Saturday, December 8, 2018

തെറ്റിദ്ധരിപ്പിക്കപ്പെട്ട. ഗണപതി




ഗണപതി ഭഗവാന്റെ യഥാർത്ഥ രൂപം എന്താണ്? ഗജമുഖൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ശുകൻ പരീക്ഷിത്തിനോട് പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ് --അല്ലയോ മഹാരാജാവേ ! ഞാൻ ഈ പറഞ്ഞതൊന്നും പരമാർത്ഥമല്ല! അങ്ങയ്ക്ക് വിജ്ഞാനവും വൈരാഗ്യവും വരാൻ വേണ്ടിയാണ് - എന്ന്

പാർവ്വതി കുളിക്കുന്ന സമയം ഗണപതിയെ കാവൽ നിർത്തിയെന്നും ആ സമയം പുറത്ത് പോയിരുന്ന പരമശിവൻ വന്നു എന്നും ഗണപതി അകത്തേക്ക് കടത്തിവിട്ടില്ല എന്നും കോപിഷ്ഠനായ ശിവൻ ശൂലം കൊണ്ട് ഗണപതിയുടെ ശിരസ്സ വുത്തു എന്നും വൃത്തികെട്ട കഥ ചില ഹൈന്ദവ വിരോധികൾ പടച്ചുവിട്ടിട്ടുണ്ട്. ഇത് കേട്ടാൽ തോന്നും എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ മൊയ്തീന്റെ ബാപ്പയുടെ സ്വഭാവമാണ് പരമശിവന് എന്ന് ! പുത്രനെ കത്തി എടുത്ത് കുത്താൻ! കഷ്ടം!!

ഇവിടെ ഒരു സന്ദേശം നമുക്ക് തരുന്നു! കൈലാസത്തിൽ പാർവ്വതിക്കും പരമശിവനും ഉണ്ണി പിറന്നു  സകല വിശിഷ്ഠ വ്യക്തികളും കൈലാസത്തിൽ എത്തി ഗണപതിയെ കണ്ടു. എന്നാൽ ഒരാൾ മാത്രം പോയില്ല. ശനിദേവൻ!! തന്റെ ദൃഷ്ടി പതിഞ്ഞാൽ ഗണപതിക്ക് വല്ല അപകടവും പറ്റുമോ എന്ന ഭയം മൂലമാണ് ശനിദേവൻ പോകാത്തത്. എന്നാൽ പാർവ്വതിയുടെ പരിഭവം കേട്ടപ്പോൾ വരുന്നത് വരട്ടെ എന്നു കരുതി ശനിദേവൻ പോയി. ശനിദർശനത്താൽ ഗണപതിയുടെ ശിരസ്സ് പൊട്ടി  തെറിച്ച് മേൽപ്പോട്ടുയർന്നു എന്നാണ് കഥ. ഇത് വാക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. ശനി ദോഷം വിഘ്നേശ്വരന് പോലും തടുക്കാൻ കഴിയില്ല പീന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? അതിനാൽ അത് ഗൗരവമായെടുത്ത് പരിഹാരം ചെയ്യണം എന്ന സന്ദേശമാണ് ഇവിടെ തരുന്നത്!

ഗണപതിയുടെ ജ്ഞാനം മന്ദീഭവിച്ചു. ഉണർവ്വില്ലാതെയായി. ശിരസ്സ് നഷ്ടപ്പെട്ട പോലെ! മഹാവിഷ്ണു ശൂന്യതയിൽ നിന്നും ഗജശിരസ്സ് വെച്ചു കൊടുത്തു എന്നു പറയുന്നു. എങ്ങും നിറഞ്ഞു നിൽക്കുന്നത് ബ്രഹ്മാണ്. അപ്പോൾ ശൂന്യത എവിടേ? അപ്പോൾ ബ്രഹ്മത്തിൽ നിന്നും ഗജശിരസ്സ് എടുത്തു. ഇനി ഗജം എന്നാൽ എന്താണ്? ആന അത് ഒരർത്ഥം മറ്റൊന്ന്  8 എന്ന സംഖ്യ. എഎന്ത് 8? നാലു വേദങ്ങളും നാല് ഉപവേദങ്ങളും വിഷ്ണു വീണ്ടും ഗണപതിക്ക് നൽകി ശനി ദോഷമകറ്റി എന്ന് സാരം. അതായത് ശനി ദോഷത്തിന് വിഷ്ണു ഭജനം ഉത്തമം എന്ന് സന്ദേശം. നീ ഏത് രൂപത്തിൽ എന്നെ കാണുവാനാഗ്രഹിക്കുന്നുവോ? ആ രൂപത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് എന്ന ഗീതാവാക്യമനുസരിച്ച് ഋഷിമാർ കൽപ്പിച്ചതാണ് ഇന്നു നാം കാണുന്ന ആനയുടെ മുഖത്തൊട് കൂടിയ രൂപം! എന്തേ മഹർഷിമാർ ഇങ്ങിനെ ഒരു രൂപം നൽകിയത്?

ആ രൂപത്തിൽ വിഘ്ന നിവാരണത്തിന് ജീവാത്മാക്കളായ നാം ചെയ്യെണ്ട ചീല കാര്യങ്ങളുണ്ട്.
ചെറിയ കണ്ണ് ---എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം എന്ന തത്വം
2. വലിയ ചെവിവട്ടം ചെറിയ ചെവിദ്വാരം--എല്ലാം കേൾക്കണം പക്ഷെ ആവശ്യമുള്ളത് മാത്രമേ ഉൾക്കൊള്ളാവൂ എന്ന തത്വം
3. തുമ്പിക്കൈ--ചേറ് നിറഞ്ഞ ജലത്തിൽ നിന്ന് ജലം മാത്രമേ ആന എടുക്കൂ! അതിനാൽ സത്തായത് മാത്രം എടുക്കുക എന്ന തത്വം
4. കൊമ്പുകൾ--വലത്തെ കൊമ്പ് സത്തും ഇടത്തെ കൊമ്പ് അസത്തും. പരശുരാമൻ അസത്തായ കൊമ്പ് മുറിച്ചു. കാരണം വിഘ്ന നിവാരണത്തിന് സത്ത് മാത്രമേ വേണ്ടൂ! ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഗണപതിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകും വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല.  ചിന്തിക്കുക

അശ്വിനീദേവന്മാർ

അശ്വിനീദേവന്മാർ : -
********************



ഹൈന്ദവവേദപുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായ രണ്ടു ദേവന്മാരാണ് അശ്വിനീദേവന്മാർ. ഒരാൾ ദസ്രനെന്നും മറ്റേ ആൾ നാസത്യനെന്നും അറിയപ്പെടുന്നു. അശ്വികളെന്നും നാസത്യന്മാരെന്നും അശ്വനീകുമാരന്മാരെന്നും ഇവരെ പറയാറുണ്ട്. വിശ്വകർമാവിന്റെ മകളായ സംജ്ഞയിൽ ഇരട്ടപെറ്റുണ്ടായ സൂര്യപുത്രന്മാരാണിവർ. സംജ്ഞ വിവാഹാനന്തരം സൂര്യതേജസ് സഹിക്കവയ്യാതെ തന്റെ സ്ഥാനത്തു തന്റെ രൂപത്തിൽ ഛായയെ നിർത്തി തപസ്സുചെയ്യാൻ പോയി. രഹസ്യം മനസ്സിലാക്കിയ സൂര്യൻ സംജ്ഞയെ അന്വേഷിച്ചു പുറപ്പെട്ടു;

മേരുപാർശ്വത്തിൽവച്ച് അവളെ കണ്ടെത്തി. സംജ്ഞ പേടിച്ച് ഒരു പെൺകുതിരയുടെ രൂപം ധരിച്ച് ഓട്ടം തുടങ്ങി. സൂര്യൻ ഒരു ആൺകുതിരയുടെ രൂപത്തിൽ അവളെ അനുധാവനം ചെയ്തു. പെൺകുതിര ക്ഷീണിച്ച് തിരിഞ്ഞുനിന്നു. രണ്ടു കുതിരകളുടെയും ശ്വാസവായുക്കൾ തമ്മിൽ ഇടയുകയും തദ്ഫലമായി അശ്വരൂപിണിയായ സംജ്ഞ ഗർഭംധരിച്ച് അശ്വിനികളെ പ്രസവിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ ഉത്പത്തി സംബന്ധിച്ചുള്ള കഥ.

ഋഗ്വേദത്തിൽ ഇന്ദ്രനും അഗ്നിയും സോമനും കഴിഞ്ഞാൽ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയിട്ടുള്ളവരാണ് അശ്വിനീദേവന്മാർ. പ്രകാശത്തിന്റെ ദേവന്മാരായി ഇവർ അൻപതിൽപ്പരം സൂക്തങ്ങളിൽ പരാമൃഷ്ടരാകുന്നുണ്ട്. ഇവർ നിത്യയൗവനന്മാരും സൌന്ദര്യമൂർത്തികളുമാണ്. ഉഷസ്സിന് ആകാശത്തിൽ വഴിതെളിച്ചുകൊടുക്കുന്നത് ഇവരാണ്. മൂന്നു ചക്രങ്ങളുള്ള സുവർണരഥത്തിലാണ് ഇവരുടെ സഞ്ചാരം. പ്രജാപതിയോട് ആയുർവേദം പഠിച്ച് ദേവവൈദ്യൻമാരായിത്തീർന്ന ഇവരുടെ അത്ഭുത സിദ്ധികളെപ്പറ്റി ഇതിഹാസങ്ങളിൽ പല ഉപാഖ്യാനങ്ങളുമുണ്ട്. അന്ധനായ ച്യവന മഹർഷിക്ക് ഇവർ കാഴ്ചയുണ്ടാക്കിക്കൊടുത്തു; യവനാശ്വന്റെ ഉദരത്തിൽനിന്നും മാന്ധാതാവിനെ കീറിയെടുത്ത് ശസ്ത്രക്രിയാപാടവം വെളിപ്പെടുത്തി.


സ്വപ്രഭാവം സംഹാരപരമായി പ്രയോഗിച്ചിട്ടുള്ളതിനും ഉദാഹരണങ്ങളുണ്ട്. അശ്വിനി (തുലാ) മാസത്തിൽ ബ്രാഹ്മണർക്കു നെയ്യ് ദാനം ചെയ്താൽ സൌന്ദര്യം വർധിക്കുമെന്നും പന്ത്രണ്ടുമാസം നെയ്യ് അഗ്നിയിൽ ആഹുതി ചെയ്താൽ അശ്വിനികളുടെ ലോകം പ്രാപിക്കുമെന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു. പാണ്ഡുപത്നിയായ മാദ്രി ഇവരെ ധ്യാനിച്ചുവരുത്തി സമ്പാദിച്ച പുത്രൻമാരാണ് നകുലസഹദേവന്മാർ. അശ്വിനികൾ കേരളത്തിൽ ആലത്തൂർനമ്പിയുടെ ഇല്ലത്തിൽ വൈദ്യം പഠിക്കാനെന്ന വ്യാജേന താമസിച്ചതായി ഐതിഹ്യമുണ്ട്.



അശ്വിനികൾ കേവലം പൗരാണിക ദേവന്മാരല്ലെന്നും ചികിത്സാനൈപുണ്യം കൂടിയുള്ള ഒരു കുതിരപ്പടയാളി വർഗമാണെന്നും ഒരഭിപ്രായമുണ്ട്. അവരെ ഭരിച്ചിരുന്ന യമളന്മാരായ രണ്ടു രാജാക്കന്മാർ പില്ക്കാലം വർഗനാമത്തിൽ സ്മരിക്കപ്പെടുകയും, ഇരുട്ടും രോഗവും അകറ്റുന്ന ദേവന്മാരായി സങ്കല്പിക്കപ്പെടുകയും ചെയ്തുവെന്നാണ് ഈ അഭിപ്രായത്തിന്റെ ചുരുക്കം. മിഥുനംരാശിരൂപങ്ങളായ ഇരട്ടകൾ അശ്വിനീദേവന്മാരാണെന്ന സങ്കല്പം ജ്യോതിഷത്തിലുണ്ട്.

Sunday, November 18, 2018

ഏകാദശി : അനുഷ്ഠിക്കേണ്ടതെങ്ങനെ?

ഏകാദശി : അനുഷ്ഠിക്കേണ്ടതെങ്ങനെ?
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏





ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണ്ണമായി  ഉപവസിക്കുകയോ, അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക.

അന്നേ ദിവസം  മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം  മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വിടുക.

ഏകാദശി വ്രത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ.ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഏകാദശി വ്രതം ഉത്തമമാണ്. 

എന്താണ് ഹരിവാസരസമയം?
******************************
ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവരാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.

ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം

തുളസിത്തറയ്ക്കു പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.

പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

വിഷ്ണു സ്തോത്രം (വ്യാഴദശാകാല ദോഷമനുഭവിക്കുന്നവർ ദിനവും 4 തവണ ജപിക്കുക)

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം.

സിദ്ധമന്ത്രങ്ങൾ

സിദ്ധമന്ത്രങ്ങൾ - ഗുരുവിന്റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. ശരീര ശുദ്ധി,മന:ശുദ്ധി,ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ ജപിക്കണം.

മഹാമന്ത്രം

ഹരേ രാമ ഹരേ രാമ
രാമരാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

വിഷ്ണു ഗായത്രി (ദിനവും കുറഞ്ഞത് 9 തവണ ഭക്തിയോടെ  ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർദ്ധനവും സാമ്പത്തിക ഉന്നമനവും ലഭ്യമാകും)

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.

വിഷ്ണുമൂലമന്ത്രം

ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.

അഷ്‌ടാക്ഷരമന്ത്രം -
ഓം നമോ നാരായണായ "

ദ്വാദശാക്ഷരമന്ത്രം - "
ഓം നമോ ഭഗവതേ വാസുദേവായ"

Monday, October 15, 2018

ആകാശവല്ലി / മൂടില്ലാ താളി









കോൺവോൾവുലേസിയേ കുടുംബത്തിലെ ഭാഗികമായ ഒരു പരാദ സസ്യമാണ് ആകാശവല്ലി അഥവാ മൂടില്ലാത്താളി. ഇലകൾ ഇല്ലാത്ത ഇവയുടെ തണ്ടിനു് ഇളം പച്ച നിറമാണ്. മറ്റു ചെടികളിൽ പടർന്നു വളരുന്ന ഇവ ഇവയുടെ ശാസ്ത്രനാമം Cuscuta reflexa Roxb എന്നാണ്.

രൂപവിവരണം:-
****************
ഇളം മഞ്ഞനിറത്തിലുള്ള പരാദസസ്യമാണ്. നിറയെ ശാഖകളുണ്ടാവും. ആഥിതേയ സസ്യത്തിന്റെ മുകളിൽ പടർന്നുകിടക്കും. ഡിസംബർ മുതൽ മാർച്ചുവരെയാണ് ചെടി പുഷ്പിക്കുന്ന കാലം. വളരെ ചെരിയ പൂക്കളാണ്.


രസാദി ഗുണങ്ങൾ:-
*********************
രസം :കഷായം, തിക്തം, മധുരം
ഗുണം :പിശ്ചിലം
വീര്യം :ശീതം
വിപാകം :കടു

ഔഷധയോഗ്യ ഭാഗം  :-  വള്ളി

ഔഷധ ഗുണം :-
*****************
വായു നാശകം. രക്തശുദ്ധി, വേദന,പിത്തരോഗം, ത്വക്ക് രോഗം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.











Tuesday, October 2, 2018

ശ്രീമദ് നാരായണീയം - ദശകം 36

ശ്രീമദ് നാരായണീയം - ദശകം 36




പരശുരാമാവതാരവര്‍ണ്ണനം
ശ്ലോകം 1 മുതൽ 11 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 36 / 1
*****************
അത്രേ: പുത്രതയാ പുരാ ത്വമനസൂയായ‍ാം ഹി ദത്താഭിധോ
ജാത: ശിഷ്യനിബന്ധതന്ദ്രിതമനാ: സ്വസ്ഥശ്ചരന്‍ കാന്തയാ
ദൃഷ്ടോ ഭക്തതമേന ഹേഹയമഹീപാലേന തസ്മൈ വരാ-
നഷ്ടൈശ്വര്യമുഖാന‍ന്‍ പ്രദായ ദദിഥ സ്വേനൈവ ചാന്തേ വധം

അർത്ഥം :-
************
പണ്ട് നിന്തിരുവടി അത്രിമഹര്‍ഷിയുടെ പുത്രനായിട്ട് ഋഷിപത്നിയായ അനസൂയയി‍ല്‍ ദത്താത്രേയന്‍ എന്ന പ്രസിദ്ധനായി അവതരിച്ച് ശിഷ്യന്മാരുടെ നിര്‍ബന്ധത്താ‍ല്‍ മടുത്ത മനസ്സോടുകൂടിയവനായി ഭാര്യയോടുകൂടി സ്വസ്ഥചിത്തനായി സഞ്ചരിക്കുമ്പോ‍ള്‍ പരമഭക്തനായ ഹേഹയരാജാവിനാ‍ല്‍ ദര്‍ശിക്കപ്പെട്ടവനായി അദ്ദേഹത്തിന്നു അഷ്ടൈശ്വര്യങ്ങ‍ള്‍ തുടങ്ങിയ വരങ്ങളെ കൊടുത്ത് അവസാനത്തി‍ല്‍ തന്നില്‍നിന്നുതന്നെ വധത്തേയും വരമായി നല്കി.


                    🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 2
******************
സത്യം കര്‍ത്തുമഥാര്‍ജ്ജുനസ്യ ച വരം തച്ഛക്തിമാത്രാനതംബ്രഹ്മദ്വേഷി തദാഖിലം നൃപകുലം ഹന്തും ച ഭൂമേര്‍ഭരം
സഞ്ജാതോ ജമദഗ്നിതോ ഭൃഗുകുലേ ത്വം രേണുകായ‍ാം ഹരേ രാമോ നാമ തദാത്മജേഷ്വവരജ: പിത്രോരധാ: സമ്മദം

അർത്ഥം :-
************
ഹേ ഭഗവന്‍ ! അനന്തരം നിന്തിരുവടി കാര്‍ത്തവീര്‍യ്യാ‍ര്‍ജ്ജുനന്നു കൊടുത്ത വരത്തെ സത്യമാക്കിത്തീര്‍പ്പാനും ആ കാലത്ത് അവന്റെ ശക്തിക്കുമാത്രം കീഴടങ്ങുന്നതും ബ്രാഹ്മണദ്വേഷിയും ഭൂമിക്കും ഭാരവുമായിത്തീര്‍ന്നിട്ടുള്ള രാജവംശം മുഴുവ‍ന്‍ ഒടുക്കുന്നതിന്നുമായി ഭൃഗുവംശത്തില്‍ ജമദഗ്നിമഹര്‍ഷിയില്‍നിന്നു രേണുകാദേവിയി‍ല്‍ രാമനെന്ന പ്രശസ്തമായ പേരോടുകൂടി അവരുടെ പുത്രന്മാരില്‍ ഇളയവനായി ജനിച്ചു. മാതാപിതാക്കന്മാര്‍ക്ക് സന്തോഷത്തെ നല്കി.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 3
*****************
ലബ്ധാമ്നായഗണശ്ചതുര്‍ദശവയാ ഗന്ധര്‍വ്വരാജേ മനാ-ഗാസക്ത‍ാം കില മാതരം പ്രതി പിതു: ക്രോധാകുലസ്യാജ്ഞയാ
താതാജ്ഞാതിഗസോദരൈ: സമമിമ‍ാം ഛിത്വാഥ ശാന്താത് പിതു-സ്തേഷ‍ാം ജീവനയോഗമാപിഥ വരം മാതാ ച തേദാദ്വരാന്‍

അർത്ഥം :-
************
പതിന്നാലു വയസ്സുമാത്രം പ്രായമുള്ളവനും വേദം വേദ‍ാംഗം മുതലായവയെല്ല‍ാം അഭ്യസിച്ചവനുമായ നിന്തിരുവടി ചിത്രരഥനെന്ന ഗന്ധര്‍വ്വരാജാവില്‍ അല്പം ആസക്തയെന്നതുപോലെയിരുന്ന അമ്മയുടെ നേര്‍ക്ക് കോപാവിഷ്ടനായിരുന്ന അച്ഛന്റെ ആജ്ഞയാല്‍ പിതാവിന്റെ ആജ്ഞയെ അവഗണിച്ച സഹോദരന്മാരോടുകൂടി ഇവളുടെ തലയറുത്ത് അനന്തരം ശാന്തനായിത്തീര്‍ന്ന പിതാവില്‍നിന്നു അവരുടെ ജീവിതലാഭമാകുന്ന വരത്തെ ലഭിച്ചു; മാതാവും അങ്ങയ്ക്കു വരങ്ങള്‍ നല്കി.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 4
*****************
പിത്രാ മാതൃമുദേ സ്തവാഹൃതവിയദ്ധേനോര്‍ന്നിജാദാശ്രമാത്
പ്രസ്ഥായാഥ ഭൃഗോര്‍ഗ്ഗിരാ ഹിമഗിരാവാരാധ്യ ഗൗരീപതിം
ലബ്ധ്വാ തത്പരശും തദുക്തദനുജച്ഛേദീ മഹാസ്ത്രാദികം പ്രാപ്തോ മിത്രമഥാകൃതവ്രണമുനിം പ്രാപ്യാഗമ: സ്വാശ്രമം

അർത്ഥം :-
***********
അനന്തരം പിതാവിനാല്‍ മാതാവിന്റെ സന്തോഷത്തിന്നുവേണ്ടി സ്തുതിച്ചുവരുത്തപ്പെട്ട കാമധേനുവിനോടുകൂടിയ തന്റെ ആശ്രമത്തില്‍നിന്ന് ഭൃഗുമഹര്‍ഷിയുടെ ആജ്ഞയനുസരിച്ച് പുറപ്പെട്ട് ഹിമാലയപര്‍വ്വതത്തില്‍ ഉമാപതിയായ പരമേശ്വരനെ ആരാധിച്ച് അദ്ദേഹത്തിന്റെ പരശുവെന്ന ദിവ്യായുധത്തെ കൈക്കലാക്കി അദ്ദേഹം പറഞ്ഞ അസുരനെ നിഗ്രഹിച്ച് ദിവ്യാസ്ത്രങ്ങളെല്ല‍ാം ലഭിച്ച് അകൃതവ്രണനെന്ന മഹര്‍ഷിയെ മിത്രമായി ലഭിച്ചിട്ട് നിന്തിരുവടി സ്വന്തം ആശ്രമത്തിലേക്ക് തിരിച്ചെത്തി.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 5
*****************
ആഖേടോപഗതോര്‍ജ്ജുന: സുരഗവീസമ്പ്രാപ്തസമ്പദ്ഗണൈ-
സ്ത്വത്പിത്രാ പരിപൂജിത: പുരഗതോ ദുര്‍മ്മന്ത്രിവാചാ പുന:
ഗ‍ാം ക്രേതും സചിവം ന്യയുങ്‍ക്ത കുധിയാ തേനാപി രുന്ധന്മുനി-
പ്രാണക്ഷേപസരോഷഗോഹതചമൂചക്രേണ വത്സോ ഹൃത:

അർത്ഥം :-
************
നായാട്ടിനായി വനത്തില്‍ വന്നെത്തിയ കാര്‍ത്തവീര്‍യ്യാര്‍ജ്ജുന‍ന്‍ കാമധേനുവില്‍നിന്ന് ലഭിച്ച ഭോഗ്യവസ്തുക്കളെക്കൊണ്ട് അങ്ങയുടെ പിതാവിനാ‍ല്‍ വഴിപോലെ പൂജിക്കപ്പെട്ടവനായി രാജധാനിയെ പ്രാപിച്ച ദുഷ്ടന്മാരായ മന്ത്രിമാരുടെ ദുരുപദേശത്താല്‍ പിന്നീട് കാമധേനുവിനെ വാങ്ങിക്കൊണ്ടുവരുവാ‍ന്‍ ഒരു മന്ത്രിയെ നിയോഗിച്ചയച്ചു.  ദുര്‍ബുദ്ധിയോടുകൂടിയ അവനാലാകട്ടെ തന്നോടെതിര്‍ത്ത മുനിയുടെ വധത്താല്‍ കോപിഷ്ഠനായ കാമധേനുവിനാ‍ല്‍ നശിപ്പിക്കപ്പെട്ടു സൈന്യത്തൊടു കൂടിയവനായിട്ട് പശുക്കുട്ടി അപഹരിക്കപ്പെട്ടു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 6
******************
ശുക്രോജ്ജീവിതതാതവാക്യചലിതക്രോധോഥ സഖ്യാ സമം ബിഭ്രദ്ധ്യാതമഹോദരോപനിഹിതം ചാപം കുഠാരം ശരാന്‍
ആരൂഢ: സഹവാഹയന്തൃകരഥം മാഹിഷ്മതീമാവിശന്‍
വാഗ്ഭിര്‍വത്സമദാശുഷി ക്ഷിതിപതൗ സമ്പ്രാസ്തുഥാ: സംഗരം

അർത്ഥം :-
************
അനന്തരം നിന്തിരുവടി ശുക്രമഹര്‍ഷിയാ‍ല്‍ ജീവിക്കപ്പെട്ട അച്ഛന്റെ വാക്കുകളാ‍ല്‍ ഇളക്കപ്പെട്ട കോപത്തോടുകൂടിയവനായി ധ്യാനിക്കപ്പെട്ട മഹോദരനാല്‍ കൊണ്ടുവരപ്പെട്ട വില്ല്, കഠാരി, ശരങ്ങളെന്നിവ ധരിച്ചുകൊണ്ട് സഖാവായ മഹര്‍ഷിയോടുകൂടി കുതിരകളോടും സാരഥിയോടുംകൂടിയ തേരി‍ല്‍ കയറി മാഹിഷ്മരാജധാനിയില്‍ പ്രവേശിച്ച് സാമവാക്കുകല്‍കൊണ്ട് ആ കാര്‍ത്തവീര്‍യ്യാര്‍ജ്ജുനരാജാവ് പശുക്കിടാവിനെ തിരികെ തരാതിരുന്നപ്പോ‍ള്‍ യുദ്ധം ആരംഭിച്ചു.


                   🌻🌺🌻🌺🌻🌺🌻🌺

സ്ലോകം :- 36 / 7
******************1
പുത്രാണാമയുതേന സപ്തദശഭിശ്ചാക്ഷൗഹിണീഭിര്‍മഹാ-
സേനാനീഭിരനേകമിത്രനിവഹൈര്വ്യാജൃംഭിതായോധന:
സദ്യസ്ത്വത്കകുഠാരബാണവിദലന്നിശ്ശേഷസൈന്യോത്കരോ ഭീതിപ്രദ്രുതനഷ്ടശിഷ്ടതനയസ്ത്വാമാപതത് ഹേഹയ:

അർത്ഥം :-
************
ആ ഹേഹയാധിപന്‍ പതിനായിരം പുത്രന്മാരാലും പതിനേഴു അക്ഷൗഹിണിപടയാലും മഹാന്മാരായ സേനനായകന്മാരാലും മറ്റനവധി സുഹൃത്തുക്കളാലും വര്‍ദ്ധിക്കപ്പെട്ട യുദ്ധത്തോടുകൂടിയവനും, ക്ഷണനേരംകൊണ്ട് അങ്ങയുടെ കഠാരത്താലും ബാണത്താലും പിളര്‍ക്കപ്പെട്ട എല്ലാ സൈന്യത്തോടും കൂടിയവനായിട്ട് പേടിച്ചോടിയവ‍ര്‍, ചത്തൊടുങ്ങിയവര്‍ ഇവരി‍ല്‍ നിന്നും ശേഷിച്ച പുത്രന്മാരോടുകുടി നിന്തിരുവടിയോട് എതിരിട്ടു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 8
******************
ലീലാവാരിതനര്‍മ്മദാജലവലല്ലങ്കേശഗര്‍വ്വാപഹ-
ശ്രീമദ്ബാഹുസഹസ്രമുക്തബഹുശസ്ത്രാസ്ത്രം നിരുന്ധന്നമും
ചക്രേ ത്വയ്യഥ വൈഷ്ണവേപി വിഫലേ ബുദ്ധ്വാ ഹരിം ത്വ‍ാം മുദാ ധ്യായന്തം ഛിതസര്വദോഷമവധീ: സോഗാത് പരം തേ പദം

അർത്ഥം :-
***********
കളിയായി തടുക്കപ്പെട്ട നര്‍മ്മദാനദിയിലെ ജലത്തി‍ല്‍ മുഴുകിയ രാവണന്റെ ഗര്‍വ്വം ശമിപ്പിച്ച ഭംഗിയേറിയ ആയിരം കൈകളാല്‍ പ്രയോഗിക്കപ്പെട്ട ശസ്ത്രാസ്ത്രങ്ങളെ തടുക്കവേ, വൈഷ്ണവമായ ചക്രംകൂടി അങ്ങയി‍ല്‍ നിഷ്ഫലമായിത്തീര്‍ന്നപ്പോ‍ള്‍ നിന്തിരുവടിയെ മഹാവിഷ്ണുവാണെന്നറിഞ്ഞ് സന്തോഷത്തോടുകൂടി അങ്ങയെ ധ്യാനിക്കുന്ന ഈ കാര്‍ത്തവീര്‍യ്യാര്‍ജ്ജുനനെ നിന്തിരുവടി കന്മഷങ്ങളെയെല്ല‍ാം നശിപ്പിച്ച് നിഗ്രഹിച്ചു; അദ്ദേഹം അങ്ങയുടെ പരമപദത്തെ പ്രാപിക്കുകയും ചെയ്തു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 9
*****************
ഭൂയോമര്‍ഷിതഹേഹയാത്മജഗണൈസ്താതേ ഹതേ രേണുകാ- മാഘ്നാന‍ാം ഹൃദയം നിരീക്ഷ്യ ബഹുശോ ഘോര‍ാം പ്രതിജ്ഞ‍ാം വഹന്‍
ധ്യാനാനീതരഥായുധസ്ത്വമകൃഥാ വിപ്രദ്രുഹ: ക്ഷത്രിയാന‍ന്‍ ദിക്ചക്രേഷു കുഠാരയന‍ന്‍ വിശിഖയന്‍ നി:ക്ഷത്രിയ‍ാം മേദിനീം

അർത്ഥം :-
************
വീണ്ടും കോപാകുലന്മാരായ അര്‍ജ്ജുനന്റെ പുത്രന്മാരാല്‍ അച്ഛന്‍ വധിക്കപ്പെട്ട സമയം പലപ്രവശ്യം മാറത്തടിച്ചു കരയുന്നവളായ മാതാവായ രേണുകയെ കണ്ടിട്ട് ഭയങ്കരമായ പ്രതിജ്ഞയെ ചെയ്തുകൊണ്ട് നിന്തിരുവടി ധ്യാനിച്ചു വരുത്തപ്പെട്ട തേരോടും ആയുധത്തോടുംകൂടി കൊന്നൊടുക്കിയും ബാണങ്ങള്‍കൊണ്ടു തകര്‍ത്തും ഭൂമിയെ ക്ഷത്രിയന്മാരില്ലാത്തതാക്കിത്തീര്‍ത്തു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 10
*******************
താതോജ്ജീവനകൃന്നൃപാലകകുലം ത്രിസ്സപ്തകൃത്വോ ജയന്‍ സന്തര്‍പ്യഥ സമന്തപഞ്ചകമഹാരക്തഹൃദൗഘേ പിതൃന്‍
യജ്ഞേ ക്ഷ്മാമപി കാശ്യപാദിഷു ദിശന‍ന്‍ സാല്വേന യുധ്യന്‍ പുന: കൃഷ്ണോമും നിഹനിഷ്യതീതി ശമിതോ യുദ്ധാത് കുമാരൈര്‍ഭവാന‌‍ന്‍

അർത്ഥം :-
************
അനന്തരം നിന്തിരുവടി പിതാവിനെ ജീവിപ്പിച്ച് ഇരുപത്തൊന്നു വട്ടം ക്ഷത്രിയവംശത്തെ ജയിച്ച് സമന്തപഞ്ചകമെന്ന സ്ഥലത്തില്‍ ക്ഷത്രിയ രക്തംകൊണ്ട് നിര്‍ക്കിക്കപ്പെട്ട വലിയ ഹ്രദങ്ങളിലെ രക്തപ്രവാഹങ്ങളില്‍ പിതൃക്കള്‍ക്ക് ത‍ര്‍പ്പണം ചെയ്തിട്ട് യാഗത്തി‍ല്‍ ഭൂമിയേയും കാശ്യപന്‍ മുതലായ ഋത്വിക്കുകളി‍ല്‍ ദാനംചെയ്തു, പിന്നെ സാല്വരാജാവിനോടുകൂടി യുദ്ധം ചെയ്തു കൊണ്ടിരിക്കെ കൃഷ്ണാവതാരത്തി‍ല്‍ ഇവനെ നിഗ്രഹിച്ചുകൊള്ളും എന്നിങ്ങിനെ സനത്കുമാരാദികളി‍ല്‍ യുദ്ധത്തില്‍നിന്ന് നിവര്‍ത്തിക്കപ്പെട്ടു.


                   🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 36 / 11
******************
ന്യസ്യാസ്ത്രാണി മഹേന്ദ്രഭൂഭൃതി തപസ്തന്വന്‍ പുനര്‍മ്മജ്ജിത‍ാം
ഗോകര്‍ണാവധി സാഗരേണ ധരണീം ദൃഷ്ട്വാര്‍ത്ഥിതസ്താപസൈ:
ധ്യാതേഷ്വാസധൃതാനലാസ്ത്രചകിതം സിന്ധും സ്രുവക്ഷേപണാ- ദുത്സാര്യോദ്ധൃതകേരലോ ഭൃഗുപതേ വാതേശ സംരക്ഷ മ‍ാം

അർത്ഥം :-
************
ഹേ പരശുചാമസ്വരുപിയായ ഗുരുവായൂരപ്പ! ആയുധങ്ങളുപേക്ഷിച്ച് മഹേന്ദ്ര പര്‍വ്വതത്തി‍ല്‍ തപസ്സുചെയ്തുകൊണ്ടിരിക്കവേ പിന്നെ ഗോകര്‍ണ്ണംവരെയുള്ള ഭൂമി സമുദ്രത്താല്‍ മുക്കപ്പെട്ടത്തായി കണ്ട് താപസന്മാരാ‍ല്‍ പ്രാര്‍ത്ഥിക്കപ്പെട്ടവനായി ധ്യാനിച്ചു വരുത്തപ്പെട്ട വില്ലി‍ല്‍ തൊടുത്ത ആഗ്നേയാസ്ത്രത്തില്‍നിന്നു ഭീതനായ സമുദ്രത്തെ സ്രുവം എടുത്തെറിഞ്ഞ് ഒഴിച്ചുനിര്‍ത്തി കേരളത്തെ ഉദ്ധരിച്ച നിന്തിരുവടി എന്നെ രക്ഷിച്ചരൂളേണമേ


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം  പരശുരാമാവതാര
വര്‍ണ്ണനം എന്ന മുപ്പത്താറ‍ാംദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ










Monday, October 1, 2018

ശ്രീമദ് നാരായണീയം - ദശകം 35

ശ്രീമദ് നാരായണീയം - ദശകം 35




ശ്രീരാമചരിതവര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 35 / 1
*****************
നീതസ്സുഗ്രീവമൈത്രീം തദനു ഹനുമതാ ദുന്ദുഭേ: കായമുച്ചൈ:
ക്ഷിപ്ത്വ‍ാംഗുഷ്ഠേന ഭൂയോ ലുലുവിഥ യുഗപത് പത്രിണാ സപ്ത സാലാന്‍
ഹത്വാ സുഗ്രീവഘാതോദ്യതമതുലബലം ബാലിനം വ്യാജവൃത്ത്യാ
വര്‍ഷാവേലാമനൈഷീ‍ര്‍വ്വിരഹതരലിതസ്ത്വം മതംഗാശ്രമാന്തേ

അർത്ഥം :-
*************
അതിന്നുശേഷം ഹനൂമാനാല്‍ സുഗ്രീവനോടുകൂടി സഖ്യം പ്രാപിപ്പിക്കപ്പെട്ട നിന്തിരുവടി ദുന്ദുഭിയെന്ന അസുരന്റെ അസ്ഥികൂടത്തെ കാല്‍ പെരുവിരല്‍കൊണ്ട് ഊക്കോടെ എടുത്തെറിഞ്ഞിട്ട് അനന്തരം ഒരു ബാണം കൊണ്ട് ഏഴു സാലങ്ങളേയും ഒരുമിച്ചു മുറിച്ചു; സുഗ്രിവനെ കൊല്ലുവാനൊരുങ്ങിയ എതിരില്ലാത്ത ബലത്തോടുകൂടിയ ബാലിയെ മറഞ്ഞുനിന്നു നിഗ്രഹിച്ചിട്ട് നിന്തിരുവടി ഭാര്യവിയോഗത്താ‍ല്‍ ഏറ്റവും കലങ്ങിയ മനസ്സോടുകൂടിയവനായി മതംഗമഹര്‍ഷിയുടെ ആശ്രമപ്രദേശത്ത് മഴക്കാലം കഴിച്ചുകൂട്ടി.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 2
******************
സുഗ്രീവേണാനുജോക്ത്യാ സഭയമഭിയതാ വ്യൂഹിത‍ാം വാഹിനീം താ-
മൃക്ഷാണ‍ാം വീക്ഷ്യ ദിക്ഷു ദ്രുതമഥ ദയിതാമാര്‍ഗണായാവനമ്ര‍ാം
സന്ദേശം ച‍ാംഗുലീയം പവനസുതകരേ പ്രാദിശോ മോദശാലീ
മാര്‍ഗ്ഗേ മാര്‍ഗ്ഗേ മമാര്‍ഗ്ഗേ കപിഭിരപി തദാ ത്വത്പ്രിയാ സപ്രയാസൈ:

അർത്ഥം :-
*************
അതിന്നുശേഷം അനുജനായ ലക്ഷ്മണന്റെ വാക്കനുസരിച്ച് പ്രതിജ്ഞയെ ലംഘിച്ചതുകൊണ്ടുള്ള ഭയത്തോടെ അടുത്തു വന്നുചേര്‍ന്ന സുഗ്രീവനാ‍ല്‍ പ്രിയതമയായ സീതയെ അന്വേഷിക്കുന്നതിന്നുവേണ്ടി നാനാദിക്കുകളില്‍നിന്നും വേഗത്തി‍ല്‍ വരുത്തി അണിനിരത്തപ്പെട്ടതായ ആ വാനരസൈന്യത്തെ വണങ്ങിനില്ക്കുന്നതായി കണ്ട് ഏറ്റവും സന്തോഷത്തോടുകൂടിയവനായ നിന്തിരുവടി ഹനൂമാന്റെ കയ്യി‍ല്‍ സീതാദേവിയ്ക്കുള്ള സന്ദേശത്തേയും അടയാളമായി മോതിരത്തേയും കൊടുത്തേല്പിച്ചു; അപ്പോള്‍ വാനരന്മാരാ‍ല്‍ വളരെ പണിപ്പെട്ട് ഓരോ മാര്‍ഗത്തിലും അങ്ങയുടെ പ്രിയപത്നി അന്വേഷിക്കപ്പെട്ടു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 3
******************
ത്വദ്വാ‍ര്‍ത്താകര്‍ണ്ണനോദ്യദ്ഗരുദുരുജവസമ്പാതിസമ്പാതിവാക്യ-
പ്രോത്തീര്‍ണ്ണാര്‍ണ്ണോധിരന്തര്‍ന്നഗരി ജനകജ‍ാം വീക്ഷ്യ ദത്വ‍ാംഗുലീയം
പ്രക്ഷുദ്യോദ്യാനമക്ഷക്ഷപണചണരണ: സോഢബന്ധോ ദശാസ്യം
ദൃഷ്ട്വാ പ്ലുഷ്ട്വാ ച ലങ്ക‍ാം ഝടിതി സ ഹനുമാന്‍ മൗലിരത്നം ദദൗ തേ

അർത്ഥം :-
************
ആ ഹനുമാന്‍ നിന്തിരുവടിയുടെ വൃത്താന്തം കേട്ടതുകൊണ്ടു മുളച്ചുവന്ന ചിരകുകള്‍കൊണ്ട് അതിവേഗത്തി‍ല്‍ പറന്നുതുടങ്ങിയ സമ്പാതിയുടെ വാക്കിനാ‍ല്‍ സമുദ്രം ചാടിക്കടന്ന് ലങ്കാപുരിക്കുള്ളില്‍ സീതാദേവിയെ കണ്ട് അടയാളമോതിരം കൊടുത്ത് ഉദ്യാനത്തെ തകര്‍ത്തു രാവണപുത്രനായ അക്ഷകുമാരന്റെ വധം കൊണ്ടുണ്ടായ പ്രശസ്തമായ യുദ്ധത്തോടുകൂടിയവനായി ബ്രഹ്മാസ്ത്രബന്ധനം സഹിച്ച് രാവണനെ കണ്ട് ലങ്കാനഗരത്തെ ദഹിപ്പിക്കകയുംചെയ്ത് വേഗത്തില്‍ നിന്തിരുവടിക്കു ചൂഡാമണിയെ കൊണ്ടുവന്നുതന്നു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 4
*****************
ത്വം സുഗ്രീവ‍ാംഗദാദിപ്രബലകപിചമൂചക്രവിക്രാന്തഭൂമീ-
ചക്രോഭിക്രമ്യ പാരേജലധി നിശിചരേന്ദ്രാനുജാശ്രീയമാണ:
തത്പ്രോക്ത‍ാം ശത്രുവാര്‍ത്തം രഹസി നിശമയന്‍ പ്രാര്‍ത്ഥനാപാര്‍ത്ഥരോഷ-
പ്രാസ്താഗ്നേയാസ്ത്രതേജസ്ത്രസദുദധിഗിരാ ലബ്ധവാന്‍ മദ്ധ്യമാര്‍ഗ്ഗം

അർത്ഥം :-
***********
നിന്തിരുവടി സുഗ്രീവന്‍ അംഗദ‍ന്‍ മുതലായ പ്രബലന്മാരായ വാനരന്മാരുടെ സൈന്യസമൂഹങ്ങളാല്‍ വ്യാപിക്കപ്പെട്ട ഭൂവിഭാഗത്തോടുകൂടിയവനായിട്ട് നേരി‍ല്‍ പുറപ്പെട്ടുചെന്ന് സമുദ്രക്കരയില്‍വെച്ച് രാക്ഷസാധിപന്റെ അനുജനായ വിഭീഷണനാ‍ല്‍ ആശ്രയിക്കപ്പെട്ടാവനായി സ്വകാര്യമായി അവനാ‍ല്‍ പറഞ്ഞറിയിക്കപ്പെട്ട ശത്രുവിന്റെ വിവരങ്ങളെ മനസ്സിലാക്കിക്കൊണ്ട് തന്റെ അപേക്ഷയെ നിരസിച്ചതിനാലുണ്ടായ കോപത്താല്‍ പ്രയോഗിക്കപ്പെട്ട ആഗ്നേയാസ്ത്രത്തിന്റെ തേജസ്സിനാ‍ല്‍ ഭീതനായ സമുദ്രരാജാവിന്റെ വാക്കുകൊണ്ട് സമുദ്രമദ്ധ്യത്തില്‍ക്കൂടിയുള്ള വഴിയെ സമ്പാദിച്ചു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 5
******************
കീശൈരാശാന്തരോപാഹൃതഗിരിനികരൈ: സ്സേതുമാധാപ്യ യാതോ
യാതൂന്യാമര്‍ദ്ദ്യ ദംഷ്ട്രാനഖശിഖരിശിലാസാലശസ്ത്രൈ: സ്വസൈന്യൈ:
വ്യാകുര്വന്‍ സാനുജസ്ത്വം സമരഭുവി പരം വിക്രമം ശക്രജേത്രാ
വേഗാന്നാഗാസ്ത്രബദ്ധ: പതഗപതിഗരുന്മാരുതൈര്‍മ്മോചിതോഭൂ:

അർത്ഥം :-
************
വാനരന്മാരാല്‍ പല ദിക്കുകളില്‍നിന്നും കൊണ്ടുവരപ്പെട്ട പര്‍വ്വതക്കൂട്ടങ്ങളാ‍ല്‍ ചിറകെട്ടിച്ച് ലങ്കയില്‍ പ്രവേശിച്ച് ദംഷ്ട്രക‍ള്‍ നഖങ്ങ‍ള്‍ പര്‍വ്വതങ്ങ‍ള്‍ പാറക‍ള്‍ വൃക്ഷങ്ങള്‍ എന്നി ആയുധങ്ങളോടുകൂടിയ തന്റെ സൈന്യങ്ങളെക്കൊണ്ട് രാക്ഷസന്മാരെ മര്‍ദ്ദിച്ച് യുദ്ധഭൂമിയി‍ല്‍ വര്‍ദ്ധിച്ച പരാക്രമത്തെ പ്രകടിപ്പിക്കുന്നവനായി അനുജനോടുകൂടിയ നിന്തിരുവടി ഇന്ദ്രജിത്തിനാല്‍ നാഗാസ്ത്രംകൊണ്ടു ബന്ധിക്കപ്പെട്ട് ഉടനെതന്നെ പക്ഷീന്ദ്രനായ ഗരുഡന്റെ ചിറകുകളില്‍നിന്നു പുറപ്പെട്ട കാറ്റുകൊണ്ട് മോചിപ്പിക്കപ്പെടുകയും ചെയ്തു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 6
******************
സൗമിത്രിസ്ത്വത്ര ശക്തിപ്രഹൃതിഗളദസുര്‍വ്വതജാനീതശൈല-
ഘ്രാണാത് പ്രാണാനുപേതോ വ്യകൃണുത കുസൃതിശ്ലാഘിനം മേഘനാദം
മായാക്ഷോഭേഷു വൈഭീഷണവചനഹൃതസ്തമ്ഭന: കുംഭകര്‍ണ്ണം
സമ്പ്രാപ്തം കമ്പിതോര്വീതലമഖിലചമൂഭക്ഷിണം വ്യക്ഷിണോസ്ത്വം

അർത്ഥം :-
***********
അവിടെ യുദ്ധത്തിന്നിടയില്‍ ലക്ഷ്മണനാകട്ടേ രാവണന്റെ ശക്തിയേറ്റ് ഗതപ്രാണനായി ഹനുമാനാല്‍ കൊണ്ടുവരപ്പെട്ട ഓഷധിപര്‍വ്വതത്തിന്റെ ആഘ്രാണം നിമിത്തം വീണ്ടും ജീവന്‍ ലഭിച്ച് മായബലത്തെ പുകഴ്ത്തി പറഞ്ഞുകൊണ്ടിരുന്ന ഇന്ദ്രജിത്തിനെ വധിച്ചു; നിന്തിരുവടി രാക്ഷസമായയാ‍ല്‍ ക്ഷോഭങ്ങളുണ്ടാവുമ്പോഴെല്ല‍ാം വിഭീഷണന്റെ വാക്കിനാല്‍ നശിപ്പിക്കപ്പെട്ട മോഹത്തോടുകൂടിയവനായി ഭൂമിയെ കുലുക്കി ക്കൊണ്ടുവന്നെതിരിട്ടവനും സൈന്യങ്ങളെയെല്ല‍ാം ഭക്ഷിക്കുന്നവനുമായ കുംഭകര്‍ണ്ണനെ വധിചു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 7
******************
ഗൃഹ്ണന്‍ ജംഭാരിസംപ്രേഷിതരഥകവചൗ രാവണേനാഭിയുദ്ധ്യ‍ന്‍
ബ്രഹ്മാസ്ത്രേണാസ്യ ഭിന്ദന‍ന്‍ ഗലതതിമബലാമഗ്നിശുദ്ധ‍ാം പ്രഗൃഹ്ണന‍‍ന്‍
ദേവശ്രേണീവരോജ്ജീവിതസമരമൃതൈരക്ഷതൈ: ഋക്ഷസംഘൈര്‍ –
ലംങ്കാഭര്‍ത്രാ ച സാകം നിജനഗരമഗാ: സപ്രിയ: പുഷ്പകേണ

അർത്ഥം :-
************
നിന്തിരുവടി ദേവേന്ദ്രന്‍ അയച്ചുതരുന്ന തേരിനേയും കവചത്തേയും സ്വീകരിച്ച് രാവണനോടു നേരിട്ടു പൊരുതി ബ്രഹ്മാസ്ത്രംകൊണ്ട് അവന്റെ പത്തുതലകളേയും അറുത്ത് അഗ്നിയില്‍ പ്രവേശിച്ച് പരിശുദ്ധയായ സീതാദേവിയെ പരിഗ്രഹിച്ച് യുദ്ധത്തില്‍ മരിച്ചിരുന്നവരും ദേവന്മാരുടെ വരപ്രസാദംകൊണ്ടു ജീവിപ്പിക്കപ്പെട്ടവരും ദേഹത്തില്‍ യാതൊരുവിധ വ്രണവുമില്ലാത്തവരുമായ വാനരസൈന്യങ്ങളോടും ലങ്കാധിപനായ വിഭീഷണനോടും പ്രിയതമയോടുകൂടി പുഷ്പകവിമാനത്തില്‍ തന്റെ രാജ്യത്തിലേക്ക് യാത്രയായി.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 8
****************
പ്രീതോ ദിവ്യാഭിഷേകൈരയുതസമധികാന്‍ വത്സരാന‍ന്‍ പര്യരംസീര്‍
മൈഥില്യ‍ാം പാപവാചാ ശിവ! ശിവ! കില ത‍ാം ഗ‍ര്‍ഭിണീമഭ്യഹാസീ:
ശത്രുഘ്നേനാര്‍ദ്ദയിത്വാ ലവണനിശിചരം പ്രാര്‍ദ്ദയ: ശൂദ്രപാശം
താവദ്വാല്മീകിഗേഹേ കൃതവസതിരുപാസൂത സീതാ സുതൗ തേ

അർത്ഥം :-
***********
നിന്തിരുവടി ദിവ്യങ്ങളായ അഭിഷേകങ്ങളാല്‍ സന്തുഷ്ടനായി പരിനായിരത്തിലധികം സംവത്സരക്കാലം സുഖമായി വാണു.  സീതാദേവിയെ പറ്റിയുള്ള ലോകാപവാദംകൊണ്ട് ഗ‍ര്‍ഭിണിയായ ആ ദേവിയെ ഉപേക്ഷിച്ചുവത്രെ! കഷ്ടം ! കഷ്ടം ! ശത്രുഘ്നനെക്കൊണ്ട് ലവണാസുരനെ നിഗ്രഹിച്ചു ശൂദ്രനായ ജംബുകനെ വധിച്ചു. ആ സമയം വാല്മീകിയുടെ ആശ്രമത്തില്‍ പാര്‍ത്തുവന്നിരുന്ന സീതാദേവി അങ്ങയുടെ രണ്ടു പുത്രന്മാരെ പ്രസവിച്ചു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 9
*****************
വാല്മീകേസ്ത്വത്സുതോദ്ഗാപിതമധുരകൃതേരാജ്ഞയാ യജ്ഞവാടേ
സീത‍ാം ത്വയ്യാപ്തുകാമേ ക്ഷിതിമവിശദസൗ ത്വം ച കാലാര്‍ത്ഥിതോഭൂ:
ഹേതോ: സൗമിത്രിഘാതീ സ്വയമഥ സരയൂമഗ്നനിശ്ശേഷഭൃത്യൈ:
സാകം നാകം പ്രയാതോ നിജപദമഗമോ ദേവ വൈകുണ്ഠമാദ്യം

അർത്ഥം :-
************
യാത്രശാലയില്‍ അങ്ങയുടെ പുത്രന്മാരെക്കൊണ്ടു രാമയണമാകുന്ന മധുരകൃതിയെ ഗാനം ചെയ്യിച്ച വാല്മീകി മാമുനിയുടെ ആജ്ഞയനുസരിച്ച് നിന്തിരുവടി സീതയേ കൈക്കൊള്ളുവാനാഗ്രഹിച്ച സമയം ആ ദേവി ഭൂമിയില്‍ പ്രവേശിച്ചു; നിന്തിരുവടിയും ധര്‍മ്മദേവനാ‍ല്‍ പ്രാര്‍ത്ഥിക്കപ്പെട്ടു കാരണവശാ‍ല്‍ ലക്ഷ്മണനേയും തിരസ്കരിച്ചവനായി അനന്തരം തന്നെത്താന്‍ സരയൂ നദിയി‍ല്‍ മുഴുകിയ ആശ്രിതജനങ്ങളോടുകൂടി സ്വര്‍ഗ്ഗത്തിലേക്കു ഗമിച്ചു; അല്ലേ ഭഗവാനേ ! നിന്തിരുവടി സൃഷ്ടിക്കുമുമ്പില്‍ ഉള്ളതും സ്വന്തം സ്ഥാനവുമായ വൈകുണ്ഠത്തെ പ്രാപിച്ചു.


                     🌻🌺🌻🌺🌻🌺🌻🌺

ശ്ലോകം :- 35 / 10
*******************
സോയം മര്‍ത്ത്യവതാരസ്തവ ഖലു നിയതം മര്‍ത്ത്യശിക്ഷാര്‍ഥമേവം
വിശ്ലേഷാര്‍ത്തിര്‍ന്നിരാഗസ്ത്യജനമപി ഭവേത് കാമധാ‍മ്മാതിസക്ത്യാ
നോ ചേത് സ്വാത്മാനുഭൂതേ: ക്വ നു തവ മനസോ വിക്രിയാ ചക്രപാണേ
സ ത്വം സത്ത്വൈകമൂര്‍ത്തേ പവനപുരപതേ വ്യാധുനു വ്യാധിതാപാന്‍

അർത്ഥം :-
************
കാമം, ധര്‍മ്മം എന്നിവയിലുള്ള ആസക്തിനിമിത്തം വിരഹ ദുഃഖവും നിരപരാധികളുടെ പരിത്യാഗവും നിശ്ചയമായി ഭവിക്കും എന്നിങ്ങിനെ മനുഷരെ ഉപദേശിക്കുവാന്‍വേണ്ടി മാത്രമാണ് നിന്തിരുവടിയുടെ ഈ മനുഷ്യാവതാരം; അല്ലെങ്കില്‍ ആത്മാരാമനായ നിന്തിരുവടിയുടെ മനസ്സിന്നു വികാരം എങ്ങിനെ സംഭവിച്ചു; ചക്രായുധത്തെ ധരിച്ചിരിക്കുന്നവനും ശുദ്ധസത്വസ്വരുപിയൂമായ ഗുരുവായൂരപ്പ! അപ്രകാരമുള്ള നിന്തിരുവടി രോഗപീഡകളെ അകറ്റേണമേ.


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ശ്രീരാമചരിത
വര്‍ണ്ണനം എന്ന മുപ്പത്തഞ്ച‍ാം
ദശകം സമാപ്തം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ ഭഗവതേ വാസുദേവായ.












Sunday, September 30, 2018

ആർത്തവ കാലത്തെ ക്ഷേത്ര ദർശനം*

*ആർത്തവ കാലത്തെ ക്ഷേത്ര ദർശനം*




ദേഹശുദ്ധി...മനഃശുദ്ധി...കർമ്മശുദ്ധി....,വാക്ശുദ്ധി.... എന്നീ ചതുർ ശുദ്ധികൾ ഏതൊരു വ്രതത്തിനും പൂജക്കും ആരാധനയ്ക്കും പരമപ്രധാനമാണെന്നാണ് നമ്മുടെ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും  ഉദ്ഘോഷിച്ചിട്ടുളളത്.പുല,വാലായ്മ,ആർത്തവം മുതലായ അശുദ്ധി ഉള്ള വീടുകളിലെ കുട്ടികളോ സ്ത്രീകളോ പുരുഷന്മാരോ ആരും തന്നെ ക്ഷേത്രദർശനത്തിന് പോവുകയോ സ്വന്തം വീട്ടിൽ ഒരു പൂജ ചെയ്യുകയോ പോലുമില്ല. കുളിച്ചു ദേഹശുദ്ധി വരുത്താതെ അമ്പലത്തിൽ പോവുകയോ ഒരു പൂജയിൽ പങ്കെടുക്കുകയോ ചെയ്യുന്നത് പോലും തെററാണെന്നാണ് നമ്മുടെ സംസ്കാരം നമ്മെ പഠിപ്പിച്ചിട്ടുളളത്.
ആർത്തവം തുടങ്ങിയാൽ ഏഴ് ദിവസം കഴിഞ്ഞ് എട്ടാം ദിവസവും പുല ,വാലായ്മ എന്നിവ വന്നാൽ 14 ദിവസം കഴിഞ്ഞ് 15ആം ദിവസവും മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാനോ വീട്ടിൽ ഒരു പൂജ ചെയ്യുവനോ പാടുളളൂ എന്നാണ്  നമ്മുടെ ആചാരം. അതൊക്കെ ശാസ്ത്രീയമാണ് താനും. ശബരിമലയോ ഗുരുവായൂരോ പോലുളള മഹാ ക്ഷേത്രങ്ങളിൽ മാത്രമല്ല... മററു ക്ഷേത്രങ്ങളിൽ പോലും കുടുംബത്തിൽ ഒരു ജനനമൊ മരണമോ നടന്നാൽ ഉടൻ തന്നെ തന്ത്രി ആയാലും പൂജാരി ആയാലും ഉടൻ തന്നെ പുല/വാലായ്മ ആചരണത്തിൻെറ ഭാഗമായി വിവരം അറിഞ്ഞ ഉടൻ തന്നെ ക്ഷേത്രം വിട്ട് ഇറങ്ങുന്നു. ആർത്തവം നടന്ന വീട്ടിൽ കടന്ന് അശുദ്ധി ബാധിക്കാതിരിക്കാനാണ് മഹാക്ഷേത്രങ്ങളിലെ പൂജാരിമാർ പുറപ്പെടാ ശാന്തിമാരായി ആറുമാസവും ഒരു കൊല്ലവും ഒക്കെ വീട്ടിൽ പോവാതെ ക്ഷേത്രത്തിലോ പരിസരത്തൊ തന്നെ താമസിക്കുന്നത്.
വീട്ടിൽ ഒരു വിളക്ക് വെച്ചില്ലെങ്കിലോ ക്ഷത്രങ്ങൾ നിർമ്മിച്ചില്ലെങ്കിലോ പൂജകൾ ചെയ്തില്ലെങ്കിലോ മന്ത്രങ്ങൾ ചൊല്ലിയില്ലെങ്കിലോ ഒരു ദോഷവും വരികയില്ല. പിന്നെ എന്തിന് ഇതല്ലാം??
ഈ ചോദൃത്തിനുളള വൃക്തമായ ഉത്തരം നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.
സാക്ഷാൽ മഹാവിഷ്ണു വിൻെറ അവതാരമായ ശ്രീരാമദേവനാണ് ഇന്ന് നമ്മുടെ ക്ഷേത്രങ്ങളിൽ ചെയ്തു വരുന്ന പൂജാക്രമങ്ങൾ പോലും നിശ്ചയിച്ചിരിക്കുന്നത്...   സർവ്വ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്നതും തുടിക്കുന്നതുമായ ചൈതന്യം പരത്മാവായ ഈശ്വരൻെറ ചൈതന്യം ആണെങ്കിലും ആ ചൈതന്യശക്തിയെ പരിപോഷിപ്പിക്കാൻ പൂജകളും ആരാധനകളും സഹായിക്കുമെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞതും ശ്രീ രാമദേവനാണ്. വനവാസ കാലത്ത് ചാതുർമാസൃ വ്രതം അനുഷ്ടിച്ച് സാക്ഷാൽ ഭഗവാൻ ആയ ശ്രീ രാമദേവൻ ചൈതന്യവ്രൃദ്ധി വരുത്തിയതായും രാവണ നിഗ്രഹത്തിന് മുമ്പായി ആദിതൃഹ്രൃദയമന്ത്രം ജപിച്ച് സൂരൃദേവനെ പ്രാർത്ഥിച്ചതായും രാമായണത്തിൽ കാണാം.
സൂരൃദേവനിലും...അഗ്നിയിലും,ജലത്തിലും,കളത്തിലും ചക്രത്തിലും അല്ലെങ്കിൽ കല്ലിലോ ലോഹത്തിലോ പാൽമരത്തിലോ നിർമ്മിച്ച വിഗ്രഹത്തിലും ദൈവീക ശക്തിയെ സങ്കൽപ്പിച്ച് പൂജകൾ  ചെയ്യാമെന്ന് നിശ്ചയിച്ചതും മററാരുമല്ല.
ഇന്നും നമ്മുടെ ക്ഷേത്രങ്ങളിൽ ചെയ്തു വരുന്ന പഞ്ചോപചാര പൂജാ ക്രമങ്ങൾ(ജല..ഗന്ധ..പുഷ്പ.. ധൂപ..ദീപ ക്രമം) നിശ്ചയിച്ചതും കൈയ്യിലെ അഞ്ചു വരലുകളിലായി  ആകാശം... വായു... അഗ്നി.... ജലം ....ഭൂമി... എന്നീ ചൈതനൃങ്ങളെ നൃസിച്ചു കൊണ്ടുളള മാനസപൂജ എന്ന അനുഷ്ഠാനവും ഭഗവാൻ ശ്രീരാമദേവൻ തന്നെ ഉപദേശിച്ചതാണ്. മരണ ശേഷം ചെയ്യുന്ന ബലികർമ്മങ്ങൾ പോലും ശ്രീരാമപ്രോക്തമാണ്.പിന്നീട് ആദിശങ്കരാചാരൃർ മുതലുള്ള ആചാരൃന്മാർ ഇവ മററുളളവർക്ക് ഉപദേശിക്കുമ്പോൾ ഒരു വൃത്യാസവും വരുത്തിയിട്ടില്ല താനും.
താന്ത്രികമായ കർമ്മങ്ങളിലൂടെ ചൈതനൃം വരുത്തി പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ങളും കൊടിമരങ്ങളും അനുകൂല ഊർജ്ജം(Positive Energy) പ്രസരിപ്പിക്കുന്നു എന്ന കാരൃവും മന്ത്ര ജപത്തിലൂടെ വിപരീത ഊർജ്ജം(Negative Energy) കുറച്ച് ശരീരത്തിന് ചുററും അനുകൂല ഊർജ്ജത്തിന്റെ ഒരു കവചം തന്നെ (മനുഷ്യ ശരീരത്തിന് ചുറ്റും )ഉണ്ടാക്കി എടുക്കാമെന്ന കാര്യം ശാസ്ത്രീയമായി കണ്ടെത്തിയതിൻെറ വെളിച്ചത്തിലുമാണ് ഇന്ന് പല പാശ്ചാത്യ രാജ്യങ്ങളിൽ പോലും വേദമന്ത്രങ്ങൾ പ്രൈമറി ക്ലാസുകൾ മുതൽ പഠിപ്പിക്കുന്നതും പല പല ക്രിസ്ത്യൻ പളളികളിലും കൊടിമരങ്ങൾ സ്ഥാപിച്ചു വരുന്നതും.
ചതുർശുദ്ധികളായ ദേഹശുദ്ധി... മനഃശുദ്ധി..വാക്ശുദ്ധി...കർമ്മശുദ്ധി എന്നിവയിലൂടെ നമ്മുടെ ശരീരത്തെ ശുദ്ധി ചെയ്തു ക്ഷേത്രദർശനം നടത്തുമ്പോൾ മാത്രമാണ് അവിടെയുളള വിഗ്രഹത്തിൽ നിന്നും കൊടിമരത്തിൽ നിന്നും നമ്മുടെ ശരീരത്തിലേക്ക് ഐശ്വര്യ ശക്തിയായ  അനുകൂല ഊർജ്ജം കടന്നു വരികയുളളൂ.
ശബരിമല ദർശനത്തിന് 41 ദിവസത്തെ വ്രതാനുഷ്ഠാനം പരമപ്രധാനമാകുന്നത്     ഈ സാഹചരൃത്തിലാണ്.
രാവിലെ എഴുന്നേറ്റ് ഉളള കുളിയിലൂടെയും ലൈംഗികബന്ധം നിരോധിച്ചും...ശരണമന്ത്ര ജപത്തിലൂടെയും 41 ദിവസം കൊണ്ട് ആ മഹത്തായ ദേവചൈതന്യം നമ്മിലേക്ക് ഏറ്റുവാങ്ങാൻ ശരീരത്തെ സജ്ജമാക്കാതെ ഒരു ആവേശത്തിന് എടുത്ത് ചാടി പുറപ്പെട്ട് ശബരിമലയിലേക്ക് ഓടിയതു കൊണ്ടു മാത്രം ഒന്നും നേടാനാവില്ല. 41 ദിവസം എന്ന ഒരു മണ്ഠലക്കാലം വ്രതമെടുത്ത് ശരീരശുദ്ധിയോടും മനഃശുദ്ധിയൊടും കൂടി ദർശനം നടത്തുമ്പോൾ നമ്മുടെ ദേഹത്ത് നിറയുന്ന ഊർജ്ജത്തിന്റെ ഒരു കണിക പോലും കിട്ടില്ല ഒരു ആവേശത്തിന് എടുത്തു ചാടി വൃവസ്ഥിതിയെ വെല്ലുവിളിക്കാൻ വേണ്ടി മാത്രം ശബരിമല യാത്ര പുറപ്പെടുന്നവർക്ക്

*സ്വാമിയേ ശരണംഅയ്യപ്പാ.....*🙏🙏🙏

Tuesday, September 25, 2018

ശ്രീമദ് നാരായണീയം - ദശകം 34

ശ്രീമദ് നാരായണീയം  - ദശകം 34





ശ്രീരാമചരിതാവര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 34 / 1
*****************
ഗീര്‍വ്വാണൈരത്ഥ്യമാനോ ദശമുഖനിധനം കോസലേഷ്വൃശ്യശൃംഗേ
പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥക്ഷ്മാഭൃതേ പായസാഗ്ര്യം
തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി തിസൃഷു സമം ജാതഗര്‍ഭാസു ജാതോ
രാമസ്ത്വം ലക്ഷ്മണേന സ്വയമഥ ഭരതേനാപി ശത്രുഘ്നനാമ്നാ

അർത്ഥം :-
************
അനന്തരം നിന്തിരുവടി ദേവന്മാരാല്‍ രാവണന്റെ വധത്തെ പ്രാര്‍ത്ഥിക്കപ്പെട്ടവനായി കോസലം എന്നു പറയപ്പെടുന്ന അയോദ്ധ്യയി‍ല്‍ ഋശ്യശൃംഗമഹ‍ഷി  പുത്രകാമേഷ്ടിയെന്ന യാഗത്തെചെയ്തു ദശരഥചക്രവര്‍ത്തിയ്ക്കാക്കൊണ്ട് ഉത്തമമായ പായസത്തെ നല്‍കിയസമയം അതിനെ ഭക്ഷിച്ചതിനാല്‍ ഒരേ കാലത്തി‍ല്‍ ഗര്‍ഭം ധരിച്ച ആ മുന്നു രാജപത്നിമാരിലും സ്വയം ശ്രീരാമാനായി ഭരതനോടും ലക്ഷ്മണന്‍‍, ശത്രുഘ്നന്‍ എന്നിവരോടുകൂടി അവതരിച്ചു.


                             🌻🌺🌻🌺🌻🌺

ശ്ലോകം :- 34 / 2
******************
കോദണ്ഡീ കൗശികസ്യ ക്രതുവരമവിതും ലക്ഷ്മണേനാനുയാതോ
യാതോഭൂസ്താതവാചാ മുനികഥിതമനുദ്വന്ദ്വശാന്താധ്വഖേദ:
നൃണ‍ാം ത്രാണായ ബാണൈര്‍മുനിവചനബലാത്താടക‍ാം പാടയിത്വാ
ലബ്ധ്വാസ്മാദസ്ത്രജാലം മുനിവനമഗമോ ദേവ സിദ്ധാശ്രമാഖ്യം

അർത്ഥം :-
************
ഹേ ഭഗവന്‍! അച്ഛന്റെ നിയോഗമനുസരിച്ച് വിശ്വാമിത്രന്റെ ശ്രേഷ്ഠമായ യാഗത്തെ രക്ഷിക്കുന്നതിന്നുവേണ്ടി കോദഡപാണിയായി ലക്ഷ്മണനാല്‍ അനുഗമിക്കപ്പെട്ടവനായി നിന്തിരുവടി യാത്രയായി; മഹര്‍ഷിയാല്‍ ഉപദേശിക്കപ്പെട്ട (ബല, അതിബല) എന്ന രണ്ടു മന്ത്രങ്ങളാല്‍ മാര്‍ഗ്ഗഖേദമകറ്റപ്പെട്ടവനായി ജനങ്ങളുടെ രക്ഷയ്ക്കായി വിശ്വാമിത്രന്റെ വാക്കനുസരിച്ച് താടക എന്ന രാക്ഷസിയെ ബാണങ്ങള്‍കൊണ്ടു വധിച്ചു ഈ മഹര്‍ഷിയില്‍നിന്നു തന്നെ ദിവ്യാസ്ത്രങ്ങളെല്ല‍ാം കരസ്ഥമാക്കിയ സിദ്ധാശ്രമം എന്ന തപോവനത്തില്‍ പ്രവേശിച്ചു.


                             🌻🌺🌻🌺🌻🌺

ശ്ലോകം :- 34 / 3
*****************
മാരീചം ദ്രാവയിത്വാ മഖശിരസി ശരൈരന്യരക്ഷ‍ാംസി നിഘ്നന്‍
കല്യ‍ാം കുര്‍വന്നഹല്യ‍ാം പഥി പദരജസാ പ്രാപ്യ വൈദേഹഗേഹം
ഭിന്ദാനശ്ചാന്ദ്രചൂഡം ധനുരവനിസുതാമിന്ദിരാമേവ ലബ്ധ്വാ
രാജ്യം പ്രാതിഷ്ഠഥാസ്ത്വം ത്രിഭിരപി ച സമം ഭ്രാതൃവീരൈസ്സദാരൈ:

അർത്ഥം :-
************
നിന്തിരുവടി യാഗാരംഭത്തില്‍ ബാണങ്ങളാ‍ല്‍ മാരീചനെ ഓടിച്ചിട്ട് മറ്റുള്ള രാക്ഷസന്മാരേയും നിഗ്രഹിച്ച് വഴിക്കുവെച്ച് പാദരേണുക്കളാ‍ല്‍ അഹല്യയെ പരിശുദ്ധയാക്കി ജനകരാജരാജധാനിയില്‍ ചെന്ന് ശിവന്റെ പള്ളിവില്ലിനെ മുറിച്ച് സാക്ഷാല്‍ ശ്രീദേവിയെ സീതാദേവിയെ ലഭിച്ച് ഭാര്യമാരോടുകൂടിയ ആ മൂന്നു വീരന്മാരായ് സഹോദരന്മാരോടുകൂടി സ്വരാജ്യത്തിലേക്ക് പുറപ്പെട്ടു.


                             🌻🌺🌻🌺🌻🌺

ശ്ലോകം :- 34 / 4
******************
ആരുന്ധാനേ രുഷാന്ധേ ഭൃഗുകുല തിലകേ സംക്രമയ്യ സ്വതേജോ
യാതേ യാതോസ്യയോധ്യ‍ാം സുഖമിഹ നിവസന്‍ കാന്തയാ കാന്തമൂര്‍ത്തേ
ശത്രുഘ്നേനൈകദാഥോ ഗതവതി ഭരതേ മാതുലസ്യാധിവാസം
താതാരബ്ധോഭിഷേകസ്തവ കില വിഹത: കേകയാധീശപുത്ര്യാ

അർത്ഥം :-
************
ഭൃഗുവംശാലങ്കാരമായ ശ്രീ പരശുരാമന്‍ കോപാന്ധനായി വഴിയി‍ല്‍വെച്ച് തടുത്ത് തന്റെ തേജസ്സിനെ അങ്ങയില്‍ സംക്രമിപ്പിച്ചിട്ട് തിരികെ പൊയപ്പോ‍ള്‍ നിന്തിരുവടി അയോദ്ധ്യയെ പ്രാപിച്ചു. സുന്ദരസ്വരുപിയായ ഭഗവന്‍! നിന്തിരുവടി ഇവിടെ സ്വപത്നിയോടുകൂടി സുഖമായി വസിച്ചുവരവേ ഒരിക്കല്‍ ഭരതന്‍ ശത്രുഘ്നനോടുകൂടി അമ്മാമന്റെ ഗൃഹത്തിലേക്കു പോയ സമയം അച്ഛനാ‍ല്‍ ആരംഭിയ്ക്കപ്പെട്ട നിന്തിരുവടിയുടെ അഭിഷേകം കൈകേയിയാല്‍ മുടക്കപ്പെട്ടുവല്ലോ.


                             🌻🌺🌻🌺🌻🌺

ശ്ലോകം :- 34 / 5
******************
താതോക്ത്യാ യാതുകാമോ വനമനുജവധൂസംയുതശ്ചാപധാര:
പൗരാനാരുധ്യ മാര്‍ഗേ ഗുഹനിലയഗതസ്ത്വം ജടാചീരധാരീ
നാവാ സന്തീര്യ ഗംഗാമധിപദവി പുനസ്തം ഭരദ്വാജമാരാ-
ന്നത്വാ തദ്വാക്യഹേതോരതിസുഖമവസശ്ചിത്രകൂടേ ഗിരീന്ദ്രേ

അർത്ഥം :-
*************
അച്ഛന്റെ ആജ്ഞയനുസരിച്ച് ധനുഷ്പാണിയായി അനുജനോടും പത്നിയോടുമൊരുമിച്ച് വനത്തിലേക്കു പുറപ്പെട്ട നിന്തിരുവടി വഴിയില്‍വെച്ച് പൗരന്മാരെ മടക്കിയയച്ച് ഗുഹരാജധാനിയെ കടന്ന് അനന്തരം വഴിയരികില്‍ ആ ഭരദ്വാജമഹര്‍ഷിയെ നമസ്മരിച്ച് അദ്ദേഹത്തിന്റെ വാക്യമനുസരിച്ച് ചിത്രകൂടമെന്ന പര്‍വ്വതത്തി‍ല്‍ പരമസുഖത്തില്‍ പാര്‍ത്തുവന്നു.


                             🌻🌺🌻🌺🌻🌺

ശ്ലോകം :- 34 / 6
*****************
ശ്രുത്വാ പുത്രാര്‍ത്തിഖിന്നം ഖലു ഭരതമുഖാത് സ്വര്‍ഗ്ഗയാതം സ്വതാതം
തപ്തോ ദത്വ‍ാംബു തസ്മൈ നിദധിഥ ഭരതേ പാദുക‍ാം മേദിനീം ച
അത്രിം നത്വാഥ ഗത്വാ വനമതിവിപുലം ദണ്ഡകം ചണ്ഡകായം
ഹത്വാ ദൈത്യം വിരാധം സുഗതിമകലയശ്ചാരു ഭോ:ശ്ശാരഭംഗിം

അർത്ഥം :-
*************
നിന്തിരുവടി ഭരതനില്‍നിന്നും തന്റെ പിതാവിനെ പുത്രന്റെ വിരഹത്താലുണ്ടായ വേദനയാല്‍ സ്വര്‍ഗ്ഗം പ്രാപിച്ചവനായി കേട്ട് ദുഃഖിതനായി അദ്ദേഹത്തിന്നായി ഉദകം നല്കി ഭരതനില്‍ പാദുകയേയും രാജ്യത്തേയും ഏല്പിച്ചു; അനന്തരം അത്രിമഹര്‍ഷിയെ വണങ്ങി ഏറ്റവും വലിയതായ ദണ്ഡകാരണ്യത്തിലെത്തി ഭീമകായനായ വിരാധനെന്ന അസുരനെ വധിച്ചു ഹേ ഭഗവന്‍! ശരഭങ്ഗന്റെ സദ്ഗതിയെ സന്തോഷത്തോടുകൂടി ദര്‍ശിച്ചു..


                             🌻🌺🌻🌺🌻🌺

ശ്ലോകം :- 34 / 7
******************
നത്വാഗസ്ത്യം സമസ്താശരനികരസപത്രാകൃതിം താപസേഭ്യ:
പ്രത്യശ്രൗഷീ: പ്രിയൈഷീ തദനു ച മുനിനാ വൈഷ്ണവേ ദിവ്യചാപേ
ബ്രഹ്മാസ്ത്രേ ചാപി ദത്തേ പഥി പിതൃസുഹൃദം വീക്ഷ്യ ഭൂയോ ജടായും
മോദാത് ഗോദാതടാന്തേ പരിരമസി പുരാ പഞ്ചവട്യ‍ാം വധൂട്യാ

അർത്ഥം :-
*************
അതില്പിന്നെ നിന്തിരുവടി താപസന്മാര്‍ക്ക് പ്രിയത്തെ ചെയ്യുന്ന തിലത്സുകനായി രാക്ഷസവംശത്തിന്റെ ഉന്മൂലനാശത്തെ പ്രതിജ്ഞചെയ്തു. അനന്തരം അഗസ്ത്യമഹര്‍ഷിയെ നമസ്കരിച്ച് ആ മുനിയാ‍ല്‍ വൈഷ്ണവമെന്ന ദിവ്യചാപവും ബ്രഹ്മാസ്ത്രവും മറ്റു ദിവ്യാസ്ത്രങ്ങളും നല്ക്കപ്പെട്ടശേഷം പിന്നീടു വഴിയില്‍ അച്ഛന്റെ സുഹൃത്തായ ജടായുവിനെ കണ്ട് സന്തോഷത്തോടെ ഗോദവരീതീരത്തിലുള്ള പഞ്ചവടിയില്‍ ഭാമിനിയോടുകൂടി പണ്ട് പരമസുഖത്തോടെ വിഹരിച്ചുവല്ലോ.


                             🌻🌺🌻🌺🌻🌺

ശ്ലോകം :- 34 / 8
******************
പ്രാപ്തായാ: ശൂര്‍പ്പണഖ്യാ മദനചലധൃതേരര്‍ത്ഥനൈര്‍ന്നിസ്സഹാത്മാ
ത‍ാം സൗമിത്രൗ വിസൃജ്യ പ്രബലതമരുഷാ തേന നിര്‍ല്ലുനനാസ‍ാം
ദൃഷ്ട്വൈന‍ാം രുഷ്ടചിത്തം ഖരമഭിപതിതം ദൂഷണം ച ത്രിമൂര്‍ദ്ധം
വ്യാഹിംസീരാശരാനപ്യയുതസമധിക‍ാംസ്തത്ക്ഷണാദക്ഷതോഷ്മാ

അർത്ഥം :-
*************
ക്ഷയിക്കാത്ത പരാക്രമത്തോടുകൂടിയ നിന്തിരുവടി കാമംകൊണ്ടു മനസ്സിളകിയവളായി അവിടെ വന്നുചേര്‍ന്ന ശൂര്‍പ്പണഖയുടെ പ്രാര്‍ത്ഥനകളാ‍ല്‍ ക്ഷമ നശിച്ച് അവളെ ലക്ഷ്മണന്റെ സമീപത്തിലെയ്ക്കു പറഞ്ഞയച്ചിട്ട് വര്‍ദ്ധിച്ച കോപത്തോടുകൂടിയ ആ ലക്ഷ്മണനാല്‍   ഛേദിക്കപ്പെട്ട നാസികയോടുകൂടിയ അവളെ കണ്ട് കോപാക്രാന്തനായി അവിടെ വന്നെത്തിയ ഖരന്‍‍, ദൂഷണന‌ന്‍‍, ത്രീശരസ്സ് എന്നിവരേയും പതിനായിരത്തിലധികം അസുരന്മാരേയും ഒരു നൊടിയ്ക്കിടയില്‍ കൊന്നൊടുക്കി.


                             🌻🌺🌻🌺🌻🌺

ശ്ലോകം :- 34 / 9
******************
സോദര്യാപ്രോക്തവാര്‍ത്താവിവശദശമുഖാദിഷ്ടമാരീചമായാ-സാരംഗം സാരസാക്ഷ്യാ
സ്പൃഹിതമനുഗത: പ്രാവധീര്‍ബാണഘാതം
തന്മായാക്രന്ദനിര്യാപിതഭവദനുജ‍ാം രാവണസ്താമഹാര്‍ഷീ-
ത്തേനാര്‍ത്തോപി ത്വമന്ത: കിമപി മുദമധാസ്തദ്വധോപായലാഭാത്

അർത്ഥം :-
************
സഹോദരിയാല്‍ പറഞ്ഞറിയപ്പെട്ട വര്‍ത്തമാനങ്ങള്‍ കേട്ട് പരവശനായ രാവണനാ‍ല്‍ നിയോടിച്ചയക്കപ്പെട്ട മാരീചനാകുന്ന മായമൃഗം സീതാദേവിയാല്‍ ആഗ്രഹിക്കപ്പെട്ടതായി അതിനെ പിന്തുടര്‍ന്നു ബാണം പ്രയോഗിച്ച് വധിച്ചു; ആ മായവിയുടെ കപടമായ കരച്ചില്‍ കേട്ട് അങ്ങയുടെ സഹോദരനെ പറഞ്ഞയച്ച ആ സീതാദേവിയെ രാവണന്‍ കട്ടുകൊണ്ടുപോയി; അതിനാല്‍ നിന്തിരുവടി ദുഃഖാര്‍ത്തനായി എന്നാലും അവനെ കൊല്ലുന്നതിന്നു ഒരു കാരണം ലഭിച്ചതിനാ‍ല്‍ മനസ്സുകൊണ്ടു അതിനായി സന്തോഷിച്ചു.


                             🌻🌺🌻🌺🌻🌺

ശ്ലോകം :- 34 / 10
*******************
ഭൂയസ്തന്വീം വിചിന്വന്നഹൃത ദശമുഖസ്ത്വദ്വധൂം മദ്വധേനേ- ത്യുക്ത്വാ യാതേ ജടായൗ ദിവമഥ സുഹൃദ: പ്രാതനോ: പ്രേതകാര്യം
ഗൃഹ്ണാനം തം കബന്ധം ജഘനിഥ ശബരീം പ്രേക്ഷ്യ പമ്പാതടേ ത്വംസമ്പ്രാപ്തോ വാതസൂനും ഭൃശമുദിതമനാ: പാഹി വാതാലയേശ

അർത്ഥം :-
************
പിന്നീടു നിന്തിരുവടി ആ പെണ്‍കൊടിയേയും തിരഞ്ഞു നടക്കുമ്പോ‍ള്‍ “രാവണന്‍ എന്നെ നിഗ്രഹിച്ച് അങ്ങയുടെ പത്നിയേയും കൊണ്ടുപോയി” എന്നിങ്ങനെ പറഞ്ഞുകൊണ്ട് ജടായു പരലോകം പ്രാപിച്ചപ്പോള്‍ സുഹൃത്തായ ആ പക്ഷിയുടെ സംസ്കാരകര്‍മ്മങ്ങ‍ള്‍ ചെയ്തു; അനന്തരം വഴിയില്‍ തടുത്തു പിടികൂടിയ ആ കബന്ധനെ നിഗ്രഹിച്ചു; പമ്പാനദീതീരത്തില്‍ ശബരിയെ ദര്‍ശിച്ച് ഹനൂമാനോടു സമ്മേളിച്ച് ഏറ്റവും സന്തുഷ്ടചിത്തനായിത്തീര്‍ന്ന ഹേ ഗുരുവായൂരപ്പ! നിന്തിരുവടി എന്നെ കാത്തരുളേണമേ..

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ശ്രീരാമചരിത
വര്‍ണ്ണനം എന്ന മുപ്പത്തിനാല‍ാം
ദശകം  സമാപ്തം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ





Monday, September 24, 2018

ശ്രീമദ് നാരായണീയം - ദശകം 33

ശ്രീമദ് നാരായണീയം - ദശകം 33






അംബരീഷചരിതവര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 33 / 1
*****************
വൈവസ്വതാഖ്യമനുപുത്രനഭാഗജാത-
നാഭാഗനാമകനരേന്ദ്രസുതോംബരീഷ:
സപ്താര്‍ണ്ണവാവൃതമഹീദയിതോപി രേമേ
ത്വത്സംഗീഷു ത്വയി ച മഗ്നമനാസ്സദൈവ

അർത്ഥം :-
************
വൈവസ്വതനെന്ന മനുവിന്റെ പുത്രനായ നഭാഗനില്‍നിന്നു ജനിച്ച നാഭാഗമഹാരാജവിന്റെ തനയനായ അംബരീഷന്‍ – ഏഴു സമുദ്രങ്ങളാ‍ല്‍ ചുറ്റപ്പെട്ട ഭൂമിയുടെ അധിപനായിരുന്നിട്ടും അങ്ങയുടെ ഭക്തന്മാരിലും നിന്തിരുവടിയിലും എല്ലായ്പോഴും ലയിച്ച മനസ്സോടുകൂടിയവനായി പരമാനന്ദത്തോടുകൂടി വസിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 2
*****************
ത്വത്പ്രീതയേ സകലമേവ വിതന്വതോസ്യ
ഭക്ത്യൈവ ദേവ നചിരാദഭൃഥാ: പ്രസാദം
യേനാസ്യ യാചനമൃതേപ്യഭിരക്ഷണാര്‍ത്ഥം
ചക്രം ഭവാന്‍ പ്രവിതതാര സഹസ്രധാരം

അർത്ഥം :-
***********
അല്ലേ ഭഗവന്‍! സമസ്തകര്‍മ്മങ്ങളും അങ്ങയുടെ പ്രീതിക്കുവേണ്ടിത്തന്നെ അനുഷ്ഠിക്കുന്നവനായ അദ്ദേഹത്തിന്റെ ഭക്തികൊണ്ടുതന്നെ താമസിയാതെ നിന്തിരുവടി പ്രസാദിച്ചരുളി. യാതൊന്നുകൊണ്ട് പ്രാര്‍ത്ഥനകൂടാതെ തന്നെ ഇവന്റെ രക്ഷയ്ക്കുവേണ്ടി നിന്തിരുവടി ആയിരം മുനകളോടുകൂടിയ സുദര്‍ശമെന്ന ചക്രത്തെ അയച്ചുകൊടുത്തു.

                               🌺🌻🌺🌻🌺🌻
                             
ശ്ലോകം :- 33 / 3
***************†*
സ ദ്വാദശീവ്രതമഥോ ഭവദര്ചനാര്‍ത്ഥം
വര്‍ഷന്ദധൗ മധുവനേ യമുനോപകണ്ഠേ
പത്ന്യാ സമം സുമനസാ മഹതീം വിതന്വന്‍
പൂജ‍ാം ദ്വിജേഷു വിസൃജ‍‌ന‍ന്‍   പശുഷഷ്ടികോടിം

അർത്ഥം :-
************
അതില്‍പിന്നെ അദ്ദേഹം പന്തിയോടുകൂടി പുഷ്പങ്ങളെക്കൊണ്ട് അത്യുല്‍കൃഷ്ടമായ പൂജയെ ചെയ്യുന്നവനായി മഹാബ്രാഹ്മണര്‍ക്ക് അറുപതു കൊല്ലം മുഴുവ‍ന്‍ അങ്ങയെ ആരാധിക്കുന്നതിന്നുവേണ്ടി ദ്വാദശിവൃതത്തെ അനുഷ്ഠിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 4
*****************
തത്രാഥ പാരണദിനേ ഭവദര്‍ചനാന്തേ
ദുര്‍വാസസാസ്യ മുനിനാ ഭവനം പ്രപേദേ
ഭോക്തും വൃതശ്ചസ നൃപേണ പരാര്‍ത്ഥിശീലോ
മന്ദം ജഗാമ യമുന‍ാം നിയമാന്വിധാസ്യന്‍

അർത്ഥം :-
*************
അനന്തരം അവിടെ പാരണദിവസ്സില്‍ ഭഗവല്‍പൂജയുടെ അവസാനം ദുര്‍വാസസ്സ് എന്ന മഹ‍ഷിയാ‍ല്‍ ഇദ്ദേഹത്തിന്റെ ഭവനം പ്രാപിക്കപ്പെട്ടു. പരോപദ്രവ സ്വഭാവത്തോടുകൂടിയ ആ മഹര്‍ഷിയാവട്ടെ അംബരീഷ മഹാരാജവിനാ‍ല്‍ ഭക്ഷണത്തിന്നു ക്ഷണിക്കപ്പെട്ടവനായി നിത്യകര്‍മ്മാനുഷ്ഠാനത്തിന്നുവേണ്ടി യമുനാ നദിയിലേക്കു പതുക്കെ യാത്രയായി.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 5
******************
രാജ്ഞാഥ പാരണമുഹൂര്‍ത്തസമാപ്തിഖേദാ-
ദ്വാരൈവ പാരണമകാരി ഭവത്പരേണ
പ്രാപ്തോ മുനിസ്തദഥ ദിവ്യദൃശാ വിജാനന്‍
ക്ഷിപ്യന‍ന്‍ ക്രുധോദ്ധൃതജടോ വിതതാന കൃത്യ‍ാം

അർത്ഥം :-
***********
അനന്തരം നിന്തിരുവടിയുടെ ഭക്തനായ രാജാവിനാല്‍ പാരണയ്ക്കുള്ള മുഹൂര്‍ത്തം കഴിഞ്ഞുപോകുമെന്ന വ്യസനംകൊണ്ട് വെറും ജലംകൊണ്ട്തന്നെ പാരണചെയ്യപ്പെട്ടു; അനന്തരം അവിടെ എത്തിച്ചേര്‍ന്നവനായ ആ മഹര്‍ഷി ഇങ്ങിനെ പാരണചെയ്തതിനെ ജ്ഞാനദൃഷ്ടികൊണ്ട് അറിഞ്ഞ് രാജാവിനെ അധിക്ഷേപിച്ച് കോപംകൊണ്ട് ജടപറിച്ചെടുത്ത് ഒരു ക്രൂധോദ്ധ്യനെ നിര്‍മ്മിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 6
******************
കൃത്യ‍ാം ച താമസിധര‍ാം ഭുവനം ദഹന്തീ-
മഗ്രേഭിവീക്ഷ്യനൃപതിര്‍ന്ന പദാച്ചകമ്പേ
ത്വദ്ഭക്തബാധമഭിവീക്ഷ്യ സുദര്‍ശനം തേ
കൃത്യാനലം ശലഭയനന്‍ മുനിമന്വധാവീത്

അർത്ഥം :-
*************

ആ മഹാരാജാവ് വാളൂരിപ്പിടിച്ച് ലോകം മുഴുവന്‍ ദഹിപ്പിക്കുമാറു നിലകൊള്ളുന്ന ആ ദേവതയെ തന്റെ എതിരിലായിക്കൊണ്ട് നിന്ന സ്ഥലത്തുനിന്ന് ഒരടിപോലും അനങ്ങിയില്ല.  അങ്ങയുടെ സുദര്‍ശനചക്രമാവട്ടെ അങ്ങയുടെ ഭക്തനെ ബാധിക്കുന്ന ആ കൃത്യയാകുന്ന അഗ്നിയെ സ്വതേജസ്സുകൊണ്ട് പാറ്റയെന്നതുപോലെ നശിപ്പിച്ചിട്ട് ആ മഹര്‍ഷിയുടെനേരെ പാഞ്ഞു.

                               🌺🌻🌺🌻🌺🌻
ശ്ലോകം :- 33 / 7
****************
ധാവന്നശേഷഭുവനേഷു ഭിയാ സ പശ്യന്‍
വിശ്വത്ര ചക്രമപി തേ ഗതവാന്‍ വിരിഞ്ചം
ക: കാലചക്രമതിലംഘയതീത്യപാസ്ത:
ശര്‍വ്വം യയൗ സ ച ഭവന്തമവന്ദതൈവ

അർത്ഥം :-
************
അദ്ദേഹം ഭയംകൊണ്ട് എല്ലാ ലോകങ്ങളിലും ഓടിനടന്നിട്ടു എല്ലായിടത്തും അങ്ങയുടെ ചക്രത്തെതന്നെ കാണുന്നവനായി ബ്രഹ്മാവിനെ ശരണംപ്രാപിച്ചു; കാലചക്രത്തെ ആരാണ് അതിലംഘിക്കുന്നത്; എന്നിങ്ങിനെ അവിടെനിന്നു ത്യജിക്കപ്പെട്ടവനായിട്ട് ശ്രീപരമേശ്വരനെ പ്രാപിച്ചു. അദ്ദേഹവും നിന്തിരുവടിയെ വന്ദിക്കുകയാണ് ചെയ്തത്.

                               🌺🌻🌺🌻🌺🌻

ശ്ലോകം :-33 / 8
*****************
ഭൂയോ ഭവന്നിലയമേത്യ മുനിം നമന്തം
പ്രോചേ ഭവാനഹമൃഷേ നനു ഭക്തദാസ:
ജ്ഞാനം തപശ്ച വിനയാന്വിതമേവ മാന്യം
യാഹ്യംബരീഷപദമേവ ഭജേതി ഭൂമന്‍

അർത്ഥം :-
************
ഹേ ഭഗവന്‍ ! അതിന്നുശേഷം അങ്ങയുടെ  സ്ഥാനമായ വൈകുണ്ഠത്തില്‍ വന്ന് നമസ്കരിക്കുന്ന ആ മഹര്‍ഷിയോടു നിന്തിരുവടി “ഹേ മഹര്‍ഷേ ! ഞാന്‍ ഭക്തന്മാരുടെ ദാസനാണല്ലോ. ജ്ഞാനവും തപസ്സും വിനയത്തോടുകൂടിയാല്‍ മാത്രമെ ബഹുമാനിക്കത്തക്കതായി ത്തീരുകയുള്ളു; ഇവിടെനിന്ന് പൊയ്ക്കൊള്‍ക. അംബരീഷന്റെ കാല്ക്കല്‍തന്നെ ശരണം പ്രാപിച്ചുകൊള്‍ക എന്ന് അരുളിച്ചെയ്തു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 9
******************
താവത്സമേത്യ മുനിനാ സ ഗൃഹീതപാദോ
രാജാപസൃത്യ ഭവദസ്ത്രമസാവനൗഷീത്
ചക്രേ ഗതേ മുനിരദാദഖിലാശിഷോസ്മൈ
ത്വദ്ഭക്തിമാഗസി കൃതേപി കൃപ‍ാം ച ശംസന്‍

അർത്ഥം :-
*************
ആ സമയം ഓടിയെത്തിയ മഹര്‍ഷിയാല്‍ പിടിക്കപ്പെട്ട പാദങ്ങളോടുകൂടിയ ആ രാജാവ മാറിനിന്ന് അങ്ങയുടെ അസ്ത്രത്തെ സ്തുതിച്ചു. ആ സുദ‍ശനംചക്രം ശാന്തമായി പോയപ്പോള്‍ ദുര്‍വാസസ്സ് മഹര്‍ഷി നിന്തിരുവടിയിലുള്ള അപരാധം ചെയ്യപ്പെട്ടിരുന്നിട്ടും കരുണയേയും പുകഴ്ത്തിക്കൊണ്ട് ഇദ്ദേഹത്തിന്നു സകലവിധമായ അനുഗ്രഹങ്ങളേയും നല്കി.

                               🌺🌻🌺🌻🌺🌻

ശ്ലോകം :-33 / 10
******************
രാജാ പ്രതീക്ഷ്യ നിമേകസമാമനാശ്വാന്‍
സംഭോജ്യ സാധു തമൃഷിം വിസൃജന്‍ പ്രസന്നം
ഭുക്ത്വാ സ്വയം ത്വയി തതോപി ദൃഢം രതോഭൂത്-
സായുജ്യമാപ ച സ മ‍ാം പവനേശ പായാ:

അർത്ഥം :-
************
ഒരു കൊല്ലം മുഴുവന്‍ മഹര്‍ഷിയെ പ്രതീക്ഷിച്ചുകൊണ്ട് ആഹാരം കഴിയ്ക്കാതെ കഴിച്ചുകൂടിയ രാജാവ്  ആ മഹര്‍ഷിയെ നല്ലവണ്ണം ഭുജിപ്പിച്ച് സന്തുഷ്ടനാക്കി പറഞ്ഞയച്ചതിന്നുശേഷം താനും ഊണ്‍കഴിച്ച് നിന്തിരുവടിയില്‍ മുമ്പിലത്തേക്കാ‍ള്‍ ഏറ്റവും ആസക്തിയോടുകൂടിയവനായിത്തീര്‍ന്നു. അവസാനം മുക്തിയെ പ്രാപിക്കുകയും ചെയ്തു. ഹേ ഗുരുവായൂരപ്പ അപ്രകാരമുള്ള നിന്തിരുവടി എന്നെ രക്ഷിക്കേണമെ.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം അംബരീഷ
ചരിതവര്‍ണ്ണനം എന്ന മുപ്പത്തി
മൂന്ന‍ാം ദശകം സമാപ്തം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

ഏകാദശികൾ

ഏകാദശികൾ




ആഷാഢമാസത്തിലെ വെളുത്തപക്ഷ ഏകാദശി ശയനഏകാദശി ഉത്ഥാന ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ഉത്ഥാന ഏകാദശി പരമപ്രധാനമായി കരുതിവരുന്നു. ഗുരുവായൂരില്‍ ഈ ദിവസം വളരെ വിശേഷചടങ്ങുകളോടെ ആചരിച്ചുവരുന്നു.ഗുരുവായൂരപ്പന്റെ ഭക്തരായിരുന്ന പൂന്താനം, മേല്‍പ്പുത്തൂര്‍, കുറൂരമ്മ എന്നിവര്‍ക്കെല്ലാം ഭഗവാന്റെ ദര്‍ശനം ഉണ്ടായിട്ടുള്ളത് ഈ ദിനത്തിലാണ്.

മുജ്ജന്മങ്ങളിലെ കര്‍മങ്ങളുടെ ശ്രേഷ്ഠതകൊണ്ടാണ് ജീവന് മനുഷ്യജന്മം ലഭ്യമാകുന്നതെന്നാണ് ഭാരതീയ വിശ്വാസം. മനനശേഷിയുള്ളവനാകയാല്‍ തന്റെ ജന്മകര്‍മങ്ങളെപ്പറ്റി ചിന്തിക്കുവാനും ജന്മസാഫല്യമെന്തെന്നതിനെ തേടുവാനും അവന് അവസരം ലഭ്യമാകുന്നു. എന്നാല്‍ ശരീരം എന്നു നഷ്ടമാകുമെന്ന് അറിയാനും കഴിവില്ല. അതിനാല്‍ അതിന്റെ പരമമായ ലക്ഷ്യത്തെ മുന്നില്‍ കണ്ട് ഈ സംസാരസാഗരം കടന്നുകയറണം.

അതിന് ധര്‍മാധിഷ്ഠിതമായ ജീവിതക്രമം ആചാര്യന്മാര്‍ വിധിച്ചിരിക്കുന്നു. നിത്യവും ചെയ്യേണ്ടവയും നൈമിത്തികമായി അനുഷ്ഠിക്കേണ്ടവയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നാമജപം നിത്യേന ചെയ്യേണ്ടതും വ്രതങ്ങള്‍ നൈമിത്തികവുമാണ്. കാലത്തെ അടിസ്ഥാനമാക്കിയാണ് വ്രതങ്ങള്‍ കണക്കാക്കപ്പെടുന്നത്.

ആഴ്ച, തിഥി, നക്ഷത്രം ഇവയെ അവലംബമാക്കിയാണ് വ്രതങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

ധാര്‍മിക ജീവിതത്തിന് ആരോഗ്യവും മനശുദ്ധിയും അത്യാവശ്യമാണ്. വ്രതാനുഷ്ഠാനങ്ങളില്‍ ശരീരധര്‍മങ്ങളെ വെടിഞ്ഞ് ഈശ്വരോന്മുഖമാവുകയാണ് വേണ്ടത്. വ്രതമെന്നാല്‍ അനുഷ്ഠാനം, കര്‍മം, നിഷ്ഠ എന്നൊക്കെയാണ് അര്‍ത്ഥം. ശരീരം, വാക്ക്, മനസ്സ്, ഭക്ഷണം, വസ്ത്രം ഇവയില്‍ പല നിയന്ത്രണങ്ങളും വ്രതത്തിന്റെ പ്രത്യേകതകളാണ്.

ആഹാരനിദ്രാദി ശരീരധര്‍മങ്ങളെ നിയന്ത്രിച്ച് ഈശ്വരോപാസനയിലേക്ക് തിരിയലാണ് വ്രതത്തില്‍ പ്രധാനമായും വേണ്ടത്. അതിനാല്‍ ഓരോ വ്രതത്തിനും ഓരോ രീതിയിലുള്ള നിഷ്ഠകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് പാലിക്കപ്പെടേണ്ടതാണ്.

ശരീരശുദ്ധിയോടനുബന്ധിച്ച് ശൗചാദികള്‍ പ്രധാനമാണ്. പകലുറക്കം വര്‍ജ്യവും രാത്രിയുറക്കത്തിന് അതത് വ്രതങ്ങള്‍ക്കനുസരിച്ചുള്ള ക്രമീകരണങ്ങളുമാണ്. ആഹാരം സാത്വികമായവയാകണം. ശരീരമനസ്സുകളുടെ പോഷണം വര്‍ജ്യമാണ്.

 വിശേഷപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കല്‍ സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം, സിനിമ, ടെലിവിഷന്‍ തുടങ്ങിയ കലാസ്വാദനം പാടില്ല. മനസ്സ് ഈശ്വരസ്മരണയില്‍ ഉറപ്പിക്കുന്നതിന് ജപങ്ങളും സത്സംഗങ്ങളും സത്ഗ്രന്ഥ പാരായണങ്ങളും ആവശ്യമാണ്. ഇഹത്തില്‍ ശരീരമനസ്സുകളുടെ ആരോഗ്യവും ശാന്തിയും പരത്തില്‍ പരമപദപ്രാപ്തിയും വ്രതങ്ങളിലൂടെ നേടാന്‍ കഴിയണം.

ഓരോ വ്രതങ്ങള്‍ക്കും അതിന്റേതായ നിഷ്ഠകളുണ്ട്. കഠിനമായും സാമാന്യമായും വ്രതങ്ങള്‍ അനുഷ്ഠിക്കുന്നവരുണ്ട്. വ്രതങ്ങളില്‍ ഏകാദശി വ്രതം പരമശ്രേഷ്ഠമാണെന്നാണ് അഭിഞ്ജമതം. പുരാണങ്ങളില്‍ അംബരീഷന്റെയും രുഗ്മാംഗദന്റെയും കഥകള്‍കൊണ്ട് ഈ ശ്രേഷ്ഠത വ്യക്തമാക്കുന്നുണ്ട്. വാവു കഴിഞ്ഞുള്ള പതിനൊന്നാമത്തെ പക്കമാണ് (തിഥി) ഏകാദശി. അന്ന് ഉപവസിച്ച് വിഷ്ണുവിനെ ആരാധിക്കുന്നു.

ഏകാദശി വ്രതത്തിന് ഏകാദശി നോക്കുകയെന്നു പറഞ്ഞുവരാറുണ്ട്. ഏകാദശി എന്നതിന്റെ തത്ഭാവമാണ് ഏകാശി. ഏക + അശി അതായത് ഒരു നേരം കഴിക്കുകയെന്നര്‍ത്ഥം. ഒരു നേരവും കഴിക്കാതെയും അരിയാഹാരങ്ങള്‍ ഉപേക്ഷിച്ചും വ്രതം നോക്കുന്നുവരുണ്ട്. അന്നേ ദിവസം ഉപവാസം അനുഷ്ഠിക്കാറുമുണ്ട്.

ഉപവാസം എന്നാല്‍ അടുത്ത് ഇരിക്കലാണ്. ”ഭഗവാന്റെ സമീപത്തെ വാസം.” ”പാപങ്ങളില്‍ നിന്ന് ഉപാവര്‍ത്തിച്ച് ഗുണങ്ങളോടുകൂടിയ വാസമാണ്” ഉപവാസം. രാമായണത്തില്‍ ഉപവാസത്തിന്റെ മാഹാത്മ്യം വിശദമാക്കുന്ന സന്ദര്‍ഭമുണ്ട്. സീതാന്വേഷണത്തിന് തെക്കു ദിശയിലേക്ക് പോയ വാനരസൈന്യം ദൗത്യം പരാജയമായെന്ന ചിന്തയില്‍ പരിതപിച്ചുകൊണ്ടു പറയുന്നു.

”ക്രുദ്ധനായുള്ള സുഗ്രീവന്‍ വധിക്കയില്‍
നിത്യോപ വാസേന മൃത്യുഭവിച്ചതു
മുക്തിക്കു നല്ലൂ നമുക്ക് പാര്‍ത്തോളം.”

ദൗത്യം പരാജയപ്പെട്ടുചെന്നാല്‍ സുഗ്രീവന്‍ കോപിച്ചു വധിക്കും. അതിനാല്‍ ഉപവാസത്തിലൂടെ മൃത്യുവരിക്കുന്നതാണ് മുക്തിക്കു ഗുണപ്രദമായി ഭവിക്കയെന്നാണ് ചിന്തപോയത്.

ഒരു മാസത്തില്‍ തന്നെ രണ്ട് ഏകാദശികളുണ്ട്, കറുത്ത പക്കത്തിലും വെളുത്ത പക്കത്തിലും. വാവു കഴിഞ്ഞുവരുന്ന പതിനൊന്നാമത്തെ തിഥി. ഏകാദശിയും ദ്വാദശിയും ചേരുന്ന നാളില്‍ ഭഗവാന്‍ വിഷ്ണുവിന്റെ സാന്നിധ്യമുണ്ടാകുമെന്നതാണ് വിശ്വാസം. ‘ഹരിവാസരം’ എന്നുപറയുന്നതിന്റെ കാരണവും ഇതുതന്നെ.

ആ പുണ്യവേളയിലെ ഈശ്വരസ്മരണയും സത്സംഗവും ജപാദി ഈശ്വരകര്‍മങ്ങളും ഭഗവല്‍ പ്രീതിക്ക് അതിപ്രധാനമെന്നാണ് കരുതുന്നത്. രണ്ട് ഏകാദശി ഒരു മാസത്തിലുള്ളതില്‍ വെളുത്തപക്ഷത്തിലെ ഏകാദശിയാണ് വിഷ്ണുപ്രീതിക്ക് ഏറെ ഉത്തമമായിട്ടുള്ളത്. കറുത്തവാവ് (അമാവാസി) ബലികര്‍മങ്ങള്‍ക്ക് പ്രധാനമാകുന്നതുപോലെതന്നെ കറുത്തപക്ഷത്തിലെ ഏകാദശിയും പിതൃകര്‍മങ്ങള്‍ക്ക് ശ്രേഷ്ഠമാണ്.

വര്‍ഷത്തില്‍ നാലുമാസം ഭഗവാന്‍ വിഷ്ണു യോഗനിദ്രയിലാണ്. ഈ നാലുമാസം ചാതുര്‍മാസ വ്രതകാലമാണ്. മലയാളമാസക്കണക്കനുസരിച്ച് കര്‍ക്കടകം ഏതാണ്ട് പകുതി മുതല്‍ വൃശ്ചികമാസം പകുതിവരെയാണ് ഈ കാലയളവ്. ആഷാഢമാസത്തിലെ ശുക്ലപക്ഷ ദ്വാദശിവരെയാണ് ഈ വ്രതാനുഷ്ഠാനം നടത്തുക.

ആഷാഢമാസത്തിലെ വെളുത്തപക്ഷ ഏകാദശി ശയനഏകാദശി, ഉത്ഥാന ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ഉത്ഥാന ഏകാദശി പരമപ്രധാനമായി കരുതിവരുന്നു. ഗുരുവായൂരില്‍ ഈ ദിവസം വളരെ വിശേഷചടങ്ങുകളോടെ ആചരിച്ചുവരുന്നു.

ഗുരുവായൂരപ്പന്റെ ഭക്തരായിരുന്ന പൂന്താനം, മേല്‍പ്പുത്തൂര്‍, കുറൂരമ്മ എന്നിവര്‍ക്കെല്ലാം ഭഗവാന്റെ ദര്‍ശനം ഉണ്ടായിട്ടുള്ളത് ഈ ദിനത്തിലാണ്. ആദിശങ്കരന്‍ ഗുരുവായൂരിലെത്തി ശയനപ്രദക്ഷിണം നടത്തി ഭഗവാനെ പ്രാര്‍ത്ഥിച്ചതും ഈ ഏകാദശി ദിനത്തില്‍ തന്നെയാണ്. മേല്‍പ്പുത്തൂര്‍ ഭട്ടതിരി നാരായണീയം രചിച്ച് ഭഗവാനു സമര്‍പ്പിക്കാന്‍ തിരഞ്ഞെടുത്തതും ഈ സുദിനംതന്നെ.

ഗുരുവായൂരില്‍ ഏറ്റവും പ്രാധാന്യം നല്‍കി ആചരിക്കുന്ന ഉത്ഥാന ഏകാദശി ഇന്ന് ഗുരുവായൂര്‍ ഏകാദശിയെന്നും അറിയപ്പെടുന്നു. ദശമി ദിവസം മുതല്‍ ദ്വാദശി ദിവസം സമര്‍പ്പണംവരെ തുടര്‍ച്ചയായി ഗുരുവായൂരില്‍ നടതുറന്ന് ദര്‍ശനത്തിന് അവസരം നല്‍കിവരുന്നു. ഉത്ഥാന ഏകാദശി ദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഗീതോപദേശം നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ ഈ ദിവസം ഗീതാദിനമായും ആചരിച്ചുവരുന്നു.

വൃന്ദാവനത്തില്‍ ഇന്ദ്രന്‍ പേമാരികൊണ്ട് ഗോവര്‍ദ്ധന പൂജ മുടക്കാന്‍ തുടങ്ങിയപ്പോള്‍, പര്‍വതത്തെ അടര്‍ത്തിയെടുത്ത് ഗോക്കളെയും മനുഷ്യരെയും ഭഗവാന്‍ രക്ഷിച്ചതും ഈ ദിവസമാണെന്ന് വിശ്വസിക്കുന്നു.

 ഈ ഗോവര്‍ദ്ധനോദ്ധാരണം നടത്തിയ അവസരത്തില്‍ കാമധേനുവിന്റെ പാലുകൊണ്ടും ദേവമാതാവായ അദിതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഐരാവതത്തിന്റെ തുമ്പിക്കൈയില്‍ കൊണ്ടുവന്ന ആകാശ ഗംഗാജലംകൊണ്ടും ഇന്ദ്രന് ശ്രീകൃഷ്ണനെ അഭിഷേകം ചെയ്യുകയും ‘ഗോവിന്ദന്‍’ എന്ന നാമത്താല്‍ കീര്‍ത്തിക്കുകയും ചെയ്തു. ഗോവിന്ദനെന്നാല്‍ ഗോക്കളെ പരിപാലിക്കുന്നവനെന്നും ഗോവിനെ-സ്വര്‍ണത്തെ-പരിപാലിക്കുന്നവെന്നും അര്‍ത്ഥമുണ്ട്.

ഇന്ദ്രന്റെ വര്‍ഷത്തെ (മഴയെ) ഗോവര്‍ദ്ധനംകൊണ്ട് ഭഗവാന്‍ തടഞ്ഞതായാണ് പുരാണപ്രസിദ്ധമായ കഥ. ഇന്ദ്രന്റെ വര്‍ഷമെന്നത് ഇന്ദ്രിയങ്ങളുടെ വാസനയാണ്. ജ്ഞാനമാകുന്ന കുടക്കീഴിലാക്കിയാണ് ഭഗവാന്‍ പ്രജാവാസികളെ രക്ഷിച്ചത്. അതായത് ഇന്ദ്രിയങ്ങളെ ജ്ഞാനംകൊണ്ട് നിയന്ത്രിച്ച കഥയാണിവിടെ വിവരിക്കുന്നത്. വ്രതങ്ങളുടെ ലക്ഷ്യവും അതുതന്നെയാണല്ലോ.

അംബരീഷ രാജാവും ഏകാദശി വ്രതവും

ഏകാദശി വ്രതത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നതിന് പ്രധാനമായും ഉദാഹരിക്കുന്നത് അംബരീഷ രാജാവിന്റെ കഥയാണ്. ഇക്ഷ്വാകു വംശത്തിലെ പ്രസിദ്ധനായ രാജാവാണ് അംബരീഷന്‍. അദ്ദേഹം ഏകാദശിവ്രതം അനുഷ്ഠിക്കുകയും പ്രജകളെ വ്രതാനുഷ്ഠാനത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു.

ഒരിക്കല്‍ രാജാവ് രാജഭരണം മന്ത്രിയെ ഏല്‍പ്പിച്ചിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഏകാദശീ വ്രതം ആരംഭിച്ചു. വ്രതത്തിന്റെ ഫലപ്രാപ്തിയെ ഇന്ദ്രന്‍ ഭയന്നു. തന്റെ ഇന്ദ്രപദം തട്ടിയെടുക്കുവാന്‍ സാധ്യതയുള്ള ഈ വ്രതാനുഷ്ഠാനം എങ്ങനെയും മുടക്കണം. ആ ചുമതല ഇന്ദ്രന്‍ ഏല്‍പ്പിച്ചത് ക്ഷിപ്രകോപിയായ ദുര്‍വ്വാസാവിനെയാണ്.

വ്രതം അനുഷ്ഠിക്കേണ്ട ദ്വാദശി നാളില്‍ ദുര്‍വ്വാസാവ് അംബരീഷന്റെ അതിഥിയായി എത്തി. രാജാവിന് സന്തോഷമായി. മഹര്‍ഷിക്ക് ഭോജനം നല്‍കി സന്തുഷ്ടനാക്കാനൊരവസരം ലഭിച്ചുവല്ലോ എന്നു രാജാവ് കരുതി. കുളിച്ച് ഭക്ഷണത്തിനെത്തുവാന്‍ രാജാവ് മഹര്‍ഷിയോട് പറഞ്ഞു.

വ്രതം അവസാനിപ്പിക്കേണ്ടത് ദ്വാദശി തീരുംമുന്‍പാണ്. എന്നാല്‍ വ്രതഭംഗം വരുത്തുവാനെത്തിയ ദുര്‍വ്വാസാവ് മനഃപൂര്‍വം ദ്വാദശി സമയം കഴിയുവോളം എത്തിയില്ല. മഹര്‍ഷിയെ കാത്തിരുന്നു മടുത്ത രാജാവ് ദ്വാദശി തീരുന്നതിന് അരനിമിഷംകൂടി ബാക്കിനില്‍ക്കുന്ന നേരത്ത് പാരണ വീടി വ്രതം അവസാനിപ്പിച്ചു. ഹവിര്‍ഭാഗം ദേവന്മാരെ ഊട്ടി. മഹര്‍ഷിക്കുള്ളത് മാറ്റിവച്ചു.

സമയം കഴിഞ്ഞെത്തിയ ദുര്‍വാസാവ്, വ്രതാനുഷ്ഠാനം കഴിഞ്ഞതറിഞ്ഞ് കോപിച്ചു. രാജാവ് പാരണ വീടിയിരിക്കുന്നു. ഇനി ഇരിക്കുന്ന ഉച്ഛിഷ്ടം തനിക്ക് വേണ്ട. കോപിച്ച മഹര്‍ഷി രാജാവിന് നേരെ തിരിഞ്ഞു. മഹര്‍ഷി ആഭിചാര കര്‍മത്തിലൂടെ ഒരു രാക്ഷസരൂപത്തെ സൃഷ്ടിച്ചു-കൃത്യ. കൃത്യ രാജാവിനെ ആക്രമിക്കാനൊരുമ്പെട്ടു.

 രാജാവ് വിഷ്ണുഭഗവാനെ സ്മരിച്ചു. ഏകാദശി അനുഷ്ഠിച്ച ഭക്തന്റെ രക്ഷയ്ക്കായി സുദര്‍ശന ചക്രം അവിടെയെത്തി കൃത്യയെ വധിച്ചു. അതിനുശേഷം സുദര്‍ശനം മഹര്‍ഷിക്കുനേരെ തിരിഞ്ഞു. മഹര്‍ഷി പ്രാണരക്ഷാര്‍ത്ഥം ഓടി. ഇന്ദ്രന്‍, ബ്രഹ്മാവ്, ശിവന്‍, വിഷ്ണു എന്നിവരെ ശരണംപ്രാപിച്ചിട്ടും രക്ഷയില്ലാതെ ഒടുവില്‍ അംബരീക്ഷന്റെ തന്നെ കാലില്‍ വീണ് രക്ഷ യാചിക്കുകയും രാജാവ് രക്ഷിക്കുകയും ചെയ്തു.

രുഗ്മാംഗദ ചരിതം

അയോദ്ധ്യയിലെ പ്രസിദ്ധനായ രാജാവായിരുന്നു രുഗ്മാംഗദന്‍. കഴിവുറ്റ ഭരണാധിപനാകയാല്‍ രാജ്യം സമ്പദ്‌സമൃദ്ധവും സുരക്ഷിതവുമായിരുന്നു. രാജാവിന് ഏറെ പ്രിയപ്പെട്ട ഒരു ഉദ്യാനം കൊട്ടാരത്തിനോട് ചേര്‍ന്ന് ഉണ്ടായിരുന്നു. വിവിധ ഇനത്തില്‍പ്പെട്ട പുഷ്പങ്ങള്‍ നിറഞ്ഞ മലര്‍വാടിയില്‍ കടക്കുവാനോ പൂക്കള്‍ ഇറുക്കുവാനോആര്‍ക്കുംഅനുവാദമുണ്ടായിരുന്നില്ല.

ശക്തമായ കാവലും ഉദ്യാനത്തിന് ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും രാത്രികാലങ്ങളില്‍ പൂക്കള്‍ നഷ്ടപ്പെടുന്നതായി രാജാവ് കണ്ടെത്തി. കാവല്‍ക്കാര്‍ക്ക് കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒരു രാത്രിയില്‍ രാജാവ് തന്നെ ആരുമറിയാതെ ഉദ്യാനത്തില്‍ പതുങ്ങിയിരുന്നു.

സമയം അര്‍ദ്ധരാത്രിയായി. ഒരു വിമാനം ഉദ്യാനത്തില്‍ പറന്നിറങ്ങി. കുറച്ചു സ്ത്രീകള്‍ അതില്‍നിന്നും പുറത്തിറങ്ങി പൂക്കളിറുത്തു. ആവശ്യത്തിന് പൂക്കള്‍ ശേഖരിച്ച അവര്‍ യാത്രക്കായി വിമാനത്തില്‍ കയറിയ തക്കത്തില്‍ രാജാവ് ചെന്ന് വിമാനം തടഞ്ഞു.

മനുഷ്യ സ്പര്‍ശമേറ്റ വിമാനം അനങ്ങാതെയായി. അപ്‌സരസുകളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അവര്‍ക്ക് തിരിച്ച് സ്വര്‍ഗ്ഗലോകത്തെത്തണം. പക്ഷേ വിമാനം ചലിക്കുന്നില്ല. അപ്‌സരസുകള്‍ രാജാവിനെ ശപിക്കുവാന്‍ തുടങ്ങി. രാജാവ് തന്റെ നിജസ്ഥിതി അവരെ ബോധ്യപ്പെടുത്തി. ജീവിതകാലമത്രയും മുടങ്ങാതെ ഏകാദശി നോറ്റ പുണ്യാത്മാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ വന്നുതൊട്ടാല്‍ വിമാനം പറന്നുയരുമെന്ന് അപ്‌സരസുകള്‍ അറിയിച്ചു. അപ്രകാരം ഉള്ള ഒരാളിനുവേണ്ടി അന്വേഷിക്കാന്‍ രാജാവ് ഭടന്മാരെ ഏര്‍പ്പാടാക്കി. അവര്‍ രാജ്യം മുഴുവന്‍ തിരക്കി.

ഒടുവില്‍ അന്വേഷണം വിജയിച്ചു. ജീവിതകാലത്തിലൊരിക്കലും ഏകാദശീവ്രതം മുടക്കാത്ത വൃദ്ധമാതാവിനെ കണ്ടെത്താന്‍ കഴിഞ്ഞു. അവര്‍ വന്ന് തൊട്ടയുടനെ വിമാനം പറന്നുയര്‍ന്നു. ഏകാദശീ വ്രതത്തിന്റെ മഹത്വം മനസ്സിലാക്കിയ രാജാവ് വ്രതം അനുഷ്ഠിക്കുവാന്‍ തുടങ്ങുകയും തന്റെ പ്രജകളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു.....
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
     ഓം നമോ നാരായണായ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Saturday, September 22, 2018

ധീരദേശാഭിമാനി "കേരളവര്‍മ്മ പഴശ്ശിരാജ".

ധീരദേശാഭിമാനി "കേരളവര്‍മ്മ പഴശ്ശിരാജ".





ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച 'വീര കേരള സിംഹ' ത്തിന്റെ ചരിത്രം സ്വര്‍ണ്ണലിപികളാലാണ് ആലേഘനം ചെയ്തിട്ടുള്ളത്..! പിറന്ന നാടിന്റെ സ്വതന്ത്രത്തിനായി അചഞ്ചലം പോരാടിയ കേരളവര്‍മ്മ പഴശ്ശിരാജ എന്നും നമ്മുടെ അഭിമാനമാണ്.

1750 മുതല്‍ 1805വരെയുള്ള കാലത്താണ്‌ പഴശ്ശിരാജ ജീവിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ 55 വര്‍ഷത്തെ ജീവിതം വളരെ വലിയകാര്യങ്ങള്‍ നാടിനു സമ്മാനിച്ചു. ആരുടെ മുന്നിലും തോല്‍ക്കാത്ത വ്യക്തിത്വവും ദേശത്തോടുള്ള സ്നേഹവും സ്വാതന്ത്ര്യ ദാഹവും അദ്ദേഹത്തെ നമ്മുടെ മറ്റുപല ചരിത്രപുരുഷന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.

നാടിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ വൈദേശിക ശക്തികള്‍ കടന്നു വരുന്നതു കാരണം ഹൈന്ദവ സംസ്കാരവും ആചാരങ്ങളും നശിക്കാന്‍ ഇടയാക്കുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. വിഷ്ണുഭക്തനായിരുന്ന പഴശ്ശിരാജ ഹിന്ദുമത തത്വങ്ങളിലൂന്നിയ ജീവിതം നയിച്ച പുരോഗമന വാദിയായിരുന്നു.

മലബാറിലെ മുസ്ലീങ്ങളായ കൊള്ളക്കാര്‍ ടിപ്പുവിനോടോത്ത് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കപ്പെടുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്നത്‌ നാടിന്റെ സര്‍വ്വനാശത്തിലെത്തിക്കുമെന്ന് തിരിച്ചറിഞ്ഞ പഴശ്ശിരാജ അവരോടു യുദ്ധംചെയ്തു. ടിപ്പുവിനെതിരെയുള്ള യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ അദ്ദേഹം തയ്യാറായതും അതിനാലാണ്‌. എന്നാല്‍ അവരുടെയും ഉദ്ദേശ്യം നമ്മുടെ മഹത്തായ സംസ്കാരത്തെ നശിപ്പിക്കുകയാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ക്കെതിരെ വാളെടുക്കാന്‍ തയ്യാറായി..!

വയനാടൻ മലനിരകളിലെ മലഞ്ചരക്കുകളും സുഗന്ധവ്യഞ്ജനങ്ങളും കച്ചവടം ചെയ്യാന്‍ വന്നവര്‍ നാടിന്റെ ഭരണത്തില്‍ ഇടപെടുന്നതിനെയും നിയമങ്ങള്‍ ഉണ്ടാക്കി അവ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നതിനെയും പഴശ്ശിരാജ ശക്തമായി എതിര്‍ത്തു. ഒന്നാം പഴശ്ശി വിപ്ലവം (1797 വരെ) രണ്ടാം പഴശ്ശി വിപ്ലവം (1800 മുതല്‍) നീണ്ടു നിന്ന യുദ്ധത്തില്‍ വിദേശികള്‍ക്കു പലവട്ടം തോല്‍വിയറിയേണ്ടിവന്നു.

പഴയവീട്ടില്‍ ചന്തു എന്ന തന്റെ സ്വന്തം അനുയായിയാല്‍ ഒറ്റുകൊടുക്കപ്പെട്ട ധീരപുരുഷന്‍ 1805 നവംബര്‍ 30-ന് ബ്രിട്ടീഷ്‌ മലബാറിലെ സബ്‌ കളക്ടര്‍ ബേബറുമായി മാനന്തവാടിക്കടുത്തു വച്ച് നടന്ന ഉഗ്ര പോരാട്ടത്തിലാണു മരണമടഞ്ഞത്‌. ബ്രിട്ടീഷ്‌ സൈന്യം വളഞ്ഞപ്പോള്‍ കീഴടങ്ങുന്നത്തിന്നു പകരം അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും അഭിപ്രായമുണ്ട്.

ടിപ്പുവിന്റെ ആക്രമണം ഒരു വശത്തും ബ്രിട്ടീഷ്‌കാരുടെ നീചമായ യുദ്ധതന്ത്രങ്ങള്‍ മറുവശത്തും നേരിട്ട്‌ ധീര മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി കേരളവര്‍മ്മ പഴശ്ശിരാജ ഏതൊരു ദേശാഭിമാനിക്കും എന്നും ആവേശമാണ്..!

നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുകയും അതില്‍ കടന്നാക്രമണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെയാണ്‌ പഴശ്ശി യുദ്ധം ചെയ്തത്‌..! ആ യുദ്ധം 200 - ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രസക്തമാണ്..!!!

Friday, September 21, 2018

ശ്രീമദ് നാരായണീയം - ദശകം 32

ശ്രീമദ് നാരായണീയം  - ദശകം 32


മത്സ്യാവതാരവര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 കെയർ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 32 / 1
*****************
പുരാ ഹയഗ്രീവമഹാസുരേണ ഷഷ്ഠാന്തരാന്തോദ്യദകാണ്ഡകല്പേ
നിദ്രോന്മുഖബ്രഹ്മമുഖാത് ഹൃതേഷു വേദേഷ്വധിത്സ: കില മത്സ്യരൂപം

അർത്ഥം :-
************
പണ്ട് ആറാമത്തെ മന്വന്തരത്തിന്റെ അവസാനത്തിലുണ്ടായ പ്രളയത്തില്‍ ഹയഗ്രീവ‍ന്‍ എന്ന അസുരശ്രേഷ്ഠനാല്‍ ഉറങ്ങുവാ‍ന്‍ ഭാവിക്കുന്ന ബ്രഹ്മദേവന്റെ മുഖത്തില്‍നിന്നു വേദങ്ങള്‍ അപഹരിക്കപ്പെട്ടസമയം നിന്തിരുവടി മത്സ്യരുപത്തെ സ്വീകരിക്കുവാ‍ന്‍ ആഗ്രഹിച്ചുവത്രെ.


                              🌺🌻🌺🌻🌺🌻

ശ്ലോകം :- 32 / 2
*****************
സത്യവ്രതസ്യ ദ്രമിളാധിഭര്‍ത്തുര്‍ന്നദീജലേ തര്‍പ്പയതസ്തദാനീം
കരാഞ്ജലൗ സഞ്ജ്വലിതാകൃതിസ്ത്വമദൃശ്യഥാ: കശ്ചന ബാലമീന:

അർത്ഥം :-
*************
അക്കാലത്ത് നദീജലത്തില്‍ തര്‍പ്പണം ചെയ്തുകൊണ്ടിരുന്ന ദ്രവിഡദേശാദിപനായ സത്യവൃതനെന്ന രാജവിന്റെ അഞ്ജലിപുടത്തി‍ല്‍ നിന്തിരുവടി ഏറ്റവും പ്രകാശിക്കുന്ന ആകൃതിയോടുകൂടിയ ഒരു ചെറുമത്സ്യമായിട്ട് കാണപ്പെട്ടു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 32 / 3
*****************
ക്ഷിപ്തം ജലേ ത്വ‍ാം ചകിതം വിലോക്യ
നിന്യേംബുപാത്രേണ മുനി: സ്വഗേഹം
സ്വല്പൈരഹോഭി: കലശീം ച കൂപം
വാപീം സരശ്ചാനശിഷേ വിഭോ ത്വം

അർത്ഥം :-
************
വെള്ളത്തി‍ല്‍ നിക്ഷേപിക്കപ്പെട്ട നിന്തിരുവടിയെ ഭയപ്പെട്ടിരിക്കുന്നതായി കണ്ട് ആ രാജര്‍ഷി ജലപാത്രംകൊണ്ട് തന്റെ ഗൃഹത്തിലേക്കു കൊണ്ടുപോയി; ഹേ ഭഗവന്‍ ! നിന്തിരുവടി അല്പം ദിവസങ്ങള്‍കൊണ്ട് ജലപാത്രവും കിണറും കുളം തടാകം എന്നിവയും വ്യാപിച്ചുകൊണ്ട് വളര്‍ന്നുവന്നു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 32 / 4
******************
യോഗപ്രഭാവാദ്ഭവദാജ്ഞയൈവ നീതസ്തതസ്ത്വം മുനിനാ പയോധിം
പൃഷ്ടോമുനാ കല്പദിദൃക്ഷുമേനം സപ്താഹമാസ്വേതി വദന്നയാസീ:

അർത്ഥം :-
***********
അനന്തരം അങ്ങയുടെ കല്പനകൊണ്ടുതന്നെ ആ രാജ‍ര്‍ഷിയാ‍ല്‍ യോഗബലത്തിന്റെ മഹിമകൊണ്ട് സമുദ്രത്തിലേക്ക് കൊണ്ടുപോയി ചേര്‍ക്കപ്പെട്ട നിന്തിരുവടി ഇദ്ദേഹത്താല്‍ ചോദിക്കപ്പെട്ടവനായി പ്രളയം കാണ്മാനാഗ്രഹിക്കുന്ന ഇദ്ദേഹത്തോട് “ഏഴുദിവസം കാത്തുകൊള്ളുക” എന്നിങ്ങനെ അരുളിചെയ്തുകൊണ്ട് അവിടെനിന്നു മറഞ്ഞു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 32 / 5
******************
പ്രാപ്തേ ത്വദുക്തേഹനി വാരിധാരാപരിപ്ലുതേ ഭൂമിതലേ മുനീന്ദ്ര:
സപ്തര്‍ഷിഭി: സാര്‍ദ്ധമപാരവാരിണ്യുദ്ഘൂര്‍ണ്ണമാന: ശരണം യയൗ ത്വ‍ാം

അർത്ഥം :-
************
അങ്ങു പറഞ്ഞദിവസം വന്നുചേര്‍ന്നപ്പൊ‍ള്‍ ധാരമുറിയാതെ പെയ്യുന്ന മഴകൊണ്ട് ഭൂലോകം മുഴുവന്‍ മുഴുകിപ്പോകവേ ആ രാജര്‍ഷി സപ്തര്‍ഷികളോടുകൂടി കരകാണാത്ത വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നവനായി അങ്ങയെ ശരണം പ്രാപിച്ചു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 32 / 6
******************
ധര‍ാം ത്വദാദേശകരീമവാപ്ത‍ാം നൗരൂപിണീമാരുരുഹുസ്തദാ തേ
തത്കമ്പകമ്പ്രേഷു ച തേഷു ഭൂയസ്ത്വമംബുധേരാവിരഭൂര്‍മഹീയാന്‍

അർത്ഥം :-
************
അപ്പോള്‍ അവര്‍ ആജ്ഞയനുസരിച്ച് ഒരു തോണിയുടെ ആകൃതിയി‍ല്‍ അടുത്തെത്തിച്ചേര്‍ന്ന ഭൂമിയി‍ല്‍ കയറി; അവര്‍ പിന്നേയും ആ തോണിയുടെ ഇളക്കംകൊണ്ടു ഭയപ്പെടുന്നവരായിത്തീര്‍ന്നപ്പൊ‍ള്‍ നിന്തിരുവടി ഏറ്റവും മഹത്തരമായ രുപത്തോടുകൂടി സമുദ്രത്തില്‍നിന്ന് പ്രത്യക്ഷപ്പെട്ടു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 32 / 7
*****************
ഝഷാകൃതിം യോജനലക്ഷദീര്‍ഘ‍ാം ദധാനമുച്ചൈസ്തരതേജസം ത്വ‍ാം
നിരീക്ഷ്യ തുഷ്ടാ മുനയസ്ത്വദുക്ത്യാ ത്വത്തുംഗശൃംഗേ തരണിം ബബന്ധു:

അർത്ഥം :-
************
ലക്ഷം യോജന നീളത്തോടുകൂടിയ മത്സ്യരൂപത്തെ ധരിച്ചിരിക്കുന്ന ഏറ്റവും വര്‍ദ്ധിച്ച തേജസ്സോടുകൂടിയ നിന്തിരുവടിയെ കണ്ടിട്ട് സന്തുഷ്ടരായ മഹര്‍ഷിമാ‍ര്‍ അങ്ങയുടെ ആജ്ഞയനുസരിച്ച് അങ്ങയുടെ ഉയര്‍ന്നുനില്ക്കുന്ന കൊമ്പിന്മേ‍ല്‍ തോണിയെ പിടിച്ചുകെട്ടി.


                             🌺🌻🌺🌻🌺🌻

:ശ്ലോകം :- 32 / 8
******************
ആകൃഷ്ടനൗകോ മുനിമണ്ഡലായ പ്രദര്‍ശയന്‍ വിശ്വജഗദ്വിഭാഗാന്‍
സംസ്തൂയമാനോ നൃവരേണ തേന ജ്ഞാനം പരം ചോപദിശന്നചാരീ:

അർത്ഥം :-
*************
നിന്തിരുവടി തോണിയേയും വലിച്ചുകൊണ്ട് ആ മുനിവൃന്ദത്തിന്ന് ലോകത്തിലെ എല്ലാ ഭാഗങ്ങളേയും കാണിച്ചുകൊടുത്തുകൊണ്ട് ആ മഹാരാജാവിനാല്‍ സ്തുതിക്കപ്പെട്ടവനായി അദ്ദേഹത്തിന്ന് പരമാത്മജ്ഞാനത്തേയും ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 32 / 9
******************
കല്പാവധൗ സപ്തമുനീന്‍ പുരോവത് പ്രസ്ഥാപ്യ സത്യവ്രതഭൂമിപം തം
വൈവസ്വതാഖ്യം മനുമാദധാന: ക്രോധാദ് ഹയഗ്രീവമഭിദ്രുതോഭൂ:

അർത്ഥം :-
************
നിന്തിരുവടി പ്രളായാവസാനത്തില്‍ സപ്തര്‍ഷികളെ മുമ്പേത്തേപ്പോലെ തന്നെ സ്ഥാപിച്ചിട്ട് ആ സത്യവ്രതരാജാവിനെ വൈവസ്വതനെന്ന
മനുവാക്കിത്തീര്‍ത്തു കോപത്താ‍ല്‍ ഹയഗ്രീവനെന്ന അസുരന്റെ നേരിട്ട് പാഞ്ഞുപോയി.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 32 / 10
*******************
സ്വതുംഗശൃംഗക്ഷതവക്ഷസം തം നിപാത്യ ദൈത്യം നിഗമാന്‍ ഗൃഹീത്വാ
വിരിഞ്ചയേ പ്രീതഹൃദേ ദദാന: പ്രഭഞ്ജനാഗാരപതേ പ്രപായാ:

അർത്ഥം :-
***********
അല്ലയോ ഗുരുവായൂരപ്പ! തന്റെ നീണ്ട കൊമ്പുകൊണ്ട് കുത്തിപ്പിളര്‍ക്കപ്പെട്ട മാര്‍വ്വിടത്തോടുകൂടിയ ആ അസുരനെ കൊന്നുവീഴ്ത്തി വേദങ്ങളെ വീണ്ടെടുത്ത് സന്തുഷ്ടചിത്തനായ ബ്രഹ്മവിന്നായ്ക്കൊണ്ട് ദാനംചെയ്തവനായ നിന്തിരുവടി എന്നെ രക്ഷിക്കേണമേ.


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം മത്സ്യാവതാര
വര്‍ണ്ണനം എന്ന മുപ്പത്തിരണ്ട‍ാം
ദശകം സമാപ്തം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ









Thursday, September 20, 2018

ശ്രീമദ് നാരായണീയം - ദശകം 31

ശ്രീമദ് നാരായണീയം - ദശകം 31




ബലിവിധ്വംസനവര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 31 / 1
*****************
പ്രീത്യാ ദൈത്യസ്തവ തനുമഹ:പ്രേക്ഷണാത് സര്‍വ്വഥാപി
ത്വാമാരാധ്യന്നജിത രചയന്നഞ്ജലിം സഞ്ജഗാദ
മത്ത: കിം തേ സമഭിലഷിതം വിപ്രസൂനോ വദ ത്വം
വിത്തം ഭക്തം ഭവനമവനീം വാപി സര്‍വ്വം പ്രദാസ്യേ

അർത്ഥം :-
***********
ആരാലും ജയിക്കപ്പെടുവാനരുതാത്ത ദേവ! അസുരേശ്വരനായ മഹാബലി നിന്തിരുവടിയുടെ ശരീരത്തിന്റെ ദിവ്യതേജസ്സിന്റെ ദര്‍ശനം നിമിത്തം പരമസന്തുഷ്ടിയോടെ എല്ലാ പ്രകാരത്തിലും അങ്ങയെ ഉപചരിച്ച് പൂജിച്ച് കൈക്കുപ്പിക്കൊണ്ട് ഇപ്രകാരം ഉണര്‍ത്തിച്ചു; “ഹേ ബ്രാഹ്മണകുമാര! എന്നില്‍നിന്ന് ഭവാന്‍ എന്തൊന്നാണ് ആഗ്രഹിക്കുന്നത്? അങ്ങുന്ന് ശങ്കകൂടാതെ ആവശ്യപ്പെട്ടുകൊള്ളുക. മൃഷ്ടാന്നമായലും, വീടായാലും, ഭൂമിയയാലും, ഇതെല്ല‍ാം തന്നെയായലും ഞാന്‍ തരുന്നുണ്ട്;

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 31 / 2
*****************
താമീക്ഷണ‍ാം ബലിഗിരമുപാകര്‍ണ്യ കാരുണ്യപൂര്‍ണ്ണോ-
പ്യസ്യോത്സേകം ശമയിതുമനാ ദൈത്യവംശം പ്രശംസന്‍ 
ഭൂമിം പാദത്രയപരിമിത‍ാം പ്രാര്‍ത്ഥയാമാസിഥ ത്വം
സര്‍വ്വം ദേഹീതി തു നിഗദിതേ കസ്യ ഹാസ്യം ന വാ സ്യാത്

അർത്ഥം :-
*************
വാട്ടമില്ലാത്ത ആ ബലിവാക്യത്തെ കേട്ടിട്ട്, കരുണ നിറഞ്ഞവനാണെങ്കിലും നിന്തിരുവടി ഇവന്റെ അഹംഭാവത്തെ ശമിപ്പിക്കേണമെന്നു കരുതി അസുരവംശത്തെ മുഴുവന്‍ കീര്‍ത്തിച്ചു മൂന്നടിയളവിലൊതുങ്ങുന്ന ഭൂമിയെ ആവശ്യപ്പെട്ടു; എല്ല‍ാം തരേണം എന്നു പറയുകയാണെങ്കില്‍ ആര്‍ക്കുതന്നെ പരിഹാസമില്ലാതിരിക്കും ?

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 31 / 3
******************
വിശ്വേശം മ‍ാം ത്രിപദമിഹ കിം യാചസേ ബാലിശസ്ത്വം
സര്‍വ്വ‍ാം ഭൂമിം വൃണു കിമമുനേത്യാലപത്ത്വ‍ാം സ ദൃപ്യ‍ന്‍
യസ്മാദ്ദര്പാത് ത്രിപദപരിപൂര്‍ത്യുയക്ഷമ: ക്ഷേപവാദാന്‍
ബന്ധം ചാസാവഗമദതദര്‍ഹോപി ഗാഢോപശാന്ത്യൈ

അർത്ഥം :-
*************
നീ ബുദ്ധിയില്ലാത്തവനാണ്; ലോകങ്ങള്‍ക്കെല്ല‍ാം നാഥനായ എന്നോട് ഇപ്പോ‍ള്‍ മൂന്നു കാലടി സ്ഥലം മാത്രം യാചിക്കുന്നുവല്ലൊ? ഇതുകൊണ്ടെന്തു പ്രയോജനം? ഭൂമി മുഴുവനും വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്‍ക.  എന്നിങ്ങിനെ ആ ബലി അഹങ്കാരംകൊണ്ട് നിന്തിരുവടിയോട് പറഞ്ഞു; യാതൊരു ആ ഗര്‍വ്വംകൊണ്ട് അവ‍ന്‍ മൂന്നടി തികച്ചുതരുവാന്‍ തന്നെ കഴിവില്ലാത്തവനായി അധിക്ഷേപവാക്കുകളേയും, അഹങ്കാരത്തിന്റെ പരിപൂര്‍ണ്ണശാന്തിക്കായി ബന്ധനത്തേയും അതിന്നര്‍ഹനല്ലെങ്കിലും പ്രാപിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 31 / 4
******************
പാദത്രയ്യാ യദി ന മുദിതോ വിഷ്ടപൈര്‍നാപി തുഷ്യേ-
ദിത്യുക്തേസ്മിന്‍ വരദ ഭവതേ ദാതുകാമേഥ തോയം
ദൈത്യാചാര്യസ്തവ ഖലു പരീക്ഷാര്‍ത്ഥിന: പ്രേരണാത്തം
മാ മാ ദേയം ഹരിരയമിതി വ്യക്തമേവാബഭാഷേ

അർത്ഥം :-
************
മൂന്നുകാലടിയളവുകൊണ്ട് സന്തോഷപ്പെടാത്തവനാണെങ്കില്‍ ലോകങ്ങളെയെല്ല‍ാം കൊണ്ടും സന്തോഷിക്കുകയില്ല. ഹേ വരദനായ ഭഗവ‍ന്‍ ! നിന്തിരുവടിയാല്‍ ഇപ്രകാരം പറയപ്പെട്ട സമയം ഇവന്‍ അങ്ങാക്കായിക്കൊണ്ട് ജലം നല്‍ക്കുവാന്‍ പുറപ്പെട്ടപ്പോ‍ള്‍ അസുരഗുരുവായ ശുക്രന്‍‍, പരീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന നിന്തിരുവടിയുടെ പ്രേരണയാല്‍ “കൊടുക്കരുതു, കൊടുക്കരുതു; ഇദ്ദേഹം ശ്രീഹരിയാണ്”, എന്ന് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു മുടക്കുവാന്‍ ഉദ്ധ്യമിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 31 / 5
*****************
യാചത്യേവം യദി സ ഭഗവാന്‍ പൂര്‍ണ്ണകാമോസ്മി സോഹം
ദാസ്യാമ്യേവ സ്ഥിരമിതി വദന്‍ കാവ്യശപ്തോപി ദൈത്യ:
വിന്ധ്യാവല്യാ നിജദയിതയാ ദത്തപാദ്യായ തുഭ്യം
ചിത്രം ചിത്രം സകലമപി സ പ്രാര്‍പയയത്തോയപൂര്‍വ്വം

അർത്ഥം :-
*************
ആ ഭഗവാന്‍ ശ്രീനാരയണമൂര്‍ത്തിതന്നെയാണ് ഇപ്രകാരം യാചിക്കുന്നതെങ്കി‍ല്‍ അങ്ങിനെയുള്ള ഞാന്‍ ദാനം സംപൂര്‍ണ്ണമായ മനോരഥത്തോടു കൂടിയവനായിത്തീര്‍ന്നിരിക്കുന്നു; ഞാന്‍ ദാനം നല്‍കുകതന്നെ ചെയ്യും; എന്നിങ്ങിനെ ഉറച്ചുപറയുന്ന ആ അസുരന്‍ ശുക്രാചാര്യനാ‍ല്‍ ശപിക്കപ്പെട്ടവനായിട്ടും തന്റെ പ്രേയസിയായ വിന്ധ്യാവലിയോടുകൂടി ദാനം ചെയ്യപ്പെട്ട പാദ്യത്തോടുകൂടിയ അങ്ങക്കായ്ക്കൊണ്ട് ഉദകത്തോടുകൂടി ത്രൈലോക്യമടക്കം തനിക്കുള്ള സര്‍വ്വത്തേയും സമര്‍പ്പിച്ചു; വളരെ ആശ്ചര്‍യ്യംതന്നെ.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 31 / 6
*****************
നിസ്സന്ദേഹം ദിതികുലപതൗ ത്വയ്യശേഷാര്‍പണം തദ്-
വ്യാതന്വാനേ മുമുചു:-ഋഷയ: സാമരാ: പുഷ്പവര്‍ഷം
ദിവ്യം രൂപം തവ ച തദിദം പശ്യത‍ാം വിശ്വഭാജാ-
മുച്ചൈരുച്ചൈരവൃധദവധീകൃത്യ വിശ്വാണ്ഡഭാണ്ഡം

അർത്ഥം :-
************
അസുരകുലത്തിന്നധിപനായ ബലി നിന്തിരുവടിയില്‍ സംശയം കൂടാതെ ആ സര്‍വ്വസ്വത്തിന്റെയും ദാനത്തെ ചെയ്യുന്നസമയം ദേവന്മാരോടു കൂടിയ മഹര്‍ഷിമാ‍ര്‍ പുഷ്പവൃഷ്ടി ചൊരിഞ്ഞു. അങ്ങയുടെ അപ്രകാരമുള്ള ഈ ദിവ്യരൂപവും പ്രപഞ്ചവാസികള്‍ നോക്കിക്കോണ്ടിരിക്കവേ ബ്രഹ്മാണ്ഡകടാഹംവരെ ഏറ്റവും വര്‍ദ്ധിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 31 / 7
*****************
ത്വത്പാദാഗ്രം നിജപദഗതം പുണ്ഡരീകോദ്ഭവോസൗ
കുണ്ഡീതോയൈരസിചദപുനാദ്യജ്ജലം വിശ്വലോകാന്‍ 
ഹര്ഷോത്കര്ഷാത് സുബഹു നനൃതേ ഖേചരൈരുത്സവേസ്മിന്‍
ഭേരീം നിഘ്നന‍ന്‍ ഭുവനമചരജ്ജ‍ാംബവാന്‍ ഭക്തിശാലീ

അർത്ഥം :-
*************
ഈ ബ്രഹ്മദേവന്‍ സ്വസ്ഥാനമായ സത്യലോകത്തി‍ല്‍ എത്തിച്ചേര്‍ന്ന നിന്തിരുവടിയുടെ തൃപ്പാദത്തിന്റെ അഗ്രത്തെ കമണ്ഡലുവിലെ ജലംകൊണ്ട് അഭിഷേകം ചെയ്തു.  ആ പുണ്യജലം എല്ലാ ലോകങ്ങളേയും പരിശുദ്ധമാക്കിയ ആകാശഗംഗയായ  സന്തോഷാദിക്യത്താല്‍ ആകാശചാരികാളാ‍ല്‍ വളരെ നൃത്തം ചെയ്യുവാ‍ന്‍ തുടങ്ങി. ആ മഹോത്സവത്തില്‍ ഭക്തനായ ജ‍ാംബവാ‍ന്‍ പെരുമ്പറയടിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 31 / 8
******************
താവദ്ദൈത്യാസ്ത്വനുമതിമൃതേ ഭര്‍തുരാരബ്ധയുദ്ധാ
ദേവോപേതൈര്‍ഭവദനുചരൈസ്സംഗതാ ഭംഗമാപന്‍
കാലാത്മായം വസതി പുരതോ യദ്വശാത് പ്രാഗ്ജിതാ: സ്മ:
കിം വോ യുദ്ധൈരിതി ബലിഗിരാ തേഥ പാതാളമാപു:

അർത്ഥം :-
************
ഹേ ഭഗവന്‍! ആ സമയം ദൈത്യന്മാരാവട്ടെ, തങ്ങളുടെ നാഥനായ മഹാബലിയുടെ സമ്മതംകൂടാതെ യുദ്ധംചെയ്തുതുടങ്ങിയവരായി ഒന്നിച്ചുചേര്‍ന്നവരായ അങ്ങയുടെ സേവകന്മാരോതിരിട്ട് തോല്പിക്കപ്പെട്ടു. അനന്തരം “യാതൊന്നിന്റെ സഹായംകൊണ്ടാണോ ന‍ാം മുമ്പുകാലങ്ങളിലെല്ല‍ാം ജയത്തെ പ്രാപിച്ചതു കാലസ്വരുപിയായ ആ ഭഗവാനാണ് നമ്മുടെ മുന്നില്‍ (വിരോധഭാവത്തില്‍) സ്ഥിതിചെയ്യുന്നതു. നിങ്ങള്‍ക്കു യുദ്ധംകൊണ്ട് എന്തുപ്രയോജനം” എന്നുള്ള മഹാബലിയുടെ വാക്കുകൊണ്ട് അവര്‍ പാതാളത്തെ പ്രാപിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 31 / 9
******************
പാശൈര്‍ബദ്ധം പതഗപതിനാ ദൈത്യമുച്ചൈരവാദീ-
സ്താര്‍ത്തീകീയം ദിശ മമ പദം കിം ന വിശ്വേശ്വരോസി
പാദം മൂര്‍ദ്ധനി പ്രണയ ഭഗവന്നിത്യകമ്പം വദന്തം
പ്രഹ്ലാദ്സ്തം സ്വയമുപഗതോ മാനയന്നസ്തവീത്ത്വ‍ാം

അർത്ഥം :-
************
പക്ഷീന്ദ്രനായ ഗരുഡനാല്‍ അരുണപാശങ്ങള്‍കൊണ്ട് കെട്ടപ്പെട്ടവനായ ആ അസുരേശ്വരനോട് നിന്തിരുവടി ഉറക്കെ ഇപ്രകാരം പറഞ്ഞു; “എനിക്ക് മൂന്നാമത്തെ അടിക്കുള്ള സ്ഥലം തരിക; നീ വിശ്വേശ്വരനല്ലേ? ‘ഭഗവാനേ! എന്റെ ശിരസ്സില്‍ തൃപ്പാദം വെച്ചുകൊണ്ടാലും!’ എന്നിങ്ങനെ ഇളക്കംകൂടാതെ പറയുന്ന അദ്ദേഹത്തെ മാനിച്ചുകൊണ്ട് തന്നത്താന്‍ വന്നെത്തിയവനായ പ്രഹ്ലാദന്‍ നിന്തിരുവടിയെ സ്തുതിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 31 / 10
******************
ദര്‍പ്പോച്ഛിത്ത്യൈ വിഹിതമഖിലം ദൈത്യ സിദ്ധോസി പുണ്യൈര്‍ –
ലോകസ്തേസ്തു ത്രിദിവവിജയീ വാസവത്വം ച പശ്ചാത്
മത്സായുജ്യം ഭജ ച പുനരിത്യന്വഗൃഹ്ണാ ബലിം തം
വിപ്രൈസ്സന്താനിതമഖവര: പാഹി വാതാലയേശ

അർത്ഥം :-
************
എന്നാല്‍ ചെയ്യപ്പെട്ടതെല്ല‍ാം നിന്റെ അഹംഭാവത്തെ നശിപ്പിക്കുന്നതിന്നു വേണ്ടിയാകുന്നു.  നിണക്ക് സ്വര്‍ഗ്ഗത്തെക്കൂടി ജയിക്കത്തക്കതായ ലോകം ഉണ്ടാവട്ടെ. അതില്‍പിന്നെ ഇന്ദ്രപദവിയും, അനന്തരം എന്റെ സായൂജ്യവൂം പ്രാപിച്ചുകൊള്‍ക. എന്നിങ്ങിനെ നിന്തിരുവടി ആ മഹാബലിയെ അനുഗ്രഹിച്ചു. ഹേ ഗുരുവായൂരപ്പാ! വേദജ്ഞന്മാരായ ബ്രാഹ്മണാരാ‍ല്‍ പൂര്‍ത്തിയാക്കപ്പെട്ട മഹായജ്ഞത്തോടുകൂടിയ നിന്തിരുവടി രക്ഷിക്കേണമേ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം
ബലിവിധ്വംസനവര്‍ണ്ണനം എന്ന
മുപ്പത്തൊന്ന‍ാം ദശകം സമാപ്തം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ

Wednesday, September 19, 2018

ശ്രീമദ് നാരായണീയം - ദശകം 30

ശ്രീമദ് നാരായണീയം - ദശകം 30






വാമാനാവതാരവര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 30 / 1
*****************
ശക്രേണ സംയതി ഹതോപി ബലിര്‍മഹാത്മാ
ശുക്രേണ ജീവിതതനു: ക്രതുവര്‍ദ്ധിതോഷ്മാ
വിക്രാന്തിമാന്‍ ഭയനിലീനസുര‍ാം ത്രിലോകീം
ചക്രേ വശേ സ തവ ചക്രമുഖാദഭീത:

അർത്ഥം :-
************
ദേവേന്ദ്രനാല്‍ പോരി‍ല്‍ കൊല്ലപ്പെട്ടുവെങ്കിലും മഹാനുഭാവനായ അ ബലി ശുക്രചാര്യനാല്‍ ജീവിക്കപ്പെട്ട ശരീരത്തോടുകൂടിയവനും യാഗനുഷ്ഠാനംകൊണ്ടു വര്‍ദ്ധിക്കപ്പെട്ട തേജസ്സോടുകൂടിയവനും പരാക്രമശാലിയുമായി ഭവിച്ചു അങ്ങയുടെ സുദര്‍ശനചക്രത്തില്‍നിന്നുകൂടി ഭയമില്ലാത്തവനായിട്ട് പേടിച്ചു ഒളിച്ച ദേവന്മാരോടുകൂടിയ മുന്നു ലോകങ്ങളേയും തന്റെ അധീനത്തിലാക്കി.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 30 / 2
******************
പുത്രാര്‍ത്തിദര്‍ശനവശാദദിതിര്‍വിഷണ്ണാ
തം കാശ്യപം നിജപതിം ശരണം പ്രപന്നാ
ത്വത്പൂജനം തദുദിതം ഹി പയോവ്രതാഖ്യം
സാ ദ്വാദശാഹമചരത്ത്വയി ഭക്തിപൂര്‍ണ്ണാ

അർത്ഥം :-
*************
ദേവമാതാവായ അദിതീദേവി സ്വപുത്രന്മാരുടെ ദുഃഖത്തെ കണ്ട് സങ്കടത്തോടുകൂടിയവളായിട്ട് തന്റെ ഭര്‍ത്താവായ ആ കാശ്യപപ്രജാപതിയെ ശരണം പ്രാപിച്ചു. അവള്‍ അദ്ദേഹത്താല്‍ ഉപദേശിക്കപ്പെട്ടു പയോവൃതം എന്ന വിശിഷ്ടമായ അങ്ങയുടെ വ്രതത്തെ നിന്തിരുവടിയില്‍ നിറഞ്ഞ ഭക്തിയോടുകൂടിയവളായി പന്ത്രണ്ടു ദിവസങ്ങള്‍ മുഴുവനും ആചരിച്ചു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 30 / 3
*****************
തസ്യാവധൗ ത്വയി നിലീനമതേരമുഷ്യാ:
ശ്യാമശ്ചതുര്‍ഭുജവപു: സ്വയമാവിരാസീ:
നമ്ര‍ാം ച താമിഹ ഭവത്തനയോ ഭവേയം
ഗോപ്യം മദീക്ഷണമിതി പ്രലപന്നയാസീ:

അർത്ഥം :-
***********
അതിന്റെ അവസാനത്തില്‍ അങ്ങയി‍ല്‍ ലയിച്ചിരിക്കുന്ന മനസ്സോടുകൂടിയ അദിതിക്ക് ശ്യാമളനിറത്തോടുകൂടിയവനും നാലു തൃക്കൈകളോടുകുടിയ ശരീരത്തോടുകൂടിയവനുമായ നിന്തിരുവടി സ്വയമേവ പ്രത്യക്ഷനായി; തിരുമുമ്പില്‍ നമസ്മരിച്ചുകൊണ്ടു നില്ക്കുന്ന അവളൊടു ഭവതിയുടെ പുത്രനായി ഞാന്‍ അവതരിക്കുന്നതാണ്. എന്റെ ദര്‍ശനം പരമരഹസ്യമായി വെച്ചുകൊള്ളണം എന്നിങ്ങിനെ അരുളിച്ചെയ്തശേഷം അങ്ങ് അവിടെനിന്നു മറഞ്ഞു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :-30 / 4
*****************
ത്വം കാശ്യപേ തപസി സന്നിദധത്തദാനീം
പ്രാപ്തോസി ഗര്ഭമദിതേ: പ്രണുതോ വിധാത്രാ
പ്രാസൂത ച പ്രകടവൈഷ്ണവദിവ്യരൂപം
സാ ദ്വാദശീശ്രവണപുണ്യദിനേ ഭവന്തം

അർത്ഥം :-
***********
അപ്പോള്‍ നിന്തിരുവടി കാശ്യപന്റെ തപസ്സി‍ല്‍ സന്നിധാനം ചെയ്ത് അദിതിയുടെ ഗര്‍ഭത്തെ പ്രാപിച്ച് ബ്രഹ്മദേവനാ‍ല്‍ സ്തുരിക്കപ്പെട്ടാവനായി ഭവിച്ചു.  ആ അദിതിയും സ്പഷ്ടമായ വൈഷ്ണവതേജസ്സാര്‍ന്ന ദിവ്യരുപത്തോടുകൂടിയ നിന്തിരുവടിയെ ശ്രവണദ്വാദശിയെന്ന പുണ്യദിവസത്തില്‍ പ്രസവിച്ചു.


                             🌺🌻🌺🌻🌺🌻

ശ്ലോകം  :-30 / 5
******************
പുണ്യാശ്രമം തമഭിവര്ഷതി പുഷ്പവര്‍ഷൈര്‍ –
ഹര്‍ഷാകുലേ സുരഗണേ കൃതതൂര്യഘോഷേ
ബദ്ധ്വാഞ്ജലിം ജയ ജയേതി നുത: പിതൃഭ്യ‍ാം
ത്വം തത്ക്ഷണേ പടുതമം വടുരൂപമാധാ:

അർത്ഥം :-
************
ദേവന്മാരാല്‍ സന്തോഷപരവശന്മാരായി പെരുമ്പറ മുഴക്കിക്കൊണ്ട് ആ പരിപാവനമായ കാശ്യപാശ്രമത്തെ പുഷ്പവര്‍ഷംകൊണ്ട് ചൊരിയുമ്പോ‍ള്‍ കൂപ്പുകൈയോടെ ജയിച്ചാലും ജയിച്ചാലും എന്ന് മാതാപിതാക്കന്മാരാല്‍ കീര്‍ത്തിക്കപ്പെട്ട നിന്തിരുവടി അടുത്ത ക്ഷണത്തില്‍ അതിസമര്‍ത്ഥമായ ബ്രഹ്മചാരിയുടെ രുപത്തെ കൈക്കൊണ്ടു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 30 / 6
******************
താവത്പ്രജാപതിമുഖൈരുപനീയ മൗഞ്ജീ-
ദണ്ഡാജിനാക്ഷവലയാദിഭിരര്‍ച്ച്യമാന:
ദേദീപ്യമാനവപുരീശ കൃതാഗ്നികാര്യ-
സ്ത്വം പ്രാസ്ഥിഥാ ബലിഗൃഹം പ്രകൃതാശ്വമേധം

അർത്ഥം :-
*************
ഐശ്വര്യപരിപൂര്‍ണ്ണനായ ദേവ! ആ സമയം കശ്യപപ്രജാപതി മുതലായവരാല്‍ ഉപനയനം കഴിച്ച് മേഖല, ദണ്ഡം, കൃഷ്ണാജിനം, രുദ്രാക്ഷം മുതലായവയാല്‍ പൂജിക്കപ്പെട്ട് തേജസ്സുകൊണ്ടുജ്ജ്വലിക്കുന്ന ശരീരത്തോടുകൂടിയ നിന്തിരുവടി അഗ്നികാര്‍യ്യം അനുഷ്ഠിച്ച് അശ്വമേധയാഗം നടന്നുകൊണ്ടിരിക്കുന്ന ബലിചക്രവര്‍ത്തിയുടെ ഗൃഹത്തിലേക്കു പുറപ്പെട്ടു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 30 / 7
*****************
ഗാത്രേണ ഭാവിമഹിമോചിതഗൗരവം പ്രാ-
ഗ്വ്യാവൃണ്വതേവ ധരണീം ചലയന്നായാസീ:
ഛത്രം പരോഷ്മതിരണാര്‍ത്ഥമിവാദധാനോ
ദണ്ഡം ച ദാനവജനേഷ്വിവ സന്നിധാതും

അർത്ഥം :-
************
ഭാവിയില്‍ സംഭവിക്കുവാ‍ന്‍ പോകുന്ന മഹിമക്കനുരൂപമായ ഗൗരവത്തെ കാലേകൂട്ടിത്തന്നെ വെളിപ്പെടുത്തുന്നതോ എന്നു തോന്നുമാറ് ശരീരത്താല്‍ ഭൂമിയെ ചലിപ്പിച്ചുകൊണ്ട്, ശത്രുക്കളുടെ ഊഷ്മാവിനെ മറയ്ക്കുവാനെന്ന വിധം കുടയേയും അസുരന്മാരില്‍ പ്രയോഗിപ്പാനോ എന്നു തോന്നുമാറ് ദണ്ഡത്തേയും ധരിച്ചുകൊണ്ട് നിന്തിരുവടി യാത്രയായി.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 30 / 8
*******************
ത‍ാം നര്‍മ്മദോത്തരതടേ ഹയമേധശാലാ-
മാസേദുഷി ത്വയി രുചാ തവ രുദ്ധനേത്രൈ:
ഭാസ്വാന്‍ കിമേഷ ദഹനോ നു സനത്കുമാരോ
യോഗീ നു കോയമിതി ശുക്രമുഖൈശ്ശശങ്കേ

അർത്ഥം :-
***********
നര്‍മ്മദാനദിയുടെ വടക്കെക്കരയിലുള്ള ആ അശ്വമേധയാഗശാലയെ നിന്തിരുവടി പ്രാപിച്ചപ്പോള്‍ അങ്ങയുടെ തേജസ്സുകൊണ്ട് തടയപ്പെട്ട കാഴ്ചയോടുകൂടിയ ശുക്രാചാര്യ‍ന്‍ മുതലായവരാ‍ല്‍ ഇദ്ദേഹം സൂര്യനാണോ? അതോ അഗ്നിതന്നെയോ? അതല്ലാ, യോഗിശ്വരനായ സനത്കുമാരന്‍ തന്നെയാണോ? ഇദ്ദേഹം ആരാണ്? എന്നിങ്ങനെ സംശയിക്കപ്പെട്ടു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 30 / 9
*****************
ആനീതമാശു ഭൃഗുഭിര്‍മഹസാഭിഭൂതൈ-
സ്ത്വ‍ാം രമ്യരൂപമസുര: പുലകാവൃത‍ാംഗ:
ഭക്ത്യാ സമേത്യ സുകൃതീ പരിണിജ്യ പാദൗ
തത്തോയമന്വധൃത മൂര്‍ദ്ധനി തീര്‍ത്ഥതീര്‍ത്ഥം

അർത്ഥം :-
**************
തേജസ്സുകൊണ്ട് ഒളിമങ്ങിപ്പോയവരായ ശുക്രാചാര്യ‍ന്‍ മുതലായവരാ‍ല്‍ അതിവേഗത്തില്‍ ആദരപൂര്‍വ്വം എതിരേറ്റു സ്വീകരിക്കപ്പെട്ട മോഹനരൂപമാര്‍ന്ന  നിന്തിരുവടിയെ സുകൃതംചെയ്തവനായ അസുരേശ്വരന്‍ രോമാഞ്ചമണിഞ്ഞ ശരീരത്തോടെ ഭക്തിപൂര്‍വ്വം അടുത്തുവന്ന് കാ‍ല്‍ കഴുകിച്ച് തീര്‍ത്ഥത്തിന്നു പരിശുദ്ധി നല്‍കുന്നതായ ആ പാദതീര്‍ത്ഥത്തെ ശിരസ്സി‍ല്‍ ധരിച്ചു.


                             🌺🌻🌺🌻🌺🌻

ശ്ലോകം :- 30 / 10
******************

പ്രഹ്ലാദവംശജതയാ ക്രതുഭിര്‍ദ്വിജേഷു
വിശ്വാസതോ നു തദിദം ദിതിജോപി ലേഭേ
യത്തേ പദ‍ാംബു ഗിരിശസ്യ ശിരോഭിലാല്യം
സ ത്വം വിഭോ ഗുരുപുരാലയ പാലയേഥാ:

അർത്ഥം :-
************
ശ്രീ പരമേശ്വരന്റെ ശിരസ്സുകൊണ്ട് ലാളിക്കപ്പെടുന്ന നിന്തിരുവടിയുടെ യാതൊരു ആ പാദതീര്‍ത്ഥം അസുരനായിരുന്നിട്ടും ഭക്താഗ്രണിയായ പ്രഹ്ലാദന്റെ വംശത്തി‍ല്‍ ജനിച്ചു എന്നതുകൊണ്ടോ യാഗങ്ങള്‍ ഹേതുവായിട്ടൊ ബ്രഹ്മജ്ഞരായ ബ്രാഹ്മണരിലുള്ള വിശ്വാസംകൊണ്ടുതന്നെയൊ ഈ മഹാബലിക്കു ലഭിച്ചു; സര്‍വ്വേശ്വരനായ ഗുരുവായൂരപ്പാ ! അപ്രകാരമുള്ള നിന്തിരുവടി രക്ഷിക്കേണമേ.


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം  വാമനാവതാര
വര്‍ണ്ണനം എന്ന മുപ്പത‍ാം ദശകം സമാപ്തം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ







Tuesday, September 18, 2018

ഉപ്പുമാങ്ങയും ,ഗുരുവായൂരപ്പനും

ഉപ്പുമാങ്ങയും ,ഗുരുവായൂരപ്പനും:-

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ഗുരുവായൂരിൽത്തന്നെയുള്ള ഒരു പ്രശസ്തമായ ഇല്ലമാണ് നെന്മിനി മന.ആ ഇല്ലക്കാർ ഇന്നും ഗുരുവായൂരിലുണ്ട്. നെന്മിനി ഇല്ലത്തെ കാരണവരായിരുന്നു അന്ന് മേൽശാന്തി. എന്തോ കാരണത്താൽ അദ്ദേഹത്തിന് ചർച്ചക്കാരന്റെ ഇല്ലത്ത് പോകേണ്ടിവന്നു. പകരം പുത്രനെ പൂജനടത്താൻ ഏല്പിച്ചിട്ടാണ്
അദ്ദേഹം പോയത്. പതിവുപോലെ അഭിഷേകം, അലങ്കാരം എന്നിവക്കുശേഷം ഉണ്ണി പൂജ ആരംഭിച്ചു. ഭഗവാന് നേദിക്കുന്ന നൈവേദ്യവും ഭഗവാൻ ഭക്ഷിക്കുമെന്നായിരുന്നു ഉണ്ണിയുടെ ധാരണ.



ഭക്തിയോടുകൂടി മന്ത്രപൂർവ്വം പ്രാണാഹുതി ചെയ്തിട്ടും ഭഗവാൻ നിവേദ്യം സ്വീകരിച്ചില്ല. ഉണ്ണിക്കു പരിഭ്രമമായി. ഉപദംശങ്ങൾ പോരാഞ്ഞിട്ടാകുമോ ഭഗവൻ ചോറുണ്ണാത്തതെന്നു ഉണ്ണി സംശയിച്ചു. പെട്ടെന്ന് ഇല്ലത്ത് ചെന്ന് സംഭാരവും ഉപ്പുമാങ്ങയും കൊണ്ടുവന്നു തിരുമുമ്പിൽ വച്ചു. എന്നിട്ടും ഭഗവാൻ കണ്ണ് തുറക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. എത്ര യാചിച്ചിട്ടും ഒരു ഭാവഭേദവും ഇല്ല. ഉണ്ണിക്കു വല്ലാത്ത സങ്കടമായി. അങ്ങ് നൈവേദ്യം സ്വീകരിച്ചില്ലെങ്കിൽ എന്റെ പൂജ ശരിയാത്തതാവാമെന്നു പറഞ്ഞു അച്ഛൻ എന്നെ ശിക്ഷിക്കും. അതിനാൽ ഭക്തവത്സലനായ ഭഗവാനെ അങ്ങ് ഈ നിവേദ്യം സ്വീകരിക്കൂ.. കണ്ണീരോടെയുള്ള ഉണ്ണിയുടെ പ്രാർത്ഥന കൈകൊണ്ടു ഭഗവാൻ ഉണ്ണിയുടെ ആഗ്രഹത്തിന് വഴങ്ങി.



നിവേദ്യച്ചോറ് മുഴുവൻ വളരെ സന്തോഷത്തോടെ ഭക്ഷിച്ചു. കൃതാർത്ഥതയോടെ ഉണ്ണി പാത്രങ്ങൾ പുറത്തേയ്ക്കു വച്ചു. പാത്രങ്ങൾ ശൂന്യമായിക്കണ്ട കഴകക്കാരൻ വാര്യർക്കു ശുണ്ഠി കയറി തനിക്കു അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ശാന്തിക്കാരൻ ഭക്ഷിച്ചിരിക്കുന്നു. വാര്യർക്ക് കാളി കയറി അദ്ദേഹം ആക്രോശിച്ചു " ഹേ ഉണ്ണി നമ്പൂതിരി ഇതെന്തു കഥ നിവേദ്യച്ചോറ് മുഴുവൻ ഉണ്ട് വയറു നിറച്ചു അല്ലേ. ഉപ്പുമാങ്ങയും സംഭരവുമൊക്കെയായി വന്നപ്പോൾ ഞാൻ സംശയിച്ചു. അച്ഛൻ വരട്ടെ ഞാൻ കണക്കിന് വാങ്ങി തരുന്നുണ്ട്... നിവേദ്യച്ചോറ് ഭഗവാനാണ് ഭക്ഷിച്ചതെന്നു എത്ര പറഞ്ഞിട്ടും വാര്യർക്ക് ബോധ്യമായില്ല.



ഉണ്ണിയും പരിഭ്രാന്തിയിലായി. ഗുരുവായൂരപ്പനെ വണങ്ങിയിട്ട് ഉണ്ണി ഇല്ലത്തേക്ക് മടങ്ങി. മേൽശാന്തി തിരിച്ചെത്തിയപ്പോൾ വാര്യർ സംഗതികളൊക്കെ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം മകനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു. അച്ഛാ ഞാൻ നിവേദ്യം പ്രാണാഹുതി കഴിച്ചപ്പോൾ ഗുരുവായൂരപ്പൻ ചോറുണ്ടില്ല. ഇല്ലത്തുചെന്നു ഉപ്പുമാങ്ങയും സംഭരവുമായി വന്നു വീണ്ടും ഞാൻ ഭഗവാനോടപേക്ഷിച്ചു . അങ്ങിനെ ഭഗവാൻ സന്തോഷത്തോടെ ചോറ് മുഴുവൻ ഉണ്ടു. അല്ലാതെ ഞാൻ ഒരു വറ്റുപോലും കഴിച്ചില്ല. ഈ കഥ മേൽശാന്തിയും വിശ്വസിച്ചില്ല. തന്റെ മകൻ കളവു പറയുകയാണെന്ന് കരുതി അദ്ദേഹം ക്രുദ്ധനായി.


ഉണ്ണിയെ ശിക്ഷിക്കാൻ അദ്ദേഹം വടിയെടുത്തു. ഉണ്ണിക്കു അടി കിട്ടുമെന്നുറപ്പായപ്പോൾ ശ്രീകോവിലിന്റെ ഉള്ളിൽനിന്നും ഒരു അശരീരി കേട്ടു. നിവേദ്യച്ചോറുണ്ടത് ഞാനാണ് ഭക്തനും നിഷ്കളങ്കനുമായ ഉണ്ണിയുടെ പ്രാർത്ഥന ഞാൻ നിറവേറ്റുകയാണുണ്ടായത് ആ കുട്ടിയെ അതിനു ശിക്ഷിക്കരുത്.മേശാന്തിയുടെ കൈയിൽനിന്നും വടി നിലത്തു വീണു. അവിടെ കൂടിയിരുന്നവർ ആശ്ച്ചര്യത്താൽ സ്തബ്ധരായി. വാര്യർ ഉണ്ണിയുടെ കാലിൽ വീണു ക്ഷമ ചോദിച്ചു. നോക്കൂ ഭഗവാന്റെ ഭക്തവാത്സല്യം .. ഈ സംഭവത്തെ ആസ്പദമാക്കിയാണത്രെ ഇന്നും ദിവസേന ഗുരുവായൂരപ്പന് തൈര് നിവേദ്യവും പുത്തരി ദിവസം ഉപ്പുമാങ്ങയും നിവേദിക്കാറുള്ളത്....................


വരുംതലമുറയ്ക്ക നമുക്ക് പറഞ്ഞു കൊടുക്കാൻ നമുക്ക് അറിവുകൾ ശേഖരിച്ചുവെയ്ക്കാം. അറിവുകൾ ഓരോ ഭവനങ്ങളിലും എത്തണം അതിനുള്ള എന്റെ ഒരു ചെറിയ ശ്രമമാണ് . ...ആത്ദ്ധ്യാത്മിക കാര്യങ്ങൾ / നല്ല അറിവുകൾ പങ്ക വെയ്ക്കുക ........ സമാന ചിന്താഗതിക്കാരെയും വിശ്വാസികളെയും ഇതില്‍ പങ്കാളികള്‍ ആക്കുകാ….

ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മുഴുവനും എന്റേതല്ല . ഈ കുറിപ്പുകള്‍ പണ്ടു ഞാന്‍ വായിച്ചതും കേട്ടറിഞ്ഞതും പിന്നെ ഇന്റെര്നെനറ്റില്‍ നിന്നും പരതിയെടുത്തതുമായ കുറേയേറേ കാര്യങ്ങളുടെ സംക്ഷിപ്തരൂപമാണു. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാവാം. അറിയാവുന്നവര്‍ തിരുത്തിത്തരുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


ഹരേ കൃഷ്ണ....ഗുരുവായുരപ്പാ

Monday, September 17, 2018

അദ്ധ്യാത്മരാമായണം പഠിപ്പിക്കുന്ന സാംസ്കാരിക മൂല്യങ്ങള്‍

അദ്ധ്യാത്മരാമായണം പഠിപ്പിക്കുന്ന സാംസ്കാരിക മൂല്യങ്ങള്‍ 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ




നാളെ എന്താണ് നടക്കാനിരിക്കുന്നതെന്ന് അറിയാത്ത ഒരു അനിശ്ചിതാവസ്ഥയാണ് ജീവിതം. അതുതന്നെയാണ് ജീവിതത്തിന്‍റെ മനോഹാരിതയും. യുവതലമുറയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം ത്രില്ലാണത്. ആ ത്രില്ല് പരമാവധി ആസ്വദിക്കുകയെന്നതുമാത്രമാണ് നാം ചെയ്യേണ്ടത്.

നാളെ നേരംവെളുമ്പോള്‍ ശ്രീരാമപട്ടാഭിഷേകം. അയോധ്യാനഗരി മുഴുവനും അതിനുള്ള തയ്യാറെടുപ്പിലാണ്. വസിഷ്ഠ മഹര്‍ഷി ശ്രീരാമനും സീതയും ചടങ്ങിനുമുമ്പേ അനുവര്‍ത്തിക്കേണ്ട ഉപവാസങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. ഏതൊരു നല്ലകാര്യം ഒരു തപസ്സോടെ ആരംഭിക്കണമെന്ന ഭാരതീയ സംസ്കാരത്തെ വിളിച്ചോതുന്നതാണിത്.

എന്നാല്‍ പിറ്റേന്ന് നടന്നതെന്താണ്? രാജ്യമല്ല, വനവാസമാണ് പിതാവ് തനിക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന സത്യം മനസ്സിലാക്കിയ ശ്രീരാമന്‍ തെല്ലും മടികൂടാതെ അത് സ്ഥീകരിച്ചു. അപ്രതീക്ഷതമായ കാര്യങ്ങള്‍ ജീവിതത്തില്‍ നടന്നാലും അതിനെ പുഞ്ചിരിയോടുകൂടി നേരിടാനുള്ള പാഠമാണ് ശ്രീരാമന്‍ പഠിപ്പിക്കുന്നത്.

ശ്രീരാമന്‍ തന്നെ മനസ്സുകൊണ്ട്
ശപിക്കുമെന്നും, ചോദ്യം ചെയ്യുമെന്നുമൊക്കെ കരുതിയ കൈകേയി ശ്രീരാമന്‍റെ പ്രതികരണം കണ്ട് ഞെട്ടിപ്പോയി. "ഏറ്റവും കഷ്ടമുള്ള രാജ്യഭാരം അങ്ങ് സ്വന്തം മകനായ ഭരതനു കൊടുത്തു. ഏറ്റവും ലളിതവും, ആദ്ധ്യാത്മികതയ്ക്കുതകുന്നതുമായ വനവാസം എനിക്കും തന്നു. അമ്മേ കൈകേയി നീ കാരുണ്യവതി തന്നെ". എന്നാണ് ശ്രീരാമന്‍ പ്രതികരിച്ചത്.

ഇക്കാര്യം സ്വന്തം അമ്മയായ കൌസല്യയെ അറിയിക്കാനായി ശ്രീരാമന്‍ ചെല്ലുമ്പോള്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്ന കൌസല്യ ചോദിക്കുന്നു. "നിനക്ക് വിശക്കുന്നുണ്ടോ? കൈകാല്‍ കഴുകി വന്നിരുന്നോളൂ ഞാന്‍ വിളംബിത്തരാം."
"ഇപ്പോള്‍ ഉണ്മാന്‍ സമയമില്ലമ്മേ വൈകാതെ വനവാസത്തിനുപോകണം" എന്ന് അമ്മയോടു പറയുന്ന ശ്രീരാമന്‍ എത്ര ആസ്വദിച്ചാണ് ജീവിതത്തിലെ ചാലഞ്ചുകളെ നേരിടുന്നതെന്ന് കാണാനാകും.

എന്നാല്‍ രാഘവനെപ്പോലെ ഇത്ര ലാഘവത്തോടെ ലക്ഷമണ് കാര്യങ്ങളെ കാണാനായില്ല. അവന്‍ സ്വന്തം അച്ഛനെ പെണ്‍വാക്ക് കേള്‍ക്കുന്നവനെന്നും, ബുദ്ധികെട്ടവനെന്നും, ദുഷ്ടനെന്നും വിളിച്ച് ശകാരിക്കുമ്പോള്‍ രാമന്‍, ലക്ഷമണന്‍റെ കോപത്തെ തണുപ്പിക്കുന്ന വിധം നാമെല്ലാവരും ജീവിതത്തില്‍ മനസ്സിലാക്കിയിരിക്കേണ്ട ഒരു ജീവിതകലതന്നെയാണ്.

"വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍.
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും
നിന്നാല്‍ അസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ."

നമ്മുടെ പ്രിയപ്പെട്ടവര്‍ കോപാകുലരായി സംസാരിക്കുമ്പോള്‍ തിരിച്ചും ഒച്ചപ്പാടുണ്ടാക്കുകയല്ല വേണ്ടത്, മറിച്ച് അവരുടെ നല്ലഗുണങ്ങളെ ഉയര്‍ത്തിക്കാണിച്ച് അവരോട് അപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.

കോപാകുലയായി അരിശത്തോടെ നിലവിളിക്കുന്ന ഭാര്യയോട് "എന്‍റെ പ്രിയ്യപ്പെട്ടവളേ, എല്ലാം നിനക്കറിയുന്നതല്ലേ" എന്ന് ചോദിച്ചുകൊണ്ടു നിങ്ങളുടെ മറുപടി തുടങ്ങിയാല്‍ത്തന്നെ പകുതി പ്രശ്നം തീരും.
പക്ഷെ നാം ചെയ്യുന്നത് കോപം വരുമ്പോള്‍ നിലവിളിക്കുകയാണ്. രണ്ടുപേരും അടുത്താണ് നില്ക്കുന്നതെങ്കിലും മനസ്സ് വളരെ ദൂരത്തായിരിക്കുന്നു. അതുകൊണ്ടാണ് ഉച്ചത്തില്‍ പറയേണ്ടിവരുന്നത്.

അതേ സമയം പ്രണിയിതാക്കളെ നോക്കൂ. അവര്‍ മൌനമായി പരസ്പരം കണ്ണില്‍ നോക്കിയിരിക്കുന്നു. അവര്‍ക്ക് പറയാനുള്ളത് പറയാന്‍ ഒരുവാക്കുപോലും ഉപയോഗിക്കേണ്ടി വരുന്നില്ല. കാരണം അവരുടെ മനസ്സ് ഒന്നിനൊന്ന് അടുത്തിരിക്കുന്നു.
=============================================

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ