Wednesday, September 5, 2018

ശ്രീമദ് നാരായണീയം - ദശകം 17

ശ്രീമദ് നാരായണീയം  - ദശകം 17




ധ്രുവചരിത്രവർണ്ണണം
ശ്ലോകം 1 മുതൽ 11 വരെ


ശ്ലോകം :- 17 / 1
**************
ഉത്താനപാദനൃപതേർമനുനന്ദനസ്യ
 ജായാ ബഭൂവ സുരുചിർനിതരാമഭീഷ്ടാ
അന്യാ സുനീതിരിതി ഭർതുരനാദൃതാ സാ
ത്വാമേവ നിത്യമഗതിഃ ശരണം ഗതാƒഭൂത്‌

അർത്ഥം :-
***********
സ്വായംഭുവമനുവിന്റെ പുത്രനായ  ഉത്താനപാദ മഹാരാജാവിന് സ്വരൂപിയെന്ന ഭാര്യ ഏറ്റവും പ്രിയമുള്ളവലായി ഭവിച്ചു. മറ്റൊരു ഭാര്യ സുനീതി എന്നവൾ ;ഭർത്താവിനാൽ അനധരിക്കപ്പെട്ട അവൾ മറ്റൊരു  ഗതിയില്ലാത്തവളായി  എല്ലാസമയവും നിൻ തിരുവടിയെ തന്നെ  ശരണം പ്രാവിച്ചു  ഭജിച്ചുവന്നു.

                                🌺🌺🌺🌺🌺🌺

ശ്ലോകം :- 17 / 2
*****************
അങ്കേ പിതുഃ സുരുചിപുത്രകമുത്തമം തം
ദൃഷ്ട്വാ ധ്രുവഃ കില സുനീതിസുതോƒധിരോക്ഷ്യൻ ആചിക്ഷിപേ കില ശിശുഃ സുതരാം സുരുച്യാ ദുസ്സന്ത്യജാ ഖലു ഭവദ്വിമുഖൈരസൂയാ

അർത്ഥം :-
************
അച്ഛന്റെ മടിയിൽ ഉത്തമണെന്ന ആ സ്വരൂപിയുടെ  പുത്രനേകണ്ടു സുനീതിയുടെ  മകനായ ധ്രുവന് കയറ്റുവാൻ ഭക്വിക്കുമ്പോഴേക്കും സ്വരൂപിയാൽ ആ ബാലൻ ഏറ്റവും അധിക്ഷേപിക്കപ്പെട്ടു നിൻ തിരുവടിയുടെ  വിരോധികളായിരിക്കുന്നവരാൾ  അസൂയ ഉപേക്ഷിക്കപ്പെടുവാൻ  കഴിയാത്തതു തന്നെയാണല്ലോ.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 17 / 3
*****************
ത്വന്മോഹിതേ പിതരി പശ്യതി ദാരവശ്യേ
ദൂരം ദുരുക്തിനിഹതഃ സ ഗതോ നിജാംബാം
സാƒപി സ്വകർമഗതിസന്തരണായ പുംസാം ത്വത്പാദമേവ ശരണം ശിശവേ ശശംസ

അർത്ഥം :-
**************
അങ്ങയാൽ മോഹിക്കപ്പെട്ടവനായി  സ്ത്രീവശഗനായിരിക്കുന്ന പിതാവ് നോക്കിക്കൊണ്ടിരിക്കെ വളരെ ഏറെ ചീത്തവചനങ്ങളാൽ  പ്രഹരിക്കപ്പെട്ട ആ ബാലൻ
തന്റെ അമ്മയുടെ അടുക്കലേക്കു ചെന്നു.ആ സ്‌ത്രീനിധിയാവട്ടെ മനുഷ്യർക്ക്‌ തങ്ങളുടെ ദുഷ്കർമങ്ങളിൽനിന്നു വിമോചനം ലപിക്കുവാൻ നിൻ തിരുവടിയുടെ തൃപ്പാദങ്ങൾ തന്നെയാണ് ശരണമായിട്ടുള്ളതെന്നു ആ ബാലന് ഉപദേശിച്ചു.

                              🌺🌺🌺🌺🌺🌺

ശ്ലോകം :- 17 / 4
*****************
ആകർണ്യ സോƒപി ഭവദർചനിശ്ചിതാത്മാ
മാനീ നിരേത്യ നഗരാത്കില പഞ്ചവർഷഃ സന്ദൃഷ്ടനാരദനിവേദിതമന്ത്രമാർഗ
സ്‌ത്വാമാരരാധ തപസാ മധുകാനനാന്തേ

അർത്ഥം :-
************
അഞ്ചുവയസ്സുമാത്രം പ്രായമുള്ളവനായിരുന്നുവെങ്കിലും
അഭിമാണിയായിരുന്ന ആ  ബാലൻ ആ ഉ
പദേശത്തെ കേട്ടിട്ടു, അങ്ങയെ പൂജിക്കുന്നതിൽ ഉറച്ച  ബുദ്ധിയോട് കൂടിയവനായി  തലസ്ഥാനനഗറിയിൽ നിന്നു  പുറത്തു ചെന്നു  യദൃച്ഛയാ കണ്ടെത്തിയ നാരദ മഹർഷിയാൽ ഉപദേശിക്കപ്പെട്ട  മന്ദ്രമാർഗ്ഗത്തോട്കൂടിയവനായി മധുവനമെന്ന  വനപ്രദേശത്തിൽ തപസ്സുകൊണ്ടു  നിൻ തിരുവവടിയേ
ആരാധിച്ചു..

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 17 / 5
*****************
താതേ വിഷണ്ണഹൃദയേ നഗരീം ഗതേന
ശ്രീനാരദേന പരിസാന്ത്വിതചിത്തവൃത്തൗ ബാലസ്ത്വദർപിതമനാഃ ക്രമവർദ്ധിതേന
നിന്യേ കഠോരതപസാ കില പഞ്ച മാസാൻ

അർത്ഥം :-
************
വ്യക്തമായ ഹൃദയത്തോടുകൂടിയ പിതാവായ  ഉത്താനാ
പാദൻ രാജധാനിയിൽ ചെന്നു ചേർന്നു ശ്രീ നാരദ മഹർഷിയാൽ  സമാശ്വസിക്കപ്പെട്ട മനോവൃത്തിയോട്
കൂടിയവനായിരിക്കേ,ആ ബാലൻ നിന്തിരുവടിയിൽ
സമർപ്പിക്കപ്പെട്ട  മനസ്സോടു കൂടിയവനായിട്ടു ക്രമേണ
വർധിക്കപ്പെട്ട കഠിന തപസ്സുകൊണ്ടു  അഞ്ചു
മാസങ്ങൾ കഴിച്ചുകൂട്ടി .

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 17 / 6
*****************
താവത്തപോബലനിരുച്ഛ്വസിതേ ദിഗന്തേ ദേവാർത്ഥിതസ്ത്വമുദയത്കരുണാർദ്രചേതാഃ ത്വദ്രൂപചിദ്രസനിലീനമതേഃ പുരസ്താ-
ദാവിർബഭൂവിഥ വിഭോ ഗരുഡാധിരൂഢഃ

അർത്ഥം :-
************
ആ സമയം ദിഗമണ്ഡലം മുഴുവൻ  അവന്റെ തപോബലംകൊണ്ടു നിരുദ്ധപ്രാണമായിത്തീരവേ പ്രഭോ ! ദേവന്മാരാൾ പ്രാര്ഥിക്കപ്പെട്ടവനായ  നിന്തിരുവടി ധ്രുവനിലുണ്ടായ  കാരുണ്യത്താൽ ആർദ്രമായ ചിത്തത്തോടുകൂടിയവനായി  നിൻ തിരുവടിയുടെ ദിവ്യരൂപാമൃദത്തിൽ മുഴുകിയ ബുദ്ധിയോടുകൂടിയ ആ ബാലന്റെ  മുൻപിൽ ഗരുഡാ രൂഢനായി   പ്രത്യഷിഭവിച്ചു.

,
                               🌺🌺🌺🌺🌺🌺

ശ്ലോകം :- 17 / 7
*****************
ത്വദ്ദർശനപ്രമദഭാരതരംഗിതം തം
ദൃഗ്ഭ്യാം നിമഗ്നമിവ രൂപരസായനേ തേ തുഷ്ടൂഷമാണമവഗമ്യ കപോലദേശേ സംസ്പൃഷ്ടവാനസി ദരേണ തഥാ//ƒദരേണ

അർത്ഥം :-
************
നിൻ തിരുവടിയുടെ ദർശനത്താൽ ഉണ്ടായ  സന്ധോഷാധിക്യത്താൽ  ക്ഷോപ്പിച്ച ചിത്തത്തോടുകൂടിയവനും നിൻ തിരുവടിയുടെ രൂപാമൃതതിൽ കണ്ണിണകൾകൊണ്ടു  മുഴുകിയവനെന്നപോലെ ഇരിക്കുന്നവനുമായ ആ ബാലനെ  സ്തുതിക്കുവാനാഗ്രഹിക്കുന്നവനായി അറിഞ്ഞിട്ടു  കവിൽതടത്തിൽ ശംഖുകൊണ്ടു,വർധിച്ച വത്സല്യതോടെ സ്പർശിച്ചു.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 17 / 8
******************
താവദ്വിബോധവിമലം പ്രണുവന്തമേന- മാഭാഷഥാസ്ത്വമവഗമ്യ തദീയഭാവം
രാജ്യം ചിരം സമനുഭൂയ ഭജസ്വ ഭൂയഃ
സർവോത്തരം ധ്രുവ പദം വിനിവൃത്തിഹീനം

അർത്ഥം :-
************
അപ്പോൾ ജ്ഞാനോദയതാൽ  നിർമലനായി തീർന്നു സ്തുതിച്ചുകൊണ്ടിരിക്കുന്നവനായ അവനോടു അവന്റെ മനോഭാവത്തെ  മനസിലാക്കിയിട്ടു നിന്തിരുവടി അരുളിച്ചെയ്തു."അല്ലെ ധ്രുവ"~ വളരെക്കാലം രാജ്യസുഖത്തെ അനുഭവിച്ചിട്ടു പിന്നീട് എല്ലാറ്റിയിനും മീതെ  സ്ഥിതിചെയ്യുന്നതും  പുനരാവൃത്തിയില്ലാത്തതുമായ  സ്ഥാനത്തെ പ്രാവിച്ചാലും .

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 17 / 9
*****************
ഇത്യൂചിഷി ത്വയി ഗതേ നൃപനന്ദനോƒസൗ- ആനന്ദിതാഖിലജനോ നഗരീമുപേതഃ
രേമേ ചിരം ഭവദനുഗ്രഹപൂർണകാമ
സ്‌താതേ ഗതേ ച വനമാദൃതരാജ്യഭാരഃ

അർത്ഥം :-
*************
എന്നീപ്രകാരം അരുളിചെയ്ത നിൻ തിരുവടി അന്തർധാനംചെയ്യുമ്പോൾ ഈ രാജകുമാരൻ എല്ലാ ജനങ്ങളെയും  ആനന്ടിപ്പിച്ചുകൊണ്ടു നഗരത്തെ പ്രാവിച്ചു അങ്ങയുടെ  അനുഗ്രഹംകൊണ്ടു പരിപൂർണ്ണമായ  മനോരഥതൊടുകൂടിയവനായി സ്വപിതാവ് വനത്തിലേക്ക് പോയത്തിനുപിന്നെ കയ്യേൾക്കപ്പെട്ട   രാജ്യഭാരത്തോടുകൂടിയവനായി  വളരെ കാലം സുഖമായി കഴിച്ചു കൂട്ടി.

                              🌺🌺🌺🌺🌺🌺

ശ്ലോകം :- 17 / 10
*******************
യക്ഷേണ ദേവ നിഹതേ പുനരുത്തമേƒസ്മിൻ യക്ഷൈഃ സ യുദ്ധനിരതോ വിരതോ മനൂക്ത്യാ
ശാന്ത്യാ പ്രസന്നഹൃദയാദ്ധനദാദുപേതാത്‌ ത്വദ്ഭക്തിമേവ സുദൃഢാമവൃണോന്മഹാത്മാ

അർത്ഥം :-
*************
ഹേ !ഭഗവൻ... പിന്നീട് (സുരുചിപുത്രനായ) ഈ ഉത്തമൻ ഒരു യക്ഷനാൽ  കൊല്ലപ്പെട്ടപ്പോൾ ആ ധ്രുവന് യാക്ഷന്മാരോടുകൂടി യുദ്ധംചെയ്യാൻ
സന്നദ്ധനായി  സ്വായംഭുവമനുവിന്റെ വാക്കിനാൽ  അതിൽനിന്നു വുരമുച്ചു. മഹമനസ്കനായ അദ്ദേഹം
യാക്ഷന്മാരോടുണ്ടായ കോപത്തിന്റെ സമനത്താൽ സന്തുഷ്ടചിത്തനായി  (കാണ്മാൻ) വന്നെത്തിയവനായ
കുബേരനിൽനിന്നു സുസ്ഥിരമായ നിന്തിരുവടിയുടെ നേർക്കുള്ള  ഭക്തിയെ തന്നെയാണ് വരിച്ചത് .

                              🌺🌺🌺🌺🌺🌺

ശ്ലോകം. :- 17 / 11
******************
അന്തേ ഭവത്പുരുഷനീതവിമാനയാതോ
മാത്രാ സമം ധ്രുവപദേ മുദിതോƒയമാസ്തേ
ഏവം സ്വഭൃത്യജനപാലനലോലധീസ്ത്വം
വാതാലയാധിപ നിരുന്ധി മമാമയൗഘാൻ

അർത്ഥം :-
************
ഇദ്ദേഹം അവസാനത്തിൽ തന്റെ അമ്മയോടു അങ്ങയുടെ  വാർഷദന്മാരാൾ  കൊണ്ടുവരപ്പെട്ട വിമാനത്തിൽ ചെന്നു  ധ്രുവമണ്ഡലത്തിൽ സന്തുഷ്ടനായി  സ്ഥിതി ചെയ്യുന്നു. ഗുരുവായുപുരേശ്വര! ഇപ്രകാരം തന്നെ സേവിക്കുന്നവരെ കാത്തു  രക്ഷിക്കുന്നതിന് അനുഭവമുള്ള  മനസ്സോടുകൂടിയ നിന്തിരുവടി എന്റെ രോഗസമൂഹങ്ങളെ തടുത്തരുളേണമേ.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
         ശ്രീമദ് നാരായണീയം
    പതിനേഴാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ

No comments:

Post a Comment