Monday, August 24, 2020

കമ്പരാമായണം - ഭാഗം 8

മ്പരാമായണം കഥ

🙏🙏🙏🙏🙏🙏🙏🙏

ഭാഗം 8
 
 
 
          ഓം ഗം ഗണപതയേ നമഃ
 
 
    
 
 
           🌹  *ബാലകാണ്ഡം*🌹

കശ്യപപുത്രനായ വിഭാണ്ഡന്റെ പുത്രനാണ് ഋഷ്യശൃംഗൻ. വിഭാണ്ഡകൻ പുത്രനെ ഏകാന്തതയിലാണ് വളർത്തിയത്. ശാസ്ത്രം,  വേദം,  വേദാന്തം ഇവയെല്ലാം അതിനിപുണനായ മുനിപുത്രൻ അഭ്യസിച്ചു.  തപോനിഷ്ഠകൊണ്ട്  താരുണ്യത്തിൽത്തന്നെ ആത്മചൈതന്യവും ദിവ്യമഹിമയും ഋശ്യശൃംഗനിൽ വർദ്ധിച്ചുവന്നു.  ഇവയ്ക്കൊന്നും അല്പമെങ്കിലും ഹാനിവരുത്തിയേക്കാവുന്ന സ്ത്രീദർശനം തീരെ സംഭവിക്കാത്ത നിലയിലാണ് വിഭാണ്ഡകൻ  പുത്രനെ നിയന്ത്രിച്ചു സൂക്ഷിച്ചു പോന്നത്.  ലോമപാദ മഹാരാജാവിന് ദത്ത് പുത്രിയായ ശാന്തയും സുന്ദരിമാരായ തോഴിമാരും സ്വാദുള്ള കുറെ പലഹാരങ്ങളും മധുര പാനീയവും കൊണ്ട് വിഭാണ്ഡകൻ സത്യലോകത്ത് പോയ സമയത്ത് ഋശ്യശൃംഗനു മുന്നിലെത്തി.  ഇതുവരെ താൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത രൂപമാധുര്യമുള്ള  യുവതികളെ ദർശിച്ച മാത്രയിൽത്തന്നെ ഋശ്യശൃംഗൻ അത്ഭുതസ്തബ്ധനായി തീർന്നു.  അംഗവനത്തിലെ  മുനികുമാരന്മാരാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ കന്യകമാരുടെ കയ്യിൽ നിന്നും പക്വങ്ങളും ജലവും ആസ്വദിച്ചു.  ലൗകികം അറിയാത്ത യുവ യോഗി പലഹാരം തിന്നാനും ജലം കുടിക്കാനും ആരംഭിച്ചു.  ആഹാരത്തിൻറെ രുചിയിലും കന്യകമാരുടെ നൃത്തത്തിലും  ഗാനത്തിലും ആനന്ദം അനുഭവപ്പെട്ട   മാധുര്യസാരസർവസ്വം നിറഞ്ഞ സന്തോഷം  രസിച്ചിരുന്ന പോയി.  ഈ പരമാനന്ദം ലഭിക്കാനായി ഋഷ്യശൃംഗൻ കന്യകമാരോടൊപ്പം പുറപ്പെട്ടു.
 
മഹാത്മവായ ഋശ്യശൃംഗന്റെ പാദസ്പർശം ഉണ്ടായപ്പോൾ നാട്ടിൽ എല്ലാം നല്ല മഴ പെയ്യാൻ തുടങ്ങി.  ലോമപാദൻ മഹർഷിയെ എതിരേറ്റ് രാജധാനിയിൽ കൊണ്ടുപോയി.  വേണ്ടും വണ്ണം സത്ക്കരിച്ചു. ശേഷം പ്രിയ പുത്രിയെ അദ്ദേഹത്തിൻറെ ഹിതപ്രകാരം ധർമ്മപത്നിയായി അദ്ദേഹത്തിന് സമർപ്പിക്കുകയും ചെയ്തു.*  
 
ദശരഥ മഹാരാജാവിന്റെ ആത്മ സുഹൃത്തായ അംഗരാജാവിൻറെ ദത്ത് പുത്രിയായ ശാന്തകുമാരി ദശരഥ പുത്രി ആയതിനാൽ ദശരഥൻ  ഋശ്യശൃംഗന്റെ ശ്വശുരനുമാണ്.   അതിനാൽ അദ്ദേഹത്തെ പുത്രകാമേഷ്ടി യാഗം നടത്താൻ  ആനയിക്കാൻ വസിഷ്ഠമഹർഷി ആവശ്യപ്പെട്ടു.  ദശരഥൻറെ അപേക്ഷപ്രകാരം ഋഷ്യശൃംഗൻ ശാന്തയോടും  ശ്വശൂരനോടും കൂടി അയോദ്ധ്യയിൽ വന്നുചേർന്നു.  വസിഷ്ഠനിർദ്ദിഷ്ടമായ ശുഭമുഹൂർത്തത്തിൽ ഉദ്ദിഷ്ടമായ യാഗം ആരംഭിച്ചു.  ദശരഥൻ പ്രയോജകൻ,  വസിഷ്ഠൻ പ്രബോധകൻ,  സുമന്ത്രൻ പ്രസാദകൻ,  ഋശ്യശൃംഗൻ  പ്രവർത്തകൻ, ഈ പട്ടിക യാഗ നിർവാഹകരുടേതാണ്.  യാഗാവസാനം ദേവാമൃതമയമായ പായസം നിറഞ്ഞ ഒരു കനകപാത്രം യാഗാഗ്നിയിൽ നിന്നും ഉയർന്ന    ദിവ്യജ്യോതിസ് ഋശ്യശൃഗനു മുന്നിൽ നിക്ഷേപിച്ചു.   മന്ത്രജപത്തോടു കൂടി അത് മഹർഷി  ദശരഥനെ ഏൽപ്പിച്ചു.  ദശരഥൻ നിർദ്ദിഷ്ടമായ രീതിയിൽ പായസം പകുത്ത് പത്നിമാർക്ക്  കൊടുത്തു. അപത്യപ്രാർത്ഥിനികളായ  ആ രാജപത്നിമാർ  ഭക്തിപൂർവ്വം അമൃതം പോലെ അത് വാങ്ങി ഭക്ഷിച്ചു.

            ( തുടരും.... )

ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
 

No comments:

Post a Comment