Wednesday, August 22, 2018

ശ്രീമദ് നാരായണീയം - ദശകം 7

ദശകം 7 - ഹിരണ്യഗര്‍ഭോത്പത്തി
പ്രകാരവര്‍ന്നനം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏





ശ്ലോകം :- 7.1
******************
ഏവം ദേവ ചതുർദശാത്മകജഗദ്രൂപേണ ജാതഃ പുന- സ്തസ്യോർദ്ധ്വം ഖലു സത്യലോകനിലയേ ജാതോƒസി ധാതാ സ്വയം യം ശംസന്തി ഹിരണ്യഗർഭമഖിലത്രൈലോക്യജീവാത്മകം യോƒഭൂത്‌ സ്ഫീതരജോവികാരവികസന്നാനാസിസൃക്ഷാരസഃ

അര്‍ഥം : -
**************
പ്രകാസസ്വരൂപിന്‍! ഇപ്പ്രകാരം പതിനാലു ലോഖമാകുന്ന സ്വരൂപത്തോടുകൂടി അവിര്പവിച്ച നിന്തിരുവടി താന്‍തന്നെ പിന്നെ അതിന്റെ മേല്ഭാഗത്തുള്ള സത്യലോഖേമെന്നു പറയപ്പെടുന്ന സ്ഥാനത്തില്‍ ബ്രഹ്മാവ്‌ എന്ന പേരുകൂടി അവതരിച്ചു . മൂന്ന് ലോഖങ്ങള്‍ക്കും ജീവാത്മാവായ യാതൊരു ഭഗവാനെ ഹിരന്യഗര്‍ബനെന്നു പറയുന്നൂ .ആ ഹിരന്യഗര്‍ബനു വര്‍ദ്ധിച്ചിരിക്കുന്ന രജോഗുണം വികാരനിമിത്തം തെളിഞ്ഞു പ്രകാശിക്കുന്ന അനേകം വിധത്തിലുള്ള സൃഷ്ടിയെ ചെയ്യാനുള്ള ആഗ്രഹാതോടുകൂടിയുല്ലവനായി ഭവിച്ചു .

             🌻🌻🌻🌻🌻🌻


ശ്ലോകം :- 7.2
സോƒയം വിശ്വിസർഗദത്ത
ഹൃദയസ്സമ്പശ്യമാനസ്സ്വയം ബോധം ഖല്വനവാഷ്യ വിശ്വവിഷയം ചിന്താകുലസ്തസ്ഥിവാൻ താവത്‌ ത്വം ജഗതാംപതേ തപതപേത്യേവം ഹി വൈഹായസീം വാണീമേനമശിശ്രവഃ ശ്രുതിസുഖാം കുർവംസ്തപഃപ്രേരണാം

അർത്ഥം :-
***********
അപ്പാരകാരമായ ഈ ബ്രഹ്‌മാവ്‌ പ്രപഞ്ചം സൃഷ്ടിയിൽ മനസ്സുറപ്പിച്ചവനായി തന്നത്താൻ വളരെയെല്ലാം ആലോചിച്ചുനോക്കിയിട്ടും ലോകത്തെ സംബന്ധിച്ച യാതൊരറിവും ലഭിക്കാതെ ചിന്താവിവശനായി സ്ഥിതി ചെയ്തു.
ലോകനാഥാ... അപ്പോൾ നിന്തിരുവടിതന്നെ തപസ്സിനു പ്രേരിപ്പിച്ചുകൊണ്ടു "തപസ്സുചെയ്താലും , തപസ്സുചെയ്താലും " എന്നിങ്ങനെ ചെവികൾക്കു സൗവ്യമരുളുമാരുള്ള ആകാശവാണിയെ ഇദ്ദേഹത്തെ കേൾപ്പിച്ചു.

🌻🌻🌻🌻🌻🌻

ശ്ലോകം :-7.3
***************
കോƒസൗ മാമവദത്പുമാനിതി ജലാപൂർണേ ജഗന്മണ്ഡലേ ദിക്ഷൂദ്വീക്ഷ്യ കിമപ്യനീക്ഷിതവതാ വാക്യാർത്ഥമുത്പശ്യതാ ദിവ്യം വർഷസഹസ്രമാത്തപസാ തേന ത്വമാരാധിത- സ്തസ്മൈ ദർശിതവാനസി സ്വനിലയം വൈകുണ്ഠമേകാദ്ഭുതം

അർത്ഥം :-
***********
"ലോകങ്ങളെല്ലാം വെള്ളം കൊണ്ട് നിറഞ്ഞിരിക്കെ ആരാണ് എന്നോടിങ്ങനെ പറഞ്ഞത്? " എന്നിങ്ങിനെ ചുറ്റുപാടും നോക്കി യാതൊന്നും കാണാതെ അശരീരി വാക്കിന്റെ അർത്ഥത്തെ നല്ലപോലെ ആലോചിച്ചറിഞ്ഞു ആയിരം ദിവ്യവർഷങ്ങൾ തപസ്സു ചെയ്തു ; അദ്ദേഹത്താൽ ആരാധിക്കപ്പെട്ട നിന്തിരുവടി അത്ഭുതങ്ങളിൽ വെച്ച് മുഖ്യമായതും തന്റെ ഇരിപ്പിടവുമായ വൈകുണ്ഠത്തെ ആ ബ്രഹ്മദേവന് കാണിച്ചു കൊടുത്തു.

🌻🌻🌻🌻🌻

ശ്ലോകം 7.4 :-
*************
മായാ യത്ര കദാപി നോ വികുരുതേ ഭാതേ ജഗദ്ഭ്യോ ബഹി- ശ്ശോകക്രോധ
വിമോഹസാധ്വസമുഖാ ഭാവാസ്തു ദൂരം ഗതാഃ സാന്ദ്രാനന്ദഝരീ ച യത്ര പരമജ്യോതിഃപ്രകാശാത്മകേ തത്‌ തേ ധാമ വിഭാവിതം വിജയതേ വൈകുണ്ഠരൂപം വിഭോ

അർത്ഥം :-
************
വിശ്വവ്യാപിൻ ! ലോകങ്ങൾക്കെല്ലാം വെളിയിൽ പ്രഹായിക്കുന്നതും ബ്രഹ്മതേജസോടുകൂടിയതുമായ യാതൊരു ദിക്കിൽ മായ ഒരിക്കലും വികാരത്തെ പ്രാചിക്കുന്നില്ലയോ, ദുഃഖം, കോപം, അജ്ഞാനം, ഭയം തുടങ്ങിയ ഭാവങ്ങളും എവിടെയില്ലയോ എവിടെ പരിപൂര്ണവവും നിത്യവുമായ ആനന്ദം പ്രവചിച്ചു കൊണ്ടിരിക്കുന്നുവോ ബ്രഹ്‌മാവിന് നേരിൽ കാണിച്ചു കൊടുക്കപ്പെട്ട വൈകുണ്ഠമെന്ന പേരോടുകൂടിയ നിന്തിരുവടിയെ ആ സ്ഥാനം സര്വോത്കർഷേണ വർണിക്കുന്ന.

🌻🌻🌻🌻🌻🌻

ശ്ലോകം 7.5

യസ്മിന്നാമ ചതുർഭുജാ ഹരിമണിശ്യാമാവദാതത്വിഷോ നാനാഭൂഷണരത്നദീപിതദിശോ രാജദ്വിമാനാലയാഃ ഭക്തിപ്രാപ്തതഥാവിധോന്നതപദാ ദീവ്യന്തി ദിവ്യാ ജനാ- സ്തത്തേ ധാമ നിരസ്തസർവശമലം വൈകുണ്ഠരൂപം ജയേത്‌.

അർത്ഥം :-
***********
യാതൊരിടത്തു നാല് കൈകളോട് കൂടിയവരായി ഇന്ദ്രനീലക്കല്ലുപോലെ ശ്യാമളവും സ്വച്ഛവുമായ ശോഭയോടുകൂടിയവരായി പലവിധത്തിലുള്ള ആഭരണങ്ങളാൽ പ്രകാശിക്കപ്പെട്ട ദിഗ്‍ഭാഗങ്ങളോടുകൂടിയവരായി കാന്തിതേടുന്ന വിമാനങ്ങളിൽ ഇരിപ്പുരപിച്ചവരായി ഭക്തി നിമിത്തം ആ വിധത്തിലുള്ള ഉത്തമസ്ഥാനത്തെ പ്രാവിച്ചവരും ദിവ്യന്മാരുമായിരിക്കുന്ന ജനങ്ങൾ പ്രഗോഭിക്കുന്നുവോ സർവ കന്മഷങ്ങളും നശിപ്പിക്കപ്പെട്ട വൈകുണ്ഠമെന്ന അങ്ങയുടെ ആ സ്ഥാനം വിജയിക്കട്ടെ.

🌻🌻🌻🌻🌻🌻

ശ്ലോകം 7.6

നാനാദിവ്യവധൂജനൈരഭിവൃതാ വിദ്യുല്ലതാതുല്യയാ വിശ്വോന്മാദന
ഹൃദ്യഗാത്രലതയാ വിദ്യോതിതാശാന്തരാ ത്വത്പാദാംബുജസൗരഭൈകകുതുകാല്ലക്ഷ്മീഃ സ്വയം ലക്ഷ്യതേ യസ്മിൻ വിസ്മയ
നീയദിവ്യവിഭവം തത്തേ പദം ദേഹി മേ

അർത്ഥം :-
***********
യാതൊരു സ്ഥലത്തു  സുരസുന്ദരിമാരാൽ ചൂഴപെട്ടവളായി മിന്നൽകൊടിക്കു തുല്യവും
ജഗന്മോഹനവും, മനോഹരവുമായ ശരീര
ശോഭകൊണ്ട് പ്രകാശിക്കപ്പെട്ട
ദിഗന്തരാളേത്താടുകൂടിയവളായിരിക്കുന്ന ശ്രീദേവി അങ്ങയുടെ പാദകമലത്തിൽ സൗരഭ്യമെന്ന ഒരു വിഷയത്തിൽ
ത്തന്നെയുള്ള കൗതുകംകൊണ്ടു തന്നത്താൻ പ്രത്യക്ഷപ്പെടുന്നുവോ വിസ്മയിക്കത്തക്ക ദിവ്യ വൈഭവത്തോടുകൂടിയ നിന്തിരുവടിയുടെ ആ സ്ഥാനത്തെ എനിക്ക് നൽകി അനുഗ്രഹിക്കണമേ...

🌻🌻🌻🌻🌻🌻

ശ്ലോകം 7.7

തത്രൈവം പ്രതിദർശിതേ നിജപദേ രത്നാസനാധ്യാസിതം ഭാസ്വത്കോടില
സത്കിരീടകടകാദ്യാകൽപദീപാകൃതി ശ്രീവത്സാങ്കിതമാത്തകൗസ്തുഭ
മണിച്ഛായാരുണം കാരണം വിശ്വേഷാം
തവ രൂപമൈക്ഷത വിധിസ്തത്തേ വിഭോ ഭാതു മേ

അർത്ഥം :-
***********
ഇപ്രകാരം ബ്രഹ്മദേവന് കാണിച്ചുകൊടുക്കപ്പെട്ട ആ  വൈകുണ്ഠത്തിൽ രത്നപീഠത്തിൽ സ്ഥിതി ചെയ്യുന്നതും കോടി സൂര്യ പ്രാകാശത്തോടുകൂടിയ കിരീടം കടകം, തുടങ്ങിയ ആഭരണങ്ങളാൽ അതിയായി  ശോഭിക്കുന്ന തിരുമേനിയോടുകൂടിയതും ശ്രീവത്സം എന്ന മറ്റുവിനാൽ അടയാളപ്പെട്ടതും തന്നാൽ
 സ്വീകരിക്കപ്പെട്ട കൗസ്തുഭ
മണിയുടെ ശോഭയാൽ അരുണിമയിണങ്ങിയതും ജഗത്കാരണവും ആയ നിന്തിരുവടിയുടെ മോഹനൻ സ്വരൂപത്തെ ബ്രഹ്‌മാവ്‌ ദർശിച്ചു, ഭഗവൻ ! നിന്തിരുവടിയുടെ ആ കോമള വിഗ്രഹം  എനിക്കും പ്രകേസിക്കേണമേ..


🌻🌻🌻🌻🌻🌻🌻🌻

ശ്ലോകം :-  7.8
************
ലാംഭോദകലായകോമളരുചീചക്രേണ
ചക്രം ദിശാ- മാവൃണ്വാനമുദാര
മന്ദഹസിതസ്യന്ദപ്രസന്നാനനം രാജത്കംബുഗദാരിപങ്കജധരശ്രീമദ്ഭുജാമണ്ഡലം സ്രഷ്ടുസ്തുഷ്ടികരം വപുസ്തവ വിഭോ മദ്രോഗമുദ്വാസയേത്‌

അർത്ഥം :-
************
മംഗളസ്വരൂപ ! നീലക്കാർ,കായാമ്പൂ ഇവയ്ക്കു തുല്യമായ കാന്തി വിശേഷംകൊണ്ടു ദിങ്മണ്ഡലത്തെ മറയ്‌ക്കുന്നതും ഉത്കൃഷ്ടമായ മന്ദസ്മിതധാരയാൽ പ്രസന്നമായ മുഖത്തോടുകൂടിയതും ശോഭവഹങ്ങളായ ശംഖു, ഗദാ, ചക്രം പദ്മം എന്നിവയെ ധരിക്കുന്ന രമ്യങ്ങളായ കൈകളോട് കൂടിയതും ബ്രഹ്‌മാവിന് സന്തോഷത്തെ ചെയ്തതുമായ അങ്ങയുടെ പ്രസന്നവിഗ്രഹം എന്റെ രോഗങ്ങളെ ഉന്മൂലനം ചെയ്യണമേ...


🌻🌻🌻🌻🌻

ശ്ലോകം  :- 7.9

ദൃഷ്ട്വാ സംഭൃതസംഭ്രമഃ കമലഭൂസ്ത്വത്പാദപാഥോരുഹേ ഹർഷാവേശവശംവദോ നിപതിതഃ പ്രീത്യാ കൃതാർത്ഥീഭവൻ ജാനാസ്യേവ മനീഷിതം മമ വിഭോ ജ്ഞാനം തദാപാദയ ദ്വൈതാദ്വൈതഭവത്സ്വരൂപപരമിത്യാചഷ്ട തം ത്വാം ഭജേ.

അർത്ഥം :-
*************
ബ്രഹ്മാവ് അങ്ങയുടെ ദിവ്യ  വിഗ്രഹത്തെ ദർശിച്ചു പരിഭ്രമിച്ചു അങ്ങയുടെ ചരണകമലങ്ങളിൽ സന്തോഷാതിരേകത്തിനു വശപ്പെട്ടവനായി വീണു നമസ്കരിച്ചു സംപ്രീതിയാൽ കൃതാർത്ഥമനായിട്ടു "അല്ലെ ഭഗവൻ !എന്റെ ആഗ്രഹത്തെ അവിടുന്നറിയുന്നുണ്ടല്ലോ ! പരമെന്നും അപരമെന്നും അറിയപ്പെടുന്ന അങ്ങയുടെ സ്വരൂപത്തെ സംബന്ധിച്ചുള്ള ആ അറിവിനെ എനിക്കുണ്ടാക്കിത്തരേണമേ !" എന്നിങ്ങനെ അപേക്ഷിച്ചു.ആ നിന്തിരുവടിയെ ഞാൻ ഭജിക്കുന്നു.

ശ്ലോകം :- 7.10
**************
ആതാമ്രേ ചരണേ വിനമ്രമഥ തം ഹസ്തേന ഹസ്തേ സ്പൃശൻ ബോധസ്തേ ഭവിതാ ന സർഗവിധിബിർബന്ധോƒപി സഞ്ജായതേ ഇത്യാഭാഷ്യ ഗിരം പ്രതോഷ്യനിതരാം തച്ചിത്തഗൂഢഃ സ്വയം സൃഷ്ടൗ തം സമുദൈരയസ്സ ഭഗവന്നുല്ലാസയോല്ലാഘതാം.

അർത്ഥം :-
***********
അനന്തരം നിന്തിരുവടി അരുണവർണ്ണമിണങ്ങിയ
കാലിണകളിൽ നാമാകരിക്കുന്ന ആ സൃഷ്ടാവിനോട് കൈകൊണ്ടു കരത്തിൽ പിടിച്ചു് "അങ്ങയ്ക്ക് ജ്ഞാനം ഉണ്ടായിക്കൊള്ളും, സൃഷ്ടികർമങ്ങളാൽ ബന്ധവും ഉണ്ടാവുന്നതല്ല ".എന്നിങ്ങനെ അരുളിച്ചെയ്തു, അത്യാന്ധം സന്തോഷിച്ചു., തന്നത്താൻ അദ്ദേഹത്തിന്റെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നവനായി അദ്ദേഹത്തെ സൃഷ്ടികർമത്തിൽ പ്രേരിപ്പിച്ചു. ലോകേശ്വരാ അപ്രകാരമുള്ള ഭഗവൻ എനിക്ക് ദേഹ സൗഖ്യത്തെ നൽകി ആനന്ദിപ്പിക്കേണമേ !....
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഹിരണ്യഗർഭോത്പത്തി പ്രകാരവർണ്ണനം എന്ന ഏഴാം അധ്യായം സമാപ്തം.

ഓം നമോ നാരായണായ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

No comments:

Post a Comment