Wednesday, August 22, 2018

ശ്രീമദ് നാരായണീയം - ദശകം 4

ദശകം- 4
അഷ്ടാംഗയോഗവർണ്ണനവും -
യോഗ സിദ്ധിവര്‍ണ്ണനവും
🙏🙏🙏🙏🙏🙏🙏🙏🙏

ശ്ലോകം - 4.1
കല്യതാം മമ കുരുഷ്വ താവതീം കല്യതേ ഭവദുപാസനം യയാ
സ്പഷ്ടമഷ്ടവിധയോഗചര്യയാ പുഷ്ടയാ//ƒശു തവ തുഷ്ടിമാപ്നുയാം

അര്‍ത്ഥം :-
***************
അല്ലയോ ഭഗവാനേ അങ്ങയെ ഉപാസിക്കാന്‍ തക്ക ആരോഗ്യവും കരുത്തും എനിക്കുണ്ടാക്കി തന്നാലും. ഞാന്‍ തീര്‍ച്ചയായും അങ്ങയെ ഉപാസിക്കാം. പരിപുഷ്ടമായ എട്ടുവിധ യോഗചര്യകളാല്‍ ഞാന്‍ വേഗത്തില്‍ അങ്ങയുടെ പ്രീതി സംബാദിക്കും

🌷🌷🌷🌷

4.2
ബ്രഹ്മചര്യദൃഢതാദിഭിര്യമൈരാപ്ലവാദിനിയമൈശ്ച പാവിതാഃ
കുർമഹേ ദൃഢമമീ സുഖാസനം പങ്കജാദ്യമപി വാ ഭവത്പരാഃ

അര്‍ത്ഥം :-
************
ബ്രഹ്മചര്യം, ദൃഢത എന്ന് തുടങ്ങിയ യമങ്ങളാലും , സ്നാനജപങ്ങള്‍ മുതലായ ചര്യകളാലും പരിശുദ്ധരാകുന്ന ഞങ്ങള്‍ അങ്ങയില്‍ ഉറച്ച ആസക്തിയോടുകൂടി പത്മാസനം മുതലായ ആസനങ്ങള്‍ ബന്ധിച്ച് സ്ഥിരമായി അങ്ങയെ ധ്യാനിക്കാം

🌷🌷🌷🌷

4.3
താരമന്തരനുചിന്ത്യ സന്തതം പ്രാണവായുമഭിയമ്യ നിർമലാഃ
ഇന്ദ്രിയാണി വിഷയാദഥാപഹൃത്യാ//ƒസ്മഹേ ഭവദുപാസനോന്മുഖാഃ

അര്‍ത്ഥം :-
*************
അന്തരംഗത്തില്‍ സദാ പ്രണവമന്ത്രം വിഭാവനം ചെയ്തും , ജീവവായുവിനേപോലുമടക്കിയും നിര്‍മ്മല ചിത്തരായതിനുശേഷം ഞങ്ങള്‍ സകലേന്ദ്രിയങ്ങളേയും അവയുടെ വ്യാപാരങ്ങളില്‍ നിന്നു നിവര്‍ത്തിപ്പിച്ച് അങ്ങയുടെ ഉപാസനയില്‍ മാത്രം ആസക്തരായി സ്ഥിതിചെയ്യാം.

🌷🌷🌷🌷

4.4
അസ്ഫുടേ വപുഷി തേ പ്രയത്നതോ ധാരയേമ ധിഷണാം മുഹുർമുഹുഃ
തേനഭക്തിരസമന്തരാർദ്രതാമുദ്വഹേമ ഭവദങ്ഘ്രിചിന്തകാഃ

അര്‍ത്ഥം :-
*************
അസ്പഷ്ടമായ അങ്ങയുടെ സ്വരൂപത്തില്‍ നിരന്തരം ബുദ്ധിയെ വ്യാപരിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകണം അങ്ങയുടെ പാദങ്ങള്‍ മാത്രം ചിന്തിക്കുന്ന ഞങ്ങള്‍ക്ക് തന്മൂലം ഭക്തിരസവും ഹൃദയാര്‍ദ്രതയും കരഗതമാകുന്നതാണ്.

🌷🌷🌷🌷

4.5
വിസ്പുടാവയവഭേദസുന്ദരം ത്വദ്വപുസ്സുചിരശീലനാവശാത്‌
അശ്രമം മനസി ചിന്തയാമഹേ ധ്യാനയോഗനിരതാസ്ത്വദാശ്രയാഃ

അര്‍ത്ഥം :-
************
ഏകാശ്രയം അങ്ങായിട്ടുള്ളവരും ധ്യാനയോഗത്തില്‍ മുഴുകിയവരുമായ ഞങ്ങള്‍ വ്യക്തമായ അംഗവിഭാഗങ്ങളോടെ സുന്ദരമായി കാണപ്പെടുന്ന അങ്ങയുടെ സ്വരൂപത്തെ ചിരകാല പരിശീലനത്താല്‍ അനായാസം ഹൃദയത്തില്‍ വഹിക്കാം


🌷🌷🌷🌷

ശ്ലോകം - 4.6
ധ്യായതാം സകളമൂർത്തിമീദൃ
ശീമുന്മിഷന്മധുരതാഹൃതാത്മനാം
സാന്ദ്രമോദരസരൂപമാന്തരം
ബ്രഹ്മരൂപമയി തേƒവഭാസതേ

അര്‍ത്ഥം :-
******************
ഇപ്രകാരം എല്ലാ കലകളും നിറഞ്ഞ അങ്ങയുടെ സ്വരൂപത്തെ ധ്യാനിക്കുകയും , ഉജ്ജ്വലമായ സുഷമയാല്‍ ഹരിക്കപ്പെട്ട ആത്മാവോടെ സ്ഥിതിചെയ്യുകയും ചെയ്യുന്നവര്‍ക്ക് അങ്ങയുടെ ആനന്ദനിര്‍ഭരസ്വരൂപമായ യഥാര്‍ത്ഥബ്രഹ്മം അനുഭവൈകവേദ്യമാകുന്നു

🌷🌷🌷🌷

4.7
തത്സമാസ്വദനരൂപിണീം സ്ഥിതിം ത്വത്സമാധിമയി വിശ്വനായക
ആശ്രിതാഃ പുനരതഃ പരിച്യുതാവാരഭേമഹി ച ധാരണാധികം

അര്‍ത്ഥം :-
****************
ഹേ ലോകനാഥാ, ആ സ്വരൂപാസ്വാദനപരരായി അങ്ങയിലുള്ള സമാധിയെ ആശ്രയിക്കുന്ന ഞങ്ങള്‍ വീണ്ടും അതില്‍ നിന്നിളക്കമുണ്ടാകുംബോള്‍ ധാരണ മുതലായ മറ്റു യോഗങ്ങളെ അനുഷ്ഠിക്കാം.

🌷🌷🌷🌷

4.8
ഇത്ഥമഭ്യസനനിർഭരോല്ലസത്വത്പരാത്മസുഖകൽപിതോത്സവാഃ
മുക്തഭക്തകുലമൗലിതാം ഗതാഃ സഞ്ചരേമ ശുകനാരദാദിവത്‌

അര്‍ത്ഥം :-
********************
ഇപ്രകാരം അഭ്യാസസിദ്ധിയാല്‍ ലഭ്യമാകുന്ന അങ്ങയുടെ കാന്തിമത്തായ പരബ്രഹ്മസ്വരൂപം കണ്ട് സുഖത്തിന്‍റെ ഭാവനാനിര്‍മ്മിതമായ മേളയിലെത്തുന്ന ഞങ്ങള്‍ മണ്‍മറഞ്ഞ ഭക്തകുലത്തിന്‍റെ മൗലീഭൂഷണമായിട്ട് ശുകന്‍, നാരദന്‍ എന്നീ മഹര്‍ഷിമാര്‍ക്കൊപ്പം സഞ്ചരിക്കുമാറാകണം..

🌷🌷🌷🌷

4.9
ത്വത്സമാധിവിജയേ തു യഃ പുനർമങ്ക്ഷു മോക്ഷരസികഃ ക്രമേണ വാ
യോഗവശ്യമനിലം ഷഡാശ്രയൈരുന്നയത്യജ സുഷുമ്നയാ ശനൈഃ

അര്‍ത്ഥം :-
******************
ജനിമൃതിവിഹീനനായ ഭഗവാനേ , അങ്ങയിലുള്ള സമാധി വിജയിച്ച ഒരാള്‍ അപ്പോള്‍ തന്നെയോ അഥവാ ക്രമേണയോ മോക്ഷാസക്തനായിത്തീര്‍ന്നാല്‍ അവന്‍ യോഗസിദ്ധിയില്‍ തനിക്കു സ്വാധീനമായ ജീവവായുവേ ആറു സ്ഥാനങ്ങളില്‍കൂടി മെല്ലെ സുഷുമ്നാ നാഡിയിലൂടെ മേല്‍പ്പോട്ടുയര്‍ത്തുന്നു.

🌷🌷🌷🌷

4.10
ലിംഗദേഹമപി സംത്യജന്നഥോ ലീയതേ ത്വയി പരേ നിരാഗ്രഹഃ
ഊർദ്ധ്വലോകകുതുകീ തു മൂർദ്ധതസ്സാർദ്ധമേവ കരണൈർനിരീയതേ

അര്‍ത്ഥം :-
******************
മറ്റു യാതൊന്നിനും ഇച്ഛയില്ലാത്ത അവന്‍ പിന്നീട് ശരീരത്തേയും ത്യജിച്ചുകൊണ്ട് പരമപുരുഷനായ അങ്ങയില്‍ ലയച്ചുചേരുന്നു. മുകളിലെ ലോകങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ ചിത്തം, ശരീരേന്ദ്രിയങ്ങള്‍ എന്നീ കരണങ്ങളോടുകൂടി മൂര്‍ദ്ധാവിലൂടെ ബഹിര്‍ഗമിക്കുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ
🙏🙏🙏🙏🙏🙏🙏🙏🙏


No comments:

Post a Comment