Thursday, August 23, 2018

ശ്രീമദ് നാരായണീയം - ദശകം 9

ശ്രീമദ് നാരായണീയം - ദശകം 9 

ജഗത് സൃഷ്ടിപ്രകാര വർണ്ണണം

ശ്ലോകം :- 1/10
*************
സ്ഥിതഃ സ കമലോദ്ഭവസ്തവ ഹി നാഭിപങ്കേരുഹേ കുതഃ സ്വിദിദമംബുധാവുദിതമിത്യനാലോകായൻ തദീക്ഷണകുതൂഹലാത്പ്രതിദിശം വിവൃത്താനന- ശ്ചതുർവദന
താമഗാദ്വികസദഷ്ടദൃഷ്ട്യംബുജാം

അർത്ഥം :-
***********
അങ്ങയുടെ നാഭിയിലുള്ള താമരപ്പൂവിന്റെകത്ത് ഇരിക്കുന്ന ബ്രഹ്മാവ്, ഈ പ്രളയ ജലത്തിൽ എവിടെ നിന്നാണീ
പുഷ്പം ഉണ്ടായിരിക്കുന്നതെന്നറിയാതെ ,അതിന്റെ ഉത്ഭവസ്ഥാനം കണ്ടു പിടിക്കാനായി നാലു വശവും മുഖം തിരിച്ചു നോക്കുകയാൽ വിടർന്നിരിക്കുന്ന എട്ട് കണ്ണുകളോടു കൂടിയ അരവിന്ദ സദൃശം സുന്ദരമായ നാലു മുഖങ്ങളുള്ളവനായി തീർന്നു.

                  🌺🌺🌺🌺🌺🌺


ശ്ലോകം :- 2/10
മഹാർണവവിഘൂർണിതം കമലമേവ തത്കേവലം വിലോക്യ തദുപാശ്രയം തവ തനും തു നാലോകയൻ ക ഏഷ കമലോദരേ മഹതി നിസ്സഹായോ ഹ്യഹം കുതഃ സ്വിദിദമംബുജം സമജനീതി ചിന്താമഗാത്‌
അർത്ഥം :-
***********
മഹാസമുദ്രത്തിൽ ഇളകികൊണ്ടിരിക്കു ന വെറും ആ താമരയെ മാത്രം കാണുകയും,അതിനു ആശ്രയഭുതമായ നിന്തിരുവടിയുടെ ശരീരത്തെ കാണാതിരിക്കുകയും ചെയ്കയാൽ "വിശാലമായ പദ്മതിനകത്തു യാതൊരു സഹായവുമില്ലാത്ത ഈ ഞാൻ തന്നെ ആരാണ് ? ഈ താമരപ്പൂവ് എവിടെ നിന്നാണ് ഉണ്ടായിട്ടുള്ളത് ? എന്നിങ്ങനെ ബ്രഹ്മദേവൻ ആലോചന തുടങ്ങി.


                   🌺🌺🌺🌺🌺🌺🌺🌺


ശ്ലോകം :- 3/10 
*************
അമുഷ്യ ഹി സരോരുഹഃ കിമപി കാരണം സംഭവേ- ദിതിസ്മ കൃതനിശ്ചയഃ സ ഖലു നാളരന്ധ്രാധ്വനാ സ്വയോഗബലവിദ്യയാ സമവരൂഢവാൻപ്രൗഢധീഃ ത്വദീയമതിമോഹനം ന തു കളേബരം ദൃഷ്ടവാൻ.


അർത്ഥം :-
************
ഊഹാപോഹ ബുദ്ധിയോടുകൂടിയ ബ്രഹ്മദേവനാകട്ടെ "ഈ താമരപൂവിന് എന്തെങ്കിലുമൊരു ആധാരം ഉണ്ടായിരിക്കുക തന്നെ ചെയ്യും " എന്നീപ്രകാരം ആലോചിച്ചു,തന്റെ യോഗസക്തിയോടുകൂടിയ ആത്മജ്ഞാനംകൊണ്ടു പ്രളയത്തിലുള്ള ദ്വാരം വഴിയായി കീഴോട്ടിറങ്ങി.
എങ്കിലും നിതന്തസുന്ദരമായ അങ്ങയുടെ തിരുമേനിയെ കണ്ടെത്തിയില്ല .


                🌺🌺🌺🌺🌺🌺🌺🌺


ശ്ലോകം :- 4/10
**************
തതസ്സകലനാളികാവിവരമാർഗഗോ മാർഗയൻ പ്രയസ്യ ശതവത്സരം കിമപി നൈവ സംദൃഷ്ടവാൻ നിവൃത്യ കമലോദരേ സുഖനിഷണ്ണ ഏകാഗ്രധീഃ സമാധിബലമാദധേ ഭവദനുഗ്രഹൈകാഗ്രഹീ


അർത്ഥം :-
***********
ബ്രഹ്മദേവൻ അനന്തരം ആ താമരവളയത്തിന്റെ എല്ലാ സുഷിരഭാഗങ്ങളാകുന്ന മാർഗങ്ങളിലും പ്രവേശിച്ചു  അന്വേഷിക്കുന്നവനായി .നൂറു ദിവ്യസംവത്സരങ്ങൾ പ്രായത്നിച്ചിട്ടും ഒന്നും തന്നെ കണ്ടെത്താത്തവനായി അങ്ങയുടെ കാരുണ്യത്തെ മാത്രം കാംക്ഷിക്കുന്നവനായിട്ടു ഏകാശ്രമായ ബുദ്ധിയോടുകൂടി സമാധിയിലുള്ള സൈഥര്യത്തെ കൈകൊണ്ടു .


                  🌺🌺🌺🌺🌺🌺🌺🌺


ശ്ലോകം :- 5/10 
***************
ശതേന പരിവത്സരൈർ
ദൃഢസമാധിബന്ധോല്ലസത്‌- പ്രബോധവിശദീകൃതഃ സ ഖലു പദ്മിനീസംഭവഃ അദൃഷ്ടചരമദ്ഭുതം തവ ഹി രൂപമന്തർദൃശാ വ്യചഷ്ട പരിതുഷ്ട
ധീർഭുജഗഭോഗഭാഗാശ്രയം



അർത്ഥം :-
***********
ബ്രഹ്മദേവൻ അനേക വർഷംകൊണ്ട്
സുദൂഢമായിത്തീർന്ന സമാധി ബന്ധത്താൽ ഉത്കർഷേണ പ്രകാശിച്ചുതുടങ്ങിയ ആത്മജ്ഞാനത്താൽ നിർമലനായി അതിനുമുമ്പ് കണപ്പെടാത്തതും ആശ്ചര്യകരവും,സർപ്പത്തിന്റെ ശരീരഭാഗത്തെ ആശ്രയിച്ചിരിക്കുന്നതുമായ അങ്ങയുടെ സാക്ഷാൽ സ്വരൂപത്തെ ജ്ഞാനദൃഷ്ടികൊണ്ടു സന്തുഷ്ടചിത്തനായി ദർശിച്ചു .


                      🌺🌺🌺🌺🌺🌺🌺


ശ്ലോകം :-6/10
************** കിരീടമുകുടോല്ലസത്കടകഹാരകേയൂരയുഞ്ഞ്‌ മണിസ്ഫുരിതമേഖലം സുപരിവീതപീതാംബരം കലായകുസുമപ്രഭം ഗലതലോല്ലസത്കൗസ്തുഭം വപുസ്തദയി ഭാവയേ കമലജന്മനേ ദർശിതം


അർത്ഥം :-
************
അല്ലെ ഭഗവൻ! സ്രേഷ്ടമായ കിരീടംകൊണ്ടില്ലസിക്കുന്നതും,വള, മുതുമാല, തോൾവള, ഇവയിണങ്ങിയതും രത്നങ്ങളെകൊണ്ടു പ്രശോപിക്കുന്ന അറഞ്ഞാണത്തോടും ഭംഗിയിൽ,ഉടുക്കപ്പെട്ട മഞ്ഞപ്പട്ടോടും കൂടിയതും കായാംപൂവിന്റെ ഭാസുര പ്രഭയാർന്നതും,കണ്ടദേശത്തിൽ സോപ്പിക്കുന്ന കൗസ്തുഭ മണിയോട് കൂടിയതും,ബ്രഹ്മദേവനു പ്രത്യക്ഷ
പ്പെടുത്തപ്പെട്ടതും  ആയ ആ ദിവ്യ വിഗ്രഹത്തെ ഞാൻ ധ്യാനിക്കുന്നു.


                  🌺🌺🌺🌺🌺🌺🌺🌺


ശ്ലോകം :- 7/10
*************** ശ്രുതിപ്രകരദർശിതപ്രചുരവൈഭവ ശ്രീപതേ ഹരേ ജയ ജയ പ്രഭോ പദമുപൈഷി ദിഷ്ട്യാ ദൃശോഃ കുരുഷ്വ ധിയമാശു മേ ഭുവനനിർമിതൗ കർമഠാ മിതി ദ്രുഹിണവർണിതസ്വഗുണബംഹിമാ പാഹി മാം


അർത്ഥം :-
***********
ഉപനിഷദ് വാക്യങ്ങളാൽ പ്രതിവാദിക്കപ്പെട്ട  മഹിമാതിശയത്തോട്കൂടിയ രമാവല്ലഭ! സംസാരദുഃഖങ്ങളെ ഉന്മൂലനം ചെയ്യുന്ന ഹേ ഭഗവൻ! ജയിച്ചാലും! ഭാഗ്യവിശേഷത്താൽ എന്റെ ദൃഷ്ടിപഥത്തെ അങ്ങു
പ്രാവിക്കുന്നു! എനിക്ക് ജഗത് സൃഷ്ടിയിൽ സമർത്ഥമായ ബുദ്ധിയെ താമസം കൂടാതെ അരുളിചെയ്യേണമേ ! ഇപ്രകാരം നാന്മുഖനാൽ കീർത്തിക്കപ്പെട്ട സ്വഗുണ വൈഭവത്തോടികൂടിയ നിന്തിരുവടി എന്നെ രക്ഷികണമേ .


                  🌺🌺🌺🌺🌺🌺🌺🌺


ശ്ലോകം :- 8/10
****************
ലഭസ്വ ഭുവനത്രയീരചന
ദക്ഷതാമക്ഷതാം ഗൃഹാണ മദനുഗ്രഹം കുരു തപശ്ച ഭൂയോ വിധേ ഭവത്വഖിലസാധനീ മയി ച ഭക്തിരത്യുത്കടേ- ത്യുദീര്യ ഗിരമാദധാ മുദിതചേതസം വേധസം


അർത്ഥം :-
************
ഹേ ബ്രഹ്മദേവാ ! അങ്ങു തടസ്സമില്ലാത്തതായ മൂന്നു ലോകങ്ങളേയും സൃഷ്ടിക്കുവാനുള്ള കുശലതയെ ലപിച്ചുകൊണ്ടാലും എന്റെ അനുഗ്രഹത്തേയും സ്വീകരിച്ചു കൊള്ളുക.
വീണ്ടും തപസ്സു ചെയ്യുക.അഭിഷ്ടങ്ങളെല്ലാം സാധി പ്പിക്കുന്നതും ഏറ്റവും വർദ്ധിച്ചതുമായ എന്നിലുള്ള ഭക്തിയും സംഭവിക്കട്ടെ ..
എന്നിങ്ങനെയുള്ള വാക്കുകളെ ഉച്ചറിച്ചിട്ടു ബ്രഹ്മാവിനെ നിന്തിരുവടി സന്തുഷ്ട
ചിത്തനാക്കി തീർത്തു .


                  🌺🌺🌺🌺🌺🌺🌺🌺


ശ്ലോകം :- 9/10
****************
ശതം കൃതതപാസ്തതഃ സ ഖലു ദിവ്യസംവത്സരാ- നവാപ്യ ച തപോബലം മതിബലം ച പൂർവാധികം ഉദീക്ഷ്യ കില കമ്പിതം പയസി പങ്കജം വായുനാ ഭവദ്ബലവിജൃംഭിതഃ പവനപാഥസീ പീതവാൻ


അർത്ഥം :-
************
അനന്തരം ആ ബ്രഹ്മദേവൻ നൂറു ദിവ്യ
വർഷങ്ങളോളം തപസ്സു ചെയ്യുന്നവനായി,മുന്നെത്തിലുമധികം,
തവശക്തിയേയും, ബുദ്ധിശക്തിയെയും
പ്രാവിച്ചിട്ടു,പ്രളയജലത്തിൽ തനിക്കാധാരമായ താമരപ്പൂവ് വായുവിനാൽ ഇളക്കുന്നതായി കണ്ടു അങ്ങയുടെ മഹിമാതിശയതാൽ വർധിച്ച വീര്യതോടുകൂടിയവനായി വായുവിനേയും, ജലത്തേയും പാനം ചെയ്തപ്പോൾ.


                  🌺🌺🌺🌺🌺🌺🌺🌺


ശ്ലോകം :-10/10
***************
തവൈവ കൃപയാ പുനഃ സരസിജേന തേനൈവ സഃ പ്രകൽപ്യ ഭുവനത്രയീം പ്രവവൃതേ പ്രജാനിർമിതൗ തഥാവിധകൃപാഭരോ ഗുരുമരുത്പുരാധീശ്വര ത്വമാശു പരിപാഹി മാം ഗുരുദയോക്ഷിതൈരീക്ഷിതൈഃ


അർത്ഥം :-
***********
പിന്നീടു ആ ബ്രഹ്മദേവൻ അങ്ങയുടെ അനുഗ്രഹംകൊണ്ടുതന്നെ ആ താമര മലർക്കൊണ്ടു മൂന്നു ലോകങ്ങളേയും നിർമിച്ചിട്ടു,പ്രജകളേ സൃഷ്ടിക്കുന്ന വിഷത്തില്തന്നെ ഉദ്യക്തനായി. ഗുരുവായുപുരേശ! ഇപ്രകാരമുള്ള
കാരുണ്യാതിരേകത്തോടുകൂടിയ
നിന്തിരുവടി വർധിച്ച കൃപാരസംകൊണ്ടു
ആർദ്രമാക്കപ്പെട്ട  കടാക്ഷ
വിശേഷങ്ങളാൽ എന്നെ താമസംവിനാ
കാത്തരുളിയാലും.


                  

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം "ജഗത് സൃഷ്ടി
പ്രകാരവർണ്ണണം" എന്ന ഒൻപതാം ദശകം സമാപ്തം 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




No comments:

Post a Comment