ശ്രീമദ് നാരായണീയം - ദശകം 13
ഹിരണ്യാക്ഷയുധവർണ്ണനവും,
ഹിരണ്യാക്ഷവധവർണ്ണനവും,
യജ്ഞവരാഹസ്തുതിവർണ്ണനവും.
ശ്ലോകം 1 മുതൽ 10 വരെ
ശ്ലോകം :- 13/1
*****************
ഹിരണ്യാക്ഷം താവദ്വരദ ഭവദന്വേഷണപരം
ചരന്തം സാംവർതേ പയസി നിജജംഘാപരിമിതേ ഭവദ്ഭക്തോ ഗത്വാ കപടപടുധീർനാരദമുനിഃ ശനൈരൂചേ നന്ദൻ ദനുജമപി നിന്ദംസ്തവ ബലം
അർത്ഥം :-
***********
ഹേ അഭീഷ്ടങ്ങളെ നൽകുന്ന ഭഗവൻ! ആ സമയം തന്റെ മുഴങ്കാലിനോളമുള്ള പ്രളയജലത്തിൽ നിൻ തിരുവടിയെ അന്വേഷിച്ചു നടക്കുന്ന ഹിരണ്യാക്ഷനെ അങ്ങയുടെ ഭക്തനും,കപടത്തിൽ അതിസാമ്രത്ഥ്യമുള്ള ബുദ്ധിയോടു
കൂടിയവനുമായ നാരദ മഹർഷി പ്രാവിച്ചിട്ടു,അസുരനെ പുകഴ്ത്തിയും നിൻ തിരുവടിയുടെ പുച്ഛിച്ചുകൊണ്ടും സാവധാനത്തിൽ പറഞ്ഞു.
🌺🌺🌺🌺🌺🌺
ശ്ലോകം :-13/2
**************
സ മായാവീ വിഷ്ണുർഹരതി ഭവദീയം വസുമതീം
പ്രഭോ കഷ്ടം കഷ്ടം കിമിദമിതി തേനാഭിഗദിതഃ
നദൻ ക്വാസൗ ക്വാസാവിതി സ മുനിനാ ദർശിതപഥോ ഭവന്തം സംപ്രാപദ്ധരണിധരമുദ്യന്തമുദകാത്
അർത്ഥം :-
***********
മായവിയായിരിക്കുന്ന ആ വിഷ്ണു അങ്ങയുടെ ഭൂമിയെ എടുത്തുകൊണ്ടു പോകുന്നു. അല്ലയോ പ്രഭു..വലിയ കഷ്ടം തന്നെ..ഇങ്ങനെ ആലസനായിരിക്കുന്നതെന്താണ് ? എന്നിങ്ങനെ അദ്ദേഹത്താൽ പറഞ്ഞറിയിക്കപ്പെട്ട ആ ദാനവൻ 'ഇവനെവിടെ ' ഇവനെവിടെ എന്നു ഗർജ്ജിച്ചുകൊണ്ടു നാരദ മഹർഷിയാൽ വഴി കാണിക്കപ്പെട്ടവനായി ഭൂമിയെ എടുത്തുയർത്തിക്കൊണ്ടിരിക്കുന്നവനും വെള്ളത്തിൽ നിന്നു പൊങ്ങി
വരുന്നവനുമായ നിൻ തിരുവടിയെ പ്രാവിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/3
***************
അഹോ ആരണ്യോƒയം മൃഗ ഇതി ഹസന്തം ബഹുതരൈ-ഋദുരുക്തൈർവിധ്യന്തം ദിതിസുതമവജ്ഞായ ഭഗവൻ മഹീം ദൃഷ്ട്വാ ദംഷ്ട്രാശിരസി ചകിതാം സ്വേന മഹസാ പയോധാവാധായ പ്രസഭമുദയുങ്ങ്ഥാ മൃധവിധൗ
അർത്ഥം :-
***********
"കഷ്ടം..ഇതു കാട്ടുമൃഗമാണല്ലോ !' എന്നിങ്ങനെ പരിഹസിക്കുന്നവനും പലവിധത്തിലുള്ള ദുർവാക്കുകളെ കൊണ്ടു മർമ്മം പിളക്കുന്നവനുമായ ദൈത്യനെ അവഗണിച്ചുകൊണ്ട് ഹേ ഭഗവൻ! നിന്തിരുവടി തേറ്റയുടെ അഗ്രഭാഗത്തു ഭൂമിയെ ഭയന്നു വിറക്കുന്നവലായി കണ്ടിട്ടു സ്വതേജസ്സുകൊണ്ടു ജലോപരി സമാപിച്ചു കൊണ്ടു പോരിന് സന്നദ്ധനായി.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/4
***************
ഗദാപാണൗ ദൈത്യേ ത്വമപി ഹി ഗൃഹീതോന്നതഗദോ നിയുദ്ധേന ക്രീഡങ്ൻഘടഘടരവോദ്‌ഘുഷ്ടവിയതാ രണാലോകൈത്സുക്യാന്മിലതി സുരസംഘേ ദ്രുതമമും നിരുന്ധ്യാഃ സന്ധ്യാതഃ പ്രഥമമിതി ധാത്രാ ജഗദിഷേ
അർത്ഥം :-
**********
ദൈത്യൻ ഗദാപാണിയായിരിക്കക്കൊണ്ടു നിൻ തിരുവടിയും വലിയൊരു ഗദയെടുത്തു പിടിച്ചവനായി "ഘടഘട" ശബ്ദംകൊണ്ടു കാറ്റൊലി കൊള്ളിക്കപ്പെട്ട
വിയന്മാർഗ്ഗത്തോടുകൂടിയ യുദ്ധം കൊണ്ടു രസിക്കുമ്പോൾ ,യുദ്ധം കാണ്മാനുള്ള ആഗ്രഹം കൊണ്ട് ദേവസംഘം ഒരുമിച്ചു
വന്നു നിൽക്കവേ ! സന്ധ്യക്ക്മുമ്പായി ഇവനെ വേഗം വധിച്ചാലും" എന്നിങ്ങനെ ബ്രഹ്മാവിനാൽ ഉണർത്തിക്കപ്പെട്ടു.
🌺🌺🌺🌺🌺🌺
ശ്ലോകം :-13/5
****************
ഗദോന്മർദേ തസ്മിംസ്തവ ഖലു ഗദായാം ദിതിഭുവോ ഗദാഘാതാദ്ഭൂമൗ ഝടിതി പതിതായാമഹഹ! ഭോഃ ! മൃദുസ്മേരാസ്യസ്ത്വം ദനുജകുലനിർമൂലനചണം മഹാചക്രം സ്മൃത്വാ കരഭുവി ദധാനോ രുരുചിഷേ
അർത്ഥം :-
*************
ആ ഗദ്ദായുധത്തിൽ നിൻ തിരുവടിയുടെ ഗദ ദൈത്യനെ ഗദാപ്രഹരത്താൽ പെട്ടെന്ന്
ഭൂമിയിൽ വീണുപോയപ്പോൾ ആശ്ചര്യം ! പ്രഭോ നിന്തിരുവടി മന്ദസ്മിതമാർന്ന മുഖത്തോടുകൂടിയവനായിത്തന്നെ അസുരവംശത്തെ വേരറുക്കുന്ന വിഷയത്തിൽ പ്രശസ്തമായ സുദര്ശനമെന്ന മഹാചക്രത്തെ സ്മരിച്ചിട്ടു കൈയിൽ ധരിച്ചുകൊണ്ട് പരിലസിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/6
***************
തതഃ ശൂലം കാലപ്രതിമരുഷി ദൈത്യേ വിസൃജതി ത്വയി ഛിന്ദത്യേനത് കരകലിത
ചക്രപ്രഹരണാത് സമാരുഷ്ടോ മുഷ്ട്യാ സ ഖലു വിതുദംസ്ത്വാം സമതനോത് ഗളന്മായേ മായാസ്ത്വയി കില ജഗന്മോഹനകരീഃ
അർത്ഥം :-
***********
അനന്തരം കാലസക്തിക്കു തുല്യമായ കോപത്തോടെ അസുരൻ സൂലത്തെ പ്രയോഗിച്ചപ്പോൾ നിന്തിരുവടി കൈയിൽ പിടിച്ചിരുന്ന ചക്രം കൊണ്ടുള്ള പ്രഹരത്താൽ
അതിനെ മുറിക്കവേ,ആ ദൈത്യനാവട്ടെ കോപാവിഷ്ടനായി നിൻ തിരുവടിയെ മുഷ്ടികൊണ്ടു ഇടിച്ചു മായരഹിതനായ നിൻ തിരുവടിയിൽ ലോകത്തെ മോചിപ്പിക്കുന്ന പലവിധത്തിലുള്ള മായകളെ പ്രയോഗിച്ചുവല്ലോ...
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/7
**************
ഭവച്ചക്രജ്യോതിഷ്കണലവനിപാതേന വിധുതേ തതോ മായാചക്രേ വിതതഘനരോഷാന്ധമനസം ഗരിഷ്ഠാഭിർമുഷ്ടിപ്രഹൃതിഭിരഭിഘ്നന്തമസുരം സ്വപാദാംഗുഷ്ഠേന ശ്രവണപദമൂലേ നിരവധീഃ
അർത്ഥം :-
*************
അസുരനെ മായാസമൂഹം അങ്ങയുടെ സുദർശന ചക്രത്തിന്റെ തേജ:കണത്തിന്റെ
ലേശം വരികയാൽ നീങ്ങിയ സമയം, അനന്തരം പ്രപ്തമായ കടുത്ത കോപത്താൽ വിവേചനാശക്തി മങ്ങിയവനായി കടുത്ത മുഷ്ടി പ്രഹരങ്ങളാൽ പീഡിപ്പിക്കുന്ന അസുരനെ തന്റെ ചുരുട്ടിപ്പിടിക്കപ്പെട്ട അഗ്രംകൊണ്ടു
ചെവിക്കുറ്റിയിൽ ആഞ്ഞടിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/8
****************
മഹാകായഃസ്സോƒയം തവ ചരണപാത
പ്രമഥിതോ ഗളദ്രക്തോ വക്ത്രാദപതദൃഷിഭിഃ ശ്ലാഘിതഹതിഃ തദാ ത്വാമുദ്ദാമപ്രമദഭരവിദ്യോതിഹൃദയാ മുനീന്ദ്രാസ്സാന്ദ്രാഭിഃ സ്തുതിഭിരനുവന്നധ്വരതനും
അർത്ഥം :-
************
ഭീമകായനായ ആ ഹിരണ്യാക്ഷൻ അങ്ങയുടെ കൈകൊണ്ടുള്ള പ്രഹറത്താൽ
നുറുങ്ങിയവനായി മുഖത്തിൽനിന്നൊഴുകിയ രക്തത്തോടെ മഹാർശികളാൽ കീർത്തിക്കപ്പെട്ട മരണത്തോടു കൂടിയവനായിട്ടു നിലത്തു വീണു. അപ്പോൾ വര്ധിച്ചുയർന്ന സന്തോഷാധിക്യത്താൽ പ്രശോഭിതമായ ഹൃദയത്തോടു കൂടിയവരായ മുനീശ്വരന്മാർ അർത്ഥം നിറഞ്ഞ സ്തുതി വചനങ്ങളാൽ യജ്ഞവരാഹ സ്വരൂപിയായ നിൻ തിരുവടിയെ വാഴ്ത്തി സ്തുതിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/9
****************
ത്വചി ച്ഛന്ദോ രോമസ്വപി കുശഗണശ്ചക്ഷുഷി ഘൃതം ചതുർഹോതാരോƒംഘ്രൗ സ്രുഗപി വദനേ ചോദര ഇഡാ ഗ്രഹാ ജിഹ്വായാം തേ പരപുരുഷ കർണേ ച ചമസാ വിഭോ സോമോ വീര്യം വരദ ഗളദേശേƒപ്യുപസദഃ
അർത്ഥം :-
*************
വരപ്രദാനായി പ്രഭുവായിരിക്കുന്ന പരബ്രഹ്മ സ്വരൂപിൻ ! നിന്തിരുവടിയുടെ ത്വക്കിലാകുന്നു ഹന്തസ്സുകൾ രോമങ്ങളിൽ കുശസമൂഹവും,നേത്രങ്ങളിൽ നെയ്യും,
കാലുകളുടെ സ്ഥാനത്ത് നാല് ഹോതാക്കളും വായയുടെ സ്ഥാനത്ത് സ്രുവവും ഉദരത്തിന്റെ സ്ഥാനത്ത് ഇഡ എന്നാ പുരോടാശ പാത്രവും നാവിന്റെ സ്ഥാനത്ത് സോമരസ പാത്രങ്ങളും ചെവിയുടെ സ്ഥാനത്ത് ചമാസങ്ങളും ആകുന്നു അല്ലയോ സര്‍വ വ്യാപിന്‍ അവിടുത്തെ രേതസ്സ് സോമരസം ആകുന്നു- അല്ലയോ വരദാതാവേ അങ്ങയുടെ കണ്ഠപ്രദേശത്ത് ഉപസത്തുക്കള്‍ എന്നാ ഇഷ്ടി വിശേഷവും ഭാവിക്കുന്നു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/10
*****************
മുനീന്ദ്രൈരിത്യാദിസ്തവനമുഖരൈർമോദിതമനാ മഹീയസ്യാ മൂർത്ത്യാ വിമലതരകീർത്യാ ച വിലസൻ സ്വധിഷ്ണ്യം സംപ്രാപ്തഃ സുഖരസവിഹാരീ മധുരിപോ നിരുന്ധ്യാ രോഗം മേ സകലമപി വാതാലയപതേ
അർത്ഥം :-
*************
മധു വൈരിയായ ഗുരുവായൂർ നാഥാ! മേൽ പ്രകാരമുള്ള സ്തുതി വചനങ്ങളാൽ ഘോഷിക്കുന്ന മുനി സ്രേഷ്ടന്മാരാൾ സന്തോഷിപ്പിക്കപ്പെട്ട ചിത്തത്തോടു
കൂടിയവനും സംപൂജ്യമായ ശരീരത്താലും അതിനിർമലമായ കീർത്തികൊണ്ടു പരിലാസിക്കുന്നവനും, സ്വസ്ഥാനമായ
വൈകുണ്ഠതെ പ്രാവിച്ചവനായി സുഖിച്ചു,
രസിച്ചു വിഹരിക്കുന്നവനുമായ നിൻ തിരുവടി എന്റെ എല്ലാ രോഗങ്ങളെയും നീക്കം ചെയ്യേണമേ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹിരണ്യാക്ഷയുധവർണ്ണനവും,
ഹിരണ്യാക്ഷവധവർണ്ണനവും,
യജ്ഞവരാഹസ്തുതിവർണ്ണനവും.
എന്ന പതിമൂന്നാം അദ്ധ്യായം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ
ഹിരണ്യാക്ഷയുധവർണ്ണനവും,
ഹിരണ്യാക്ഷവധവർണ്ണനവും,
യജ്ഞവരാഹസ്തുതിവർണ്ണനവും.
ശ്ലോകം 1 മുതൽ 10 വരെ
ശ്ലോകം :- 13/1
*****************
ഹിരണ്യാക്ഷം താവദ്വരദ ഭവദന്വേഷണപരം
ചരന്തം സാംവർതേ പയസി നിജജംഘാപരിമിതേ ഭവദ്ഭക്തോ ഗത്വാ കപടപടുധീർനാരദമുനിഃ ശനൈരൂചേ നന്ദൻ ദനുജമപി നിന്ദംസ്തവ ബലം
അർത്ഥം :-
***********
ഹേ അഭീഷ്ടങ്ങളെ നൽകുന്ന ഭഗവൻ! ആ സമയം തന്റെ മുഴങ്കാലിനോളമുള്ള പ്രളയജലത്തിൽ നിൻ തിരുവടിയെ അന്വേഷിച്ചു നടക്കുന്ന ഹിരണ്യാക്ഷനെ അങ്ങയുടെ ഭക്തനും,കപടത്തിൽ അതിസാമ്രത്ഥ്യമുള്ള ബുദ്ധിയോടു
കൂടിയവനുമായ നാരദ മഹർഷി പ്രാവിച്ചിട്ടു,അസുരനെ പുകഴ്ത്തിയും നിൻ തിരുവടിയുടെ പുച്ഛിച്ചുകൊണ്ടും സാവധാനത്തിൽ പറഞ്ഞു.
🌺🌺🌺🌺🌺🌺
ശ്ലോകം :-13/2
**************
സ മായാവീ വിഷ്ണുർഹരതി ഭവദീയം വസുമതീം
പ്രഭോ കഷ്ടം കഷ്ടം കിമിദമിതി തേനാഭിഗദിതഃ
നദൻ ക്വാസൗ ക്വാസാവിതി സ മുനിനാ ദർശിതപഥോ ഭവന്തം സംപ്രാപദ്ധരണിധരമുദ്യന്തമുദകാത്
അർത്ഥം :-
***********
മായവിയായിരിക്കുന്ന ആ വിഷ്ണു അങ്ങയുടെ ഭൂമിയെ എടുത്തുകൊണ്ടു പോകുന്നു. അല്ലയോ പ്രഭു..വലിയ കഷ്ടം തന്നെ..ഇങ്ങനെ ആലസനായിരിക്കുന്നതെന്താണ് ? എന്നിങ്ങനെ അദ്ദേഹത്താൽ പറഞ്ഞറിയിക്കപ്പെട്ട ആ ദാനവൻ 'ഇവനെവിടെ ' ഇവനെവിടെ എന്നു ഗർജ്ജിച്ചുകൊണ്ടു നാരദ മഹർഷിയാൽ വഴി കാണിക്കപ്പെട്ടവനായി ഭൂമിയെ എടുത്തുയർത്തിക്കൊണ്ടിരിക്കുന്നവനും വെള്ളത്തിൽ നിന്നു പൊങ്ങി
വരുന്നവനുമായ നിൻ തിരുവടിയെ പ്രാവിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/3
***************
അഹോ ആരണ്യോƒയം മൃഗ ഇതി ഹസന്തം ബഹുതരൈ-ഋദുരുക്തൈർവിധ്യന്തം ദിതിസുതമവജ്ഞായ ഭഗവൻ മഹീം ദൃഷ്ട്വാ ദംഷ്ട്രാശിരസി ചകിതാം സ്വേന മഹസാ പയോധാവാധായ പ്രസഭമുദയുങ്ങ്ഥാ മൃധവിധൗ
അർത്ഥം :-
***********
"കഷ്ടം..ഇതു കാട്ടുമൃഗമാണല്ലോ !' എന്നിങ്ങനെ പരിഹസിക്കുന്നവനും പലവിധത്തിലുള്ള ദുർവാക്കുകളെ കൊണ്ടു മർമ്മം പിളക്കുന്നവനുമായ ദൈത്യനെ അവഗണിച്ചുകൊണ്ട് ഹേ ഭഗവൻ! നിന്തിരുവടി തേറ്റയുടെ അഗ്രഭാഗത്തു ഭൂമിയെ ഭയന്നു വിറക്കുന്നവലായി കണ്ടിട്ടു സ്വതേജസ്സുകൊണ്ടു ജലോപരി സമാപിച്ചു കൊണ്ടു പോരിന് സന്നദ്ധനായി.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/4
***************
ഗദാപാണൗ ദൈത്യേ ത്വമപി ഹി ഗൃഹീതോന്നതഗദോ നിയുദ്ധേന ക്രീഡങ്ൻഘടഘടരവോദ്‌ഘുഷ്ടവിയതാ രണാലോകൈത്സുക്യാന്മിലതി സുരസംഘേ ദ്രുതമമും നിരുന്ധ്യാഃ സന്ധ്യാതഃ പ്രഥമമിതി ധാത്രാ ജഗദിഷേ
അർത്ഥം :-
**********
ദൈത്യൻ ഗദാപാണിയായിരിക്കക്കൊണ്ടു നിൻ തിരുവടിയും വലിയൊരു ഗദയെടുത്തു പിടിച്ചവനായി "ഘടഘട" ശബ്ദംകൊണ്ടു കാറ്റൊലി കൊള്ളിക്കപ്പെട്ട
വിയന്മാർഗ്ഗത്തോടുകൂടിയ യുദ്ധം കൊണ്ടു രസിക്കുമ്പോൾ ,യുദ്ധം കാണ്മാനുള്ള ആഗ്രഹം കൊണ്ട് ദേവസംഘം ഒരുമിച്ചു
വന്നു നിൽക്കവേ ! സന്ധ്യക്ക്മുമ്പായി ഇവനെ വേഗം വധിച്ചാലും" എന്നിങ്ങനെ ബ്രഹ്മാവിനാൽ ഉണർത്തിക്കപ്പെട്ടു.
🌺🌺🌺🌺🌺🌺
ശ്ലോകം :-13/5
****************
ഗദോന്മർദേ തസ്മിംസ്തവ ഖലു ഗദായാം ദിതിഭുവോ ഗദാഘാതാദ്ഭൂമൗ ഝടിതി പതിതായാമഹഹ! ഭോഃ ! മൃദുസ്മേരാസ്യസ്ത്വം ദനുജകുലനിർമൂലനചണം മഹാചക്രം സ്മൃത്വാ കരഭുവി ദധാനോ രുരുചിഷേ
അർത്ഥം :-
*************
ആ ഗദ്ദായുധത്തിൽ നിൻ തിരുവടിയുടെ ഗദ ദൈത്യനെ ഗദാപ്രഹരത്താൽ പെട്ടെന്ന്
ഭൂമിയിൽ വീണുപോയപ്പോൾ ആശ്ചര്യം ! പ്രഭോ നിന്തിരുവടി മന്ദസ്മിതമാർന്ന മുഖത്തോടുകൂടിയവനായിത്തന്നെ അസുരവംശത്തെ വേരറുക്കുന്ന വിഷയത്തിൽ പ്രശസ്തമായ സുദര്ശനമെന്ന മഹാചക്രത്തെ സ്മരിച്ചിട്ടു കൈയിൽ ധരിച്ചുകൊണ്ട് പരിലസിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/6
***************
തതഃ ശൂലം കാലപ്രതിമരുഷി ദൈത്യേ വിസൃജതി ത്വയി ഛിന്ദത്യേനത് കരകലിത
ചക്രപ്രഹരണാത് സമാരുഷ്ടോ മുഷ്ട്യാ സ ഖലു വിതുദംസ്ത്വാം സമതനോത് ഗളന്മായേ മായാസ്ത്വയി കില ജഗന്മോഹനകരീഃ
അർത്ഥം :-
***********
അനന്തരം കാലസക്തിക്കു തുല്യമായ കോപത്തോടെ അസുരൻ സൂലത്തെ പ്രയോഗിച്ചപ്പോൾ നിന്തിരുവടി കൈയിൽ പിടിച്ചിരുന്ന ചക്രം കൊണ്ടുള്ള പ്രഹരത്താൽ
അതിനെ മുറിക്കവേ,ആ ദൈത്യനാവട്ടെ കോപാവിഷ്ടനായി നിൻ തിരുവടിയെ മുഷ്ടികൊണ്ടു ഇടിച്ചു മായരഹിതനായ നിൻ തിരുവടിയിൽ ലോകത്തെ മോചിപ്പിക്കുന്ന പലവിധത്തിലുള്ള മായകളെ പ്രയോഗിച്ചുവല്ലോ...
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/7
**************
ഭവച്ചക്രജ്യോതിഷ്കണലവനിപാതേന വിധുതേ തതോ മായാചക്രേ വിതതഘനരോഷാന്ധമനസം ഗരിഷ്ഠാഭിർമുഷ്ടിപ്രഹൃതിഭിരഭിഘ്നന്തമസുരം സ്വപാദാംഗുഷ്ഠേന ശ്രവണപദമൂലേ നിരവധീഃ
അർത്ഥം :-
*************
അസുരനെ മായാസമൂഹം അങ്ങയുടെ സുദർശന ചക്രത്തിന്റെ തേജ:കണത്തിന്റെ
ലേശം വരികയാൽ നീങ്ങിയ സമയം, അനന്തരം പ്രപ്തമായ കടുത്ത കോപത്താൽ വിവേചനാശക്തി മങ്ങിയവനായി കടുത്ത മുഷ്ടി പ്രഹരങ്ങളാൽ പീഡിപ്പിക്കുന്ന അസുരനെ തന്റെ ചുരുട്ടിപ്പിടിക്കപ്പെട്ട അഗ്രംകൊണ്ടു
ചെവിക്കുറ്റിയിൽ ആഞ്ഞടിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/8
****************
മഹാകായഃസ്സോƒയം തവ ചരണപാത
പ്രമഥിതോ ഗളദ്രക്തോ വക്ത്രാദപതദൃഷിഭിഃ ശ്ലാഘിതഹതിഃ തദാ ത്വാമുദ്ദാമപ്രമദഭരവിദ്യോതിഹൃദയാ മുനീന്ദ്രാസ്സാന്ദ്രാഭിഃ സ്തുതിഭിരനുവന്നധ്വരതനും
അർത്ഥം :-
************
ഭീമകായനായ ആ ഹിരണ്യാക്ഷൻ അങ്ങയുടെ കൈകൊണ്ടുള്ള പ്രഹറത്താൽ
നുറുങ്ങിയവനായി മുഖത്തിൽനിന്നൊഴുകിയ രക്തത്തോടെ മഹാർശികളാൽ കീർത്തിക്കപ്പെട്ട മരണത്തോടു കൂടിയവനായിട്ടു നിലത്തു വീണു. അപ്പോൾ വര്ധിച്ചുയർന്ന സന്തോഷാധിക്യത്താൽ പ്രശോഭിതമായ ഹൃദയത്തോടു കൂടിയവരായ മുനീശ്വരന്മാർ അർത്ഥം നിറഞ്ഞ സ്തുതി വചനങ്ങളാൽ യജ്ഞവരാഹ സ്വരൂപിയായ നിൻ തിരുവടിയെ വാഴ്ത്തി സ്തുതിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/9
****************
ത്വചി ച്ഛന്ദോ രോമസ്വപി കുശഗണശ്ചക്ഷുഷി ഘൃതം ചതുർഹോതാരോƒംഘ്രൗ സ്രുഗപി വദനേ ചോദര ഇഡാ ഗ്രഹാ ജിഹ്വായാം തേ പരപുരുഷ കർണേ ച ചമസാ വിഭോ സോമോ വീര്യം വരദ ഗളദേശേƒപ്യുപസദഃ
അർത്ഥം :-
*************
വരപ്രദാനായി പ്രഭുവായിരിക്കുന്ന പരബ്രഹ്മ സ്വരൂപിൻ ! നിന്തിരുവടിയുടെ ത്വക്കിലാകുന്നു ഹന്തസ്സുകൾ രോമങ്ങളിൽ കുശസമൂഹവും,നേത്രങ്ങളിൽ നെയ്യും,
കാലുകളുടെ സ്ഥാനത്ത് നാല് ഹോതാക്കളും വായയുടെ സ്ഥാനത്ത് സ്രുവവും ഉദരത്തിന്റെ സ്ഥാനത്ത് ഇഡ എന്നാ പുരോടാശ പാത്രവും നാവിന്റെ സ്ഥാനത്ത് സോമരസ പാത്രങ്ങളും ചെവിയുടെ സ്ഥാനത്ത് ചമാസങ്ങളും ആകുന്നു അല്ലയോ സര്‍വ വ്യാപിന്‍ അവിടുത്തെ രേതസ്സ് സോമരസം ആകുന്നു- അല്ലയോ വരദാതാവേ അങ്ങയുടെ കണ്ഠപ്രദേശത്ത് ഉപസത്തുക്കള്‍ എന്നാ ഇഷ്ടി വിശേഷവും ഭാവിക്കുന്നു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 13/10
*****************
മുനീന്ദ്രൈരിത്യാദിസ്തവനമുഖരൈർമോദിതമനാ മഹീയസ്യാ മൂർത്ത്യാ വിമലതരകീർത്യാ ച വിലസൻ സ്വധിഷ്ണ്യം സംപ്രാപ്തഃ സുഖരസവിഹാരീ മധുരിപോ നിരുന്ധ്യാ രോഗം മേ സകലമപി വാതാലയപതേ
അർത്ഥം :-
*************
മധു വൈരിയായ ഗുരുവായൂർ നാഥാ! മേൽ പ്രകാരമുള്ള സ്തുതി വചനങ്ങളാൽ ഘോഷിക്കുന്ന മുനി സ്രേഷ്ടന്മാരാൾ സന്തോഷിപ്പിക്കപ്പെട്ട ചിത്തത്തോടു
കൂടിയവനും സംപൂജ്യമായ ശരീരത്താലും അതിനിർമലമായ കീർത്തികൊണ്ടു പരിലാസിക്കുന്നവനും, സ്വസ്ഥാനമായ
വൈകുണ്ഠതെ പ്രാവിച്ചവനായി സുഖിച്ചു,
രസിച്ചു വിഹരിക്കുന്നവനുമായ നിൻ തിരുവടി എന്റെ എല്ലാ രോഗങ്ങളെയും നീക്കം ചെയ്യേണമേ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹിരണ്യാക്ഷയുധവർണ്ണനവും,
ഹിരണ്യാക്ഷവധവർണ്ണനവും,
യജ്ഞവരാഹസ്തുതിവർണ്ണനവും.
എന്ന പതിമൂന്നാം അദ്ധ്യായം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ
No comments:
Post a Comment