Monday, September 30, 2019

ശാരദാ പീഠം' അല്ലെങ്കില്‍ സര്‍വജ്ഞ പീഠം

'ശാരദാ പീഠം' അല്ലെങ്കില്‍ സര്‍വജ്ഞ പീഠം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

കാശ്മീരിന്റെ കുലദേവതയായ ശാരദാ ദേവീ...








2000 വര്‍ഷത്തിലധികം പഴക്കമുള്ള 'ശാരദാ പീഠം' അല്ലെങ്കില്‍ സര്‍വജ്ഞപീഠം ശേഷിപ്പുകള്‍ ഉള്ളത് പാക് അധീന കശ്മീരില്‍[ആസാദ് കാശ്മീര്‍] ആണ്.ഇപ്പോഴും അവിടത്തെ ടൌണിന് 'ശാര്‍ദാ'എന്നാണു പേര്.പ്രകൃതി മനോഹരമായ നീലം വാലിയില്‍ ആണ് ഈ ശേഷിപ്പുകള്‍. കാശ്മീര്‍ ശൈലിയില്‍ ഉള്ള അതി മനോഹരമായ ഒരു ക്ഷേത്രം ആയിരുന്നു ഇത്.

"നമസ്തേ ശാരദാ ദേവി കാശ്മീരപുരവാസിനീ
ത്വാമഹം പ്രാര്‍ത്ഥയേ നിത്യം വിദ്യാ ദാനം ച ദേഹി മേ"-

എന്ന വന്ദനാ ശ്ലോകം ചൊല്ലിയാണ് പഴയ കശ്മീരികള്‍ ദിവസം ആരംഭിച്ചിരുന്നത്.

1148 കാലങ്ങളില്‍ കഷ്മീരിയായ മഹാകവി കല്‍ഹണന്‍ തന്‍റെ രചനകളില്‍ ശാരദാ ക്ഷേത്രത്തിനെയും അവിടത്തെ ഭൂമിശാസ്ത്രത്തെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്.പൗരാണിക കാലത്ത് വിവിധങ്ങളായ ഭാരതീയ ദര്‍ശനങ്ങളുടെ പഠനകേന്ദ്രം കൂടിയായിരുന്നു ഇത്.മഹര്‍ഷി ശാണ്ഡില്ല്യന്‍ ഈ ക്ഷേത്രത്തിനടുത്തുള്ള ശാരദാ വനത്തില്‍ ധ്യാനനിരതനായി ഇരിക്കാറുണ്ടായിരുന്നു. ഇതിനടുത്താണ് അമര്‍കുണ്ട് തടാകം.ആദി ശങ്കരാചാര്യരുടെ 'പ്രപഞ്ചസാരം' തുടങ്ങുന്നത് ശാരദാദേവിയെ സ്തുതിച്ചു കൊണ്ടാണ്.1130 ല്‍ പ്രസിദ്ധനായ മുസ്ലീം ചരിത്രകാരന്‍ അല്‍ ബരൂനി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.ഇവിടെ ശാരദാ ദേവിയുടെ തടിയില്‍ തീര്‍ത്ത വിഗ്രഹം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ രേഖകളില്‍ പരാമര്‍ശിക്കുന്നു കൂടാതെ ഈ ക്ഷേത്രത്തെ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള മുള്‍ട്ടാന്‍ സൂര്യ ക്ഷേത്രത്തോടും[ഇപ്പൊ അവശിഷ്ടം മാത്രം] താനേശ്വറിലെ വിഷ്ണു ചക്ര സ്വാമി ക്ഷേത്രത്തോടും സോമനാഥ ക്ഷേത്രത്തോടും താരതമ്യപ്പെടുത്തുന്നുമുണ്ട്.പൌരാണിക ഭാരതത്തില്‍ വളരെ പ്രസിദ്ധമായ് സംസ്കൃത സര്‍വകലാശാല കൂടിയായിരുന്നു ശാരദാപീഠം.

16 നൂറ്റാണ്ടില്‍ അക്ബര്‍ ചക്രവര്‍ത്തി ഡല്‍ഹി ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ സദസ്സിലെ നവരത്നങ്ങളില്‍ ഒരാളായ അബുല്‍ ഫസല്‍ ശാരദ ദേവീ ക്ഷേത്രത്തെയും ഈ ക്ഷേത്രത്തോടു ചേര്‍ന്ന മധുമതി നദി[ഇപ്പോള്‍ നീലം നദി] യെയും ഭൂമിശാസ്ത്രപരമായ് പ്രത്യേകതയേയും പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.14 നൂറ്റാണ്ടില്‍ ആണ് ഈ ക്ഷേത്രം ആദ്യം ആക്രമണം നേരിടുന്നത്.പിന്നെ തകര്‍ച്ച നേരിട്ട് തുടങ്ങി.പത്തൊമ്പതാം നൂറ്റാണ്ടില്‍ ഡോഗ്ര രാജവംശം ആണ് ഈ ക്ഷേത്ര ശേഷിപ്പ് കണ്ടെത്തിയത്.

പൌരാണിക ഭാരതത്തില്‍ നിരവധി സാഹിത്യ ദര്‍ശന ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് കശ്മീരില്‍ ആണ്.ലളിതാദിത്യ മഹാ രാജാവിന്‍റെ കാലം കശ്മീരിനെ സംബന്ധിച്ചു സുവര്‍ണകാലം ആയിരുന്നു[എട്ടാം നൂറ്റാണ്ടു]. ചൈനീസ് സഞ്ചാരി ഹ്വാന്‍സാങ്ങ് ഭാരത സന്ദര്‍ശന വേളയില്‍ കശ്മീരില്‍ താമസിക്കുകയും ഇവിടെ നിന്ന് ഭാരതീയ ദര്‍ശന ശാസ്ത്ര സാഹിത്യ പഠനം നടത്തുകയും ചൈനീസ് ഭാഷയിലേക്ക് ധാരാളം വിവര്‍ത്തനം ചെയ്തു കൊണ്ട് പോകുകയും ചെയ്തു.തമിഴ് വൈഷ്ണവാചാര്യന്‍ രാമാനുജന്‍ തന്‍റെ 'ശ്രീഭാഷ്യം'രചനക്കുള്ള റഫറന്‍സ് ഇവിടെ നിന്നാണ് നടത്തിയത് എന്ന് ചരിത്ര രേഖകള്‍.

ആദിശങ്കരാചാര്യര്‍-സര്‍വജ്ഞപീഠ ലബ്ധി.
ആദി ശങ്കരൻ കാശ്മീരിലെ സർവജ്ഞപീഠം (ഇപ്പോൾ പാക്‌ അധിനിവേശ കാശ്മീരിൽ) സന്ദർശിച്ചു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുര വാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തി ഇയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌

കാശ്മീരിൽ സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ കൈയ്യേറിയെടുത്ത പ്രദേശങ്ങൾ ഉൾപ്പെട്ട പാക്കധീനകാശ്മീരിൽ ഏകദേശം 20 കി.മി ഉള്ളിലായി ശ്രീശാരദാപീഠം സ്ഥിതിചെയ്യുന്നു. പാകിസ്ഥാൻ കൈയ്യേറിയെടുത്ത കാലത്തുതുടങ്ങി ശാരദാപീഠത്തിന്റെ നാശം. കാശ്മീരത്തിന്റെ ഗതിവിഗതികൾ നിർണ്ണയിച്ചിരുന്ന കാശ്മീരികളുടെ കുലദേവതാസ്ഥാനം.. സ്വാതന്ത്ര്യം എന്ന മരീചികയിൽപ്പെട്ട് അതിർത്തിക്കിപ്പുറത്ത് കാശ്മീരി ഹിന്ദുക്കളും അതിർത്തിക്കപ്പുറത്ത് അവരുടെ നിലനിൽപ്പിന്റെ ആധാരശിലയായ ദേവതാസ്ഥാനവും..

മതം മാത്രം തിന്ന്കൊഴുത്തവർ തങ്ങളുടെ സിദ്ധപീഠത്തിന്റെ അടിവേര് തോണ്ടുന്നത് നിസ്സഹായരായി അതിർത്തിക്ക് ഇപ്പുറത്തുനിന്ന് കണ്ടുനിൽക്കാൻ മാത്രമേ അവർക്കായുള്ളൂ.. ശാരദാപീഠത്തിന്റെ പതനം തുടങ്ങിയതോടെ തുടങ്ങി കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതകാലം. കല്ലിന്മേൽ കല്ല് ശേഷിക്കാതെ ശാരദാപീഠത്തിന്റെ പതനം പൂർത്തിയായതോടെ 1990 ജനുവരി 19ന് നിരന്തരമായി കരുതിക്കൂട്ടിചെയ്തു കൊണ്ടിരുന്ന തുടർച്ചയായുള്ള അക്രമസംഭവങ്ങളുടെ അവസാനപാദമായി കാശ്മീർ താഴ്വരയിലുള്ള ഭൂരിഭാഗം കാശ്മീരി പണ്ഡിറ്റുകളേയും മതവാദികൾ കൊന്നുതള്ളി.. അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളേയും ബലാത്സംഗം ചെയ്തു പൊതുനിരത്തുകളിൽ തള്ളി. ബാക്കിയായവർ പലായനം ചെയ്തു അഥവാ ചെയ്യിച്ചു..

ശാരദാപീഠത്തിന്റെ തകർച്ചയും പണ്ഡിറ്റുകളുടെ തകർച്ചയും കൂട്ടക്കുരുതിയും പലായനവും സമാന്തരരേഖകൾ വരച്ചതുപോലെ ഒരേപോലെസംഭവിച്ചവയാണ്.
ഇന്നും ശാരദാപീഠം തകർന്നുകിടക്കുന്നു..  പണ്ഡിറ്റുകൾ ശാരദാപീഠത്തിന്റെതിന് തുല്യമായ അവസ്ഥയിൽ ഡൽഹിയുടേയും ഹരിയാനയുടേയും തെരുവുകളിലും...

Sunday, September 29, 2019

നവരാത്രി ആഘോഷം - രണ്ടാം ദിവസം

നവരാത്രി ആഘോഷം - രണ്ടാം ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ദേവി സങ്കല്പം :- ബ്രഹ്മചാരിണി





നവരാത്രിയുടെ രണ്ടാം ദിനത്തിൽ പാർവതീ ദേവിയുടെ ബ്രഹ്മചാരിണി ഭാവമാണ് ആരാധിക്കുന്നത്. നവദുര്‍ഗ്ഗാ സങ്കല്പത്തിൽ  രണ്ടാമത്തെ ഭാവമാണ് ബ്രഹ്മചാരിണി.  നാരദമുനിയുടെ നിർദ്ദേശപ്രകാരം ശിവപത്നിയാകുവാൻ വേണ്ടി  കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമദേയം  ലഭിച്ചു.

ഇടതുകയ്യില്‍ കമണ്ഡലുവും വലതുകയ്യില്‍ ജപമാലയും ഏന്തി ശുഭ്രവസ്ത്രം ധരിച്ചതാണ് ദേവിയുടെ രൂപം. ആഭരണങ്ങളായി രുദ്രാക്ഷമാണ് ദേവി ധരിച്ചിരിക്കുന്നത്‌. ബ്രഹ്മചാരിണി ദേവി മരത്തില്‍നിന്നും ഉണങ്ങി വീഴുന്ന ബില്വപത്രം (കൂവളയില) മാത്രം ഭക്ഷിച്ചു കഠിനതപസ്സു തുടര്‍ന്നു. പിന്നീട് ഇല പോലും ഭക്ഷിക്കാതെ അതികഠിന തപസ്സായി. അങ്ങനെ ഇലപോലും ഭക്ഷിക്കാതെ വര്‍ഷങ്ങളോളം തപസ്സു ചെയ്തതിനാല്‍ ബ്രഹ്മചാരിണി ദേവി ‘അപര്‍ണ’ എന്ന നാമത്തിലും അറിയപ്പെടുന്നു.ദേവിയുടെ തപശക്തിയാല്‍ മൂന്നുലോകങ്ങളും കുലുങ്ങി വിറച്ചപ്പോള്‍ ബ്രഹ്മദേവന്‍ ശിവപ്രാപ്തി ഉടന്‍ ദേവിക്കുണ്ടാകുമെന്നും അതിനാല്‍ ഉടന്‍ തപസ്സു നിര്‍ത്തണമെന്നും അപേക്ഷിച്ചു.

പാര്‍വതിയുടെ തന്നോടുള്ള ഭക്തിയിലും പ്രേമത്തിലും തൃപ്തനായ പരമശിവന്‍ ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം നല്‍കി.
നവരാത്രിക്കാലത്തെ ഒമ്പത് ദിവസങ്ങളിലും ഉപവസിക്കാനുള്ള ശക്തിയും ഉള്‍ക്കരുത്തും ഭക്തര്‍ക്ക് നല്‍കുന്നത് ഈ ബ്രഹ്മചാരിണീ ഭാവത്തിന്‍റെ പ്രഭാവത്താലാണെന്നാണ് വിശ്വാസം.

അറിവിന്‍റെ മൂർത്തീഭാവമാണ് ബ്രഹ്മചാരിണീ ദേവി. കുജദോഷം ,മംഗല്യതടസ്സം എന്നിവ നീങ്ങാൻ ദേവിയെ പ്രാർഥിക്കുന്നത് ഉത്തമമാണ് .ദേവി  ഭക്തന്റെ മനസ്സിലെ വിഷമതകൾ എല്ലാം നീക്കി ആത്മവിശ്വാസവും സന്തോഷവും നിറയ്ക്കും. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം . മുല്ലപ്പൂ മാല സമർപ്പിക്കുന്നതും ഉത്തമമാണ്.

ബ്രഹ്മചാരിണി ദേവീ പ്രീതിക്കായി നവരാത്രികാലത്തെ രണ്ടാം ദിനത്തിൽ ജപിക്കേണ്ട മന്ത്രം:

“ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:”

ദേവീ ക്ഷേത്രദർശനവേളയിൽ ബ്രഹ്മചാരിണീ ദേവീസ്തുതി ജപിക്കുന്നത് ഉത്തമമാണ്

ബ്രഹ്മചാരിണീ  ദേവീസ്തുതി

യാ ദേവീ സര്‍വ്വ ഭൂതേഷു
മാ ബ്രഹ്മചാരിണി രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ
നമഃസ്തസ്യൈ നമോ നമഃ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തുടര്‍ ദിവസങ്ങളിലെ  ദേവീ ഭാവങ്ങളും
മന്ത്രങ്ങളും അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran

Saturday, September 28, 2019

നവരാത്രി ആഘോഷം - ഒന്നാം ദിവസം


നവരാത്രി ആഘോഷം - ഒന്നാം ദിവസം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഒന്നാം ദിവസം ദേവി സങ്കൽപം :- ശൈലപുത്രി




നവരാത്രിയുടെ ഒന്നാം ദിവസത്തെ ആരാധന ശൈലപുത്രി പൂജയാണ്. ദേവി ദുര്‍ഗയെ ശൈലപുത്രി ( ബാലാ ത്രിപുരസുന്ദരി )എന്ന നാമധേയത്തില്‍ വിശേഷിപ്പിച്ചുകൊണ്ടാണ് നവരാത്രിയുടെ പ്രഥമദിനം ആചരിക്കുന്നത്.

പര്‍വ്വതപുത്രിയായ പാര്‍വ്വതി ഇച്ഛാശക്തിയുടെ പ്രതീകമാണ്. ശരിയായ തീരുമാനമെടുക്കുക, അതില്‍ ഉറച്ചു നില്‍ക്കുക. ഓരോരുത്തര്‍ക്കും സമൂഹത്തിനും ഇന്നു വേണ്ടതും ഈ ഇച്ഛാശക്തി തന്നെ. ശൈലപുത്രിയായ പാര്‍വ്വതി സ്വന്തം ജീവിതത്തിലൂടെ നമുക്കു നല്‍കുന്ന സന്ദേശം ഇച്ഛാശക്തിയുടേതാണ്. ഏതുസാഹചര്യത്തിലും പതറാതെ നില്‍ക്കുന്ന മനസ്സാണ് ശൈലപുത്രി. ശൈലപുത്രിയെ മനസാ സ്മരിക്കാനും അത്തരമൊരു മാനസികാവസ്ഥ കൈവരിക്കാനും നമുക്ക് ലഭിക്കുന്ന അവസരമാണ് നവരാത്രിയുടെ ആദ്യദിനം.

ദുർഗ ദേവി തന്നെയാണ് നവരാത്രി പൂജയിലെ ആദ്യ മൂന്ന് ദിവസത്തെയും ആരാധനാഭാവം. നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്‌തിരൂപാരാധനയുടെ കാതലാണ്. ശക്തിയാണ് ശിവനേപ്പോലും അഥവ ബ്രഹ്മത്തേപ്പോലും ചലിപ്പിക്കുന്നത്. ഈ ശക്‌തിയുടെ ചലനാത്മകതയുടെ തുടര്‍പ്രവാഹമാണ്‌ കാലം. എന്നെങ്കിലും ശക്‌തിയുടെ ചലനാത്മകത നിലയ്‌ക്കുമ്പോള്‍ കാലവും അവസാനിക്കുന്നു, ഒപ്പം iപ്രപഞ്ചവും.  വിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട് നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം :-

വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ധാകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തുടര്‍ ദിവസങ്ങളിലെ  ദേവീ ഭാവങ്ങളും
മന്ത്രങ്ങളും അതാതു ദിവസം
പ്രസിദ്ധീകരിക്കുന്നതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nandhu Ramachandran

Friday, September 20, 2019

ടിപ്പു നടത്തിയ വംശഹത്യയുടെ മറക്കപ്പെട്ട കേരള ചരിത്രം.

ബ്രിട്ടീഷ് ആർക്കിയോളജിക്കൽ മ്യൂസിയത്തിലെ  ടിപ്പു സുൽത്താന്റെ ഒറിജിനൽ ചിത്രം : .....




ഈ മനുഷ്യനെ ആണ് കട്ട മീശ ഒക്കെ വച്ച് പുട്ടിയിട്ട് സുന്ദരനാക്കി പുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് :അനേകം ദേശീയ പൈതൃകങ്ങൾ തകർത്തിട്ടുള്ള :വൈദേശിക പരിശയായ ഈ മനുഷ്യന്റെ ചരിത്രം ദേശീയ ബോധമുള്ള ഒരാളും തെറ്റായി പഠിക്കരുത് :ആരെയും പഠിപ്പിക്കരുത് '... വൈദേശിക അക്രമിയുടെ ഗണത്തിൽ മാത്രമേ ഇയാളെ വിലയിരുത്താവു '' ''THE UNTOLD HISTORY OF TIPU SULTAN's  GENOCIDE IN KERALA

ടിപ്പു നടത്തിയ വംശഹത്യയുടെ മറക്കപ്പെട്ട കേരള ചരിത്രം.

 സാമ്പത്തികമായും   സൈനികമായും മുന്നിട്ടു നിൽക്കുന്നവരെയാണ് ടിപ്പു വകവരുത്തിയത് അതിൽ പ്രധാനം നായർ,  സുറിയാനി ക്രിസ്ത്യാനികൾ, ബ്രാഹ്മണർ, തീയ്യർ തുടങ്ങിയവരുമാണ്. ബ്രാഹ്മണരും സുറിയാനി ക്രിസ്ത്യാനികളും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും  നായർ, തീയ്യർ എന്നിവർ സൈനികമായി മുന്നോക്കം നിൽക്കുന്നവരുമായിരുന്നു. ടിപ്പു തീയ്യ സമുദായക്കാരിയായ  ഉണ്ണിയാർച്ചയുടെ കുടുംബത്തോട്   ചെയ്ത ക്രൂരത ചില്ലറയല്ല.

കണ്ണൂര്‍ ജില്ലയില്‍ 'മണത്തണ' എന്ന ഒരു സ്ഥലമുണ്ട്. പുരാതന ക്ഷേത്ര നഗരിയായിരുന്നു ഇത്. 50ലധികം ക്ഷേത്രങ്ങള്‍ നിലകൊണ്ട ഒരു നഗരം. അത് ടിപ്പു തകര്‍ത്തു തരിപ്പണമാക്കി. വിഗ്രഹങ്ങള്‍ എല്ലാം കിണറുകളിലും മറ്റും തള്ളിയത് ചരിത്രം. ഇന്നും തകര്‍ന്നു കിടക്കുന്ന, കൊട്ടിയൂര്‍ മഹാ ക്ഷേത്രത്തിന്റെ അമൂല്യ വസ്തുക്കളും  സ്വര്‍ണ്ണവും തങ്കവും സൂക്ഷിച്ചിരുന്ന, മണത്തണ കരിമ്പന ഗോപുരത്തിന്റെ നശിപ്പിച്ച പഴയ കെട്ടിടം അവിടെ ചെന്നാൽ ആർക്കും  കാണാം. എല്ലാം ടിപ്പുവിന്റെ സംഭാവനയായിരുന്നു. ആ ക്ഷേത്ര നഗരിയേയും അവിടുത്തെ  ജനങ്ങളേയും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുകയായിരുന്നു ചെയ്തത് എന്ന് ചരിത്രം പറയുന്നു.
ടിപ്പു വരുന്നതിനു മുമ്പുള്ള മലബാറിലെ  മുസ്ലീം ജനസംഖ്യ പത്തു ശതമാനത്തിനു താഴെ ആയിരുന്നു. അവിടെ നായന്‍മാരുടെ നേതൃത്വത്തിലുള്ള നാട്ടു രാജ്യങ്ങളാണ്  ഉണ്ടായിരുന്നത്. ഇരുപതുശതമാനത്തോളം വരുന്ന സുറിയാനി ക്രിസ്ത്യാനികളും  അതിന്റെ അടുത്ത ശതമാനം  ബ്രാഹമണന്‍മാരുമുണ്ടായിരുന്നു. എന്നാല്‍ ടിപ്പുവിന്റെ പടയോട്ടം കഴിഞ്ഞതോടെ മലബാർ  മേഖലയില്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമായി. ഒന്നുകില്‍ അവര്‍ കാടുകളിലേക്കു പലായനം ചെയ്തു അല്ലെങ്കില്‍ അവര്‍ വധിക്കപ്പെട്ടു. മുസ്ലീം മതത്തിലേക്കു മതം മാറിയ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രം ജീവിക്കാന്‍ അനുവദിച്ചു.

ചരിത്ര വസ്തുതകള്‍ ആര്‍ക്കും വളച്ചൊടിക്കാന്‍ കഴിയില്ല എന്ന  അദ്ദേഹത്തിന്റെ വരികള്‍ തന്നെ അദ്ദേഹത്തിന്റെ  ചെയ്തികള്‍ക്കു സാക്ഷ്യം വഹിക്കുന്നു. 1790 ജനുവരി 18-ആം തിയ്യതി കുറിച്ചു സയ്യദ് അബ്ദുല്‍ ദുലായ്ക്കു എഴുതിയ കത്തില്‍ ടിപ്പു ഇങ്ങനെ എഴുതി വെയ്ക്കുന്നു.

"അള്ളാഹുവിന്റേയും പ്രവാചകനായ മുഹമ്മദ് നബിയുടേയും അനുഗ്രഹത്താല്‍ കോഴിക്കോട്ടെ ഒരു വിധം എല്ലാ ഹിന്ദുക്കളേയും ഇസ്ലാമിലേക്കു മതം മാറ്റാന്‍ എനിക്കു കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള ചിലര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അവര്‍ക്കെതിരേയും നമ്മള്‍ ജിഹാദ് ചെയ്യേണ്ടതുണ്ട് ".

അതിന്റെ പിറ്റേദിവസം ബദ്രൂസ് സല്‍മാന് എഴുതിയ കത്ത് ഇങ്ങനെയാണ് -

"എനിക്കു മലബാറില്‍ മികച്ച വിജയമുണ്ടായി. നാലു ലക്ഷം ഹിന്ദുക്കളെ ഇല്‌സാമിലേക്കു മതം മാറ്റി. ഞാന്‍ രാമന്‍ നായര്‍  (തിരുവിതാം കൂര്‍ മഹാരാജാവ് ) ക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുകയാണ്".

പോര്‍ച്ചു ഗീസ് ചരിത്രകാരനും സഞ്ചാരിയുമായ ഫാദര്‍ ബര  ത്തലോമിയ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.

"മുപ്പതിനായിരം പേരടങ്ങുന്ന കിരാതന്‍മാരായിരുന്നു ടിപ്പുവിന്റെ പട്ടാളം. കണ്ണില്‍ കണ്ട ആളുകളെയെല്ലാം അവര്‍ തലയറുത്തു കൊന്നു കൊണ്ടിരിക്കുന്നു. ഫ്രഞ്ചു കമാന്ററായ ലില്ലിയുടെ നേതൃത്വത്തില്‍ പീരങ്കിപ്പട ഒരു വിധം എല്ലാ സ്തീകളേയും പുരുഷന്‍മാരേയും തൂക്കിക്കൊന്നു. ആദ്യം അമ്മയെ തൂക്കുന്നു. അതിനോടൊപ്പം തന്നെ അവരുടെ കുട്ടികളേയും അമ്മയുടെ കഴുത്തില്‍ കെട്ടിയിടുന്നു. കിസ്ത്യാനികളേയും ഹിന്ദുക്കളേയും ആനയുടെ കാലില്‍ കെട്ടിയിടുന്നു. ആന അവരെ  ചവിട്ടി  ചതച്ചരയ്ക്കുന്നു. അമ്പലങ്ങളും  പള്ളികളും  തീവെച്ചു നശിപ്പിച്ചു. പല വിഗ്രഹങ്ങളുടെ  മേലും  മല മൂത്ര വിസ്സര്‍ജ്ജനം നടത്തി അശുദ്ധമാക്കി. ഇസ്ലാം മതത്തില്‍ വിശ്വസിക്കാത്തവരെ അപ്പോള്‍ തന്നെ തൂക്കിക്കൊന്നു. അവിടെ നിന്നു രക്ഷപ്പെട്ട ചില ക്രിസ്ത്യാനികള്‍ പറഞ്ഞ കാര്യമാണിത്". ഫാദര്‍ ബര്‍ത്തലോമിയ കൂട്ടിച്ചേര്‍ക്കുന്നു. "പലരും ടിപ്പുവില്‍ നിന്നു രക്ഷപ്പെടാന്‍ വരാപ്പുഴയിലേക്കു പലായനം ചെയ്തിരുന്നു". ഫാദര്‍ ബര്‍ത്തലോമിയ അപ്പോള്‍ വരാപ്പുഴയിലായിരുന്നു. കര്‍മ്മലീത്ത മിഷനറി ആസ്ഥാനം അന്നു വരാപ്പുഴ ആയിരുന്നു.

യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്ന നായന്‍മാരെ നിര്‍ബന്ധിച്ചു പരിച്ഛേദനം ( സുന്നത്ത് )കഴിപ്പിക്കാന്‍ ടിപ്പു നല്‍കുന്ന ഉത്തരവുകളും ഭീകരമാണ്. അവരെ നിര്‍ബന്ധിച്ചു ബീഫ് തീറ്റിപ്പിച്ചു. ഇന്ന് ഇതെല്ലാം  ചരിത്രത്തിന്റെ ഭാഗമാണ് . ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ചരിത്ര രേഖകളെല്ലാം ടിപ്പു നശിപ്പിച്ചു.  പശുവിനെ കൊന്ന്  അതിന്റെ കുടല്‍ മാല, തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തി അശുദ്ധമാക്കി. തൃശ്ശൂരിനടുത്ത് ഒല്ലൂര്‍ പള്ളിക്കു നേരെ പീരങ്കി ആക്രമണം നടത്തി. ഗുരുവായൂരമ്പലത്തിലെ വിഗ്രഹം അമ്പലപുഴയിലേക്കു മാറ്റേണ്ടിവന്നു. ഗുരവായൂര്‍ ക്ഷേത്രം ആക്രമിക്കാതിരിക്കാന്‍ കോടിക്കണക്കിനു രൂപ ടിപ്പുവിന്റെ പടത്തലവന്‍മാര്‍ക്കു കൈക്കൂലി കൊടുക്കേണ്ടി വന്നു. ഇതിന്റെ തുർച്ചയാണ് താഴെ പറയുന്ന വസ്തുതകൾ.

എന്തു കൊണ്ട് നായ൯മാ൪ വീട്ടിലെ പട്ടികൾക്ക് "ടിപ്പു"  എന്ന് പേരിടുന്നു?

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ 'വംശ ഹത്യ'യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്. ഹിറ്റ്ലർ, ജൂതരോട് പെരുമാറിയത്  ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം. ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ, മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു. കണ്ണ് ചൂഴ്ന്നെടുത്തു വികൃതമാക്കി. ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല. കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌.

1790 ജനുവരി 19-ആം തിയ്യതി, ബേക്കൽ ഗവർണർ  ബുദ്രൂസ് ഖാന് മൈസൂർ  യുദ്ധ പ്രഭുവും കൊടും  കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്,  "മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു. ബാക്കിയുള്ളവരേയും അതേ  മാർഗത്തിൽ കൊണ്ടുവരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ 'ആ ശപിക്കപ്പെട്ട രാമൻ നായരെ'യും അയാളുടെ പ്രജകളെയും  ഇസ്ലാമിലേക്ക് ചേർക്കുന്നതോർത്ത് എന്റെ മനസ്സ് അതിയായി സന്തോഷിക്കുന്നു.അത് കൊണ്ട് തന്നെ നാം ശ്രീരംഗ പട്ടണത്തിലേക്കുള്ള മടക്ക യാത്ര പോലും മാറ്റി വെച്ചിരിക്കുന്നു".

1788 ഇൽ കോഴിക്കോട്ടെ ഗവർണർ, ഷേർ ഖാന്  ജിഹാദിനുള്ള ആഹ്വാനം അയാൾ കൊടുത്തിരുന്നു.
ആയിരക്കണക്കിന് നായന്മാരെ, താല്ക്കാലിക ക്യാമ്പുകളിൽ നിര നിരയായി നിർത്തി, സുന്നത്ത്  നടത്തുകയും ലിംഗാഗ്രത്തിൽ നിന്നും ചോര ഇറ്റിറ്റു വീഴുന്ന അവരെ പശുവിറച്ചി വേവിച്ചു ഭക്ഷണം വിതരണം ചെയ്യുന്ന വരികളിൽ വീണ്ടും നിര നിരയായി നിർ ത്തിയിരുന്ന കാഴ്ചകൾ ഇന്ന് ഐ എസ് ഐ എസ്, ചെയ്യുന്നത് പോലെ ഫേസ് ബുക്കിൽ ഇട്ട് സന്തോഷിക്കാൻ പറ്റാത്തവർ, ഇവിടെയുണ്ട്....

ടിപ്പുവിന് വേണ്ടി മലബാറിൽ ഒറ്റുകാരുടെ നേതൃ സ്ഥാനത്ത് കണ്ണൂരിലെ അറക്കൽ ബീവിയും കുടുംബവുമായിരുന്നു. ബീവിയുടെ മകളെ ടിപ്പുവിന്റെ ഒമ്പതാമത്തെ മകൻ ഗിയാസുദ്ദീൻ വിവാഹം കഴിച്ച്‌  ആ ബന്ധം ദൃഢമാക്കി . പടയോട്ടത്തിലെ ചോരക്കാഴ്ചകൾ വിവരിച്ചു, അയാൾ ഭാര്യാമാതാവ് അറക്കൽ ബീവിക്കയച്ച കത്ത് - 'ടിപ്പുവിന്റെ ദേശപ്രേമം' . ചിത്രീകരിക്കുന്ന സിനിമയിൽ ഉൾപ്പെടുത്താൻ  മറക്കരുത്. അതിങ്ങനെയായിരുന്നു.
''പടയോട്ടം കടന്നു പോകുന്ന വഴിയിൽ, അംഗഭംഗം വന്ന ശവങ്ങൾ ചിതറിക്കിടന്നിരുന്നു. അമ്മമാർ മരിച്ചു പോയതറിയാതെ മുലകളിൽ വലിച്ചു കുടിക്കുന്ന ശിശുവിനെ കണ്ടു ഞാൻ തല കറങ്ങി വീണു.''  ഈ സീൻ ചിത്രീകരിക്കുമ്പോൾ മലയാളി ബുദ്ധിജീവിയും ഇടതു ചിന്തകനും സംവിധായകനുമായ ആഷിക് അബുവിന്റെ ബീവിയും പഴയ നടിയുമായ ലൗ ജിഹാദുകാരിയുടെ ഉപദേശം കർണാടക സംവിധായകന് ഉപകരിച്ചേക്കും.

1766 മുതൽ 1799 ൽ മരിക്കുന്നത് വരെയുള്ള ഭരണത്തിൽ, എട്ടര വർഷവും ടിപ്പു  ഇവിടെ തന്നെയായിരുന്നു. ഈ ക്രൂരകൃത്യങ്ങൾക്ക് നേരിട്ട് നേതൃത്വം നല്കി. 2800ൽ അധികം ക്ഷേത്രങ്ങളെ  കൊള്ളയടിച്ചു. പലതും അടിത്തറ വരെ ആനകളെക്കൊണ്ട് തകർത്തു. ശൂരന്മാരായ അവരുടെ നായകന്മാരുടെ കാലുകൾ ആനകളെ കൊണ്ട് വലിച്ചു കീറിച്ചു....
നായർ സമുദായത്തെ ഏറ്റവും താഴ്ന്ന ജാതിയാക്കി പ്രഖ്യാപിച്ചു കല്പന പുറപ്പെടുവിച്ചു. ''ആരെങ്കിലും വാളുമായി പോകുന്ന, ഒരു നായരെ  കൊന്നാൽ കുറ്റമാകില്ല'' എന്ന് നിയമമുണ്ടാക്കി.
മുഹമ്മദ്‌ ഗസ്‌നിയും, ഘോറിയും ഇയാളേ ക്കാൾ എത്രയോ മര്യാദക്കാരും നല്ലവരുമായിരുന്നു.
കോഴിക്കോടിന്റെ പേര്  'ഇസ്ലാമബാദ്' എന്നാക്കി. തന്റെ പുതിയ രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി, 'ഫറൂക്കബാദ്' (ഇന്നത്തെ ഫറോഖ് ) സ്ഥാപിച്ചു.
ഒടുവിൽ 1790 ൽ, നായർ പട്ടാളവുമായുള്ള യുദ്ധത്തിൽ ടിപ്പുവിന്റെ കാലൊടിഞ്ഞു. ബാക്കി ജീവിതം വികലാംഗനായി കഴിയേണ്ടി വന്നു.
അടുത്ത വർഷം വീണ്ടും നായർ പട്ടാളവുമായുള്ള അവസാന യുദ്ധത്തിൽ ആലുവയിൽ നിന്നും ടിപ്പു തോറ്റോടി. അന്ന് വീണു പോയ 'വാൾ' ആണ് യൂ ബീ ഗ്രൂപ്പിന്റെ വിജയ്‌ മല്ല്യ ലണ്ടനിൽ നിന്നും ഈയിടെ ലേലത്തിൽ പിടിച്ചത്. അതോടെ വിജയ് മല്യയുടെയും അദ്ദേഹത്തിന്റെ  വ്യവസായ ഗ്രൂപ്പിന്റെയും അവസ്ഥയും അധോഗതിയിലായി.

ആ വാൾ തിരുവിതാംകൂർ  സേനാധിപൻ രാജാ കേശവദാസ് , അന്നത്തെ രാജാവ്‌ കാർത്തിക തിരുനാൾ രാമവർമക്കും (ധർമ്മ രാജാക്കും),  'വൈപ്പിന് കോട്ടയിൽ' ഉണ്ടായിരുന്ന ബ്രിട്ടീഷ്‌ സേനാനായകനും സമ്മാനിച്ചതായിരുന്നു. ആ 'ധർമരാജ കാർത്തിക തിരുനാളി' നെയാണ്, ടിപ്പു കത്തുകളിൽ 'രാമൻ നായർ' എന്ന് എഴുതിക്കാണുന്നത്.
ടിപ്പുവിന്റെ വീരകഥകൾ ചിത്രീകരിക്കുവാൻ തയ്യാറെടുക്കുന്ന സിനിമാക്കാർ അറിയണം,  'ടിപ്പു ദേശാഭിമാനി' കേരളത്തിൽ ഒരു യുദ്ധവും ബ്രിട്ടീഷുകാരോടല്ല, നായർ പട്ടാളത്തോട് മാത്രമായിരുന്നു ചെയ്തത്. പരസ്പരം സഹായിക്കാൻ കരാറുണ്ടായിരുന്നെങ്കിലും ബ്രിട്ടീഷുകാർ സഹായിക്കാതിരുന്നത് , അന്നത്തെ മദ്രാസ്‌ ഗവർണറെ കൈക്കൂലി കൊടുത്തു ടിപ്പു സ്വാധീനിച്ചതായിരുന്നു. കൈക്കൂലി കുറ്റത്തിന് അയാളെ പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി നാടുകടത്തി.
'ഹോളോകാസ്റ്റ് ' എന്നത് ജൂതൻ അനുഭവിച്ചത് മാത്രമല്ല, അതിനേക്കാൾ കൊടും ക്രൂരതയാണ് ഇവിടെ നായർ അനുഭവിച്ച വംശീയ പീഡനങ്ങൾ...
ഇത് പോലെത്തന്നെ അതിക്രൂര പീഡനങ്ങൾ ആണ്   'കത്തോലിക്കാ പോർത്തുഗൽ' ഫ്രാൻസിസ് സേവ്യറിന്റെ നിർബന്ധം മൂലം അന്ന് പോർത്തുഗീസ് ഗവർണറുടെ ചുമതലയുണ്ടായിരുന്ന ഗോവൻ ആർച്ചു ബിഷപ്പിന്റെ കൽപ്പന പ്രകാരം ,156 വർഷം നീണ്ട ജിഹാദിന് തുല്യമായ ''ഇൻക്വിസിഷൻ'', കാലത്ത് കേരളത്തിൽ നായർ സമുദായത്തോട് ചെയ്തത്. ഇക്കാലത്തു നടന്ന പരവരുടെയും മറ്റു കീഴാളരുടെയും നിർബന്ധ മത പരിവർത്തനത്തിന്റെ ഇരകളാണ് ഇന്നത്തെ ലത്തീൻ കത്തോലിക്കർ
.
പടയോട്ടക്കാലത്തു ടിപ്പുവിന്റെ കിങ്കരന്മാർ അന്ന് കഴുത്തിൽ വാൾ ചൂണ്ടി കൂട്ടം കൂട്ടമായി  'സമൂഹ ചേദനാചാര' പ്രകാരം ലിംഗാഗ്രത്തിൽ നിന്നും ചോര ഇറ്റിറ്റു വീഴുമ്പോഴും, ആട്ടി തെളിയിക്കപ്പെട്ട്  നിർബന്ധമായി  പശു മാംസം തിന്നുന്നവരുടെ വരികളിൽ നിർത്തി കൂടെ ചേർത്തു. ഇസ്ലാമിൽ ചേർത്തവരുടെ പിൻ തലമുറക്കാരാണ് ഇന്ന്  'ഇരകളാണേ', എന്ന് വേഷം മാറി 'വേട്ടക്കാരായി' ,വരുന്നതിൽ ചിലർ.
ചരിത്രത്തിൽ ഇതിനൊന്നും അധികം പഴക്കമില്ലാതിരുന്നിട്ടും , ഈ സത്യങ്ങൾ ആരാണ് പാഠപുസ്തകങ്ങളിൽ നിന്ന് മറച്ചു വെക്കുന്നത് ?
എന്താണ് അതിന്റെ രഹസ്യ അജണ്ട ?

ഇതൊക്കെയറിയാൻ ടിപ്പുവിന്റെ പടയോട്ട ഭൂമികളിലെ വീടുകളിൽ ഇന്നും, ഒരു നായക്കുട്ടിയെ കെട്ടിയിട്ടു വളർത്തുമ്പോൾ ആദ്യം വിളിക്കുന്ന പേര് എന്താണെന്നു ശ്രദ്ധിച്ചാൽ മതി. ടിപ്പു എന്നു നായ്ക്കൾക്കു പേരുള്ള പ്രദേശം വേറെ എവിടെയും കാണില്ല.
ഇന്ന്  മലപ്പുറം എന്നറിയപ്പെടുന്ന ഏറനാട്ടിലും വള്ളുവനാട്ടിലും വന്നേരി നാട്ടിലും ആകെ നായർ ജനസംഖ്യ 1.06% ആയി ചുരുക്കിയ കഥകൾ നിങ്ങൾ അറിയണം. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് തീയ്യരുടെ ശതമാനവും ഇവിടെ വളരെ കുറവാണ് ഒരുകാലത്ത് തീയ്യർക്ക് വളരെയധികം കളരികൾ ഉണ്ടായിരുന്നു. അതെല്ലാം നശിപ്പിച്ചു അവരെ ക്രൂരമായി പീഡിപ്പിച്ചതും ടിപ്പു  തന്നെ.

ഇതെല്ലാം മലയാളികള്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്. അതിനാൽ ടിപ്പുവിനെ വീണ്ടും നായകനാക്കി മലയാളി മനസ്സില്‍ വീണ്ടും കനല്‍ കോരിയിടരുത്. ടിപ്പുവിന്റെ ധീരകൃത്യങ്ങള്‍ വിവരിക്കാന്‍ ഒരു ലേഖനത്തിനോ ഒരു പുസ്തകത്തിനോ കഴിയില്ല. അതെല്ലാം വേണ്ട വിധത്തില്‍ എഴുതപ്പെട്ടിരുന്നെങ്കില്‍ ജര്‍മ്മനിയിലെ ഹിറ്റ്ലര്‍ എത്രയോ പുറകിലാകുമായിരുന്നു.


Tuesday, September 17, 2019

ഗൃഹസ്ഥാശ്രമി ഹനുമാൻ

സുവർചല സമേതനായ ഗൃഹസ്ഥാശ്രമി ഹനുമാൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ആഞ്ജനേയൻ പ്രജാപത്യ ബ്രഹ്മചാരി ആണെന്ന് വേണം കരുതാൻ. ബ്രഹ്മസൂത്രത്തിന്റെ ശങ്കരഭാഷ്യത്തിൽ നാല് തരം ബ്രഹ്മചര്യം പറയുന്നു.

1. ഗായത്ര - മാസത്തിൽ മൂന്നു ദിവസം ഗായത്രി ജപിക്കുന്ന ഉപ്പും മുളകും ചേർന്ന ഭക്ഷണം ത്യജിക്കുന്ന ബ്രഹ്മചാരി.

2. ബ്രഹ്മ - വേദപഠനം അവസാനിക്കുന്ന വരെ മാത്രം ഉള്ള ബ്രഹ്മചര്യം.

3. പ്രജാപത്യ - ഗൃഹസ്ഥാശ്രമി ആണെങ്കിലും നിശ്ചിത ദിവസങ്ങളിൽ മാത്രം ഭാര്യയുമായി ശയിക്കുന്ന ബ്രഹ്മചര്യം

4. ബൃഹൻ / നൈഷ്ഠികൻ - ജീവിതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ബ്രഹ്മചര്യം.

ഇതിൽ ഹനുമാൻ പ്രജാപത്യ ബ്രഹ്മചാരിയാണെന്നത് പരാശര സംഹിതയിൽ പറയുന്നുണ്ട്. ഗുരുവായ സൂര്യദേവൻ സകല വേദങ്ങളും, ശാസ്ത്രങ്ങളും ഹനുമാന് പകർന്നു നൽകി. എന്നാൽ ഗൃഹസ്ഥാശ്രമിക്കു മാത്രം ഗ്രഹിക്കാവുന്ന നവവ്യാകരണം പകരാൻ ആഞ്ജനേയന്  ബ്രഹ്മചര്യം തടസ്സമായി. അങ്ങനെ സൂര്യദേവൻ സുവർചലയെ സൃഷ്ടിച്ചു. മകളായ സുവർചലയെ സൂര്യ ദേവൻ ഹനുമാൻസ്വാമിക്ക് വിവാഹം ചെയ്‌ത്‌ നൽകുകയും ചെയ്തു. ഹനുമത് മംഗളാഷ്ടകത്തിലെ വരികളിലും സുവർചലയെ കുറിച്ച് പറയുന്നു.

സുവർചല കളത്രായ ,
ചതുർഭുജ ധരായ ച ,
ഉഷ്ട്രാ രൂഢായ വീരായ,
മംഗളം ശ്രീ ഹനുമതേ

ഇതിൽ സുവർചല പത്നിയാണ്.
ഹനുമാൻ സ്വാമിയുടെ ഭാര്യയോടും മകനോടും സമേതനായ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുണ്ട്. ജ്യേഷ്ഠഷ്ടമി നാളിൽ ഹനുമത് കല്യാണം ആഘോഷമായി കൊണ്ടാടുന്ന സ്ഥലങ്ങളുണ്ട് ഭാരതത്തിൽ...

Tuesday, September 3, 2019

ഓർമയിലെ ഓണം

ഓർമയിലെ ഓണം
🌺🌺🌺🌺🌺🌺🌺🌺








ഓണം അത്‌ മലയാളുകൾക്ക്‌ ഒരു വികാരമാണു ഏത്‌ നാട്ടിൽ പോയാലും ഓണം ആഘോഷിക്കാത്ത മലയാളി ഉണ്ടാവില്ല ' കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലെ ചൊല്ല് '



മലയാളികളുടെ പാരമ്പര്യത്തനിമയുടെ പ്രതീകമാണ് ഓണം. ലോകത്തിന്റെ ഏത് കോണിലായിരുന്നാലും എന്ത് ദുഖ സ്മൃതികളിലായിരുന്നാലും എത്ര മറക്കാന്‍ ശ്രമിച്ചാലും മായാതെ ഒളിമങ്ങാതെ മനസിന്റെ ഏതോ ഒരു കോണില്‍ എന്നും ആ പ്രതീകം നിലനില്‍ക്കുന്നു. അത്രയ്ക്കുമാണ് മലയാളത്തിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന ഈ ആഘോഷവുമായി നമുക്കുള്ള ആത്മബന്ധം. ഇന്ന് ആ ഓണം നഷ്ടബോധങ്ങളുടെ ഒരു പ്രതീകമായി മാറിയിരിക്കുന്നു.


 ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നഷ്ടപ്പെടലിന്റെ ഓര്‍ത്തെടുപ്പ് കൂടിയാണ് ഇപ്പോള്‍. പഴയകാല ഓണത്തിന്റെ നൈര്‍മല്യം എവിടൊക്കെയോ മലയാളികള്‍ക്ക് കൈമോശം വന്നിരിക്കുന്നു.
ഇന്ന് ഓണാഘോഷങ്ങൾക്ക്‌ പഴയ നിറങ്ങൾ ഇല്ലാ എല്ലാം ന്യൂജനയപ്പോൾ ഓണവും ന്യൂജനായി .


ഓണത്തിനു പൂകളം അതൊരു പ്രധാന ഘടകമാണു എന്റെ ഓർമ്മകളിൽ എന്റെ കലാലയത്തിലെ പൂക്കള മത്സരങ്ങൾ ഇന്നും എന്റെ മനസ്സിൽ പൂത്തുലഞ്ഞ്‌ നിൽക്കുന്നു അതിരാവിലെ എണീറ്റ്‌ വയലിലും പറംബുകളും പോയി പുക്കൾ പറിക്കും പടത്തിന്റെ ഇരു വശത്തും പുത്തുലഞ്ഞ്‌ നിൽക്കുന്ന തുംബയും മൂക്കുറ്റിയും മഞ്ഞ്‌ കെട്ടിൽക്കുന്ന വെളുപ്പാൻ കാലത്ത്‌ പൂക്കൾ പറിച്ച്‌ ചേംബിലയിലൊ വാഴയിലയിലൊ ആക്കി ഞങ്ങൾ നീങ്ങും കടവല്ലൂരിലെ തൊടിയിലും മറ്റും ആദ്യം എത്താനായി മത്സരങ്ങൾ പുക്കൾ പൊട്ടിച്ച്‌ ഞങ്ങൾ പോകുബോഴും പിന്നിൽ വരുന്നവർക്കായി ബാക്കി വച്ചിട്ടെ ഞങ്ങൾ പോകൂ..



കാക്കപ്പൂ, തുംബ ,മുക്കുറ്റി ,കോളാംബി, ഹനുമാൻ കിരീടം, കൃഷ്ണപ്പു ,അരിപ്പൂ ച,െത്തി ,ശംഖ്‌പുഷ്പം ,തൊട്ടാവാടി ,
ആബൽ തുടങ്ങിയവയായിരിന്നു അന്ന് ഞങ്ങൾ പൊട്ടിച്ചിരുന്നത്‌ തുംബ പൂവിനാണു പൂക്കളത്തിൽ പ്രഥാന സ്ഥാ മധ്യത്തിലായിട്ടാണു തുംബ ഇടാറുള്ളത്‌



ഇന്ന് തുംബയും മുക്കുറ്റിയും തൊട്ടാവടിയുമെല്ലാം അന്യമായി പകരം നമ്മിലേക്ക്‌ മറുനാടൻ പൂക്കളായ ജമന്തിയും ചെണ്ടമല്ലിയും സ്ഥാനം പിടിച്ചു...
നാടിന്റെ മണവും നിറവുമുള്ള പൂക്കൾ പഴമക്കാരുടെ ഓർമ്മയിൽ മാത്രമായി ..
ഓണാഘോഷങ്ങളിലെ മുഖ്യഘടകം ഉച്ചയ്ക്കുള്ള ഓണസദ്യതന്നെ.


തൂശനില വിരിച്ച് തുമ്പപ്പൂ ചോറുവിളമ്പി, ഒരുവരിയില്‍ ഒന്നിച്ചിരുന്ന് സദ്യ കഴിച്ച കാലം സ്മൃതികളില്‍ മാടിവിളിക്കുന്നു. ഒരുമയുടെ, സാഹോദര്യത്തിന്റെ ആനന്ദമധുരമായിരുന്നു അന്ന് നുണഞ്ഞിരുന്നത്. ഇന്ന് കൂടിച്ചേരലുകളില്ല, വീടുകളില്‍ സദ്യവട്ടങ്ങളില്ല, എല്ലാം ഇന്‍സ്റ്റന്‍റ് സദ്യകളില്‍ നുണഞ്ഞെടുക്കുന്നു. ഉപ്പേരിമണം നിറഞ്ഞ അടുക്കള കോലായ്കള്‍ ഇന്നേതോ ഒരോര്‍മ മാത്രമായി.


ഇന്ന് ഓണം ഓര്‍മകള്‍ മാത്രമാണ്. കവി മുരുകന്‍ കാട്ടാക്കട കവിതയില്‍ പാടിയതു പോലെ “പൂക്കള്‍ വിളിച്ചില്ല, പാടം വിളിച്ചില്ല, ഊഞ്ഞാലുമില്ല, കിളിത്തട്ടുമില്ല, ഇലയിട്ട് മധുരം വിളമ്പിയില്ല, എങ്കിലും ഓര്‍മയിലെ ഓണം വിളിക്കുന്നു പിന്നെയും.

🌺💮🌸💐🌷🥀🌺💮🌸💐🌷🥀

Sunday, September 1, 2019

മഹാഗണപതി

മഹാഗണപതി






ഗണപതിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ പലര്‍ക്കും മഹാഗണപതി ഭഗവാന്‍ ആരാണെന്നറിഞ്ഞുകൂടാ. ഭാരതത്തിലുടനീളം എന്തിന് ചില വിദേശരാജ്യങ്ങളില്‍പോലും ഗണപതിയുടെ സാന്നിദ്ധ്യം സജീവമാണ്. തായ്‌ലന്റിലും ഇന്തോനേഷ്യയിലും വിയറ്റ്‌നാമിലുമെല്ലാം ഗണപതിദേവനുണ്ട്. ജപ്പാനില്‍ ഗണപതിയുടെ പേര് കാംഗിറ്റന്‍ എന്നാണ്. എന്തുകൊണ്ടാണ് ഗണപതിക്ക് ഇത്രയേറെ പ്രാധാന്യം ലഭിച്ചതെന്നതിനെക്കുറിച്ച് അല്പം ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു. കാരണം നാം ഓരോരുത്തരും കടതുടങ്ങുമ്പോള്‍, വീടുതാമസം നടത്തുമ്പോള്‍ എന്നുവേണ്ട സകലതിന്റെയും തുടക്കത്തില്‍ ഗണപതിഹോമം കേരളക്കാരന് പഥ്യമാണ്. ഗണപതിഹോമം എന്നു കേള്‍ക്കാത്തവര്‍ ചുരുങ്ങും.

 വേദങ്ങളിലാണ് ഇന്നു കാണുന്ന നിരവധി ദേവതകളെക്കുറിച്ചുള്ള ആദ്യ പ്രസ്താവം കാണാന്‍ കഴിയുക. ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെക്കുറിച്ച് പറയുന്നത്. അല്ലാതെ എല്ലാവരും കരുതുന്നതുപോലെ ഋഗ്വേദം തുടങ്ങുന്നതു തന്നെ വിഘ്‌നേശ്വരസ്തുതിയോടെയല്ല. ഋഗ്വേദം തുടങ്ങുന്നത് ‘അഗ്നിമീളേ’ എന്ന് അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്. അപ്പോള്‍പിന്നെ അഗ്നിക്ക് ഗണപതിയുമായി ബന്ധം വല്ലതുമുണ്ടോ എന്നേ അന്വേഷിക്കേണ്ടതുള്ളൂ. 
ഋഗ്വേദത്തില്‍ നമുക്കതു വായിക്കാം.

 ‘ഗണാനാം ത്വാ ഗണപതിം
ഹവാമഹേ
കവിം കവീനാമുപമശ്രവസ്ത
മമ്
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത’ (ഋഗ്വേദം 2.23.1) 

ഗണപതി ബൃഹസ്പതിയും കവിയുമാണ്. ഗണപതി വിദ്യയുടെയും ബുദ്ധിയുടെയും ദേവതയാണല്ലോ. വേദവാണിയുടെതന്നെ അധിപതിയാണ് ബൃഹസ്പതി. ബ്രഹ്മണസ്പതി എന്ന വാക്കിനും ഇതേ അര്‍ഥംതന്നെ. ഇതുമാത്രമല്ല, ഋഗ്വേദത്തില്‍തന്നെ കവികളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഗണപതിയാണെന്നും പറയുന്നുണ്ട്. ”ഗണപതേ ഗണേഷു ത്വമാഹുര്‍വിപ്രതമം കവീനാമ്” (ഋ.10.11.29) എന്ന പ്രസ്താവം ഏറെ പ്രശസ്തമാണ്. അപ്പോള്‍ ഗണപതി ബുദ്ധിയുടെയും സിദ്ധിയുടെയും കവിത്വത്തിന്റെയും വേദവിജ്ഞാനത്തിന്റെയും അധിപതിയാണെന്നു സാരം. ഇതുകൊണ്ടായിരിക്കാം ബുദ്ധിയും സിദ്ധിയും ഗണപതിയുടെ ഭാര്യമാരാണെന്നു പിന്നീട് ഇന്ത്യയില്‍ വിശ്വാസമെന്നവണ്ണം പ്രചരിക്കാനിടയായത്.

ഇനി നമുക്ക് തന്ത്രഗ്രന്ഥങ്ങളില്‍ ഗണപതിയുടെ പര്യായപദങ്ങള്‍ നല്‍കിയതൊന്നു വായിക്കാം. സിന്ദൂരാഭന്‍, രക്തവസ്ത്രാങ്ഗരാഗന്‍, ധൂമ്രകേതു, ലംബോദരന്‍, സര്‍വഭക്ഷകന്‍, വിനായകന്‍ തുടങ്ങിയ പര്യായങ്ങളെല്ലാം ഗണപതിയുടേതാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫെയ്സ്ബുക്ക്/വാട്ട്സ്ആപ്പ് ഗ്രൂപ്പ്. സിന്ദൂരപ്രകാശമുള്ളതെന്നാണ് സിന്ദൂരാഭം എന്ന വാക്കിനര്‍ഥം. രക്തവസ്ത്രാങ്ഗരാഗം എന്ന വാക്കിനും ഏതാണ്ട് ഇതേ അര്‍ഥം തന്നെയാണ്. അതായത് രക്തവര്‍ണം അല്ലെങ്കില്‍ അഗ്നിവര്‍ണം ഗണപതിയുടെ നിറമാണെന്നു നമുക്കു മനസ്സിലാക്കാം. ലംബോദരന്‍ എന്നതാണ് മറ്റൊരു പര്യായം.

ഗണപതി സര്‍വഭക്ഷകനാണ്. എന്തുകൊടുത്താലും തിന്നുതീര്‍ക്കും. എത്ര ഭക്ഷണം കഴിച്ചാലും മതിവരില്ല. ഗണപതിയുടെ വയറ്റില്‍ അവയെല്ലാം നിമിഷനേരം കൊണ്ടുദഹിച്ചുതീരും. അഗ്നിയിലും ഇങ്ങനെതന്നെയാണ്. അഗ്നിയില്‍ എന്തുനിക്ഷേപിച്ചാലും അതു ദഹിച്ചുപോകുന്നു. ഇവിടെ ഒന്നാമതായി ഗണപതിനിറം അഗ്നിവര്‍ണ്ണം, രണ്ടാമതായി ഗണപതിയില്‍ എന്തു നിക്ഷേപിച്ചാലും ദഹിച്ചുതീരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഗണപതിക്കും അഗ്നിക്കും തമ്മില്‍ സമാനതകളുള്ളതായി മനസ്സിലാക്കാം.

 ഗണപതിയുടെ മറ്റൊരു പേര് ധൂമ്രകേതു എന്നാണ്. ധൂമ്രകേതു എന്ന വാക്കിനര്‍ഥം പുക കൊടിയായുള്ളവന്‍ എന്നാണ്. പുകയെ കൊടിയാക്കുന്നവന്‍ എന്താണ്? അഗ്നിയാണ് പുക കൊടിയായുള്ളവന്‍ എന്നറിയാത്തവരുണ്ടാവില്ല. അഗ്നി ലംബോദരനാണ്, സര്‍വഭക്ഷകനാണ്. സര്‍വവും ഭക്ഷിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ വിശ്വാദം എന്ന് അഗ്നിയെ വിശേഷിപ്പിച്ചിരിക്കുന്നതായി ഋഗ്വേദത്തില്‍ കാണാം. (ഋ. 8.44.26) അതേ സൂക്തത്തില്‍ അഗ്നിയെ കവി, വിപ്രന്‍, ധൂമ്രകേതു, വിശ്പതി (ജനങ്ങളുടെ പതി) എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

 ഇങ്ങനെ നോക്കുമ്പോള്‍ ഗണപതി അഗ്നിതന്നെയാണെന്നു ഉറപ്പിച്ചു പറയാം. ഗണപതിഹോമം തന്നെ ഇതിന്റെ കൃത്യമായ ഉദാഹരണമാണ്. ഹോമം, വാസ്തവത്തില്‍ ഇഡാപിംഗളാനാഡികളിലൂടെ സാധനാ മാര്‍ഗത്തിലൂടെ നാം അനുവര്‍ത്തിക്കുന്ന മന്ത്രസ്പന്ദനങ്ങളെ സുഷുമ്‌നയിലേക്ക് കൊണ്ടുവരാനുപയോഗിക്കുന്ന ഉപാധിയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഫെയ്സ്ബുക്ക്/വാട്ട്സ്ആപ്പ് ഗ്രൂപ്പ്. മൂലാധാരം പൃഥ്വീതലത്തിലാണ് ഉള്ളത്. കുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിക്കുമ്പോള്‍ ശരീരത്തില്‍ മൂലാധാരചക്രത്തില്‍ കുണ്ഡലിനിയുടെ പ്രതീകമാണ് കാണാന്‍ സാധിക്കുക.
 
ഗണപതിയുടെ വാഹനം എലിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്രയും വലിയ ആകാരമുള്ള ഗണപതിക്ക് ഇത്ര ചെറിയ മൃഗം വാഹനമാകുമോ എന്ന് പലരും പരിഹസിച്ചുതള്ളുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഈ ഉപമാലങ്കാരത്തിനു പിന്നിലും വലിയൊരു ശാസ്ത്രീയതത്ത്വം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഗണപതി സാക്ഷാല്‍ അഗ്നിയാണെന്നു പറഞ്ഞുവല്ലോ. തൈത്തിരീയ ബ്രാഹ്മണത്തിലെ ഒരു പ്രസ്താവം വായിക്കുക.അഗ്നിര്‍ദേവേഭ്യോ നിലീയത ആഖുരൂപം കൃത്വാ പൃഥിവീം പ്രാവിശത്. (തൈത്തിരീയ ബ്രാഹ്മണം  അര്‍ഥം: അഗ്നി ദേവന്മാരുടെ അടുത്തുനിന്ന് അന്തര്‍ധാനം ചെയ്തു. എലിയുടെ രൂപം ധരിച്ച് ഭൂമിക്കടിയില്‍ പോയി ഒളിച്ചിരുന്നു.
സൃഷ്ടിയുടെ തുടക്കത്തില്‍ ഈ ഭൂമി ഉരുകിത്തിളച്ചുമറിയുന്ന വസ്തുവായിരുന്നുവല്ലോ. എന്നാല്‍ ക്രമേണ ഭൂമിയുടെ ഉപരിതലം തണുത്തുതുടങ്ങി. പുറമേയുള്ള ആ അഗ്നി ഭൂമിയ്ക്കടിയില്‍ ലാവരൂപേണ ഇപ്പോഴും തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ‘അഗ്നി’ എലിയെപ്പോലെ ഭൂമിക്കടിയില്‍പ്പോയി ഒളിച്ചിരുന്നുവെന്ന് ലാക്ഷണികമായി പറഞ്ഞതാണ്. ഇത് ആധിദൈവികമായ അര്‍ഥമാണ്. എന്നാല്‍ ആധ്യാത്മികമായി പൃഥ്വീതത്ത്വമാണ് എലി. മൂലാധാരസ്ഥിതമാണ് ഗണപതി. മൂലാധാരത്തിലെ ഗണപതിയുടെ വാഹനം ഭൂമിതത്ത്വവുമായി ബന്ധപ്പെട്ട എലിതന്നെയാകുന്നത് സ്വാഭാവികംതന്നെ. യജുര്‍വേദത്തില്‍ പറയുന്നതിങ്ങനെയാണ്. ‘ആഖുസ്‌തേ പശുഃ’ (3.37) അവന്റെ മൃഗം എലിയാണെന്നര്‍ഥം. ഇതു മാത്രമല്ല, ഗണപതിരൂപത്തില്‍ ഇനിയും അനേകം ആധ്യാത്മികതത്ത്വങ്ങള്‍ കാണാം.

 ഗണപതിയുടെ കൈയിലുള്ള പാശം ആശാപാശങ്ങളെ ബന്ധിക്കേണ്ടതിന്റെയും അങ്കുശം മദംപൊട്ടിയ ആനയപ്പോലെയുള്ള വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതിന്റെയും പ്രതീകമാകുമ്പോള്‍ ഒടിഞ്ഞകൊമ്പ് സുഖ-ദുഃഖ, നിന്ദാ-സ്തുതി, മാന-അപമാനദ്വന്ദ്വങ്ങളില്‍നിന്ന് മുക്തനാകേണ്ടതിന്റെയും മധുരമോദകമാകട്ടെ ഉപാസനയിലൂടെ ലഭ്യമാകുന്ന ആധ്യാത്മികമായ ആനന്ദത്തെയും പ്രതീകവത്കരിക്കുന്നു.

🍁🍁🍁🍁🍁🍁🍁

സർപ്പങ്ങളും, സർപ്പകാവുകളും y

സർപ്പങ്ങളും,  സർപ്പകാവുകളും
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




സർപ്പങ്ങൾ ഭക്ഷണത്തേക്കാൾ കൂടുതൽ അകത്താക്കുന്നത് വായുവിലെ വിഷമാണെന്ന് നമ്മുടെ മഹർഷിമാർ പറയുന്നു ,അതിനാൽ അവർ നാഗത്തിന് വായു ഭക്ഷകൻ എന്നും നാമകരണം ചെയ്തിരിക്കുന്നു ,എത്രയോ കിലോമീറ്ററുകൾ ക്കുള്ളിൽ ഉള്ള വായുവിലെ വിഷാംശത്തെ പുറ്റിനുള്ളിൽ ഇരിക്കുന്ന നാഗത്തിന് വലിച്ചെടുക്കാൻ സാധിക്കുന്നു ,അതായത് എവിടെയൊക്കെ വായുവിൽ മാലിന്യമുണ്ടോ അതെല്ലാം പാമ്പുകൾ വലിച്ചെടുക്കും ,വായു നല്ലപോലെ പുറത്തേക്ക് ചീറ്റാൻ കഴിയുന്ന പാമ്പിന് വയർ നിറയെ വായു സ്വീകരിക്കാനും അതിലുള്ള വിഷത്തെ വിഷഗ്രന്ഥിയിൽ സൂക്ഷിക്കുവാനും സാധിക്കുന്നു ,



ഇവ ചെയ്യുന്ന ഉപകാരം തിരിച്ചറിയാതെ കണ്ടമാത്രയിൽ അവയെ തല്ലിക്കൊല്ലുന്നു   മഞ്ഞ് കൂടുതലുള്ള സ്ഥലത്തെ വായു പെട്ടെന്ന് ദുഷിക്കില്ല ,അവിടം പാമ്പുകൾ കുറവാണ്, ദൈവം സൃഷ്ടിച്ച മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ഒരേ അവകാശമാണ് , അവരും ആയുസ്സു തീരും വരെ പ്രകൃതി സന്തുലനം നിലനിർത്തി ജീവിക്കട്ട , ജീവിക്കാനുള്ള അവകാശം ദൈവം അവർക്കും കൊടുത്തിട്ടുണ്ട് ' ഭൂമിയിലെ വിഷം പാമ്പുകൾ ശ്വസനത്തിലൂടെ സ്വീകരിച്ച് വിഷഗ്രന്ഥിയിൽ നിറക്കുന്നു ,


നാഗങ്ങൾ ഈ പ്രവൃത്തി ചെയ്തില്ലായിരുന്നുവെങ്കിൽ തീർച്ചയായും അന്തരീക്ഷം വിഷം കൊണ്ടു നിറയും ,അഴുക്കുകൾ കുമിഞ്ഞുകൂടിയാൽ തൈമസ് ഗ്ലാന്റുള്ള (നീലകണ്ഠം) നവജാത ശിശുവേണം ഇത് സ്വീകരിക്കാൻ ,
ഈ വിഷവാതകങ്ങൾ മനുഷ്യരിൽ ആർത്രൈറ്റിസ് ഉണ്ടാക്കുന്നവയാണ്  ,
സർപ്പക്കാവുകളുടെ അടുത്ത് താമസിക്കുന്നവർക്ക് ആർത്രൈറ്റിസ് വരാൻ സാദ്ധ്യത കുറവാണെന്ന് പറയപ്പെടുന്നു ,
 ഈ ജീവജാലങ്ങൾക്കെല്ലാം പരിശുദ്ധ മായ പ്രാണവായുവിനെതരുന്ന നാഗങ്ങളെ നമ്മൾ എത്ര കണ്ടാരാധിച്ചാലും അധികമാവില്ല ,
അവയുടെ വംശം നിലനിർത്താൻ അവരുടെ ശത്രുവല്ല നമ്മളൊക്കെ എന്നറിയിക്കാനായിരുന്നില്ലേ സർപ്പക്കാവുകളിൽ വിളക്കു വെച്ചാരാധിച്ചിരുന്നത് ,



ഏറ്റവും നല്ല ഇടിമിന്നലിൽ ചാലകമായി കാവുകളിലെ ചിതൽപ്പുറ്റുകൾ പ്രവൃത്തിക്കുകയും പ്രത്യേക തരം മിന്നലുകളിലെ വൈദ്യുത തരംഗങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് Dis charg ചെയ്യുമ്പോൾ ചിതലിന് ചിറകുകൾ മുളക്കുകയും ഉപയുക്തങ്ങളായ് പുതിയ ജനുസ്സുകൾ പരിണമിക്കുകയും ചെയ്യുന്നു ,
 പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങൾ കാവിന്റെ പരിസരത്ത് കാണപ്പെട്ടിരുന്നതായും കാവുകൾ ഇല്ലാതായാൽ പുതിയ ജനുസ്സുകൾ ഉണ്ടാവാനുള്ള സാദ്ധ്യത തന്നെ ഇല്ലാതാവുമെന്നൊക്കെയുള്ള അറിവുകൾ കാവുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഉള്ള പ്രചോദനമേകും ,  വിഷം കൂടുതൽ സ്വീകരിക്കുന്ന ശിശുവിനെ മരണം തേടി എത്തുന്നു,



 ഈ സത്യമെല്ലാമറിയുന്ന ഭാരതമുനിമാർ നമ്മളോടും ലോകത്തോടും പറഞ്ഞു ,നിങ്ങൾ വീടിനടുത്ത് കാവുകൾ വെച്ചുപിടിപ്പിക്കുക ,നാഗങ്ങൾ അവിടെ ജീവിക്കട്ടെ അവയെ ഈശ്വരനായി കണ്ടാരാധിക്കുക ,
വൃക്ഷത്തെ നശിപ്പിക്കാതിരിക്കുക പൂർവികർ നാടിന്റെ നന്മക്കായ് ഉണ്ടാക്കിയതാണ് "സർപ്പക്കാവുകൾ "
എന്ന് എപ്പോഴും ഓർക്കുക.