Monday, September 30, 2019

ശാരദാ പീഠം' അല്ലെങ്കില്‍ സര്‍വജ്ഞ പീഠം

'ശാരദാ പീഠം' അല്ലെങ്കില്‍ സര്‍വജ്ഞ പീഠം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

കാശ്മീരിന്റെ കുലദേവതയായ ശാരദാ ദേവീ...








2000 വര്‍ഷത്തിലധികം പഴക്കമുള്ള 'ശാരദാ പീഠം' അല്ലെങ്കില്‍ സര്‍വജ്ഞപീഠം ശേഷിപ്പുകള്‍ ഉള്ളത് പാക് അധീന കശ്മീരില്‍[ആസാദ് കാശ്മീര്‍] ആണ്.ഇപ്പോഴും അവിടത്തെ ടൌണിന് 'ശാര്‍ദാ'എന്നാണു പേര്.പ്രകൃതി മനോഹരമായ നീലം വാലിയില്‍ ആണ് ഈ ശേഷിപ്പുകള്‍. കാശ്മീര്‍ ശൈലിയില്‍ ഉള്ള അതി മനോഹരമായ ഒരു ക്ഷേത്രം ആയിരുന്നു ഇത്.

"നമസ്തേ ശാരദാ ദേവി കാശ്മീരപുരവാസിനീ
ത്വാമഹം പ്രാര്‍ത്ഥയേ നിത്യം വിദ്യാ ദാനം ച ദേഹി മേ"-

എന്ന വന്ദനാ ശ്ലോകം ചൊല്ലിയാണ് പഴയ കശ്മീരികള്‍ ദിവസം ആരംഭിച്ചിരുന്നത്.

1148 കാലങ്ങളില്‍ കഷ്മീരിയായ മഹാകവി കല്‍ഹണന്‍ തന്‍റെ രചനകളില്‍ ശാരദാ ക്ഷേത്രത്തിനെയും അവിടത്തെ ഭൂമിശാസ്ത്രത്തെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്.പൗരാണിക കാലത്ത് വിവിധങ്ങളായ ഭാരതീയ ദര്‍ശനങ്ങളുടെ പഠനകേന്ദ്രം കൂടിയായിരുന്നു ഇത്.മഹര്‍ഷി ശാണ്ഡില്ല്യന്‍ ഈ ക്ഷേത്രത്തിനടുത്തുള്ള ശാരദാ വനത്തില്‍ ധ്യാനനിരതനായി ഇരിക്കാറുണ്ടായിരുന്നു. ഇതിനടുത്താണ് അമര്‍കുണ്ട് തടാകം.ആദി ശങ്കരാചാര്യരുടെ 'പ്രപഞ്ചസാരം' തുടങ്ങുന്നത് ശാരദാദേവിയെ സ്തുതിച്ചു കൊണ്ടാണ്.1130 ല്‍ പ്രസിദ്ധനായ മുസ്ലീം ചരിത്രകാരന്‍ അല്‍ ബരൂനി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.ഇവിടെ ശാരദാ ദേവിയുടെ തടിയില്‍ തീര്‍ത്ത വിഗ്രഹം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ രേഖകളില്‍ പരാമര്‍ശിക്കുന്നു കൂടാതെ ഈ ക്ഷേത്രത്തെ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള മുള്‍ട്ടാന്‍ സൂര്യ ക്ഷേത്രത്തോടും[ഇപ്പൊ അവശിഷ്ടം മാത്രം] താനേശ്വറിലെ വിഷ്ണു ചക്ര സ്വാമി ക്ഷേത്രത്തോടും സോമനാഥ ക്ഷേത്രത്തോടും താരതമ്യപ്പെടുത്തുന്നുമുണ്ട്.പൌരാണിക ഭാരതത്തില്‍ വളരെ പ്രസിദ്ധമായ് സംസ്കൃത സര്‍വകലാശാല കൂടിയായിരുന്നു ശാരദാപീഠം.

16 നൂറ്റാണ്ടില്‍ അക്ബര്‍ ചക്രവര്‍ത്തി ഡല്‍ഹി ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ സദസ്സിലെ നവരത്നങ്ങളില്‍ ഒരാളായ അബുല്‍ ഫസല്‍ ശാരദ ദേവീ ക്ഷേത്രത്തെയും ഈ ക്ഷേത്രത്തോടു ചേര്‍ന്ന മധുമതി നദി[ഇപ്പോള്‍ നീലം നദി] യെയും ഭൂമിശാസ്ത്രപരമായ് പ്രത്യേകതയേയും പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.14 നൂറ്റാണ്ടില്‍ ആണ് ഈ ക്ഷേത്രം ആദ്യം ആക്രമണം നേരിടുന്നത്.പിന്നെ തകര്‍ച്ച നേരിട്ട് തുടങ്ങി.പത്തൊമ്പതാം നൂറ്റാണ്ടില്‍ ഡോഗ്ര രാജവംശം ആണ് ഈ ക്ഷേത്ര ശേഷിപ്പ് കണ്ടെത്തിയത്.

പൌരാണിക ഭാരതത്തില്‍ നിരവധി സാഹിത്യ ദര്‍ശന ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് കശ്മീരില്‍ ആണ്.ലളിതാദിത്യ മഹാ രാജാവിന്‍റെ കാലം കശ്മീരിനെ സംബന്ധിച്ചു സുവര്‍ണകാലം ആയിരുന്നു[എട്ടാം നൂറ്റാണ്ടു]. ചൈനീസ് സഞ്ചാരി ഹ്വാന്‍സാങ്ങ് ഭാരത സന്ദര്‍ശന വേളയില്‍ കശ്മീരില്‍ താമസിക്കുകയും ഇവിടെ നിന്ന് ഭാരതീയ ദര്‍ശന ശാസ്ത്ര സാഹിത്യ പഠനം നടത്തുകയും ചൈനീസ് ഭാഷയിലേക്ക് ധാരാളം വിവര്‍ത്തനം ചെയ്തു കൊണ്ട് പോകുകയും ചെയ്തു.തമിഴ് വൈഷ്ണവാചാര്യന്‍ രാമാനുജന്‍ തന്‍റെ 'ശ്രീഭാഷ്യം'രചനക്കുള്ള റഫറന്‍സ് ഇവിടെ നിന്നാണ് നടത്തിയത് എന്ന് ചരിത്ര രേഖകള്‍.

ആദിശങ്കരാചാര്യര്‍-സര്‍വജ്ഞപീഠ ലബ്ധി.
ആദി ശങ്കരൻ കാശ്മീരിലെ സർവജ്ഞപീഠം (ഇപ്പോൾ പാക്‌ അധിനിവേശ കാശ്മീരിൽ) സന്ദർശിച്ചു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുര വാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തി ഇയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌

കാശ്മീരിൽ സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ കൈയ്യേറിയെടുത്ത പ്രദേശങ്ങൾ ഉൾപ്പെട്ട പാക്കധീനകാശ്മീരിൽ ഏകദേശം 20 കി.മി ഉള്ളിലായി ശ്രീശാരദാപീഠം സ്ഥിതിചെയ്യുന്നു. പാകിസ്ഥാൻ കൈയ്യേറിയെടുത്ത കാലത്തുതുടങ്ങി ശാരദാപീഠത്തിന്റെ നാശം. കാശ്മീരത്തിന്റെ ഗതിവിഗതികൾ നിർണ്ണയിച്ചിരുന്ന കാശ്മീരികളുടെ കുലദേവതാസ്ഥാനം.. സ്വാതന്ത്ര്യം എന്ന മരീചികയിൽപ്പെട്ട് അതിർത്തിക്കിപ്പുറത്ത് കാശ്മീരി ഹിന്ദുക്കളും അതിർത്തിക്കപ്പുറത്ത് അവരുടെ നിലനിൽപ്പിന്റെ ആധാരശിലയായ ദേവതാസ്ഥാനവും..

മതം മാത്രം തിന്ന്കൊഴുത്തവർ തങ്ങളുടെ സിദ്ധപീഠത്തിന്റെ അടിവേര് തോണ്ടുന്നത് നിസ്സഹായരായി അതിർത്തിക്ക് ഇപ്പുറത്തുനിന്ന് കണ്ടുനിൽക്കാൻ മാത്രമേ അവർക്കായുള്ളൂ.. ശാരദാപീഠത്തിന്റെ പതനം തുടങ്ങിയതോടെ തുടങ്ങി കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതകാലം. കല്ലിന്മേൽ കല്ല് ശേഷിക്കാതെ ശാരദാപീഠത്തിന്റെ പതനം പൂർത്തിയായതോടെ 1990 ജനുവരി 19ന് നിരന്തരമായി കരുതിക്കൂട്ടിചെയ്തു കൊണ്ടിരുന്ന തുടർച്ചയായുള്ള അക്രമസംഭവങ്ങളുടെ അവസാനപാദമായി കാശ്മീർ താഴ്വരയിലുള്ള ഭൂരിഭാഗം കാശ്മീരി പണ്ഡിറ്റുകളേയും മതവാദികൾ കൊന്നുതള്ളി.. അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളേയും ബലാത്സംഗം ചെയ്തു പൊതുനിരത്തുകളിൽ തള്ളി. ബാക്കിയായവർ പലായനം ചെയ്തു അഥവാ ചെയ്യിച്ചു..

ശാരദാപീഠത്തിന്റെ തകർച്ചയും പണ്ഡിറ്റുകളുടെ തകർച്ചയും കൂട്ടക്കുരുതിയും പലായനവും സമാന്തരരേഖകൾ വരച്ചതുപോലെ ഒരേപോലെസംഭവിച്ചവയാണ്.
ഇന്നും ശാരദാപീഠം തകർന്നുകിടക്കുന്നു..  പണ്ഡിറ്റുകൾ ശാരദാപീഠത്തിന്റെതിന് തുല്യമായ അവസ്ഥയിൽ ഡൽഹിയുടേയും ഹരിയാനയുടേയും തെരുവുകളിലും...

No comments:

Post a Comment