Friday, September 20, 2019

ടിപ്പു നടത്തിയ വംശഹത്യയുടെ മറക്കപ്പെട്ട കേരള ചരിത്രം.

ബ്രിട്ടീഷ് ആർക്കിയോളജിക്കൽ മ്യൂസിയത്തിലെ  ടിപ്പു സുൽത്താന്റെ ഒറിജിനൽ ചിത്രം : .....




ഈ മനുഷ്യനെ ആണ് കട്ട മീശ ഒക്കെ വച്ച് പുട്ടിയിട്ട് സുന്ദരനാക്കി പുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് :അനേകം ദേശീയ പൈതൃകങ്ങൾ തകർത്തിട്ടുള്ള :വൈദേശിക പരിശയായ ഈ മനുഷ്യന്റെ ചരിത്രം ദേശീയ ബോധമുള്ള ഒരാളും തെറ്റായി പഠിക്കരുത് :ആരെയും പഠിപ്പിക്കരുത് '... വൈദേശിക അക്രമിയുടെ ഗണത്തിൽ മാത്രമേ ഇയാളെ വിലയിരുത്താവു '' ''THE UNTOLD HISTORY OF TIPU SULTAN's  GENOCIDE IN KERALA

ടിപ്പു നടത്തിയ വംശഹത്യയുടെ മറക്കപ്പെട്ട കേരള ചരിത്രം.

 സാമ്പത്തികമായും   സൈനികമായും മുന്നിട്ടു നിൽക്കുന്നവരെയാണ് ടിപ്പു വകവരുത്തിയത് അതിൽ പ്രധാനം നായർ,  സുറിയാനി ക്രിസ്ത്യാനികൾ, ബ്രാഹ്മണർ, തീയ്യർ തുടങ്ങിയവരുമാണ്. ബ്രാഹ്മണരും സുറിയാനി ക്രിസ്ത്യാനികളും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും  നായർ, തീയ്യർ എന്നിവർ സൈനികമായി മുന്നോക്കം നിൽക്കുന്നവരുമായിരുന്നു. ടിപ്പു തീയ്യ സമുദായക്കാരിയായ  ഉണ്ണിയാർച്ചയുടെ കുടുംബത്തോട്   ചെയ്ത ക്രൂരത ചില്ലറയല്ല.

കണ്ണൂര്‍ ജില്ലയില്‍ 'മണത്തണ' എന്ന ഒരു സ്ഥലമുണ്ട്. പുരാതന ക്ഷേത്ര നഗരിയായിരുന്നു ഇത്. 50ലധികം ക്ഷേത്രങ്ങള്‍ നിലകൊണ്ട ഒരു നഗരം. അത് ടിപ്പു തകര്‍ത്തു തരിപ്പണമാക്കി. വിഗ്രഹങ്ങള്‍ എല്ലാം കിണറുകളിലും മറ്റും തള്ളിയത് ചരിത്രം. ഇന്നും തകര്‍ന്നു കിടക്കുന്ന, കൊട്ടിയൂര്‍ മഹാ ക്ഷേത്രത്തിന്റെ അമൂല്യ വസ്തുക്കളും  സ്വര്‍ണ്ണവും തങ്കവും സൂക്ഷിച്ചിരുന്ന, മണത്തണ കരിമ്പന ഗോപുരത്തിന്റെ നശിപ്പിച്ച പഴയ കെട്ടിടം അവിടെ ചെന്നാൽ ആർക്കും  കാണാം. എല്ലാം ടിപ്പുവിന്റെ സംഭാവനയായിരുന്നു. ആ ക്ഷേത്ര നഗരിയേയും അവിടുത്തെ  ജനങ്ങളേയും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുകയായിരുന്നു ചെയ്തത് എന്ന് ചരിത്രം പറയുന്നു.
ടിപ്പു വരുന്നതിനു മുമ്പുള്ള മലബാറിലെ  മുസ്ലീം ജനസംഖ്യ പത്തു ശതമാനത്തിനു താഴെ ആയിരുന്നു. അവിടെ നായന്‍മാരുടെ നേതൃത്വത്തിലുള്ള നാട്ടു രാജ്യങ്ങളാണ്  ഉണ്ടായിരുന്നത്. ഇരുപതുശതമാനത്തോളം വരുന്ന സുറിയാനി ക്രിസ്ത്യാനികളും  അതിന്റെ അടുത്ത ശതമാനം  ബ്രാഹമണന്‍മാരുമുണ്ടായിരുന്നു. എന്നാല്‍ ടിപ്പുവിന്റെ പടയോട്ടം കഴിഞ്ഞതോടെ മലബാർ  മേഖലയില്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമായി. ഒന്നുകില്‍ അവര്‍ കാടുകളിലേക്കു പലായനം ചെയ്തു അല്ലെങ്കില്‍ അവര്‍ വധിക്കപ്പെട്ടു. മുസ്ലീം മതത്തിലേക്കു മതം മാറിയ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രം ജീവിക്കാന്‍ അനുവദിച്ചു.

ചരിത്ര വസ്തുതകള്‍ ആര്‍ക്കും വളച്ചൊടിക്കാന്‍ കഴിയില്ല എന്ന  അദ്ദേഹത്തിന്റെ വരികള്‍ തന്നെ അദ്ദേഹത്തിന്റെ  ചെയ്തികള്‍ക്കു സാക്ഷ്യം വഹിക്കുന്നു. 1790 ജനുവരി 18-ആം തിയ്യതി കുറിച്ചു സയ്യദ് അബ്ദുല്‍ ദുലായ്ക്കു എഴുതിയ കത്തില്‍ ടിപ്പു ഇങ്ങനെ എഴുതി വെയ്ക്കുന്നു.

"അള്ളാഹുവിന്റേയും പ്രവാചകനായ മുഹമ്മദ് നബിയുടേയും അനുഗ്രഹത്താല്‍ കോഴിക്കോട്ടെ ഒരു വിധം എല്ലാ ഹിന്ദുക്കളേയും ഇസ്ലാമിലേക്കു മതം മാറ്റാന്‍ എനിക്കു കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള ചിലര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അവര്‍ക്കെതിരേയും നമ്മള്‍ ജിഹാദ് ചെയ്യേണ്ടതുണ്ട് ".

അതിന്റെ പിറ്റേദിവസം ബദ്രൂസ് സല്‍മാന് എഴുതിയ കത്ത് ഇങ്ങനെയാണ് -

"എനിക്കു മലബാറില്‍ മികച്ച വിജയമുണ്ടായി. നാലു ലക്ഷം ഹിന്ദുക്കളെ ഇല്‌സാമിലേക്കു മതം മാറ്റി. ഞാന്‍ രാമന്‍ നായര്‍  (തിരുവിതാം കൂര്‍ മഹാരാജാവ് ) ക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുകയാണ്".

പോര്‍ച്ചു ഗീസ് ചരിത്രകാരനും സഞ്ചാരിയുമായ ഫാദര്‍ ബര  ത്തലോമിയ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.

"മുപ്പതിനായിരം പേരടങ്ങുന്ന കിരാതന്‍മാരായിരുന്നു ടിപ്പുവിന്റെ പട്ടാളം. കണ്ണില്‍ കണ്ട ആളുകളെയെല്ലാം അവര്‍ തലയറുത്തു കൊന്നു കൊണ്ടിരിക്കുന്നു. ഫ്രഞ്ചു കമാന്ററായ ലില്ലിയുടെ നേതൃത്വത്തില്‍ പീരങ്കിപ്പട ഒരു വിധം എല്ലാ സ്തീകളേയും പുരുഷന്‍മാരേയും തൂക്കിക്കൊന്നു. ആദ്യം അമ്മയെ തൂക്കുന്നു. അതിനോടൊപ്പം തന്നെ അവരുടെ കുട്ടികളേയും അമ്മയുടെ കഴുത്തില്‍ കെട്ടിയിടുന്നു. കിസ്ത്യാനികളേയും ഹിന്ദുക്കളേയും ആനയുടെ കാലില്‍ കെട്ടിയിടുന്നു. ആന അവരെ  ചവിട്ടി  ചതച്ചരയ്ക്കുന്നു. അമ്പലങ്ങളും  പള്ളികളും  തീവെച്ചു നശിപ്പിച്ചു. പല വിഗ്രഹങ്ങളുടെ  മേലും  മല മൂത്ര വിസ്സര്‍ജ്ജനം നടത്തി അശുദ്ധമാക്കി. ഇസ്ലാം മതത്തില്‍ വിശ്വസിക്കാത്തവരെ അപ്പോള്‍ തന്നെ തൂക്കിക്കൊന്നു. അവിടെ നിന്നു രക്ഷപ്പെട്ട ചില ക്രിസ്ത്യാനികള്‍ പറഞ്ഞ കാര്യമാണിത്". ഫാദര്‍ ബര്‍ത്തലോമിയ കൂട്ടിച്ചേര്‍ക്കുന്നു. "പലരും ടിപ്പുവില്‍ നിന്നു രക്ഷപ്പെടാന്‍ വരാപ്പുഴയിലേക്കു പലായനം ചെയ്തിരുന്നു". ഫാദര്‍ ബര്‍ത്തലോമിയ അപ്പോള്‍ വരാപ്പുഴയിലായിരുന്നു. കര്‍മ്മലീത്ത മിഷനറി ആസ്ഥാനം അന്നു വരാപ്പുഴ ആയിരുന്നു.

യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുന്ന നായന്‍മാരെ നിര്‍ബന്ധിച്ചു പരിച്ഛേദനം ( സുന്നത്ത് )കഴിപ്പിക്കാന്‍ ടിപ്പു നല്‍കുന്ന ഉത്തരവുകളും ഭീകരമാണ്. അവരെ നിര്‍ബന്ധിച്ചു ബീഫ് തീറ്റിപ്പിച്ചു. ഇന്ന് ഇതെല്ലാം  ചരിത്രത്തിന്റെ ഭാഗമാണ് . ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ചരിത്ര രേഖകളെല്ലാം ടിപ്പു നശിപ്പിച്ചു.  പശുവിനെ കൊന്ന്  അതിന്റെ കുടല്‍ മാല, തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തി അശുദ്ധമാക്കി. തൃശ്ശൂരിനടുത്ത് ഒല്ലൂര്‍ പള്ളിക്കു നേരെ പീരങ്കി ആക്രമണം നടത്തി. ഗുരുവായൂരമ്പലത്തിലെ വിഗ്രഹം അമ്പലപുഴയിലേക്കു മാറ്റേണ്ടിവന്നു. ഗുരവായൂര്‍ ക്ഷേത്രം ആക്രമിക്കാതിരിക്കാന്‍ കോടിക്കണക്കിനു രൂപ ടിപ്പുവിന്റെ പടത്തലവന്‍മാര്‍ക്കു കൈക്കൂലി കൊടുക്കേണ്ടി വന്നു. ഇതിന്റെ തുർച്ചയാണ് താഴെ പറയുന്ന വസ്തുതകൾ.

എന്തു കൊണ്ട് നായ൯മാ൪ വീട്ടിലെ പട്ടികൾക്ക് "ടിപ്പു"  എന്ന് പേരിടുന്നു?

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ 'വംശ ഹത്യ'യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്. ഹിറ്റ്ലർ, ജൂതരോട് പെരുമാറിയത്  ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം. ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ, മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു. കണ്ണ് ചൂഴ്ന്നെടുത്തു വികൃതമാക്കി. ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല. കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌.

1790 ജനുവരി 19-ആം തിയ്യതി, ബേക്കൽ ഗവർണർ  ബുദ്രൂസ് ഖാന് മൈസൂർ  യുദ്ധ പ്രഭുവും കൊടും  കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്,  "മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു. ബാക്കിയുള്ളവരേയും അതേ  മാർഗത്തിൽ കൊണ്ടുവരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ 'ആ ശപിക്കപ്പെട്ട രാമൻ നായരെ'യും അയാളുടെ പ്രജകളെയും  ഇസ്ലാമിലേക്ക് ചേർക്കുന്നതോർത്ത് എന്റെ മനസ്സ് അതിയായി സന്തോഷിക്കുന്നു.അത് കൊണ്ട് തന്നെ നാം ശ്രീരംഗ പട്ടണത്തിലേക്കുള്ള മടക്ക യാത്ര പോലും മാറ്റി വെച്ചിരിക്കുന്നു".

1788 ഇൽ കോഴിക്കോട്ടെ ഗവർണർ, ഷേർ ഖാന്  ജിഹാദിനുള്ള ആഹ്വാനം അയാൾ കൊടുത്തിരുന്നു.
ആയിരക്കണക്കിന് നായന്മാരെ, താല്ക്കാലിക ക്യാമ്പുകളിൽ നിര നിരയായി നിർത്തി, സുന്നത്ത്  നടത്തുകയും ലിംഗാഗ്രത്തിൽ നിന്നും ചോര ഇറ്റിറ്റു വീഴുന്ന അവരെ പശുവിറച്ചി വേവിച്ചു ഭക്ഷണം വിതരണം ചെയ്യുന്ന വരികളിൽ വീണ്ടും നിര നിരയായി നിർ ത്തിയിരുന്ന കാഴ്ചകൾ ഇന്ന് ഐ എസ് ഐ എസ്, ചെയ്യുന്നത് പോലെ ഫേസ് ബുക്കിൽ ഇട്ട് സന്തോഷിക്കാൻ പറ്റാത്തവർ, ഇവിടെയുണ്ട്....

ടിപ്പുവിന് വേണ്ടി മലബാറിൽ ഒറ്റുകാരുടെ നേതൃ സ്ഥാനത്ത് കണ്ണൂരിലെ അറക്കൽ ബീവിയും കുടുംബവുമായിരുന്നു. ബീവിയുടെ മകളെ ടിപ്പുവിന്റെ ഒമ്പതാമത്തെ മകൻ ഗിയാസുദ്ദീൻ വിവാഹം കഴിച്ച്‌  ആ ബന്ധം ദൃഢമാക്കി . പടയോട്ടത്തിലെ ചോരക്കാഴ്ചകൾ വിവരിച്ചു, അയാൾ ഭാര്യാമാതാവ് അറക്കൽ ബീവിക്കയച്ച കത്ത് - 'ടിപ്പുവിന്റെ ദേശപ്രേമം' . ചിത്രീകരിക്കുന്ന സിനിമയിൽ ഉൾപ്പെടുത്താൻ  മറക്കരുത്. അതിങ്ങനെയായിരുന്നു.
''പടയോട്ടം കടന്നു പോകുന്ന വഴിയിൽ, അംഗഭംഗം വന്ന ശവങ്ങൾ ചിതറിക്കിടന്നിരുന്നു. അമ്മമാർ മരിച്ചു പോയതറിയാതെ മുലകളിൽ വലിച്ചു കുടിക്കുന്ന ശിശുവിനെ കണ്ടു ഞാൻ തല കറങ്ങി വീണു.''  ഈ സീൻ ചിത്രീകരിക്കുമ്പോൾ മലയാളി ബുദ്ധിജീവിയും ഇടതു ചിന്തകനും സംവിധായകനുമായ ആഷിക് അബുവിന്റെ ബീവിയും പഴയ നടിയുമായ ലൗ ജിഹാദുകാരിയുടെ ഉപദേശം കർണാടക സംവിധായകന് ഉപകരിച്ചേക്കും.

1766 മുതൽ 1799 ൽ മരിക്കുന്നത് വരെയുള്ള ഭരണത്തിൽ, എട്ടര വർഷവും ടിപ്പു  ഇവിടെ തന്നെയായിരുന്നു. ഈ ക്രൂരകൃത്യങ്ങൾക്ക് നേരിട്ട് നേതൃത്വം നല്കി. 2800ൽ അധികം ക്ഷേത്രങ്ങളെ  കൊള്ളയടിച്ചു. പലതും അടിത്തറ വരെ ആനകളെക്കൊണ്ട് തകർത്തു. ശൂരന്മാരായ അവരുടെ നായകന്മാരുടെ കാലുകൾ ആനകളെ കൊണ്ട് വലിച്ചു കീറിച്ചു....
നായർ സമുദായത്തെ ഏറ്റവും താഴ്ന്ന ജാതിയാക്കി പ്രഖ്യാപിച്ചു കല്പന പുറപ്പെടുവിച്ചു. ''ആരെങ്കിലും വാളുമായി പോകുന്ന, ഒരു നായരെ  കൊന്നാൽ കുറ്റമാകില്ല'' എന്ന് നിയമമുണ്ടാക്കി.
മുഹമ്മദ്‌ ഗസ്‌നിയും, ഘോറിയും ഇയാളേ ക്കാൾ എത്രയോ മര്യാദക്കാരും നല്ലവരുമായിരുന്നു.
കോഴിക്കോടിന്റെ പേര്  'ഇസ്ലാമബാദ്' എന്നാക്കി. തന്റെ പുതിയ രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി, 'ഫറൂക്കബാദ്' (ഇന്നത്തെ ഫറോഖ് ) സ്ഥാപിച്ചു.
ഒടുവിൽ 1790 ൽ, നായർ പട്ടാളവുമായുള്ള യുദ്ധത്തിൽ ടിപ്പുവിന്റെ കാലൊടിഞ്ഞു. ബാക്കി ജീവിതം വികലാംഗനായി കഴിയേണ്ടി വന്നു.
അടുത്ത വർഷം വീണ്ടും നായർ പട്ടാളവുമായുള്ള അവസാന യുദ്ധത്തിൽ ആലുവയിൽ നിന്നും ടിപ്പു തോറ്റോടി. അന്ന് വീണു പോയ 'വാൾ' ആണ് യൂ ബീ ഗ്രൂപ്പിന്റെ വിജയ്‌ മല്ല്യ ലണ്ടനിൽ നിന്നും ഈയിടെ ലേലത്തിൽ പിടിച്ചത്. അതോടെ വിജയ് മല്യയുടെയും അദ്ദേഹത്തിന്റെ  വ്യവസായ ഗ്രൂപ്പിന്റെയും അവസ്ഥയും അധോഗതിയിലായി.

ആ വാൾ തിരുവിതാംകൂർ  സേനാധിപൻ രാജാ കേശവദാസ് , അന്നത്തെ രാജാവ്‌ കാർത്തിക തിരുനാൾ രാമവർമക്കും (ധർമ്മ രാജാക്കും),  'വൈപ്പിന് കോട്ടയിൽ' ഉണ്ടായിരുന്ന ബ്രിട്ടീഷ്‌ സേനാനായകനും സമ്മാനിച്ചതായിരുന്നു. ആ 'ധർമരാജ കാർത്തിക തിരുനാളി' നെയാണ്, ടിപ്പു കത്തുകളിൽ 'രാമൻ നായർ' എന്ന് എഴുതിക്കാണുന്നത്.
ടിപ്പുവിന്റെ വീരകഥകൾ ചിത്രീകരിക്കുവാൻ തയ്യാറെടുക്കുന്ന സിനിമാക്കാർ അറിയണം,  'ടിപ്പു ദേശാഭിമാനി' കേരളത്തിൽ ഒരു യുദ്ധവും ബ്രിട്ടീഷുകാരോടല്ല, നായർ പട്ടാളത്തോട് മാത്രമായിരുന്നു ചെയ്തത്. പരസ്പരം സഹായിക്കാൻ കരാറുണ്ടായിരുന്നെങ്കിലും ബ്രിട്ടീഷുകാർ സഹായിക്കാതിരുന്നത് , അന്നത്തെ മദ്രാസ്‌ ഗവർണറെ കൈക്കൂലി കൊടുത്തു ടിപ്പു സ്വാധീനിച്ചതായിരുന്നു. കൈക്കൂലി കുറ്റത്തിന് അയാളെ പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി നാടുകടത്തി.
'ഹോളോകാസ്റ്റ് ' എന്നത് ജൂതൻ അനുഭവിച്ചത് മാത്രമല്ല, അതിനേക്കാൾ കൊടും ക്രൂരതയാണ് ഇവിടെ നായർ അനുഭവിച്ച വംശീയ പീഡനങ്ങൾ...
ഇത് പോലെത്തന്നെ അതിക്രൂര പീഡനങ്ങൾ ആണ്   'കത്തോലിക്കാ പോർത്തുഗൽ' ഫ്രാൻസിസ് സേവ്യറിന്റെ നിർബന്ധം മൂലം അന്ന് പോർത്തുഗീസ് ഗവർണറുടെ ചുമതലയുണ്ടായിരുന്ന ഗോവൻ ആർച്ചു ബിഷപ്പിന്റെ കൽപ്പന പ്രകാരം ,156 വർഷം നീണ്ട ജിഹാദിന് തുല്യമായ ''ഇൻക്വിസിഷൻ'', കാലത്ത് കേരളത്തിൽ നായർ സമുദായത്തോട് ചെയ്തത്. ഇക്കാലത്തു നടന്ന പരവരുടെയും മറ്റു കീഴാളരുടെയും നിർബന്ധ മത പരിവർത്തനത്തിന്റെ ഇരകളാണ് ഇന്നത്തെ ലത്തീൻ കത്തോലിക്കർ
.
പടയോട്ടക്കാലത്തു ടിപ്പുവിന്റെ കിങ്കരന്മാർ അന്ന് കഴുത്തിൽ വാൾ ചൂണ്ടി കൂട്ടം കൂട്ടമായി  'സമൂഹ ചേദനാചാര' പ്രകാരം ലിംഗാഗ്രത്തിൽ നിന്നും ചോര ഇറ്റിറ്റു വീഴുമ്പോഴും, ആട്ടി തെളിയിക്കപ്പെട്ട്  നിർബന്ധമായി  പശു മാംസം തിന്നുന്നവരുടെ വരികളിൽ നിർത്തി കൂടെ ചേർത്തു. ഇസ്ലാമിൽ ചേർത്തവരുടെ പിൻ തലമുറക്കാരാണ് ഇന്ന്  'ഇരകളാണേ', എന്ന് വേഷം മാറി 'വേട്ടക്കാരായി' ,വരുന്നതിൽ ചിലർ.
ചരിത്രത്തിൽ ഇതിനൊന്നും അധികം പഴക്കമില്ലാതിരുന്നിട്ടും , ഈ സത്യങ്ങൾ ആരാണ് പാഠപുസ്തകങ്ങളിൽ നിന്ന് മറച്ചു വെക്കുന്നത് ?
എന്താണ് അതിന്റെ രഹസ്യ അജണ്ട ?

ഇതൊക്കെയറിയാൻ ടിപ്പുവിന്റെ പടയോട്ട ഭൂമികളിലെ വീടുകളിൽ ഇന്നും, ഒരു നായക്കുട്ടിയെ കെട്ടിയിട്ടു വളർത്തുമ്പോൾ ആദ്യം വിളിക്കുന്ന പേര് എന്താണെന്നു ശ്രദ്ധിച്ചാൽ മതി. ടിപ്പു എന്നു നായ്ക്കൾക്കു പേരുള്ള പ്രദേശം വേറെ എവിടെയും കാണില്ല.
ഇന്ന്  മലപ്പുറം എന്നറിയപ്പെടുന്ന ഏറനാട്ടിലും വള്ളുവനാട്ടിലും വന്നേരി നാട്ടിലും ആകെ നായർ ജനസംഖ്യ 1.06% ആയി ചുരുക്കിയ കഥകൾ നിങ്ങൾ അറിയണം. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് തീയ്യരുടെ ശതമാനവും ഇവിടെ വളരെ കുറവാണ് ഒരുകാലത്ത് തീയ്യർക്ക് വളരെയധികം കളരികൾ ഉണ്ടായിരുന്നു. അതെല്ലാം നശിപ്പിച്ചു അവരെ ക്രൂരമായി പീഡിപ്പിച്ചതും ടിപ്പു  തന്നെ.

ഇതെല്ലാം മലയാളികള്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്. അതിനാൽ ടിപ്പുവിനെ വീണ്ടും നായകനാക്കി മലയാളി മനസ്സില്‍ വീണ്ടും കനല്‍ കോരിയിടരുത്. ടിപ്പുവിന്റെ ധീരകൃത്യങ്ങള്‍ വിവരിക്കാന്‍ ഒരു ലേഖനത്തിനോ ഒരു പുസ്തകത്തിനോ കഴിയില്ല. അതെല്ലാം വേണ്ട വിധത്തില്‍ എഴുതപ്പെട്ടിരുന്നെങ്കില്‍ ജര്‍മ്മനിയിലെ ഹിറ്റ്ലര്‍ എത്രയോ പുറകിലാകുമായിരുന്നു.


No comments:

Post a Comment