Wednesday, September 5, 2018

ശ്രീമദ് നാരായണീയം - ദശകം 18

ശ്രീമദ് നാരായണീയം - ദശകം 18


വൃഥുചരിതവർണ്ണണം
ശ്ലോകം 1 മുതൽ 10 വരെ


ശ്ലോകം :- 18 / 1
******************
ജാതസ്യ ധ്രുവകുല ഏവ തുംഗകീർതേ-
രംഗസ്യ വ്യജനി സുതഃ സ വേനനാമാ തദ്ദോഷവ്യഥിതമതിഃ സ രാജവര്യ-
സ്ത്വത്പാദേ വിഹിതമനാ വനം ഗതോƒഭൂത്‌

അർത്ഥം :-
************
ധ്രുവന്റെ വംശത്തിൽ തന്നെ ജനിച്ചവനായ അതികീർത്തിമാനായ അംഗ  മഹാരാജാവിന്  വേനനെന്ന പേരായി ഒരു പുത്രൻ ജനിച്ചു. ആ രാജസ്രേഷ്ടൻ (അംഗൻ) ആ പുത്രന്റെ ദോഷം നിമിത്തം വ്യാകുലചിതനായി നിൻ തിരുവടിയുടെ കാലടികളിൽ സമർപ്പിക്കപ്പെട്ട  മനസ്സോടു കൂടിയവനായിട്ടു  വനത്തിലേക്ക് ചെന്നു.

                              🌺🌺🌺🌺🌺🌺

ശ്ലോകം :- 18 / 2
*****************
പാപോƒപി ക്ഷിതിതലപാലനായ വേനഃ പൗരാദ്യൈരുപനിഹിതഃ കഠോരവീര്യഃ
സർവേഭ്യോ നിജബലമേവ സംപ്രശംസൻ
ഭൂചക്രേ തവ യജനാന്യയം ന്യരൗത്സീത്‌

അർത്ഥം :-
************
അതിപരാക്രമസലിയായ വേനൻ  പാപിയായിരുന്നിട്ടും
പൗരന്മാരാല്‍  രാജ്യത്തെ  പരിപാലിക്കുന്നതിനായി സിംഹാസനത്തിൽ  ഇരുത്തപ്പെട്ടു, എല്ലാവരോടും തന്റെ
ബലത്തെപറ്റിത്തന്നെ വളരെയേറെ പുകഴ്ത്തി പറഞ്ഞുകൊണ്ടു  ബൂമണ്ഡലത്തിൽ ഇവാൻ നിന്തിരുവടിയുടെ  യാഗകർമങ്ങളെ മുടക്കി.

                               🌺🌺🌺🌺🌺🌺

ശ്ലോകം :- 18 / 3
****************
സമ്പ്രാപ്തേ ഹിതകഥനായ താപസൗഘേ
മത്തോƒന്യോ ഭവനപതിർന കശ്ചനേതി ത്വന്നിന്ദാവചനപരോ മുനീശ്വരൈസ്തൈഃ
ശാപാഗ്നൗ ശലഭദശാമനായി വേനഃ

അർത്ഥം :-
*************
മഹാർഷിസംഗം ഹിതം ഉപദേശിപ്പാനായി  വന്നുചേർന്ന സമയം ഞാനാല്ലാതെ വേറെ ഒരു ഈശ്വരനും ഇല്ല എന്നിങ്ങനെ  അങ്ങയെ  നിന്ദിച്ചു പരായുന്നതിൽ സമർത്ഥനായ  വേനൻ ആ മ്യൂണിസ്രേഷ്ടന്മാരാൾ ശാപമാകുന്ന അഗ്നിയിൽ  സലബത്തിന്റെ അവസ്ഥയെ (മരണത്തെ) പ്രാപിപ്പികട്ടെ.

                              🌺🌺🌺🌺🌺🌺

ശ്ലോകം :- 18 / 4
******************
തന്നാശാത്ഖലജനഭീരുകൈർമുനീന്ദ്രൈ-
സ്തന്മാത്രാ ചിരപരിരക്ഷിതേ തദംഗേ
ത്യക്താഘേ പരിമഥിതാദഥോരുദണ്ഡാത്‌
ദോർദണ്ഡേ പരിമഥിതേ ത്വമാവിരാസീഃ

അർത്ഥം :-
************
അതിൽപിന്നെ ആ വേനനു  നാശംകൊണ്ടു ദുഷ്ടന്മാരിൽനിന്നും ഭയം വർധിച്ചവരായ  മുനീശ്വരന്മാർ  വേനൽ മാധാവിനാൽ വളരെ കാലമായി സൂക്ഷിച്ചു  വെയ്ക്കപ്പെട്ടിരിക്കുന്ന വേനന്റെ ദേഹം ഊരുപ്രദേശം (തുട) മഥനം ചെയ്യപ്പെട്ടു പാപം  നീക്കപ്പെടവേ കൈകൾ  രണ്ടും മഥനം ചെയ്യപ്പെട്ടപ്പോൾ
നിന്തിരുവടി അവതരിചരുളി.

                              🌺🌺🌺🌺🌺🌺

ശ്ലോകം :- 18 5
****************
വിഖ്യാതഃ പൃഥുരിതി താപസോപദിഷ്ടൈഃ
സൂതാദ്യൈഃ പരിണുതഭാവിഭൂരിവീര്യഃ
വേനാർത്യാ കബലിതസമ്പദം ധരിത്രീം-
ആക്രാന്താം നിജധനുഷാ സമാമകാർഷീഃ

അർത്ഥം :-
*************
പൃഥു എന്നു പ്രസിദ്ധനായിത്തീർന്ന നിന്തിരുവടി മാമുനിമാരാൾ ഉപദേശിക്കപ്പെട്ട  സുതൻ, മാഗധൻ മുതലായ സ്‌ത്തുപാഠകന്മാരാൾ പുകഴ്ത്തിപഠപ്പെട്ട ഒട്ടേറെ ഭാവി പരാക്രമങ്ങളോടു കപൊടിയവനായി വേനനിൽ നിന്നുണ്ടായ പീഡയാല്‍ മറച്ചുവയ്ക്ക പെട്ടിരുന്നു സംഭവത്തോടുകൂടിയവളും ആക്രമിക്കപ്പെട്ടവളുമായ ഭൂമിയെ  ധനസ്സുകൊണ്ടു അനങ്കല  (സമതല) യാക്കിത്തീർന്നു.

                              🌺🌺🌺🌺🌺🌺

ശ്ലോകം :- 18 / 6
****************
ഭൂയസ്താം നിജകുലമുഖ്യവത്സയുക്തൈർ
ദേവാദ്യൈഃ സമുചിതചാരുഭാജനേഷു അന്നാദീന്യഭിലഷിതാനി യാനി താനി
സ്വച്ഛന്ദം സുരഭിതനൂമദൂദുഹസ്ത്വം

അർത്ഥം :-
************
പിന്നീട് നിന്തിരുവടി കാമധേനുവിന്റെ രൂപം ധരിച്ചിരുന്നവളായ ആ ഭൂമിയെ തന്റെ  കുലതിലെ പ്രധാനികൾ തന്നെയായ  കിടാവുകളോടുകൂടിയ ദേവന്മാർ  മുതലായവരെകൊണ്ടും അവരവരുടെ
യോഗ്യതയ്ക്കനുസരിച്ചു  മനോഹരമായ പാത്രങ്ങളിൽ അന്നം  തുടങ്ങിയ പദാർത്ഥങ്ങളിൽ   ഇഷ്ടപ്പെട്ടവ യ
യാതൊന്നോ അവയെ  വേണ്ടപോലെ ദോഹനം ചെയ്യിച്ചു. ( കറന്നെടുത്തു).

                                🌺🌺🌺🌺🌺🌺

ശ്ലോകം :- 18 / 7
****************
ആത്മാനം യജതി മഖൈസ്ത്വയി ത്രിധാമ-
ന്നാരബ്ധേ ശതതമവാജിമേധയാഗേ
സ്പർദ്ധാലുഃ ശതമഖ ഏത്യ നീചവേഷോ
ഹൃത്വാƒശ്വം തവ തനയാത്‌ പരാജിതോƒഭൂത്‌

അർത്ഥം :-
************
ബ്രഹ്മാവിഷ്ണുരുദ്രാത്മകമായ  മൂന്നു മൂർത്ഥികളോടു കൂടിയ ഭഗവൻ! നിന്തിരുവടി യാഗങ്ങളെകൊണ്ടു  തന്നെത്തന്നെ യജിച്ചുകൊണ്ടിരിക്കെ  നൂറാമത്തെ അസ്വമേധയാഗം തുടങ്ങിയപ്പോൾ ദേവേന്ദ്രൻ  അസൂയാലുവായി നീചവേഷം ധരിച്ചു  വന്നിട്ടു യാഗശ്വത്തെ അപഹരിച്ചു നിന്തിരുവടിയുടെ പുത്രനില്നിന്നു  പരാജിതനായി ഭവിച്ചു.

                              🌺🌺🌺🌺🌺🌺

ശ്ലോകം :- 18 / 8
*****************
ദേവേന്ദ്രം മുഹുരിതി വാജിനം ഹരന്തം
വഹ്നൗ തം മുനിവരമണ്ഡലേ ജുഹൂഷൗ
രുന്ധാനേ കമലഭവേ ക്രതോഃ സമാപ്തൗ
സാക്ഷാത്ത്വം മധുരിപുമൈക്ഷഥാഃ സ്വയം സ്വം

അർത്ഥം :-
************
മഹര്ഷിസ്രേഷ്ടന്മാർ ഇപ്രകാരം വീണ്ടും  കുതിരയെ അപഹരിക്കുന്നവനായ ആ  ദേവേന്ദ്രനെ അഗ്നിയിൽ ഹോമിക്കുവാൻ ഒരുങ്ങിയപ്പോൾ ബ്രഹ്മാവ്‌ തടുക്കവേ
യാഗത്തിന്റെ അവസാനത്തിൽ നിൻ തിരുവടി  സാത്മസ്വരൂപവാനാ
യിരിക്കുന്ന  മധുവൈരിയെ  തന്നത്താൻ ദർശിച്ചു .

                              🌺🌺🌺🌺🌺🌺

സ്ലോജം :- 18 / 9
*****************
തദ്ദത്തം വരമുപലഭ്യ ഭക്തിമേകാം
ഗംഗാന്തേ വിഹിതപദഃ കദാപി ദേവ
സത്രസ്ഥം മുനിനിവഹം ഹിതാനി ശംസ- ന്നൈക്ഷിഷ്ഠാഃ സനകമുഖാൻ മുനീൻ പുരസ്താത്‌

അർത്ഥം :-
************
ഹേ ഭഗവൻ! അദ്ദേഹത്താൽ  നല്കപ്പെട്ടതായ  ഏകാന്തഭക്തിയെ  സാരമായി ലഭിച്ചു ഒരിക്കൽ
ഗംഗാതീരത്തു സ്ഥാനമുറപ്പിച്ചിരുന്ന നിൻ തിരുവടി യാഗത്തിനു സന്നിഹിതർ
ആയിരുന്നു  മുനിവൃന്ദങ്ങളോട്
മങ്ങളമാസംസിച്ചു കൊണ്ടിരിക്കപ്പോൾ മുൻഭാഗത്തായി സനകാതികളായ  മുനിമാരെ ദർശിച്ചു.

                          🌺🌺🌺🌺🌺🌺

ശ്ലോകം :- 18 / 10
******************
വിജ്ഞാനം സനകമുഖോദിതം ദധാനഃ
സ്വാത്മാനം സ്വയമഗമോ വനാന്തസേവീ തത്താദൃക്പൃഥുവപുരീശ സത്വരം മേ
രോഗൗഘം പ്രശമയ വാതഗേഹവാസിൻ

അർത്ഥം :-
************
സനകനാൽ ഉപദേശിക്കപ്പെട്ടവനായ വിജ്ഞാനത്തെ ധരിച്ചവനായി തപോവനത്തെ  ആശ്രയിച്ചു നിനത്തിരുവടി തന്നെത്താൻ സ്വാത്മഭാവത്തെ പ്രാവിച്ചു
അല്ലയോ ..വാതൽയവാസിയായ ദേവ! അപ്രകാരമുള്ള
 പൃഥുചക്രവർത്തിയുടെ രൂപത്തെ കൈകൊണ്ടു നിന്തിരുവടി എന്റെ രോഗസമൂഹങ്ങളെ 
ശമിപ്പിക്കേണമേ.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായനേഹം വൃഥുചരിതവർണ്ണണം
എന്ന പതിനെട്ടാം അദ്ധ്യായം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ




No comments:

Post a Comment