Tuesday, August 28, 2018

ശ്രീമദ് നാരായണീയം - ദശകം 14

ശ്രീമദ് നാരായണീയം - ദശകം 14


കപിലോപാവ്യാനം
ശ്ലോകം 1 മുതൽ 10 വരെ


ശ്ലോകം 14/1
***************
സമനുസ്മൃതതാവകാംഘൃയുഗ്മഃ
സ മനുഃ പങ്കജസംഭവാംഗജന്മാ നിജമന്തരമന്തരായഹീനം
ചരിതം തേ കഥയൻസുഖം നിനായ

അർത്ഥം :-
***********
അനുനിമിഷവും അങ്ങയുടെ  കാൽ ഇണകളെ അനുസരിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മപുത്രനായ ആ  സ്വായംഭുവമനു
അങ്ങയുടെ ദിവ്യചരിതത്തെ
കീർത്തിച്ചുകൊണ്ടു  തന്റെ കാലത്തെ (മന്വന്തരത്തെ) വിഘ്‌നങ്ങളൊന്നും
കൂടാതെ  സുഖമായി കഴിച്ചു കൂട്ടി.


                         🌺🌺🌺🌺🌺🌺

ശ്ലോകം. :- 14/2
****************
സമയേ ഖലു തത്ര കർദമാഖ്യോ ദ്രുഹിണച്ഛായഭവസ്തദീയവാചാ
ധൃതസർഗരസോ നിസർഗരമ്യം
ഭഗവംസ്ത്വാമയുതം സമാഃ സിഷേവേ

അർത്ഥം :-
************
ആ കാലത്തുതന്നെ ബ്രഹ്മാവിന്റെ  നിഴലിൽ നിന്നുണ്ടായ കർദുമന് എന്ന പ്രജാപതി, പിതുരാജ്ഞയാൽ സൃഷ്ടി  കർമ്മത്തിൽ താത്പര്യമുള്ളവനായിട്ടു അല്ലെ  ഭഗവൻ ! പ്രകൃതിസിദ്ധമായ  സൗന്ദര്യത്തോടുകൂടിയ നി തിരുവടിയെ  പതിനായിരം വർഷങ്ങൾ സേവിച്ചു.


                        🌺🌺🌺🌺🌺🌺

ശ്ലോകം :-14/3
***************
ഗരുഡോപരി കാളമേഘകമ്രം വിലസത്കേലിസരോജപാണിപദ്മം ഹസിതോല്ലസിതാനനം വിഭോ ത്വം വപുരാവിഷ്കുരുഷേ സ്മ കർദമായ

അർത്ഥം :-
***********
പ്രഭോ ! കർമ്മമുകിൽപോലെ നിതാന്തമനോഹരവും സോപ്പിച്ചു
കൊണ്ടിരിക്കുന്ന  ലീലാമ്പുജത്തെ കാരകമലത്തിൽ ധരിച്ചു
കൊണ്ടിരിക്കുന്നതും  മണ്ഡഹാസം
കൊണ്ടു പ്രചോഭിതമായ   വധനത്തോടുകൂടിയതുമായ  മോഹനവിഗ്രഹത്തെ നിന്തിരുവടി  സ്വവാഹനമായ ഗരുടന്റെമേൽ  എഴുന്നള്ളിയരുളുന്നതായി  കർദുമ പ്രജാപതിക്കു പ്രത്യക്ഷത്തിൽ
കാണിച്ചുകൊടുത്തു.


                       🌺🌺🌺🌺🌺🌺

ശ്ലോകം :-14/4
*****************
സ്തുവതേ പുലകാവൃതായ തസ്മൈ
 മനുപുത്രീം ദയിതാം നവാപി പുത്രീഃ
കപിലം ച സുതം സ്വമേവ പശ്ചാത്‌
സ്വഗതിം ചാപ്യനുഗൃഹ്യ നിർഗതോƒഭൂഃ

അർത്ഥം :-
************
തന്നെ സ്മരിക്കുന്നവനും പുളകം കൊള്ളുന്നവനുമായ അദ്ദേഹത്തിന്
സ്വായംഭുവമനുവിന്റെ പുത്രിയായ
ദേവഹുതിയെ പത്നിയായും ,ഒൻപതു പുത്രിമാരെയും തന്റെ അംശാവതാരമായ കപിലനെന്ന പുത്രനെയും ഒടുവിൽ  പരാമപദത്തെയും അനുഗ്രഹിച്ചരുളിയിട്ടു
നിന്തിരുവടി അന്തർധാനം ചെയ്തു.


                         🌺🌺🌺🌺🌺🌺

ശ്ലോകം :-14/5
***************
സ മനുശ്ശതരൂപയാ മഹിഷ്യാ
ഗുണവത്യാ സുതയാ ച ദേവഹൂത്യാ ഭവദീരിതനാരദോപദിഷ്ട
സ്സമഗാത്കർദമമാഗതിപ്രതീക്ഷം

അർത്ഥം :-
************
നിന്തിരുവടിയാൽ പ്രേരിതനായ നരടമഹർഷിയാൽ ഉപദേശിക്ക
പ്പെട്ടവനായി ആ സ്വായംഭവമനു  പട്ടമഹർഷിയായ  ശതരൂപയോടും ഗുണവത്തിയായപുത്രി ദേവഹുതി
യോടുംകൂടി തന്റെ  വരവിനെ കാത്തു
കൊണ്ടിരുന്ന കർദുമനെ പ്രാവിച്ചു.


                            🌺🌺🌺🌺🌺🌺

ശ്ലോകം :-14/6
***************
മനുനോപഹൃതാം ച ദേവഹൂതിം
തരുണീരത്നമവാപ്യ കർദമോƒസൗ ഭവദർചനനിർവൃതോƒപി തസ്യാം
ദൃഢശുശ്രൂഷണയാ ദധൗ പ്രസാദം

അർത്ഥം :-
************
ഈ കർദുമാനാകട്ടെ മനുവിനാൽ കാഴ്ചയായി  കൊണ്ടുവന്നു ചെയ്യിക്കപ്പെട്ട  ദേവഹൂതിയെന്ന സ്‌ത്രീരത്നത്തെ ലഭിച്ചു നിന്തിരുവടിയെ  ആരാധിക്കുന്നതുകൊണ്ടു  നിർവൃത്താനാണെങ്കിലും നിഷ്കളങ്കമായ
സുശ്രുഷയാൽ  അവളിൽ പ്രസന്നനായിത്തീർന്നു.


                       🌺🌺🌺🌺🌺🌺

ശ്ലോകം :- 14/7
****************
സപുനസ്ത്വദുപാസനപ്രഭാവാ
ദ്ദയിതാകാമകൃതേ കൃതേ വിമാനേ വനിതാകുലസങ്കുലോ നവാത്മാ
വ്യഹരദ്ദേവപഥേഷു ദേവഹൂത്യാ

അർത്ഥം :-
************
പിന്നീട് അദ്ദേഹം  അങ്ങയുടെ ആരാധന
ക്കുള്ള മഹിമായാൽ പ്രിയതമയുടെ അഭീഷ്ടം  സാധിപ്പിക്കുവാനായി  സ്വനിര്മി
തമായ വിമാനത്തിൽ അനേകം  യുവതി
മണികളാൽ  ചൂഴപ്പെട്ടവനായി  ദിവ്യശരീരം കൈകൊണ്ടു  ദേവഹുതിയോടുകൂടി  നന്ദന
വനം, പുഷ്പ ഭദ്രം തുടങ്ങിയ ദേവ
മാർഗങ്ങളിൽ ക്രീഡിച്ചു.


🌺🌺🌺🌺🌺🌺

ശ്ലോകം :-14/8
****************
ശതവർഷമഥ വ്യതീത്യ സോƒയം
നവ കന്യാഃ സമവാപ്യ ധന്യരൂപാഃ വനയാനസമുദ്യതോƒപി കാന്താ
ഹിതകൃത്ത്വജ്ജനനോത്സുകോ ന്യവാത്സീത്‌

അർത്ഥം :-
*************
അതിൽപിന്നെ ആ കർദുമാണ് നൂറു വർഷം കഴിച്ച ശേഷം   കോമളംഗികളായ ഒൻപതു  കന്യകമാരെ ലപിച്ചു  വനത്തിലേക്ക് പോകുന്നതിനു മുതിർന്നുവെങ്കിലും
പത്നിയുടെ ഇഷ്ടമനുസരിച്ചു  പ്രവർത്തിക്കു
ന്നവനായി (കപിലരൂപിയായ )  അങ്ങയുടെ ജനനത്തിൽ ഉത്സുകനായിട്ടു സ്വഭവനത്തിൽ
തന്നെ വസിച്ചു.


                         🌺🌺🌺🌺🌺🌺

ശ്ലോകം ;-14/9
***************
നിജഭർതൃഗിരാ ഭവന്നിഷേവാ
നിരതായാമഥ ദേവ ദേവഹൂത്യാം
കപിലസ്ത്വമജായഥാ ജനാനാം പ്രഥയിഷ്യൻപരമാത്മതത്ത്വവിദ്യാം

അർത്ഥം :-
*************
ശുദ്ധ സത്വസ്വരൂപിയായ ഭഗവൻ !  അനന്തരം തന്റെ ഭർത്താവിന്റെ നിർദേശം  അനുസരിച്ചു അങ്ങയുടെ ആരാധനാ
വിഷയത്തിൽ  അതിതാല്പര്യയായി തീർന്നു.
ദേവഹുതിയിൽ  ജനങ്ങൾക്ക് ആത്മതത്വ
ബോധത്തെ പ്രകാശിപ്പിക്കുന്നതിനായി
നിന്തിരുവടി  കാപിലനായിട്ടു അവതരിച്ചു.


                         🌺🌺🌺🌺🌺🌺

ശ്ലോകം :- 14/10
******************
വനമേയുഷി കർദമേ പ്രസന്നേ മതസർവസ്വമുപാദിശഞ്ജനന്യൈ
കപിലാത്മക വായുമദിരേശ
ത്വരിതം ത്വം പരിപാഹി മാം ഗദൗഘാത്‌

അർത്ഥം :-
************
കപില മൂർത്തിയായ ഗുരുവായുപുരേശ !
കർദുമ പ്രജാപതി സന്തുഷ്ടനായി  തപോ
വനത്തിലേക്ക് പോയതിൽപിന്നെ  തന്റെ മാതാവിനായി മതതത്വങ്ങളെല്ലാം
ഉപദേശിച്ച  നിന്തിരുവടി  എന്നെ രോഗ
സമൂഹങ്ങളിൽ നിന്നു  വേഗത്തിൽ രക്ഷിക്കേണമേ.


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം  കപിലോപാവ്യാനം
എന്ന പതിനാലാം അദ്ധ്യായം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ



No comments:

Post a Comment