സൂര്യകാലടി ഭട്ടത്തിരിപ്പാട് അവരെ ഹോമ കുണ്ഡത്തിൽ ഹോമിച്ചു അടുത്തുള്ള പാലമരത്തിൽ കുടിയിരുത്തി. ഹോമിക്കുന്നതിനു മുൻപ് ആ യക്ഷി സൂര്യകാലടിയെ "നീ ഇന്നേക്ക് നാല്പത്തിയൊന്നാം നാൾ ചക്രശ്വാസം മുട്ടി മരിക്കട്ടെ എന്ന് ശാപം നൽകി, നാല്പത്തിയൊന്നാം നാൾ തിരുവാളൂർ ക്ഷേത്രത്തിൽ മൂന്നു നേരത്തെ പൂജകളും തൊഴുതാൽ ശാപമോക്ഷം കിട്ടും എന്നും പറഞ്ഞിരുന്നു.
അതിനുശേഷം അന്ന് നാടുവാണിരുന്ന പള്ളിബാണപെരുമാളുടെ കൊട്ടാരത്തിൽ ഒരുസ്ത്രീയുടെ ഗന്ധർവബാധ ഒഴിപ്പിക്കാൻ സൂര്യകാലടി പോവുകയും, ബ്രാഹ്മണന് വിഹിതമല്ലാത്ത മൃഗങ്ങളെ അറുത്തു ഹോമിക്കുക, ഒര് തുണി നെയ്യിലും തേനിലും മുക്കി അതിലേക്കു ഉറുമ്പുകളെയും പ്രാണികളെയും ആകർഷിച്ചു അതിൽ ജീവികൾ നിറയുമ്പോൾ ആ ജീവികളെ ജീവനോടെ ഹോമിക്കുക തുടങ്ങിയ കർമങ്ങൾ ചെയ്തു എന്നും അവസാനം ഗതിമുട്ടിയ ഗന്ധർവ്വൻ സൂര്യകാലടിയെ "ഇന്നേക്ക് 15 നാളിൽ നീ മൂത്രം മുട്ടി മരിക്കട്ടെ എന്ന് ശാപവും, ആ നാൾ തിരുവാളൂർ മൂന്നു പൂജയും തൊഴുതാൽ ശാപം ഫലിക്കില്ല എന്ന് ശാപമോക്ഷവും നൽകി. സൂര്യകാലടി നോക്കിയപ്പോൾ രണ്ടു ശാപവും ഒരേ ദിവസം തിരുവാളൂർ ക്ഷേത്രത്തിലേക്ക് നീളുന്നു.
ശാപദിവസത്തിന്റെ തലെദിവസം തിരുവാളൂർ ക്ഷേത്രത്തിലെ പൂജാരികൾക്കും അധികാരികൾക്കും ഒരേ സ്വപ്നദർശനം ഉണ്ടായി, നാളെ ക്ഷേത്രത്തിൽ ഒരു മരണം നടക്കും, എല്ലാ പൂജയും അതിരാവിലെ തന്നെ തീർക്കണം എന്നിട്ടു ക്ഷേത്രം അടച്ചിടണം എന്നായിരുന്നു ആ സ്വപ്നം, എല്ലാവര്ക്കും ഒരുപോലെ സ്വപ്നദർശനം വന്നതുകൊണ്ട് അവർ അതുപോലെ ചെയുകയും സൂര്യകാലടി ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും ക്ഷേത്രം അടച്ചിരുന്നു. വൈകുന്നേരം തൊഴാം എന്ന് കരുതി അദ്ദേഹം ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടി പക്ഷെ സന്ധ്യ ആയപ്പോഴേക്കും അദ്ദേഹത്തിന് നിർത്താതെ മൂത്രശങ്ക, മൂത്രമൊഴിക്കാൻ ചെന്നാൽ വേണ്ട എന്ന് തോന്നും ശുദ്ധമായി തിരിച്ചു വന്നിരിക്കും അപ്പോഴേക്കും വീണ്ടും മൂത്രശങ്ക, ഇത് കുറെ നേരം തുടർന്ന് പിന്നെ ശ്വാസം മുട്ടി അദ്ദേഹം പരാക്രമങ്ങൾ കാട്ടി, മൂത്രം പോവാതെ ചാടി മറിഞ്ഞും ചക്രശ്വാസം മുട്ടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാളൂർ ക്ഷേത്രത്തിന്റെ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളുടെമേൽ മറ്റും കാണാനുണ്ട്, മരണവെപ്രാളത്തിൽ അദ്ദേഹം സൂര്യ ഭഗവാനോട് ഗ്രൻഥത്തിൽ കണ്ടത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു എന്ന് ചോദിക്കുകയും അപ്പോൾ "സൂര്യകാലടി തന്നെ വേണം എന്ന് പറഞ്ഞിരുന്നോ " എന്ന് അശരീരി ഉണ്ടായി . (ഗ്രൻഥത്തിൽ കണ്ടത് എല്ലാം സൂര്യകാലടി തന്നെ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലലോ എന്ന് സാരം"). അപ്പോൾ അദ്ദേഹം തിരുവാളൂർ മഹാദേവനോട് ഇതാണോ അവിടത്തെ ആഥിത്യമര്യാദ എന്ന് ചോദിച്ചു തിരുവാളൂർ മഹാദേവനെ ഈ ക്ഷേത്രം കത്തിനശിച്ചു പോവട്ടെ എന്ന് ശപിക്കുന്നു. അങ്ങനെ സൂര്യകാലടി ഭട്ടത്തിരിപ്പാട് ദുർമരണപ്പെടുകയും തിരുവാളൂർ ശിവക്ഷേത്രം കൊല്ലങ്ങൾക് ശേഷം അഗ്നിബാധയിൽ നശിച്ചു, ശിവലിംഗം തന്നെ രണ്ടായി പിളർന്നു, ക്ഷേത്രത്തിന്റെ ഊരാണ്മ ഉണ്ടായിരുന്ന ബ്രാഹ്മണ കുടുംബങ്ങൾ മൊത്തം അന്ന്യംനിന്ന് പോയി. പിനീട് വർഷങ്ങൾക് ശേഷം ആണ് തിരുവാളൂർ ക്ഷേത്രം പുനരുദ്ധാരണം ചെയ്തു നിത്യപൂജകൾ തുടങ്ങുന്നത്. പണ്ട് അഗ്നിബാധയിൽ രണ്ടായി പിളർന്ന ആ ശിവലിംഗം ഇപ്പോഴും ഉള്ളത്
"ദുർമരണപ്പെട്ട ബ്രഹ്മജ്ഞാനം ഉള്ള സൂര്യകാലടിയെ ബ്രഹ്മരാക്ഷസായി സൂര്യകാലടിമനയുടെ അകത്തളത്തിൽ കുടിയിരുത്തിയിട്ടുണ്ട്'
പിന്നീട് ഗണപതി സൂര്യകാലടി മനയുടെ മുഖ്യപ്രതിഷ്ട്ട ആയി, സൗരഗാണപത്ത്യ വിധികൾക്കനുസൃതമായി ഇവിടെ മന്ത്രവാദകർമങ്ങൾ ചെയുന്നു
സൂര്യകാലടി മനയിലെ ഒരു മന്ത്രവാദകർമത്തിനെ കുറിച്ച
*********************************
ഒരിക്കൽ തിരുവിതാങ്കൂർ ദിവാൻ ആയിരുന്ന ഒരു പരദേശി ബ്രാഹ്മണൻ സൂര്യകാലടിയിൽ എത്തി അന്നത്തെ കർന്നവരോട് തന്റെ സഹോദരൻ സ്വത്തുതർക്കത്തിൽ തന്റെ നേരെ മന്ത്രവാദകർമങ്ങൾ സ്ഥിരമായി ചെയുന്നു, ഗതിയഞ്ചും മുട്ടി സഹായിക്കണം എന്ന് പറഞ്ഞു വന്നു, ശംഖ്മുഖം കടപ്പുറത്തു ഇന്ന ദിവസം ദിവാനോടു എത്താൻ പറഞ്ഞു, പറഞ്ഞ ദിവസം കടപ്പുറത്ത് മന്ത്രവാദകർമ്മം തുടങ്ങി, കുറച്ചു നീങ്ങി ഒരു കരിങ്കൽ മണ്ഡപം അതിന്റെ തൂണിൽ ഒരു ആടിനെ കെട്ടിയിട്ടുണ്ട്. കർമത്തിന്റെ അവസാനം ആ ആടിന്റെ ഓരോ രോമകൂപങ്ങളിൽ നിന്നും രക്തമൊഴുകി വന്നു ആട് മരണപെട്ടു ആട് മരിച്ച അതെ സമയത്തു തന്നെ ആന്ധ്രയിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ദിവാന്റെ ചേട്ടൻ മരണപെട്ടു. ഈ രണ്ടു സഹോദരങ്ങളുടെയും ആത്മാക്കൾ മരണശേഷം സൂര്യകാലടി മനയിൽ ഉള്ളതായി മുത്തശ്ശികഥകൾ പറയുന്നു
ഒരിക്കൽ ഒരു സൂര്യകാലടി ഭട്ടത്തിരിപ്പാട് കോഴിക്കോട് രേവതി പട്ടത്താനത്തിനു പോയി അവിടെ കൌണാറ്റിനു (മീനച്ചിലാർ) വടക്കേകരയിൽ ഉള്ളവർക്കല്ലാതെ താനം പതിവില്ല. സൂര്യകാലടി മന അന്ന് മീനച്ചിലാറിനു തെക്കേക്കര ആയിരുന്നു. സഭയിൽ വഴക്കായി. സൂര്യകാലടി തറപ്പിച്ചു പറയുന്നു ഇല്ലം മീനച്ചിലാറിന്റെ വടക്കേക്കര ആണ് എന്ന്. സാമൂതിരിക്കു സംശയം ആയി, അത് പരിശോധിക്കാൻ ഒരു ദൂതനെ വിട്ടു. ദൂതൻ അവിടെ ചെല്ലുമ്പോഴേക്കും ഗണപതി ഒറ്റക്കൊമ്പുകൊണ്ടു ചാലുകീറി പുഴയുടെ ഗതിമാറി എന്ന് മുത്തശ്ശി കഥകളും ഐതിഹ്യകഥകളും പറയുന്നു. (ഇതിൽ സത്യം എന്തുതന്നെ ആയിരുന്നാലും മീനച്ചിലാർ സൂര്യകാലടി മനയ്ക്കു അടുത്ത് വെച്ച് ഗതി മാറുന്നുണ്ട്, പണ്ട് ഒഴുകിയിരുന്ന വഴി ഇപ്പോഴും ഒരു തോടുണ്ട്) അങ്ങനെ ഒറ്റക്കൊമ്പൻ സൂര്യകാലടിയുടെ മാനം കാത്തു എന്ന് കഥ
സൂര്യകാലടി മനയിലെ ഉപാസനാ മൂർത്തികൾ മഹാഗണപതിയും, സ്ത്രീഭാവത്തിൽ ഉള്ള സൂര്യനും, ശ്രീചക്രവും ആണ്