Monday, September 24, 2018

ശ്രീമദ് നാരായണീയം - ദശകം 33

ശ്രീമദ് നാരായണീയം - ദശകം 33






അംബരീഷചരിതവര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 33 / 1
*****************
വൈവസ്വതാഖ്യമനുപുത്രനഭാഗജാത-
നാഭാഗനാമകനരേന്ദ്രസുതോംബരീഷ:
സപ്താര്‍ണ്ണവാവൃതമഹീദയിതോപി രേമേ
ത്വത്സംഗീഷു ത്വയി ച മഗ്നമനാസ്സദൈവ

അർത്ഥം :-
************
വൈവസ്വതനെന്ന മനുവിന്റെ പുത്രനായ നഭാഗനില്‍നിന്നു ജനിച്ച നാഭാഗമഹാരാജവിന്റെ തനയനായ അംബരീഷന്‍ – ഏഴു സമുദ്രങ്ങളാ‍ല്‍ ചുറ്റപ്പെട്ട ഭൂമിയുടെ അധിപനായിരുന്നിട്ടും അങ്ങയുടെ ഭക്തന്മാരിലും നിന്തിരുവടിയിലും എല്ലായ്പോഴും ലയിച്ച മനസ്സോടുകൂടിയവനായി പരമാനന്ദത്തോടുകൂടി വസിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 2
*****************
ത്വത്പ്രീതയേ സകലമേവ വിതന്വതോസ്യ
ഭക്ത്യൈവ ദേവ നചിരാദഭൃഥാ: പ്രസാദം
യേനാസ്യ യാചനമൃതേപ്യഭിരക്ഷണാര്‍ത്ഥം
ചക്രം ഭവാന്‍ പ്രവിതതാര സഹസ്രധാരം

അർത്ഥം :-
***********
അല്ലേ ഭഗവന്‍! സമസ്തകര്‍മ്മങ്ങളും അങ്ങയുടെ പ്രീതിക്കുവേണ്ടിത്തന്നെ അനുഷ്ഠിക്കുന്നവനായ അദ്ദേഹത്തിന്റെ ഭക്തികൊണ്ടുതന്നെ താമസിയാതെ നിന്തിരുവടി പ്രസാദിച്ചരുളി. യാതൊന്നുകൊണ്ട് പ്രാര്‍ത്ഥനകൂടാതെ തന്നെ ഇവന്റെ രക്ഷയ്ക്കുവേണ്ടി നിന്തിരുവടി ആയിരം മുനകളോടുകൂടിയ സുദര്‍ശമെന്ന ചക്രത്തെ അയച്ചുകൊടുത്തു.

                               🌺🌻🌺🌻🌺🌻
                             
ശ്ലോകം :- 33 / 3
***************†*
സ ദ്വാദശീവ്രതമഥോ ഭവദര്ചനാര്‍ത്ഥം
വര്‍ഷന്ദധൗ മധുവനേ യമുനോപകണ്ഠേ
പത്ന്യാ സമം സുമനസാ മഹതീം വിതന്വന്‍
പൂജ‍ാം ദ്വിജേഷു വിസൃജ‍‌ന‍ന്‍   പശുഷഷ്ടികോടിം

അർത്ഥം :-
************
അതില്‍പിന്നെ അദ്ദേഹം പന്തിയോടുകൂടി പുഷ്പങ്ങളെക്കൊണ്ട് അത്യുല്‍കൃഷ്ടമായ പൂജയെ ചെയ്യുന്നവനായി മഹാബ്രാഹ്മണര്‍ക്ക് അറുപതു കൊല്ലം മുഴുവ‍ന്‍ അങ്ങയെ ആരാധിക്കുന്നതിന്നുവേണ്ടി ദ്വാദശിവൃതത്തെ അനുഷ്ഠിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 4
*****************
തത്രാഥ പാരണദിനേ ഭവദര്‍ചനാന്തേ
ദുര്‍വാസസാസ്യ മുനിനാ ഭവനം പ്രപേദേ
ഭോക്തും വൃതശ്ചസ നൃപേണ പരാര്‍ത്ഥിശീലോ
മന്ദം ജഗാമ യമുന‍ാം നിയമാന്വിധാസ്യന്‍

അർത്ഥം :-
*************
അനന്തരം അവിടെ പാരണദിവസ്സില്‍ ഭഗവല്‍പൂജയുടെ അവസാനം ദുര്‍വാസസ്സ് എന്ന മഹ‍ഷിയാ‍ല്‍ ഇദ്ദേഹത്തിന്റെ ഭവനം പ്രാപിക്കപ്പെട്ടു. പരോപദ്രവ സ്വഭാവത്തോടുകൂടിയ ആ മഹര്‍ഷിയാവട്ടെ അംബരീഷ മഹാരാജവിനാ‍ല്‍ ഭക്ഷണത്തിന്നു ക്ഷണിക്കപ്പെട്ടവനായി നിത്യകര്‍മ്മാനുഷ്ഠാനത്തിന്നുവേണ്ടി യമുനാ നദിയിലേക്കു പതുക്കെ യാത്രയായി.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 5
******************
രാജ്ഞാഥ പാരണമുഹൂര്‍ത്തസമാപ്തിഖേദാ-
ദ്വാരൈവ പാരണമകാരി ഭവത്പരേണ
പ്രാപ്തോ മുനിസ്തദഥ ദിവ്യദൃശാ വിജാനന്‍
ക്ഷിപ്യന‍ന്‍ ക്രുധോദ്ധൃതജടോ വിതതാന കൃത്യ‍ാം

അർത്ഥം :-
***********
അനന്തരം നിന്തിരുവടിയുടെ ഭക്തനായ രാജാവിനാല്‍ പാരണയ്ക്കുള്ള മുഹൂര്‍ത്തം കഴിഞ്ഞുപോകുമെന്ന വ്യസനംകൊണ്ട് വെറും ജലംകൊണ്ട്തന്നെ പാരണചെയ്യപ്പെട്ടു; അനന്തരം അവിടെ എത്തിച്ചേര്‍ന്നവനായ ആ മഹര്‍ഷി ഇങ്ങിനെ പാരണചെയ്തതിനെ ജ്ഞാനദൃഷ്ടികൊണ്ട് അറിഞ്ഞ് രാജാവിനെ അധിക്ഷേപിച്ച് കോപംകൊണ്ട് ജടപറിച്ചെടുത്ത് ഒരു ക്രൂധോദ്ധ്യനെ നിര്‍മ്മിച്ചു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 6
******************
കൃത്യ‍ാം ച താമസിധര‍ാം ഭുവനം ദഹന്തീ-
മഗ്രേഭിവീക്ഷ്യനൃപതിര്‍ന്ന പദാച്ചകമ്പേ
ത്വദ്ഭക്തബാധമഭിവീക്ഷ്യ സുദര്‍ശനം തേ
കൃത്യാനലം ശലഭയനന്‍ മുനിമന്വധാവീത്

അർത്ഥം :-
*************

ആ മഹാരാജാവ് വാളൂരിപ്പിടിച്ച് ലോകം മുഴുവന്‍ ദഹിപ്പിക്കുമാറു നിലകൊള്ളുന്ന ആ ദേവതയെ തന്റെ എതിരിലായിക്കൊണ്ട് നിന്ന സ്ഥലത്തുനിന്ന് ഒരടിപോലും അനങ്ങിയില്ല.  അങ്ങയുടെ സുദര്‍ശനചക്രമാവട്ടെ അങ്ങയുടെ ഭക്തനെ ബാധിക്കുന്ന ആ കൃത്യയാകുന്ന അഗ്നിയെ സ്വതേജസ്സുകൊണ്ട് പാറ്റയെന്നതുപോലെ നശിപ്പിച്ചിട്ട് ആ മഹര്‍ഷിയുടെനേരെ പാഞ്ഞു.

                               🌺🌻🌺🌻🌺🌻
ശ്ലോകം :- 33 / 7
****************
ധാവന്നശേഷഭുവനേഷു ഭിയാ സ പശ്യന്‍
വിശ്വത്ര ചക്രമപി തേ ഗതവാന്‍ വിരിഞ്ചം
ക: കാലചക്രമതിലംഘയതീത്യപാസ്ത:
ശര്‍വ്വം യയൗ സ ച ഭവന്തമവന്ദതൈവ

അർത്ഥം :-
************
അദ്ദേഹം ഭയംകൊണ്ട് എല്ലാ ലോകങ്ങളിലും ഓടിനടന്നിട്ടു എല്ലായിടത്തും അങ്ങയുടെ ചക്രത്തെതന്നെ കാണുന്നവനായി ബ്രഹ്മാവിനെ ശരണംപ്രാപിച്ചു; കാലചക്രത്തെ ആരാണ് അതിലംഘിക്കുന്നത്; എന്നിങ്ങിനെ അവിടെനിന്നു ത്യജിക്കപ്പെട്ടവനായിട്ട് ശ്രീപരമേശ്വരനെ പ്രാപിച്ചു. അദ്ദേഹവും നിന്തിരുവടിയെ വന്ദിക്കുകയാണ് ചെയ്തത്.

                               🌺🌻🌺🌻🌺🌻

ശ്ലോകം :-33 / 8
*****************
ഭൂയോ ഭവന്നിലയമേത്യ മുനിം നമന്തം
പ്രോചേ ഭവാനഹമൃഷേ നനു ഭക്തദാസ:
ജ്ഞാനം തപശ്ച വിനയാന്വിതമേവ മാന്യം
യാഹ്യംബരീഷപദമേവ ഭജേതി ഭൂമന്‍

അർത്ഥം :-
************
ഹേ ഭഗവന്‍ ! അതിന്നുശേഷം അങ്ങയുടെ  സ്ഥാനമായ വൈകുണ്ഠത്തില്‍ വന്ന് നമസ്കരിക്കുന്ന ആ മഹര്‍ഷിയോടു നിന്തിരുവടി “ഹേ മഹര്‍ഷേ ! ഞാന്‍ ഭക്തന്മാരുടെ ദാസനാണല്ലോ. ജ്ഞാനവും തപസ്സും വിനയത്തോടുകൂടിയാല്‍ മാത്രമെ ബഹുമാനിക്കത്തക്കതായി ത്തീരുകയുള്ളു; ഇവിടെനിന്ന് പൊയ്ക്കൊള്‍ക. അംബരീഷന്റെ കാല്ക്കല്‍തന്നെ ശരണം പ്രാപിച്ചുകൊള്‍ക എന്ന് അരുളിച്ചെയ്തു.

                               🌺🌻🌺🌻🌺🌻

ശ്ലോകം :- 33 / 9
******************
താവത്സമേത്യ മുനിനാ സ ഗൃഹീതപാദോ
രാജാപസൃത്യ ഭവദസ്ത്രമസാവനൗഷീത്
ചക്രേ ഗതേ മുനിരദാദഖിലാശിഷോസ്മൈ
ത്വദ്ഭക്തിമാഗസി കൃതേപി കൃപ‍ാം ച ശംസന്‍

അർത്ഥം :-
*************
ആ സമയം ഓടിയെത്തിയ മഹര്‍ഷിയാല്‍ പിടിക്കപ്പെട്ട പാദങ്ങളോടുകൂടിയ ആ രാജാവ മാറിനിന്ന് അങ്ങയുടെ അസ്ത്രത്തെ സ്തുതിച്ചു. ആ സുദ‍ശനംചക്രം ശാന്തമായി പോയപ്പോള്‍ ദുര്‍വാസസ്സ് മഹര്‍ഷി നിന്തിരുവടിയിലുള്ള അപരാധം ചെയ്യപ്പെട്ടിരുന്നിട്ടും കരുണയേയും പുകഴ്ത്തിക്കൊണ്ട് ഇദ്ദേഹത്തിന്നു സകലവിധമായ അനുഗ്രഹങ്ങളേയും നല്കി.

                               🌺🌻🌺🌻🌺🌻

ശ്ലോകം :-33 / 10
******************
രാജാ പ്രതീക്ഷ്യ നിമേകസമാമനാശ്വാന്‍
സംഭോജ്യ സാധു തമൃഷിം വിസൃജന്‍ പ്രസന്നം
ഭുക്ത്വാ സ്വയം ത്വയി തതോപി ദൃഢം രതോഭൂത്-
സായുജ്യമാപ ച സ മ‍ാം പവനേശ പായാ:

അർത്ഥം :-
************
ഒരു കൊല്ലം മുഴുവന്‍ മഹര്‍ഷിയെ പ്രതീക്ഷിച്ചുകൊണ്ട് ആഹാരം കഴിയ്ക്കാതെ കഴിച്ചുകൂടിയ രാജാവ്  ആ മഹര്‍ഷിയെ നല്ലവണ്ണം ഭുജിപ്പിച്ച് സന്തുഷ്ടനാക്കി പറഞ്ഞയച്ചതിന്നുശേഷം താനും ഊണ്‍കഴിച്ച് നിന്തിരുവടിയില്‍ മുമ്പിലത്തേക്കാ‍ള്‍ ഏറ്റവും ആസക്തിയോടുകൂടിയവനായിത്തീര്‍ന്നു. അവസാനം മുക്തിയെ പ്രാപിക്കുകയും ചെയ്തു. ഹേ ഗുരുവായൂരപ്പ അപ്രകാരമുള്ള നിന്തിരുവടി എന്നെ രക്ഷിക്കേണമെ.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം അംബരീഷ
ചരിതവര്‍ണ്ണനം എന്ന മുപ്പത്തി
മൂന്ന‍ാം ദശകം സമാപ്തം.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

No comments:

Post a Comment