Thursday, September 13, 2018

ശ്രീമദ് നാരായണീയം - - ദശകം 24

ശ്രീമദ് നാരായണീയം -  - ദശകം 24



പ്രഹ്ളാദചരിതാവര്‍ണ്ണനം
ശ്ലോകം 1 മുതൽ 10 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം :- 24 / 1
*****************
ഹിരണ്യാക്ഷേ പോത്രിപ്രവരവപുഷാ ദേവ ഭവതാ
ഹതേ ശോകക്രോധഗ്ലപിതധൃതിരേതസ്യ സഹജ:
ഹിരണ്യപ്രാരമ്ഭ: കശിപുരമരാരാതിസദസി
പ്രതിജ്ഞമാതേനേ തവ കില വധാര്ഥം മധുരിപോ

അർത്ഥം :-
************
ഹേ മധുവൈരിയായ ഭഗവന്‍! വരാഹസ്വരൂപം ധരിച്ച നിന്തിരുവടിയാല്‍ ഹിരണ്യക്ഷന്‍ കൊല്ലപ്പെട്ടപ്പോള്‍ സഹോദരനായ ഹിരണ്യകശിപു വ്യസനംകൊണ്ടും കോപംകൊണ്ടും അസ്വസ്ഥമായ മനസ്സോടുകൂടിയവനായിട്ട് നിന്തിരുവടിയുടെ വധത്തിനായി അസുരന്മാരുടെ സഭയില്‍ വെച്ച് സത്യംചെയ്തുവത്രെ !

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 24 / 2
******************
വിധാതാരം ഘോരം സ ഖലു തപസിത്വാ നചിരത:
പുര: സാക്ഷാത്കുര്‍വ്വന്‍ സുരനരമൃഗാദ്യൈരനിധനം
വരം ലബ്ധ്വാ ദൃപ്തോ ജഗദിഹ ഭവന്നായകമിദം
പരിക്ഷുന്ദന്നിന്ദ്രാദഹരത ദിവം ത്വാമഗണയന്‍ 

അർത്ഥം :-
*************
അവനാവട്ടെ, ഉഗ്രമായ തപസ്സുചെയ്തിട്ട് വളരെ താമസിയാതെ ബ്രഹ്മദേവനെ പ്രത്യക്ഷനാക്കി ദേവ, മനുഷ്യ, മൃഗാദികളാല്‍ കൊല്ലപ്പെടരുതെന്ന വരത്തെ ലഭിച്ച് അഹങ്കാരത്തോടുകൂടിയവനായി ഇവിടെ അങ്ങയുടെ രക്ഷയിലിരിക്കുന്ന ഈ ലോകത്തെ പീഢിപ്പിച്ചുകൊണ്ട് അങ്ങയെ വകവെക്കാതെ ഇന്ദ്രനില്‍നിന്നു സ്വര്‍ഗ്ഗത്തെ അപഹരിച്ചു.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 24 / 3
******************
നിഹന്തും ത്വ‍ാം ഭൂയസ്തവ പദമവാപ്തസ്യ ച രിപോര്‍ –
ബഹിര്‍ദൃഷ്ടേരന്തര്‍ദധിഥ ഹൃദയേ സൂക്ഷ്മവപുഷാ
നദന്നുച്ചൈസ്തത്രാപ്യഖിലഭുവനാന്തേ ച മൃഗയന്‍
ഭിയാ യാതം മത്വാ സ ഖലു ജിതകാശീ നിവവൃതേ

അർത്ഥം :-
*************
പിന്നീട് അങ്ങയെ വധിപ്പാനായി അങ്ങയുടെ സ്ഥാനമായ വൈകുണ്ഠത്തിലെത്തിച്ചേര്‍ന്ന ബാഹ്യദൃഷ്ടിമാത്രമുള്ളവനായ, ആ ശത്രുവിന്റെ ഹൃദയത്തില്‍ തന്നെ സൂക്ഷ്മശരീരത്തോടുകൂടി മറഞ്ഞിരുന്നു; അവനാകട്ടെ, ഉറക്കെഗര്‍ജ്ജിച്ചുകൊണ്ട് ആ വൈകുണ്ഠത്തിലും മറ്റെല്ലാലോകങ്ങളിലും അങ്ങയെ അന്വേഷിച്ചു പേടിച്ചു ഓടിപ്പോയവനായി കരുതി ജയിച്ചു എന്നഭിമാനിച്ച് മടങ്ങിപ്പോന്നു.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 24 / 4
******************
തതോസ്യ പ്രഹ്ലാദ: സമജനി സുതോ ഗര്‍ഭവസതൗ
മുനേ‍ര്‍വീണാപാണേരധിഗതഭവദ്ഭക്തിമഹിമാ
സ വൈ ജാത്യാ ദൈത്യ: ശിശുരപി സമേത്യ ത്വയി രതിം
ഗതസ്ത്വദ്ഭക്താന‍ാം വരദ പരമോദാഹരണത‍ാം

അർത്ഥം :-
*************
അനന്തരം ഗര്‍ഭത്തി‍ല്‍ വസിക്കുമ്പോള്‍തന്നെ വീണാപാണിയായ നാരദമഹര്‍ഷിയില്‍നിന്നു ഭഗവത്‍ഭക്തിമാഹാത്മ്യം അറിഞ്ഞവനായ പ്രഹ്ലാദ‍ന്‍ ഇവന്റെ പുത്രനായി പിറന്നു.  അവനാവട്ടെ ജാതിയില്‍ അസുരനും ശിശുവും ആയിരുന്നിട്ടും അങ്ങയില്‍ ആസക്തിയോടുകൂടിയവനായിട്ട് ഹേ വരദനായ ഭഗവ‍ന്‍! അങ്ങയുടെ ഭക്തന്മാരില്‍ ഉത്തമമായ ഉദാഹരണഭാവത്തെ പ്രാപിച്ചു.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 24 / 5
*******************
സുരാരീണ‍ാം ഹാസ്യം തവ ചരണദാസ്യം നിജസുതേ
സ ദൃഷ്ട്വാ ദുഷ്ടാത്മാ ഗുരുഭിരശിശിക്ഷച്ചിരമമും
ഗുരുപ്രോക്തം ചാസാവിദമിദമഭദ്രായ ദൃഢമി-
ത്യപാകുര്‍വന്‍ സര്‍വം തവ ചരണഭക്ത്യൈവ വവൃധേ

അർത്ഥം :-
************
ദുഷ്ടബുദ്ധിയായ ആ ഹിരണ്യകശിപു സുരദ്വേഷികളായ അസുരന്മാര്‍ക്ക്  പരിഹാസയോഗ്യമായ അങ്ങയുടെ തൃപ്പാദദാസ്യഭാവത്തെ തന്റെ പുത്രനില്‍ കണ്ടിട്ട് ഗുരുജനങ്ങളെക്കൊണ്ട് ഇവനെ വളരെക്കാലം അഭ്യസിപ്പിച്ചു; ഇവനാവട്ടെ ഇതും നല്ലതിനല്ല, നല്ലതിനല്ല തീര്‍ച്ചതന്നെ എന്നിങ്ങിനെ ഗുരുജനങ്ങളുടെ ഉപദേശം മുഴുവ‍ന്‍ തള്ളികഴിഞ്ഞ് അങ്ങയുടെ പാദഭക്തിയോടുകൂടിതന്നെ വളര്‍ന്നുവന്നു.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 24 / 6
******************
അധീതേഷു ശ്രേഷ്ഠം കിമിതി പരിപൃഷ്ടേഥ തനയേ
ഭവദ്ഭക്തിം വര്യാമഭിഗദതി പര്യാകുലധൃതി:
ഗുരുഭ്യോ രോഷിത്വാ സഹജമതിരസ്യേത്യഭിവിദന്‍
വധോപായാനസ്മിന‍ന്‍ വ്യതനുത ഭവത്പാദശരണേ

അർത്ഥം :-
************
അനന്തരം ഒരുനാള്‍ “നീ പഠിച്ചവയില്‍ ശ്രേഷ്ഠമായതെന്താണ്? എന്നിങ്ങനെ മകനോടു ചോദിച്ചപ്പോള്‍ നിന്തിരുവടിയോടുള്ള ഭക്തിതന്നെയാണ് ശ്രേഷ്ഠമായിട്ടുള്ളത് എന്നു പറയവേ ആ ഹിരണ്യകശിപു ചിത്തം കലങ്ങിയവനായി ഗുരുക്കന്മാരോടു കോപിച്ച് ഇവന്റെ സ്വാഭാവികബുദ്ധിയാണ് ഇതെന്നു മനസ്സിലാക്കി അങ്ങയുടെ പാദങ്ങളെ ശരണമായിക്കരുതിയിരുന്ന ഇവനെ വധിപ്പാനുള്ള ഉപായങ്ങളെ ചിന്തിച്ചുതുടങ്ങി.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 24 / 7
*******************
സ ശൂലൈരാവിദ്ധ: സുബഹു മഥിതോ ദിഗ്ഗജഗണൈര്‍ മഹാസര്‍പൈര്‍ദഷ്ടോപ്യനശനഗരാഹാരവിധുത:
ഗിരീന്ദ്രവക്ഷിപ്തോപ്യഹഹ! പരമാത്മന്നയി വിഭോ
ത്വയി ന്യസ്താത്മത്വാത് കിമപി ന നിപീഡാമഭജത

അർത്ഥം :-
************
ഹേ പരമാത്മസ്വരൂപിയായ പ്രഭോ ! അവന്‍ ശൂലത്താ‍ല്‍ കുത്തപ്പെട്ടു; ദിഗ്ഗജങ്ങളാല്‍ വളരെയേറെ മര്‍ദ്ദിക്കപ്പെട്ടു; ഘോരസര്‍പ്പങ്ങളാല്‍ കടിപ്പിക്കപ്പെട്ടു എന്നിട്ടും പട്ടിണി, വിഷാന്നഭക്ഷണം എന്നിവയാല്‍ പീഡീപ്പിക്കപ്പെട്ട വനായിരുന്നിട്ടും കഷ്ടം കഷ്ടം മലയുടെ മുകളില്‍നിന്നു താഴോട്ടു തള്ളപ്പെട്ടവനായിരുന്നിട്ടും അങ്ങയി‍ല്‍ സമര്‍പ്പിക്കപ്പെട്ട മനസ്സോടുകൂടിയവനായതുകൊണ്ട് ഒരുവിധത്തിലുള്ള ക്ലേശവും ഉണ്ടായില്ല.

                               🌺🌺🌺🌺🌺🌺

ശ്ലോകം :-24 / 8
******************
തത: ശങ്കാവിഷ്ട: സ പുനരതിദുഷ്ടോസ്യ ജനകോ
ഗുരൂക്ത്യാ തദ്ഗേഹേ കില വരുണപാശൈസ്ത
മരുണത് |ഗുരോശ്ചാസാന്നിധ്യേ സ പുനരനുഗാന്‍
ദൈത്യതനയാന്‍ഭവദ്ഭക്തേസ്തത്ത്വം പരമമപി
വിജ്ഞാനമശിഷത്

അർത്ഥം :-
************
അനന്തരം പരമദുഷ്ടനായ അവന്റെ അച്ഛനായ ആ ഹിരണ്യകശിപു ശങ്കയോടുകൂടിയവനായിട്ട് ഗുരുവിന്റെ ഉപദേശംകൊണ്ട് വീണ്ടും അവരുടെ ഗൃഹത്തില്‍ വരുണപാശങ്ങളെകൊണ്ട് അവനെ ബന്ധിച്ചുവത്രെ ! ആ പ്രഹ്ലാദനാവട്ടെ ഗുരു അവിടെ ഇല്ലാത്ത അവസരത്തില്‍ കൂടെയുണ്ടായിരുന്ന അസുരകുമാരന്മാര്‍ക്ക് ഭഗവദ്ഭക്തിയുടെ തത്വത്തേയും ഉല്‍കൃഷ്ടമായ ആത്മജ്ഞാനത്തേയും ഉപദേശിച്ചു.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 24 / 9
*******************
പിതാ ശൃണ്വന്‍ ബാലപ്രകരമഖിലം ത്വത്സ്തുതിപരം
രുഷാന്ധ: പ്രാഹൈനം കുലഹതക കസ്തേ ബലമിതി
ബലം മേ വൈകുണ്ഠസ്തവ ച ജഗത‍ാം ചാപി സ ബലം
സ ഏവ ത്രൈലോക്യം സകലമിതി ധീരോയമഗദീത് 

അർത്ഥം :-
*************
അവന്റെ അച്ഛന്‍ കുട്ടികളെല്ലാവരേയും അങ്ങയുടെ നാമസംകീര്‍ത്തനം ചെയ്യുനന്തിലുത്സുകന്മാരായി കേട്ട് കോപാന്ധനായി “ഹേ കുലത്തെ കെടുത്തവനെ നിനക്കാരാണ് സഹായം” എന്നിങ്ങനെ അവനോട് ചോദിച്ചു. “എനിക്ക് വൈകുണ്ഠവാസിയായ ശ്രീ നാരയണമൂര്‍ത്തിയാണ് സഹായം; അങ്ങയ്ക്കും ചരാചരാത്മകമായ ഈ ലോകത്തിനും അദ്ദേഹം തന്നെയാണ് ബലം ത്രൈലോക്യം മുഴുവനും അദ്ദേഹംതന്നെയാണ്;” എന്നിങ്ങനെ ധൈര്യത്തോടുകൂടി അവ‍ന്‍ ഉത്തരം പറഞ്ഞു.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 24 / 10
******************
അരേ ക്വാസൗ ക്വാസൗ സകലജഗദാത്മാ ഹരിരിതി
പ്രഭിന്തേ സ്മ സ്തംഭം ചലിതകരവാലോ ദിതിസുത:
അത: പശ്ചാദ്വിഷ്ണോ ന ഹി വദിതുമീശോസ്മി സഹസാകൃപാത്മന്‍ വിശ്വാത്മന‌ പവനപുരവാസിന്‍ മൃഡയ മ‍ാം

അർത്ഥം :-
*************
അസുരനായ ഹിരണ്യകശിപു കൈവാളിളക്കിക്കൊണ്ട് “ലോകങ്ങള്‍ക്കെല്ല‍ാം ആത്മസ്വരൂപിയായിരിക്കുന്ന ഈ വിഷ്ണു എവിടെ?” “അവനവിടെ” എന്ന് അലറിക്കൊണ്ട് തൂണിനെ ആഞ്ഞുവെട്ടി; ഹേ സര്‍വ്വവ്യാപിയായ ഭഗവ‍ന്‍! അതിന്നപ്പുറം പെട്ടെന്നു പറയുന്നതിന്ന് ഞാന്‍ ശക്തനല്ല; ഹേ കൃപാലുവായ വിശ്വമൂ‍ത്തേ ! ഗുരുവായൂര്‍പുരേശ! എന്നെ കാത്തരുളേണമേ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം  പ്രഹ്ലാദചരിതവര്‍ണ്ണനം
എന്ന ഇരുപത്തിനാലം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ

No comments:

Post a Comment