ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം
( ദിവസം 1 )
************************
ഹരി ശ്രീ ഗണപതയേ നമ:
അവിഘ്നമസ്തു.
ദേവീഭാഗവത മാഹാത്മ്യം
ദിവസം 1 ദേവീഭാഗവത മാഹാത്മ്യവര്‍ണ്ണനം...,
സൃഷ്ടൌ യാ സര്‍ഗ്ഗരൂപാ ജഗദവനവിധൌ പാലിനീ യാ ച രൌദ്രീ
സംഹാരേ ചാപി യസ്യാ ജഗദിദമഖിലം ക്രീഡനം യാ പരാഖ്യാ
പശ്യന്തീ മദ്ധ്യമാfഥോ തദനു ഭഗവതീ വൈഖരീ വര്‍ണ്ണരൂപാ
സാസ്മദ്വാചം പ്രസന്നാ വിധിഹരിഗിരിശാരാധിതാലങ്കരോതു
ഹരി: ഓം.
വെറുമൊരു കളിക്കോപ്പുപോലെയീ ജഗത്തിനെ സൃഷ്ടിച്ചും പരിപാലിച്ചും സംഹരിച്ചും പരിലസിക്കുന്ന, പരാ, പശ്യന്തീ, മദ്ധ്യമാ, വൈഖരീ മുതലായ ശബ്ദസ്വരൂപങ്ങളോടുകൂടി വിളങ്ങുന്ന, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ പോലും വന്ദിക്കുന്ന ദേവി സുപ്രസന്നയായി എന്റെയീ വാക്കുകള്‍ക്ക് നിറവേകട്ടെ.
നരനാരായണന്‍മാരെയും സരസ്വതീദേവിയും വേദവ്യാസനേയും നമസ്കരിച്ചുകൊണ്ട് നമുക്കീ പുണ്യപുരാണം പഠനം ചെയ്യാം.
മാമുനിമാര്‍ സൂതനോടു പറഞ്ഞു: മഹാവിഷ്ണുവിന്റെ സര്‍വ്വപാപഹരങ്ങളായ കഥകള്‍ ഞങ്ങള്‍ കേട്ട് ആനന്ദിച്ചു. ഭക്തിപ്രഹര്‍ഷമേകുന്ന ശിവപുരാണങ്ങളും ഞങ്ങളെ സംപ്രീതരാക്കി. ഇങ്ങിനെയൊക്കെയാണെങ്കിലും കഥാശ്രവണത്തില്‍ താല്‍പ്പര്യം വന്നാല്‍പ്പിന്നെ അതുപോലുള്ള സദ്‌കഥകള്‍ കേള്‍ക്കണമെന്ന ആഗ്രഹം വീണ്ടും ഉള്ളില്‍ നാമ്പിടുകയാണ്. മറ്റു കാര്യങ്ങളില്‍ മനസ്സുടക്കാതെയിരിക്കാനും കഥാശ്രവണം സജ്ജനങ്ങള്‍ക്ക് ഉതകും. ഇത്തരം ആത്മോദ്ധാരണപരമായ കഥകള്‍ പറയാന്‍ അങ്ങയോളം യോഗ്യരായി മറ്റാരുമില്ലതാനും. കലിയുഗത്തില്‍ മനുഷ്യര്‍ക്ക് ക്ഷിപ്രസാദ്ധ്യമായ മോക്ഷോപായം എന്തെന്ന് പറഞ്ഞു തന്ന് ഞങ്ങളെ പ്രബുദ്ധരാക്കിയാലും.
സൂതന്‍ പറഞ്ഞു: നല്ല ചോദ്യം തന്നെയിത്. ലോകഹിതത്തിനായി സര്‍വ്വശാസ്ത്രങ്ങളിലും വെച്ച് ഉത്തമമായ ദേവീഭാഗവതം കഥ ഞാന്‍ പറയാം. ഇത് കേള്‍ക്കുംവരെ മാത്രമേ മറ്റുപുരാണങ്ങള്‍ അതിമഹത്താണെന്നുള്ള തോന്നല്‍ നിങ്ങളില്‍ അവശേഷിക്കുകയുള്ളു. മനുഷ്യരാശിയെ ബാധിച്ച ഇരുട്ടിനെയകറ്റുന്ന പ്രകാശരേണുവും പാപക്കൊടുംകാടുകളെ വേരോടെ മുറിക്കുന്ന വെണ്മഴുവുമാണ് ദേവീഭാഗവതം. ദേവീഭാഗവതത്തിന്റെ പ്രഭാകിരണങ്ങള്‍ ഏല്‍ക്കുംവരെ മാത്രമേ ആകുലതകളുടെ കൂരിരുട്ടില്‍ മനുഷ്യന് അലയേണ്ടതായി വരൂ.
ഋഷിമാര്‍ക്ക് പുരാണം കേള്‍ക്കാന്‍ ധൃതിയായി. 'പറയൂ, ആ പുരാണം എങ്ങിനെയാണ്? എങ്ങിനെയാണത് കേള്‍ക്കേണ്ടത്? എത്രനാളുകൊണ്ടാണ് ദേവീഭാഗവതം കേള്‍ക്കേണ്ടത്? ആരൊക്കെയാണ് ഇതിനുമുന്‍പ് ഇപ്പുരാണം കേട്ട് സംപ്രീതരായവര്‍?'
സൂതന്‍ തുടര്‍ന്നു: മുക്കുവസ്ത്രീയുടെ പുത്രനായ വേദവ്യാസനാണല്ലോ വേദങ്ങളെ നാലായി പകുത്തത്. അധികം ജ്ഞാനം ലഭിക്കാനിടയായിട്ടില്ലാത്ത ജനങ്ങള്‍ക്ക് ധര്‍മ്മങ്ങളെപ്പറ്റി ബോധം നല്‍കാനായി എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശത്തോടെ ബാദരായണന്‍ പതിനെട്ടു പുരാണങ്ങള്‍ എഴുതി. അദ്ദേഹമാണ് എന്നെയിത് പഠിപ്പിച്ചത്. ജനമേജയന് മഹാമുനിയായ വേദവ്യാസന്‍ തന്നെയാണ് മോക്ഷപ്രദമായ ദേവീഭാഗവതം ഉപദേശിച്ചത്. പണ്ട് തക്ഷകന്‍ കടിച്ചായിരുന്നു അദ്ദേഹത്തിന്‍റെ അച്ഛനായ പരീക്ഷിത്തിന്റെ അന്ത്യം. ഒന്‍പതു ദിവസം ദേവീഭാഗവതം കേട്ട്, നവാഹയജ്ഞം കഴിഞ്ഞപ്പോള്‍ മരണപ്പെട്ട പരീക്ഷിത്തിന് ദിവ്യഗതിയുണ്ടായി. അങ്ങിനെ പുത്രനായ ജനമേജയന്‍ കൃതകൃത്യനുമായി. മോക്ഷപ്രദവും ദുര്‍ഗ്ഗതിനിവാരകവുമാണ് ദേവീഭാഗവതപഠനം. ദിനവും ചെറിയൊരു സമയം മാത്രമാണെങ്കിലും ദേവീഭാഗവതപഠനം ചെയ്യുന്നത് യജ്ഞതീര്‍ത്ഥാദികളെക്കാളും വ്രതദാനങ്ങളെക്കാളും ഉത്തമമാണ് .
മറ്റു യുഗങ്ങളില്‍ അനവധി മുക്തിമാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും കലിയുഗത്തില്‍ പുരാണശ്രവണം മാത്രമാണ് അല്‍പായുസ്സായ മനുഷ്യനുള്ള ഏകാശ്രയം. വ്യാസന്‍ ദേവീഭാഗവതത്തെ എഴുതിയതു തന്നെ മനുഷ്യരെ മുക്തിമാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഏതൊരു ദിവസവും ഈ പുരാണപഠനത്തിനു യോഗ്യം തന്നെ. നവാഹമായി ഇപ്പുരാണം വായിക്കുന്നത് പുണ്യപ്രദമാണെന്നും, നാല് നവരാത്രികളിലും ഇത് മഹാവിശേഷമാണെന്നും പറയപ്പെടുന്നു. പാപികള്‍ക്കും, നാസ്തികര്‍ക്കും, എന്നുവേണ്ട വേദദ്രോഹികള്‍ക്ക് പോലും ദേവീഭാഗവതശ്രവണംകൊണ്ട് നിര്‍മ്മലരാവാം. ഗംഗ, കാശി, മഥുര എന്നിവിടങ്ങള്‍ക്കു പോലുമില്ലാത്ത പവിത്രത ദേവീഭാഗവതയജ്ഞവേദികള്‍ക്കുണ്ട്.
ദേവീഭാഗവതത്തിലെ ഒരൊറ്റ ശ്ലോകം ദിവസവും പഠിക്കുന്നവന്‍ ദേവിയുടെ സംപ്രീതിയ്ക്ക് പാത്രമാവും. ഇതിന്റെ നിത്യപാരായണത്തിലൂടെ സാധകനിലെ ധര്‍മ്മാര്‍ത്ഥകാമമോക്ഷ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാകുന്നു. പ്രസേനനെത്തേടിപ്പോയ ശ്രീകൃഷ്ണന്‍ തിരികെവരാന്‍ വൈകുന്നതില്‍ ആധിപൂണ്ട വസുദേവര്‍ക്ക് തന്റെ പുത്രനെ പെട്ടെന്ന് തന്നെ കാണാന്‍ സാധിച്ചത് ദേവീഭാഗവതശ്രവണത്താലാണ്. ഈ ഗ്രന്ഥത്തെ വന്ദിച്ചുപൂജിക്കുന്ന ഗൃഹം ഐശ്വര്യപൂര്‍ണ്ണമാവും. ഇത് പഠിക്കുന്ന ബ്രാഹ്മണന്‍ വേദജ്ഞനും, ക്ഷത്രിയന്‍ രാജാവും വൈശ്യന്‍ സമ്പല്‍സമൃദ്ധനും, ശൂദ്രന്‍ സ്വകുലത്തിന്റെ നേതാവുമായിത്തീരും.
***************************
തുടരും.......
ശ്രീ സ്കന്ദപുരാണത്തില്‍ മാനസഖണ്ഡത്തില്‍ ദേവീഭാഗവതമാഹാത്മ്യം ഒന്നാമദ്ധ്യായം
( ദിവസം 1 )
************************
ഹരി ശ്രീ ഗണപതയേ നമ:
അവിഘ്നമസ്തു.
ദേവീഭാഗവത മാഹാത്മ്യം
ദിവസം 1 ദേവീഭാഗവത മാഹാത്മ്യവര്‍ണ്ണനം...,
സൃഷ്ടൌ യാ സര്‍ഗ്ഗരൂപാ ജഗദവനവിധൌ പാലിനീ യാ ച രൌദ്രീ
സംഹാരേ ചാപി യസ്യാ ജഗദിദമഖിലം ക്രീഡനം യാ പരാഖ്യാ
പശ്യന്തീ മദ്ധ്യമാfഥോ തദനു ഭഗവതീ വൈഖരീ വര്‍ണ്ണരൂപാ
സാസ്മദ്വാചം പ്രസന്നാ വിധിഹരിഗിരിശാരാധിതാലങ്കരോതു
ഹരി: ഓം.
വെറുമൊരു കളിക്കോപ്പുപോലെയീ ജഗത്തിനെ സൃഷ്ടിച്ചും പരിപാലിച്ചും സംഹരിച്ചും പരിലസിക്കുന്ന, പരാ, പശ്യന്തീ, മദ്ധ്യമാ, വൈഖരീ മുതലായ ശബ്ദസ്വരൂപങ്ങളോടുകൂടി വിളങ്ങുന്ന, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ പോലും വന്ദിക്കുന്ന ദേവി സുപ്രസന്നയായി എന്റെയീ വാക്കുകള്‍ക്ക് നിറവേകട്ടെ.
നരനാരായണന്‍മാരെയും സരസ്വതീദേവിയും വേദവ്യാസനേയും നമസ്കരിച്ചുകൊണ്ട് നമുക്കീ പുണ്യപുരാണം പഠനം ചെയ്യാം.
മാമുനിമാര്‍ സൂതനോടു പറഞ്ഞു: മഹാവിഷ്ണുവിന്റെ സര്‍വ്വപാപഹരങ്ങളായ കഥകള്‍ ഞങ്ങള്‍ കേട്ട് ആനന്ദിച്ചു. ഭക്തിപ്രഹര്‍ഷമേകുന്ന ശിവപുരാണങ്ങളും ഞങ്ങളെ സംപ്രീതരാക്കി. ഇങ്ങിനെയൊക്കെയാണെങ്കിലും കഥാശ്രവണത്തില്‍ താല്‍പ്പര്യം വന്നാല്‍പ്പിന്നെ അതുപോലുള്ള സദ്‌കഥകള്‍ കേള്‍ക്കണമെന്ന ആഗ്രഹം വീണ്ടും ഉള്ളില്‍ നാമ്പിടുകയാണ്. മറ്റു കാര്യങ്ങളില്‍ മനസ്സുടക്കാതെയിരിക്കാനും കഥാശ്രവണം സജ്ജനങ്ങള്‍ക്ക് ഉതകും. ഇത്തരം ആത്മോദ്ധാരണപരമായ കഥകള്‍ പറയാന്‍ അങ്ങയോളം യോഗ്യരായി മറ്റാരുമില്ലതാനും. കലിയുഗത്തില്‍ മനുഷ്യര്‍ക്ക് ക്ഷിപ്രസാദ്ധ്യമായ മോക്ഷോപായം എന്തെന്ന് പറഞ്ഞു തന്ന് ഞങ്ങളെ പ്രബുദ്ധരാക്കിയാലും.
സൂതന്‍ പറഞ്ഞു: നല്ല ചോദ്യം തന്നെയിത്. ലോകഹിതത്തിനായി സര്‍വ്വശാസ്ത്രങ്ങളിലും വെച്ച് ഉത്തമമായ ദേവീഭാഗവതം കഥ ഞാന്‍ പറയാം. ഇത് കേള്‍ക്കുംവരെ മാത്രമേ മറ്റുപുരാണങ്ങള്‍ അതിമഹത്താണെന്നുള്ള തോന്നല്‍ നിങ്ങളില്‍ അവശേഷിക്കുകയുള്ളു. മനുഷ്യരാശിയെ ബാധിച്ച ഇരുട്ടിനെയകറ്റുന്ന പ്രകാശരേണുവും പാപക്കൊടുംകാടുകളെ വേരോടെ മുറിക്കുന്ന വെണ്മഴുവുമാണ് ദേവീഭാഗവതം. ദേവീഭാഗവതത്തിന്റെ പ്രഭാകിരണങ്ങള്‍ ഏല്‍ക്കുംവരെ മാത്രമേ ആകുലതകളുടെ കൂരിരുട്ടില്‍ മനുഷ്യന് അലയേണ്ടതായി വരൂ.
ഋഷിമാര്‍ക്ക് പുരാണം കേള്‍ക്കാന്‍ ധൃതിയായി. 'പറയൂ, ആ പുരാണം എങ്ങിനെയാണ്? എങ്ങിനെയാണത് കേള്‍ക്കേണ്ടത്? എത്രനാളുകൊണ്ടാണ് ദേവീഭാഗവതം കേള്‍ക്കേണ്ടത്? ആരൊക്കെയാണ് ഇതിനുമുന്‍പ് ഇപ്പുരാണം കേട്ട് സംപ്രീതരായവര്‍?'
സൂതന്‍ തുടര്‍ന്നു: മുക്കുവസ്ത്രീയുടെ പുത്രനായ വേദവ്യാസനാണല്ലോ വേദങ്ങളെ നാലായി പകുത്തത്. അധികം ജ്ഞാനം ലഭിക്കാനിടയായിട്ടില്ലാത്ത ജനങ്ങള്‍ക്ക് ധര്‍മ്മങ്ങളെപ്പറ്റി ബോധം നല്‍കാനായി എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശത്തോടെ ബാദരായണന്‍ പതിനെട്ടു പുരാണങ്ങള്‍ എഴുതി. അദ്ദേഹമാണ് എന്നെയിത് പഠിപ്പിച്ചത്. ജനമേജയന് മഹാമുനിയായ വേദവ്യാസന്‍ തന്നെയാണ് മോക്ഷപ്രദമായ ദേവീഭാഗവതം ഉപദേശിച്ചത്. പണ്ട് തക്ഷകന്‍ കടിച്ചായിരുന്നു അദ്ദേഹത്തിന്‍റെ അച്ഛനായ പരീക്ഷിത്തിന്റെ അന്ത്യം. ഒന്‍പതു ദിവസം ദേവീഭാഗവതം കേട്ട്, നവാഹയജ്ഞം കഴിഞ്ഞപ്പോള്‍ മരണപ്പെട്ട പരീക്ഷിത്തിന് ദിവ്യഗതിയുണ്ടായി. അങ്ങിനെ പുത്രനായ ജനമേജയന്‍ കൃതകൃത്യനുമായി. മോക്ഷപ്രദവും ദുര്‍ഗ്ഗതിനിവാരകവുമാണ് ദേവീഭാഗവതപഠനം. ദിനവും ചെറിയൊരു സമയം മാത്രമാണെങ്കിലും ദേവീഭാഗവതപഠനം ചെയ്യുന്നത് യജ്ഞതീര്‍ത്ഥാദികളെക്കാളും വ്രതദാനങ്ങളെക്കാളും ഉത്തമമാണ് .
മറ്റു യുഗങ്ങളില്‍ അനവധി മുക്തിമാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും കലിയുഗത്തില്‍ പുരാണശ്രവണം മാത്രമാണ് അല്‍പായുസ്സായ മനുഷ്യനുള്ള ഏകാശ്രയം. വ്യാസന്‍ ദേവീഭാഗവതത്തെ എഴുതിയതു തന്നെ മനുഷ്യരെ മുക്തിമാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഏതൊരു ദിവസവും ഈ പുരാണപഠനത്തിനു യോഗ്യം തന്നെ. നവാഹമായി ഇപ്പുരാണം വായിക്കുന്നത് പുണ്യപ്രദമാണെന്നും, നാല് നവരാത്രികളിലും ഇത് മഹാവിശേഷമാണെന്നും പറയപ്പെടുന്നു. പാപികള്‍ക്കും, നാസ്തികര്‍ക്കും, എന്നുവേണ്ട വേദദ്രോഹികള്‍ക്ക് പോലും ദേവീഭാഗവതശ്രവണംകൊണ്ട് നിര്‍മ്മലരാവാം. ഗംഗ, കാശി, മഥുര എന്നിവിടങ്ങള്‍ക്കു പോലുമില്ലാത്ത പവിത്രത ദേവീഭാഗവതയജ്ഞവേദികള്‍ക്കുണ്ട്.
ദേവീഭാഗവതത്തിലെ ഒരൊറ്റ ശ്ലോകം ദിവസവും പഠിക്കുന്നവന്‍ ദേവിയുടെ സംപ്രീതിയ്ക്ക് പാത്രമാവും. ഇതിന്റെ നിത്യപാരായണത്തിലൂടെ സാധകനിലെ ധര്‍മ്മാര്‍ത്ഥകാമമോക്ഷ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാകുന്നു. പ്രസേനനെത്തേടിപ്പോയ ശ്രീകൃഷ്ണന്‍ തിരികെവരാന്‍ വൈകുന്നതില്‍ ആധിപൂണ്ട വസുദേവര്‍ക്ക് തന്റെ പുത്രനെ പെട്ടെന്ന് തന്നെ കാണാന്‍ സാധിച്ചത് ദേവീഭാഗവതശ്രവണത്താലാണ്. ഈ ഗ്രന്ഥത്തെ വന്ദിച്ചുപൂജിക്കുന്ന ഗൃഹം ഐശ്വര്യപൂര്‍ണ്ണമാവും. ഇത് പഠിക്കുന്ന ബ്രാഹ്മണന്‍ വേദജ്ഞനും, ക്ഷത്രിയന്‍ രാജാവും വൈശ്യന്‍ സമ്പല്‍സമൃദ്ധനും, ശൂദ്രന്‍ സ്വകുലത്തിന്റെ നേതാവുമായിത്തീരും.
***************************
തുടരും.......
ശ്രീ സ്കന്ദപുരാണത്തില്‍ മാനസഖണ്ഡത്തില്‍ ദേവീഭാഗവതമാഹാത്മ്യം ഒന്നാമദ്ധ്യായം
Thank you for this massive project you have undertaken. Here are some Prayers to the Divine Mother.
ReplyDeleteമാതൃമുക്തകങ്ങൾ
ഡി.കെ.എം. കർത്താ (Published in 2018)
1. മാതൃപ്രത്യയം
കണ്ണഞ്ചിപ്പിച്ചിടുന്നോരിന, നഭയകരീ ! നിൻ വലംകണ്ണു, രണ്ടാം
കണ്ണല്ലോ ചന്ദ്ര, നെന്നിൽക്കുളിരല ചൊരിയും ശുദ്ധപീയൂഷബിംബം;
സ്വർണ്ണം തീയിൽജ്ജ്വലിയ്ക്കുമ്പൊഴുതതിലുളവാകുന്നതാം ജ്വാലയെത്തൻ-
വർണ്ണത്താലേ ജയിയ്ക്കും ഹുതവഹനെരിയുന്നുണ്ടു നിൻ ഫാലനേത്രേ !
2. ഭക്താവനം
അമ്മേ! നിശ്ശബ്ദമീ രാ, വതിഭയകരമിക്കൂരിരു, ട്ടന്യരെല്ലാ--
മെന്മേൽ എയ്യുന്നു കൂര, മ്പിത മമ കവചം പൂർണ്ണവിച്ഛിന്നഭിന്നം;
നിന്മേലെൻ പ്രത്യയത്തെപ്പുനരപി ബലവത്താക്കിയാലും മൃഗേന്ദ്രൻ-
തന്മേലേറിച്ചരിയ്ക്കും ശിവമയി! യവിടുന്നെന്നെ രക്ഷിയ്ക്ക വേഗം !
3. കാരുണ്യതരങ്ഗം
കാരുണ്യത്തിൻ തരങ്ഗം തവ മിഴിയിണയിൽനിന്നുമുൽഭൂതമായി-
ട്ടാരും നോക്കാത്തൊരാളാമിവനിലുമമലേ വന്നു മന്ദം തൊടുന്നൂ;
ഭീരുത്വം നീങ്ങിടുന്നൂ, പരനുമുതവി ചെയ്തീടുവാൻ തോന്നിടുന്നൂ,
വാരുറ്റോരക്കടാക്ഷം ഭുവനജനനി നീയെന്നുമേ തന്നിടേണേ !
4. മാർഗ്ഗബന്ധു
കുത്തിക്കൊള്ളുന്നു കാലിൽശ്ശിലയുടെ കഷണം നൂറുനൂ; റന്ധനാം ഞാൻ
നൃത്തം തത്തുന്നു നോവാൽ, പ്പദവിരലുകളിൽക്കള്ളിമുള്ളേറ്റു മാർഗ്ഗേ;
എത്താനുള്ളേടമെങ്ങാ, ണറിയുക വിഷമം, ചെത്തമില്ലെങ്ങുമൊട്ടും;
പൊൽത്താരിൽ വാഴുമമ്മേ, വരികയരികിൽ നീ മാർഗ്ഗബന്ധുത്വപൂർവം !
5. ഭക്താരാദ്ധ്യ
ഉദ്യാനത്തിൽപ്പറക്കും ശലഭസമമിതാ മന്മനം സഞ്ചരിപ്പൂ
വിദ്യാഹീനത്വമോടേ വിഷയസുമവിഷം സ്വാംശമാക്കും തിരക്കിൽ;
നിത്യാരാദ്ധ്യേ മനസ്സിൽത്തവപദകമലംതന്നിൽവന്നെത്തുവാനാ-
യത്യാവേശം ജനിപ്പിച്ചിവനെയുമവനം ചെയ്തുകൊൾകംബികേ നീ !
6. ദേവീലാസ്യം
കാണുന്നേൻ പൂമരത്തിൽത്തവരുചിരതതൻ നർത്തനം സർവ്വവന്ദ്യം,
ചേണുറ്റോരിപ്പശുക്കൾ തരുമൊരു മധുരപ്പാലിലോ നിൻ സുഹാസം;
കാണുന്നേൻ കുട്ടികൾതൻ കളിചിരികളിലോ പാർവ്വതീദേവി ബാല്യം
പൂണുമ്പോളാടിയോരക്കുസൃതികൾ -- ഇവിടെക്കാണ്മതൊക്കെത്ത്വദംശം!
7. നാമൗഷധം
തൃപ്പാദങ്ങൾ തൊഴുന്നേൻ, അശരണനിവനും സാന്ത്വനം നൽകിയംബേ-
യിപ്പാരിൻ ഭാരമെല്ലാം ചുമലുകളിടിയാതേറ്റുവാൻ ശക്തനാക്കൂ,
കയ്പ്പാണെങ്ങും പരക്കും രസമതിനിടയിൽബ് ഭക്തജിഹ്വയ് ക്കു ലഭ്യം
നൽപ്പാലാകുന്ന നാമം -- ഭഗവതി, യിതുതാൻ ഔഷധം, സോമതുല്യം!
8. ദർപ്പദമനി
നോട്ടത്താലേ മെരുക്കൂ ഹരഹൃദയഹരീ ! ചങ്ങലക്കെട്ടുപൊട്ടി--
ച്ചോട്ടത്തിന്നായ് ശ്രമിയ്ക്കും മദഗജസമമാമെന്റെ ദർപ്പത്തെയിപ്പോൾ;
തോട്ടിയ്ക്കും നിൻ കരത്തിൽക്കരുതിയ കയറിൻ തുണ്ടിനും കെൽപ്പപാരം
ദൗഷ്ട്യത്തെസ്സൗമ്യമാക്കാൻ, തിരുനടയിലിതാ ശുണ്ഡവും താഴ്ത്തി നിൽപ്പേൻ!!
(ശുണ്ഡം = തുമ്പിക്കൈ)
9. വരവാണി
സമ്പൂർണ്ണജ്ഞാനവാനാം പരമശിവനി, ലാ വേദമെല്ലാം വ്യസിയ്ക്കാൻ
അൻപുണ്ടായോരു പൂജ്യൻ ശുകജനകനി, ലാ ദിവ്യവാൽമീകിതന്നിൽ,
പിമ്പേ വന്നോരെയെല്ലാം കവനസുഷമയിൽ വെന്നൊരക്കാളിദാസൻ--
തൻബുദ്ധിയ്ക്കുള്ളിൽ, അംബേ, യമൃതവചനമായ് നീ ചിരം വാണീടുന്നൂ !
10. ശാകംഭരി
തീപോലാളും വിശപ്പിൽക്ഷുധിതരൊരുദിനം ചാമ്പലാകുന്ന പോതിൽ--
ത്തായ്പോലെത്തീ ഭവാനീ, ഭവതി മിഴികളിൽ നൂറിലും ബാഷ്പമോടേ;
താപോർജ്ജത്തിൽത്തളർന്നോർക്കനവധി ഫലവും ശാകവും നൽകി നീയ--
ന്നാ ഭോജ്യത്താൽ, ഉദാരേ, പുനരപി ജനനം ദാനമായേകി ധന്യേ !
(ശതാക്ഷി, ശാകംഭരി -- ദേവീഭാഗവതം 7/ 28/47 )