തെറ്റിദ്ധരിപ്പിക്കപ്പെട്ട. ഗണപതി
ഗണപതി ഭഗവാന്റെ യഥാർത്ഥ രൂപം എന്താണ്? ഗജമുഖൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശുകൻ പരീക്ഷിത്തിനോട് പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ് --അല്ലയോ മഹാരാജാവേ ! ഞാൻ ഈ പറഞ്ഞതൊന്നും പരമാർത്ഥമല്ല! അങ്ങയ്ക്ക് വിജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടിയാണ് - എന്ന്
പാർവ്വതി കുളിക്കുന്ന സമയം ഗണപതിയെ കാവൽ നിർത്തിയെന്നും ആ സമയം പുറത്ത് പോയിരുന്ന പരമശിവൻ വന്നു എന്നും ഗണപതി അകത്തേക്ക് കടത്തിവിട്ടില്ല എന്നും കോപിഷ്ഠനായ ശിവൻ ശൂലം കൊണ്ട് ഗണപതിയുടെ ശിരസ്സ വുത്തു എന്നും വൃത്തികെട്ട കഥ ചില ഹൈന്ദവ വിരോധികൾ പടച്ചുവിട്ടിട്ടുണ്ട്. ഇത് കേട്ടാൽ തോന്നും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ മൊയ്തീന്റെ ബാപ്പയുടെ സ്വഭാവമാണ് പരമശിവന് എന്ന് ! പുത്രനെ കത്തി എടുത്ത് കുത്താൻ! കഷ്ടം!!
ഇവിടെ ഒരു സന്ദേശം നമുക്ക് തരുന്നു! കൈലാസത്തിൽ പാർവ്വതിക്കും പരമശിവനും ഉണ്ണി പിറന്നു സകല വിശിഷ്ഠ വ്യക്തികളും കൈലാസത്തിൽ എത്തി ഗണപതിയെ കണ്ടു. എന്നാൽ ഒരാൾ മാത്രം പോയില്ല. ശനിദേവൻ!! തന്റെ ദൃഷ്ടി പതിഞ്ഞാൽ ഗണപതിക്ക് വല്ല അപകടവും പറ്റുമോ എന്ന ഭയം മൂലമാണ് ശനിദേവൻ പോകാത്തത്. എന്നാൽ പാർവ്വതിയുടെ പരിഭവം കേട്ടപ്പോൾ വരുന്നത് വരട്ടെ എന്നു കരുതി ശനിദേവൻ പോയി. ശനിദർശനത്താൽ ഗണപതിയുടെ ശിരസ്സ് പൊട്ടി തെറിച്ച് മേൽപ്പോട്ടുയർന്നു എന്നാണ് കഥ. ഇത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. ശനി ദോഷം വിഘ്നേശ്വരന് പോലും തടുക്കാൻ കഴിയില്ല പീന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അതിനാൽ അത് ഗൗരവമായെടുത്ത് പരിഹാരം ചെയ്യണം എന്ന സന്ദേശമാണ് ഇവിടെ തരുന്നത്!
ഗണപതിയുടെ ജ്ഞാനം മന്ദീഭവിച്ചു. ഉണർവ്വില്ലാതെയായി. ശിരസ്സ് നഷ്ടപ്പെട്ട പോലെ! മഹാവിഷ്ണു ശൂന്യതയിൽ നിന്നും ഗജശിരസ്സ് വെച്ചു കൊടുത്തു എന്നു പറയുന്നു. എങ്ങും നിറഞ്ഞു നിൽക്കുന്നത് ബ്രഹ്മാണ്. അപ്പോൾ ശൂന്യത എവിടേ? അപ്പോൾ ബ്രഹ്മത്തിൽ നിന്നും ഗജശിരസ്സ് എടുത്തു. ഇനി ഗജം എന്നാൽ എന്താണ്? ആന അത് ഒരർത്ഥം മറ്റൊന്ന് 8 എന്ന സംഖ്യ. എഎന്ത് 8? നാലു വേദങ്ങളും നാല് ഉപവേദങ്ങളും വിഷ്ണു വീണ്ടും ഗണപതിക്ക് നൽകി ശനി ദോഷമകറ്റി എന്ന് സാരം. അതായത് ശനി ദോഷത്തിന് വിഷ്ണു ഭജനം ഉത്തമം എന്ന് സന്ദേശം. നീ ഏത് രൂപത്തിൽ എന്നെ കാണുവാനാഗ്രഹിക്കുന്നുവോ? ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന ഗീതാവാക്യമനുസരിച്ച് ഋഷിമാർ കൽപ്പിച്ചതാണ് ഇന്നു നാം കാണുന്ന ആനയുടെ മുഖത്തൊട് കൂടിയ രൂപം! എന്തേ മഹർഷിമാർ ഇങ്ങിനെ ഒരു രൂപം നൽകിയത്?
ആ രൂപത്തിൽ വിഘ്ന നിവാരണത്തിന് ജീവാത്മാക്കളായ നാം ചെയ്യെണ്ട ചീല കാര്യങ്ങളുണ്ട്.
ചെറിയ കണ്ണ് ---എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം എന്ന തത്വം
2. വലിയ ചെവിവട്ടം ചെറിയ ചെവിദ്വാരം--എല്ലാം കേൾക്കണം പക്ഷെ ആവശ്യമുള്ളത് മാത്രമേ ഉൾക്കൊള്ളാവൂ എന്ന തത്വം
3. തുമ്പിക്കൈ--ചേറ് നിറഞ്ഞ ജലത്തിൽ നിന്ന് ജലം മാത്രമേ ആന എടുക്കൂ! അതിനാൽ സത്തായത് മാത്രം എടുക്കുക എന്ന തത്വം
4. കൊമ്പുകൾ--വലത്തെ കൊമ്പ് സത്തും ഇടത്തെ കൊമ്പ് അസത്തും. പരശുരാമൻ അസത്തായ കൊമ്പ് മുറിച്ചു. കാരണം വിഘ്ന നിവാരണത്തിന് സത്ത് മാത്രമേ വേണ്ടൂ! ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഗണപതിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകും വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ചിന്തിക്കുക
ഗണപതി ഭഗവാന്റെ യഥാർത്ഥ രൂപം എന്താണ്? ഗജമുഖൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശുകൻ പരീക്ഷിത്തിനോട് പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ് --അല്ലയോ മഹാരാജാവേ ! ഞാൻ ഈ പറഞ്ഞതൊന്നും പരമാർത്ഥമല്ല! അങ്ങയ്ക്ക് വിജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടിയാണ് - എന്ന്
പാർവ്വതി കുളിക്കുന്ന സമയം ഗണപതിയെ കാവൽ നിർത്തിയെന്നും ആ സമയം പുറത്ത് പോയിരുന്ന പരമശിവൻ വന്നു എന്നും ഗണപതി അകത്തേക്ക് കടത്തിവിട്ടില്ല എന്നും കോപിഷ്ഠനായ ശിവൻ ശൂലം കൊണ്ട് ഗണപതിയുടെ ശിരസ്സ വുത്തു എന്നും വൃത്തികെട്ട കഥ ചില ഹൈന്ദവ വിരോധികൾ പടച്ചുവിട്ടിട്ടുണ്ട്. ഇത് കേട്ടാൽ തോന്നും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ മൊയ്തീന്റെ ബാപ്പയുടെ സ്വഭാവമാണ് പരമശിവന് എന്ന് ! പുത്രനെ കത്തി എടുത്ത് കുത്താൻ! കഷ്ടം!!
ഇവിടെ ഒരു സന്ദേശം നമുക്ക് തരുന്നു! കൈലാസത്തിൽ പാർവ്വതിക്കും പരമശിവനും ഉണ്ണി പിറന്നു സകല വിശിഷ്ഠ വ്യക്തികളും കൈലാസത്തിൽ എത്തി ഗണപതിയെ കണ്ടു. എന്നാൽ ഒരാൾ മാത്രം പോയില്ല. ശനിദേവൻ!! തന്റെ ദൃഷ്ടി പതിഞ്ഞാൽ ഗണപതിക്ക് വല്ല അപകടവും പറ്റുമോ എന്ന ഭയം മൂലമാണ് ശനിദേവൻ പോകാത്തത്. എന്നാൽ പാർവ്വതിയുടെ പരിഭവം കേട്ടപ്പോൾ വരുന്നത് വരട്ടെ എന്നു കരുതി ശനിദേവൻ പോയി. ശനിദർശനത്താൽ ഗണപതിയുടെ ശിരസ്സ് പൊട്ടി തെറിച്ച് മേൽപ്പോട്ടുയർന്നു എന്നാണ് കഥ. ഇത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. ശനി ദോഷം വിഘ്നേശ്വരന് പോലും തടുക്കാൻ കഴിയില്ല പീന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അതിനാൽ അത് ഗൗരവമായെടുത്ത് പരിഹാരം ചെയ്യണം എന്ന സന്ദേശമാണ് ഇവിടെ തരുന്നത്!
ഗണപതിയുടെ ജ്ഞാനം മന്ദീഭവിച്ചു. ഉണർവ്വില്ലാതെയായി. ശിരസ്സ് നഷ്ടപ്പെട്ട പോലെ! മഹാവിഷ്ണു ശൂന്യതയിൽ നിന്നും ഗജശിരസ്സ് വെച്ചു കൊടുത്തു എന്നു പറയുന്നു. എങ്ങും നിറഞ്ഞു നിൽക്കുന്നത് ബ്രഹ്മാണ്. അപ്പോൾ ശൂന്യത എവിടേ? അപ്പോൾ ബ്രഹ്മത്തിൽ നിന്നും ഗജശിരസ്സ് എടുത്തു. ഇനി ഗജം എന്നാൽ എന്താണ്? ആന അത് ഒരർത്ഥം മറ്റൊന്ന് 8 എന്ന സംഖ്യ. എഎന്ത് 8? നാലു വേദങ്ങളും നാല് ഉപവേദങ്ങളും വിഷ്ണു വീണ്ടും ഗണപതിക്ക് നൽകി ശനി ദോഷമകറ്റി എന്ന് സാരം. അതായത് ശനി ദോഷത്തിന് വിഷ്ണു ഭജനം ഉത്തമം എന്ന് സന്ദേശം. നീ ഏത് രൂപത്തിൽ എന്നെ കാണുവാനാഗ്രഹിക്കുന്നുവോ? ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന ഗീതാവാക്യമനുസരിച്ച് ഋഷിമാർ കൽപ്പിച്ചതാണ് ഇന്നു നാം കാണുന്ന ആനയുടെ മുഖത്തൊട് കൂടിയ രൂപം! എന്തേ മഹർഷിമാർ ഇങ്ങിനെ ഒരു രൂപം നൽകിയത്?
ആ രൂപത്തിൽ വിഘ്ന നിവാരണത്തിന് ജീവാത്മാക്കളായ നാം ചെയ്യെണ്ട ചീല കാര്യങ്ങളുണ്ട്.
ചെറിയ കണ്ണ് ---എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം എന്ന തത്വം
2. വലിയ ചെവിവട്ടം ചെറിയ ചെവിദ്വാരം--എല്ലാം കേൾക്കണം പക്ഷെ ആവശ്യമുള്ളത് മാത്രമേ ഉൾക്കൊള്ളാവൂ എന്ന തത്വം
3. തുമ്പിക്കൈ--ചേറ് നിറഞ്ഞ ജലത്തിൽ നിന്ന് ജലം മാത്രമേ ആന എടുക്കൂ! അതിനാൽ സത്തായത് മാത്രം എടുക്കുക എന്ന തത്വം
4. കൊമ്പുകൾ--വലത്തെ കൊമ്പ് സത്തും ഇടത്തെ കൊമ്പ് അസത്തും. പരശുരാമൻ അസത്തായ കൊമ്പ് മുറിച്ചു. കാരണം വിഘ്ന നിവാരണത്തിന് സത്ത് മാത്രമേ വേണ്ടൂ! ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഗണപതിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകും വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ചിന്തിക്കുക
Thank you for the story and analysis. Here is a little known story about GaNESa BhagavAn --
ReplyDeleteശ്രീഗണേശനും അമ്മയും
ഡി.കെ.എം.കർത്താ (published in Bhaktapriya maasika)
നാലാണു വയസ്സന്നു ശ്രീഗണനാഥ, ന്നുണ്ണി
കൈലാസ-ശൃങ് ഗത്തിന്റെ താഴ്‌വരയൊന്നിൽത്താനേ
കേളിയാടുകയാണു, വെയിലോ കൊന്നപ്പൂവിൻ
ചേലിലാ സിന്ദൂരാഭ-ഗാത്രത്തിൽ ചന്തം ചേർപ്പൂ.
അക്കുഞ്ഞിൻ പൂങ്കാൽച്ചവിട്ടേറ്റു നിർവൃതിക്കൊൾവൂ
അക്കുന്നിൻ ഹിമാവൃത-ഹൃദയം സ്നേഹച്ചൂടാൽ.
കേളിതൻ മദം കേറിക്കാട്ടുകൊമ്പനെപ്പോലെ
ധൂളിയിൽ നടത്തുന്ന താണ്ഡവ-മേളം കേട്ടും
പാട്ടുപോലീണം ചേർന്ന കുഞ്ഞിന്റെ കൊഞ്ചൽ കേട്ടും
മാർത്തടം മുലപ്പാലാൽ കുതിർന്നും ഗൗരീദേവി
ഗിരി-കന്ദരമൊന്നിലിരിപ്പൂ, രുദ്രവീണ
ചൊരിയും നാദബ്രഹ്മം മൂർത്തമായ് ക്കേൾക്കാം ചുറ്റും. 12
ഓടിയും കുന്നിൻപള്ള തന്നിലൂടൂർന്നും വീണ്ടും
ചാടിയാ ഗിരിശൃങ് ഗം കേറിയുമൊറ്റക്കൊമ്പൻ
കളിപ്പൂ മണ്ണിൽ, മഞ്ഞിൽ, പ്പാറതൻ പരപ്പിലും
വിളിപ്പൂ കുഞ്ഞിത്തുമ്പിക്കൈ പൊക്കി ചെറുചിന്നം !
അപ്പോഴാണല്ലോ വന്നൂ കളിയിൽ വൈവിദ്ധ്യം ചേർ--
ത്തൽപ്പമൊന്നിനിപ്പിയ്ക്കാനെന്നോണം കുഞ്ഞിപ്പൂച്ച.
പായുന്ന പൂച്ചക്കുഞ്ഞിൻ പിറകേ പാഞ്ഞും, പിന്നെ--
ച്ചായുന്ന മരത്തിന്റെ കൊമ്പിലേറിയും, വീണ്ടും
പാഞ്ഞു തൻപിന്നിൽച്ചാടും പൂച്ചയെപ്പേടിച്ചപോൽ
ആഞ്ഞു, മൊട്ടിട കൂറ്റൻ മരത്തിൻ പിന്നിൽച്ചാഞ്ഞും
ക്ഷീണിച്ചൂ ഗണനാഥൻ; തളർച്ച പോക്കാനായി--
ത്താണിരുന്നൊരു ഭൂർജ്ജ-മരത്തിൻ ചോട്ടിൽ മന്ദം. 24
പൂച്ചയും ചേർന്നൂ കുഞ്ഞിൻ മേനി തൊട്ടുരുമ്മുവാൻ
ഊഷ്‌മള-ദേഹച്ചൂടിൽ അലിഞ്ഞു കുറുങ്ങീടാൻ.
നാലല്ലേ വയസ്സുള്ളൂ വാതാപി, യ്ക്കുള്ളിലപ്പോൾ
കാടുകാട്ടലിനുള്ള മോഹമുണ്ടായീ പോലും!
പൂച്ചതൻ വാലിൽപ്പിടിച്ചിത്തിരി വലിയ്ക്കാനും
പൂഴിയിൽ വീഴിയ്ക്കാനും ചേറൽപ്പം പുരളാനും
ഇടവന്നല്ലോ; കേളി പരുക്കനാകും മുൻപേ
തടവറ്റുണർന്നൂപോൽ കുഞ്ഞിന്റെ ജഠരാഗ്നി.
ഓടിപ്പോയോമൽപ്പൈതലമ്മയെത്തേടി, ത്തന്റെ
മോദകക്കൊതി തീർത്തു രസനാനന്ദം നേടാൻ.
പാർവ്വതി കുഞ്ഞിന്നേകീ രസങ്ങളാറും ചേർത്തു
സ്വാദിഷ്ഠമാക്കിത്തീർത്ത പോഷക-ഭോജ്യങ്ങളും
ഉണ്ണിയ്ക്കു പ്രിയപ്പെട്ട ഫല-സാരവും, കുഞ്ഞി--
ക്കണ്ണുകൾ കവരുന്ന മോദകക്കൂമ്പാരവും. 38
ദിവ്യമാം ബുഭുക്ഷയോടതൊക്കെബ് ഭക്ഷിച്ചിട്ടു
ഭവ്യതയോടേയമ്മയ് ക്കേകിയുമ്മയും പൈതൽ.
പിന്നെയിത്തിരിയൊന്നു മയങ്ങാനായിട്ടുണ്ണി—
യമ്മതൻ മടിത്തട്ടിൽ മെല്ലവേ ചായുന്നേരം,
തന്റെ മെയ് ലാളിച്ചീടും അമ്മതൻ കൈത്തണ്ടയിൽ
മുൻപൊരിയ്ക്കലും കാണാപ്പോറലും ചളിപ്പാടും
കണ്ടു കൺകളിൽ നീരോ, ടൊച്ചയിലിടർച്ചയോ--
ടിണ്ടലാർന്നവളോടു ചോദിച്ചു കുഞ്ഞിക്കൊമ്പൻ:—
"അംബികേ, പൊന്നിൻനിറമാർന്ന നിൻ കൈത്തണ്ടയിൽ
എന്തുകാരണം പോറലേൽക്കുവാൻ ? ചൊല്ലൂ വേഗം!
എങ്ങിനെ ചെളിപറ്റീ നിന്റെ പൂവുടലിങ്കൽ ?
സങ്കടം സഹിയ്ക്കാനെൻ നെഞ്ചിന്നു കഴിവില്ലാ!" 50
കുഞ്ഞിനെപ്പുൽകിക്കണ്ണീരൊപ്പിയാക്കവിളിങ്കൽ
ഉമ്മയൊന്നമർത്തിക്കൊണ്ടരുളിച്ചെയ്താൾ ഗൗരി:—
"നീ തന്നെ പറഞ്ഞാലുമുത്തരം -- നിന്നുള്ളിലു--
ണ്ടീ പ്രഹേളികയുടെ രഹസ്യം ബുദ്ധിനാഥാ !"
ഒട്ടിട ചിന്തിച്ചപ്പോൾത്തെളിഞ്ഞൂ ഗണേശന്റെ
ബുദ്ധിയിൽ പൗർവാപര്യം മേഘത്തിൽ മിന്നൽപോലെ!
ഉടനേയെഴുന്നേറ്റൂ ഗൗരിതൻ തൃക്കാൽകളിൽ
നെടുതായ് നമസ്കാരം ചെയ്തു കൈകൂപ്പിച്ചൊന്നാൻ:--
"അംബികേ, യവിടുന്നു പൊറുത്തീടുക, സ്വന്തം
അൻപിനാൽ എന്നോടിപ്പോൾ; കുറ്റസമ്മതം ചെയ് വേൻ:— 60
ഇന്നുരാവിലേ ഞാനെൻ കുസൃതിപ്രകൃതത്താൽ
ഒന്നു നോവിച്ചൂ കുഞ്ഞിപ്പൂച്ചയാം പാവത്താനെ.
ഓർത്തില്ലയമ്മേ നീയാണീ പ്രപഞ്ചത്തിലെങ്ങും
മൂർത്തിമത്തായിക്കാണും ശക്തിയെന്നതാം സത്യം.
പൂച്ചയും പൂവും കാടും മർത്ത്യനും നക്ഷത്രവും
നിശ്ചയം നീ താനെന്ന തത്വം ഞാൻ മറന്നുപോയ് !
എൻ കളിക്കൂട്ടുകാരൻ പൂച്ചയും നീ താനല്ലോ
നിങ്കലേല്പിച്ചേൻ, കഷ്ടം !, പോറലും ചളിപ്പാടും !
ഇനി ഞാനൊരിയ്ക്കലും ആരെയും നോവിയ്ക്കില്ലാ
കനിവോടെൻ കുറ്റത്തെപൊറുക്കൂ മഹാദേവീ !" 70
കുഞ്ഞിനെ മുകർന്നമ്മ ചൊല്ലിനാൾ, "സിദ്ധിനാഥാ !
മഞ്ഞുപോൽ മായ്ക്കാം ഞാനീ നിസ്സാരമപരാധം !
പ്രാണികളൊന്നിനേയും നോവിയ്ക്കാതീ ലോകത്തിൽ
വാണിടുന്നവർ തീരെയില്ലെന്നതറിഞ്ഞാലും !
ശ്വാസമൊന്നുൾക്കൊള്ളുമ്പോൾ ചാവുന്നു ലക്ഷം ജീവൻ;
പാദമൊന്നനക്കിയാൽ ചതയും കോടി പ്രാണൻ !
പൂർണ്ണമാം അഹിംസയീ ഭൂമിയിൽ ദുസ്സാദ്ധ്യംതാൻ !
പർണ്ണങ്ങൾ മാത്രം തിന്നും യോഗിയ്ക്കുപോലും കുഞ്ഞേ !
എങ്കിലും എത്രത്തോളം സാധിയ്ക്കുമത്രത്തോളം
പങ്കിലമാക്കൊല്ലാരും ഹിംസയാൽ സ്വജീവിതം!" 80
അമൃതജ്ഞാനം തൂകും അമ്മ തൻ വാണി കേട്ട--
ന്നമൃതാനന്ദമാർന്ന ശ്രീ ഗണനാഥാ വാഴ്ക !
അരുമക്കിടാവിന്നുമെങ്ങൾക്കും അഹിംസതൻ
പെരുതാം ഉപദേശം തന്നോരു തായേ വാഴ്ക ! 84