Tuesday, September 3, 2019

ഓർമയിലെ ഓണം

ഓർമയിലെ ഓണം
🌺🌺🌺🌺🌺🌺🌺🌺








ഓണം അത്‌ മലയാളുകൾക്ക്‌ ഒരു വികാരമാണു ഏത്‌ നാട്ടിൽ പോയാലും ഓണം ആഘോഷിക്കാത്ത മലയാളി ഉണ്ടാവില്ല ' കാണം വിറ്റും ഓണം ഉണ്ണണം എന്നല്ലെ ചൊല്ല് '



മലയാളികളുടെ പാരമ്പര്യത്തനിമയുടെ പ്രതീകമാണ് ഓണം. ലോകത്തിന്റെ ഏത് കോണിലായിരുന്നാലും എന്ത് ദുഖ സ്മൃതികളിലായിരുന്നാലും എത്ര മറക്കാന്‍ ശ്രമിച്ചാലും മായാതെ ഒളിമങ്ങാതെ മനസിന്റെ ഏതോ ഒരു കോണില്‍ എന്നും ആ പ്രതീകം നിലനില്‍ക്കുന്നു. അത്രയ്ക്കുമാണ് മലയാളത്തിന്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന ഈ ആഘോഷവുമായി നമുക്കുള്ള ആത്മബന്ധം. ഇന്ന് ആ ഓണം നഷ്ടബോധങ്ങളുടെ ഒരു പ്രതീകമായി മാറിയിരിക്കുന്നു.


 ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നഷ്ടപ്പെടലിന്റെ ഓര്‍ത്തെടുപ്പ് കൂടിയാണ് ഇപ്പോള്‍. പഴയകാല ഓണത്തിന്റെ നൈര്‍മല്യം എവിടൊക്കെയോ മലയാളികള്‍ക്ക് കൈമോശം വന്നിരിക്കുന്നു.
ഇന്ന് ഓണാഘോഷങ്ങൾക്ക്‌ പഴയ നിറങ്ങൾ ഇല്ലാ എല്ലാം ന്യൂജനയപ്പോൾ ഓണവും ന്യൂജനായി .


ഓണത്തിനു പൂകളം അതൊരു പ്രധാന ഘടകമാണു എന്റെ ഓർമ്മകളിൽ എന്റെ കലാലയത്തിലെ പൂക്കള മത്സരങ്ങൾ ഇന്നും എന്റെ മനസ്സിൽ പൂത്തുലഞ്ഞ്‌ നിൽക്കുന്നു അതിരാവിലെ എണീറ്റ്‌ വയലിലും പറംബുകളും പോയി പുക്കൾ പറിക്കും പടത്തിന്റെ ഇരു വശത്തും പുത്തുലഞ്ഞ്‌ നിൽക്കുന്ന തുംബയും മൂക്കുറ്റിയും മഞ്ഞ്‌ കെട്ടിൽക്കുന്ന വെളുപ്പാൻ കാലത്ത്‌ പൂക്കൾ പറിച്ച്‌ ചേംബിലയിലൊ വാഴയിലയിലൊ ആക്കി ഞങ്ങൾ നീങ്ങും കടവല്ലൂരിലെ തൊടിയിലും മറ്റും ആദ്യം എത്താനായി മത്സരങ്ങൾ പുക്കൾ പൊട്ടിച്ച്‌ ഞങ്ങൾ പോകുബോഴും പിന്നിൽ വരുന്നവർക്കായി ബാക്കി വച്ചിട്ടെ ഞങ്ങൾ പോകൂ..



കാക്കപ്പൂ, തുംബ ,മുക്കുറ്റി ,കോളാംബി, ഹനുമാൻ കിരീടം, കൃഷ്ണപ്പു ,അരിപ്പൂ ച,െത്തി ,ശംഖ്‌പുഷ്പം ,തൊട്ടാവാടി ,
ആബൽ തുടങ്ങിയവയായിരിന്നു അന്ന് ഞങ്ങൾ പൊട്ടിച്ചിരുന്നത്‌ തുംബ പൂവിനാണു പൂക്കളത്തിൽ പ്രഥാന സ്ഥാ മധ്യത്തിലായിട്ടാണു തുംബ ഇടാറുള്ളത്‌



ഇന്ന് തുംബയും മുക്കുറ്റിയും തൊട്ടാവടിയുമെല്ലാം അന്യമായി പകരം നമ്മിലേക്ക്‌ മറുനാടൻ പൂക്കളായ ജമന്തിയും ചെണ്ടമല്ലിയും സ്ഥാനം പിടിച്ചു...
നാടിന്റെ മണവും നിറവുമുള്ള പൂക്കൾ പഴമക്കാരുടെ ഓർമ്മയിൽ മാത്രമായി ..
ഓണാഘോഷങ്ങളിലെ മുഖ്യഘടകം ഉച്ചയ്ക്കുള്ള ഓണസദ്യതന്നെ.


തൂശനില വിരിച്ച് തുമ്പപ്പൂ ചോറുവിളമ്പി, ഒരുവരിയില്‍ ഒന്നിച്ചിരുന്ന് സദ്യ കഴിച്ച കാലം സ്മൃതികളില്‍ മാടിവിളിക്കുന്നു. ഒരുമയുടെ, സാഹോദര്യത്തിന്റെ ആനന്ദമധുരമായിരുന്നു അന്ന് നുണഞ്ഞിരുന്നത്. ഇന്ന് കൂടിച്ചേരലുകളില്ല, വീടുകളില്‍ സദ്യവട്ടങ്ങളില്ല, എല്ലാം ഇന്‍സ്റ്റന്‍റ് സദ്യകളില്‍ നുണഞ്ഞെടുക്കുന്നു. ഉപ്പേരിമണം നിറഞ്ഞ അടുക്കള കോലായ്കള്‍ ഇന്നേതോ ഒരോര്‍മ മാത്രമായി.


ഇന്ന് ഓണം ഓര്‍മകള്‍ മാത്രമാണ്. കവി മുരുകന്‍ കാട്ടാക്കട കവിതയില്‍ പാടിയതു പോലെ “പൂക്കള്‍ വിളിച്ചില്ല, പാടം വിളിച്ചില്ല, ഊഞ്ഞാലുമില്ല, കിളിത്തട്ടുമില്ല, ഇലയിട്ട് മധുരം വിളമ്പിയില്ല, എങ്കിലും ഓര്‍മയിലെ ഓണം വിളിക്കുന്നു പിന്നെയും.

🌺💮🌸💐🌷🥀🌺💮🌸💐🌷🥀

No comments:

Post a Comment