കേശാദിപാദ വർണ്ണനം
( ശ്രീമദ് നാരായണീയം അവസാന ഭാഗം )
ശ്ലോകം :- 100 / 1
*******************
അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനീയം
പീയൂഷാപ്ലാവിതോഹം തദനു തദുദരേ ദിവ്യകൈശോരവേഷം താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈർവിലസ ദുപനിഷത്സുന്ദരീമണ്ഡലൈശ്ച
അർത്ഥം :-
*************
ഇതാ മുന്ഭാഗതായി ഇടതിങ്ങിയ കായാമ്പൂവിന്നൽ നിരപോലെ കമനീയമായ നീലനിറംകൊണ്ടു അതിയായി പരിശോഭിക്കുന്ന ഒരു തേജസ്സിനെ ഞാൻ കാണുന്നു. ഞാൻ പരമാനണ്ടാമൃദത്തിൽ മുഴുകിയിരിക്കുന്നു. അതിനെ തുടർന്ന് ആ തേജസ്സിന്റെ മദ്ധ്യത്തിലായി അതി ദിവയമായ ഒരു ബാലസ്വരൂപവും തെളിഞ്ഞുവരുന്നു. യൗവനാരംഭംകൊണ്ടും അതിരമാണീയവും പരമാനന്ദരസമനുഭവിച്ചു കൊലമായിർ ക്കൊള്ളുന്ന അംഗങ്ങളോടുകൂടിയവരായ നാരദ മഹർഷി മുതലായവരും ഏറ്റവും പരിശോഭിക്കുന്നവരായ ഉപനിഷത്തുകളാകുന്ന സുന്ദരീമണ്ഡലങ്ങളെകൊണ്ടും
ചൂഴപ്പെട്ടതുമായിരിക്കുന്നു.
ശ്ലോകം :- 100 / 2
*******************
നീലാഭം കുഞ്ചിതാഗ്രം ഘനമമലതരം സംയതം ചാരുഭംഗ്യാ രത്നോത്തംസാഭിരാമം വലയിതമുദയച്ചന്ദ്രകൈഃ പിഞ്ഛജാലൈഃ
മന്ദാരസ്രങ്നിവീതം തവ പൃഥുകബരീഭാരമാലോകയേഹം
സ്നിഗ്ധ ശ്വേതോർദ്ധ്വപുണ്ഡ്രാമപി ച സുലളിതാം ഫാലബാലേന്ദുവീഥീം
അർത്ഥം :-
*************
നീലനിരത്തോടുകൂടിയതായി അഗ്രം ചുരുണ്ടു ഇടത്തൂർന്നിരിക്കുന്നതും അതിനിർമലവും ഏറ്റവും ഭംഗിയായി കെട്ടിവെച്ചിരിക്കുന്നതും രത്നംകൊണ്ടുണ്ടാക്കപ്പെട്ട ശിരോദ്രഷണംകൊണ്ടു
മനോഹരവും പ്രകാശിച്ചുകൊണ്ടിരിക്കുന്ന പീലിക്കണ്ണുകളോടുകൂടിയ മായിപ്പീലികൾകൊണ്ടു ചുറ്റും തിരുക്കിവെച്ചു മന്ദരമാലകൊണ്ടു ചുറ്റി കെട്ടപ്പെട്ടതുമായ ഞന്തിരുവടിയുടെ വർണ്ണമേറിയ തലമുടിക്കെട്ടിനെ ഞാൻ നന്നായി തെളിഞ്ഞു കാണുന്നു. അത്രയുമല്ല മിനുപ്പുള്ളതും വെളുത്തതുമായ ഗോപിക്കുറിയോടു കൂടിയതും ഏറ്റവും ലളിതവുമായ ബാലചന്ദ്രനുതുല്യമായ അർദ്ധ വൃത്താകൃതിയിലുള്ള നെറ്റിതടത്തെയും ദർശിക്കുന്നു.
ശ്ലോകം :- 100 / 3
*******************
ഹൃദ്യം പൂർണാനുകമ്പാർണവമൃദുല ഹരീ ചഞ്ചലഭ്രൂവിലാസൈ-
രാനീലസ്നിഗ്ധപക്ഷ്മാവലിപരിലസിതം
നേത്രയുഗ്മം വിഭോ തേ
സാന്ദ്രച്ഛായം വിശാലാരുണകമലദളാകാരമാമുഗ്ധതാരം
കാരുണ്യാലോകലീലാശിശിരിതഭുവനം
ക്ഷിപ്യതാം മയ്യനാഥേ
അർത്ഥം :-
************
അല്ലയോ ഭഗവാനെ ! കാരകവിയുമാറ് നിറഞ്ഞു നിൽക്കുന്ന കരുനാസമുദ്രത്തിലെ തിരമാലകളെന്നതു പോലെ ഇളകിക്കൊണ്ടിരിക്കുന്ന പൂരിക്കൊടികളുടെ വിലാസംഭംഗിയാൽ മനോഹരവും നീലനിരത്തോട് കൂടിയതും അക്ഷിരോമങ്ങളെകൊണ്ടു പരിലസിക്കുന്നതും പരിപൂർണ്ണമായ ശോഭയോടു കൂടിയതും വിസ്തൃതമായ ചെന്താമരപ്പൂവിതലുകളുടെ ആകൃതിയോട് കൂടിയതുമതിമോഹനങ്ങളായ കൃഷ്‌ണ മിഴികളോടുകൂടിയതും കാരുണ്യത്തോടു കൂടിയ അവലോകനം (കടാക്ഷംകൊണ്ടു ലോകത്തിനു മുഴുവൻ കുളർമ നൽകുന്നതുമായ നിന്തിരുവടിയുടെ തിരുമിഴിയിണയെ മറ്റൊരു ശരണമില്ലാത്തവനായ എന്നിൽ പതിപ്പിക്കേണമേ !.
ശ്ലോകം :- 100 / 4
*******************
ഉത്തുംഗോല്ലാസിനാസം ഹരിമണിമുകുര പ്രോല്ലസദ്ഗണ്ഡപാളീ-
വ്യാലോലത്കർണപാശാഞ്ചിതമകരമണീ കുണ്ഡലദ്വന്ദ്വദീപ്രം
ഉന്മീലദ്ദന്തപങ്ങ്ക്തി സ്ഫുരദരുണതരച്ഛായ ബിംബാധരാന്തഃ-
പ്രീതിപ്രസ്യന്ദിമന്ദസ്മിതമധുരതരം
വക്ത്രമുദ്ഭാസതാം മേ
അർത്ഥം :-
************
ഉയർന്നു .അനോഹരമായിരിക്കുന്ന നാസികയോടു കൂടിയതും ഇന്ദ്രനീലകല്ലുകൊണ്ടു കടഞ്ഞെടുത്ത കണ്ണാടിപോലെ തിളങ്ങുന്ന കവിൽതടങ്ങളിൽ പ്രതിഫലിച്ച ഇളകിക്കൊണ്ടിരിക്കുന്നതും കർന്നങ്ങളുടെ മനോഹാരിതയെ വർദ്ധിപ്പിക്കുന്നതുമായ മകരാകൃതിയിലുള്ള രണ്ടു രത്നകുണ്ഡലങ്ങളിൽ നിന്നുറന്നു അരുനിമയിണങ്ങിയ അധരകാന്തിയിൽ കൂടി ഉൽകനിവാർന്നൊഴുകുന്ന മന്ദസ്മിതധാരകൊണ്ടു അതിശീതളവും ആയ തിരുമുഖം എന്റെ മനസ്സിൽ സദാ കാലവും തെളിഞ്ഞു വിളങ്ങേനമേ.
ശ്ലോകം :- 100 / 5
******************
ബാഹുദ്വന്ദ്വേന രത്നോജ്വലവലയഭൃതാ ശോണപാണിപ്രവാളേ-
നോപാത്താം വേണുനാലീം പ്രസൃത നഖമയൂഖാംഗുലീസംഗശാരാം
കൃത്വാ വക്ത്രാരവിന്ദേ സുമധുരവികസ ദ്രാഗമുദ്ഭാവ്യമാനൈഃ
ശബ്ദബ്രഹ്മാമൃതൈസ്ത്വം ശിശിരിതഭുവനൈ
സ്സിഞ്ച മേ കർണവീഥീം
അർത്ഥം :-
************
കാന്തി ചിതറുന്ന രത്നകല്ലുകൾ പതിച്ച വലകളണിഞ്ഞതും തലിരുപോലെ ചുവന്ന മൃദുവായിരിക്കുന്ന ഉള്ളംകൈകളോടുകൂടിയ വിരലുകളുടെ ചേർച്ചകൊണ്ടു വിചിത്ര വർണ്ണത്തോട് കൂടിയതുമായ ഓടക്കുഴലിനെ താമപ്പൂപോലെ ശോഭിക്കുന്ന തിരുമുഖത്തു ചേർത്തുവെച്ചു സംസ്പഷ്ടമായ രാഗമാധുരിയോടുകൂടി ആലപിക്കപ്പെടുന്നവയും,ലോകത്തെയെല്ലാം കുളർപ്പിക്കുന്നവയുമായ സാന്ദ്രബ്രഹ്മമാകുന്ന പീയൂഷധാരകൾകൊണ്ടു നിന്തിരുവടി എന്റെ ചെവിയെയും നനച്ചു പരിശുദ്ധമാക്കേണമേ !
ശ്ലോകം :- 100 / 6
******************
ഉത്സർപത്കൗസ്തുഭശ്രീതതിഭിരരുണിതം
കോമളം കണ്ഠദേശം
വക്ഷഃ ശ്രീവത്സരമ്യം തരളതരസമുദ്ദീപ്രഹാരപ്രതാനം
നാനാവർണപ്രസൂനാവലികിസലയിനീം
വന്യമാലാം വിലോല-
ല്ലോലംബാം ലംബമാനാമുരസി തവ തഥാ
ഭാവയേ രത്നമാലാം
അർത്ഥം :-
*************
ചുറ്റും പ്രസരിക്കുന്ന കൗസ്തുഭരത്നത്തിന്റെ പ്രഭാപൂരത്താൽ ചുവന്നിരിക്കുന്ന സുന്ദരമായ കണ്ഠപ്രദേശത്തെയും ശ്രീവത്സംകൊണ്ടു ഉപശോഭിക്കുന്നതും ഇളകിക്കൊണ്ടിരിക്കുന്നവയും അതിയായി പ്രകായിക്കുന്നവയുമായ മുത്തു മാലകൾ
കൊണ്ടലങ്കരിക്കപ്പെട്ടതുമായ തിരുമാറിടത്തെയും പല നിറത്തിലുള്ള പൂക്കൾകൊണ്ടും തളിരുകൾകൊണ്ടും ഉണ്ടാക്കപ്പെട്ടതും,ചുറ്റിപ്പറന്നുകൊണ്ടിരിക്കുന്ന വണ്ടുകളോടുകൂടിയതും നിന്തിരുവടിയുടെ മാർവിടത്തിൽ തൂങ്ങിക്കിടക്കുന്നതുമായ വനമാലയെയും അതുപോലെതന്നെ ഭംഗിയായി കാണപ്പെടുന്ന രത്നമാലയെയും ഞാൻ ധ്യാനിച്ചുകൊള്ളുന്നു.
ശ്ലോകം :- 100 / 7
******************
അംഗേ പഞ്ചാംഗരാഗൈരതിശയവികസത് സൗരഭാകൃഷ്ടലോകം
ലീനാനേകത്രിലോകീവിതതിമപി കൃശാം
ബിഭ്രതം മദ്ധ്യവല്ലീം
ശക്രാശ്മന്യസ്തതപ്തോജ്വലകനകനിഭം
പീതചേലം ദധാനം
ധ്യായാമോ ദീപ്തരശ്മിസ്ഫുടമണിരശനാ കിങ്കിണീമണ്ഡിതം ത്വാം
അർത്ഥം :-
************
തിരുമേനിയിൽ ചാർത്തിയ കുങ്കുമം, അകിൽ, കസ്‌തൂരി ഗോരോചനം രക്തചന്ദനം എന്ന അഞ്ചുവിധത്തിലുള്ള കുറിക്കൂട്ടുകളാൽ അതിനായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സൗരഭ്യംകൊണ്ടു ആകാര്ഷിക്കപ്പെട്ട ലോകത്തോടു കൂടിയവനും അനേകം ബ്രഹ്മാണ്ഡങ്ങൾ ലയിച്ചു കിടക്കുന്നതാണെങ്കിലും കുശമായിരിക്കുന്ന അരക്കെട്ടോടു കൂടിയവനും,ഇന്ദ്രനീലക്കല്ലിന്മേൽ വെച്ചിരിക്കുന്ന ഉരുക്കികാച്ചിയ തങ്ങത്തിന്റെ നിറപ്പകിട്ടോടുകൂടിയ മഞ്ഞപ്പട്ടു ഉടുത്തിരിക്കുന്നവനും കാന്തി ചിതറുന്ന മണികളിണങ്ങിയ മേഖലയിലെ കിങ്ങിണികൾകൊണ്ടു അലങ്കരിക്കപ്പെട്ടവനുമായ നിന്തിരുവടിയെ ഞങ്ങൾ ധ്യാനിച്ചു കൊള്ളുന്നു.
ശ്ലോകം :- 100 / 8
******************
ഊരൂ ചാരൂ തവോരൂ ഘനമസൃണരുചൗ
ചിത്തചോരൗ രമായാ
വിശ്വക്ഷോഭം വിശങ്ക്യ ധ്രുവമനിശമുഭൗ പീതചേലാവൃതാംഗൗ
ആനമ്രാണാം പുരസ്താന്ന്യസനധൃത സമസ്താർത്ഥപാളീസമുദ്ഗ-
ച്ഛായം ജാനുദ്വയം ച ക്രമപൃഥുലമനോജ്ഞേ
ച ജംഘേ നിഷേവേ
അർത്ഥം :-
************
നിനത്തിരുവടിയുടെ മനോഹരങ്ങളും പുഷ്ടിയുള്ളവയും ഇടത്തൂർന്നു മിനുത്തു ശോഭയാർന്നവയും ശ്രീദേവിയുടെ മനം കവർന്നവയും ലോകത്തെ ക്ഷോഭിപ്പിച്ച്കളയുമോ എന്നു ശങ്കിചുതന്നെ എല്ലാനേരത്തും പീതാംബരംകൊണ്ടു മരൈക്കപ്പെട്ടവയും ആയ ഇരു തുടകളെയും നമാസ്ക്കാരിക്കുന്നവർക്കു മുൻപിൽ സകല പുരുഷാർത്ഥങ്ങളെയും നിറച്ചടച്ചു വെച്ചിട്ടുള്ള രണ്ടു ചെപ്പുകളുടെ ശോഭയോടുകൂടിയ രണ്ടു കാൽമുട്ടുകളെയും ക്രമത്തിൽ തടിച്ചുരുണ്ടു മനോഹരങ്ങളായ രണ്ടു മുഴങ്കാലുകളെയും ഞാൻ ഭജിച്ചുകൊള്ളാം.
ശ്ലോകം :- 100 / 9
******************
മഞ്ജീരം മഞ്ജുനാദൈരിവ പദഭജനം
ശ്രേയ ഇത്യാലപന്തം
പാദാഗ്രം ഭ്രാന്തിമജ്ജത്പ്രണതജനമനോ മന്ദരോദ്ധാരകൂർമം
ഉത്തുംഗാതാമ്രരാജന്നഖരഹിമകര
ജ്യോത്സ്നയാ ചാശ്രിതാനാം
സന്താപധ്വാന്തഹന്ത്രീം തതിമനുകലയേ മംഗലാമംഗുലീനാം
അർത്ഥം :-
*************
തൃപ്പദങ്ങളെ ഭജിക്കുന്നത് സ്രേയസ്കരമാണ് എന്നിങ്ങനെ മനോജ്ഞങ്ങളായ ധ്വനികളാൽ വിളിച്ചുപറയുകയാണോ എന്നു തോന്നിപ്പിക്കുന്ന കാലചിലമ്പിനെയും, മായയിൽ മുങ്ങി വിഷമിക്കുന്ന ഭക്തന്മാരുടെ മനസ്സാകുന്ന മന്ദരപർവതത്തെ ഉദ്ധരിക്കുന്ന വിഷയത്തിൽ കൂർമ്മമായിരിക്കുന്ന തൃക്കാൾപുറവടികളെയും ഉയർന്നു ചുവപ്പൂർന്നു തിളങ്ങുന്ന നഖങ്ങളാകുന്ന കുളർമതിയുടെ സ്വച്ഛമായ നിലാവുകൊണ്ടു ആശ്രയിക്കുന്നവരുടെ ദുഃഖമാകുന്ന ഇരുട്ടിനെ ഇല്ലാതാക്കുന്നതും മങ്ങളപ്രഭവുമായ കാൽ വിരലുകളെയും വന്ദിച്ചുകൊള്ളുന്നു.
ശ്ലോകം :- 100 / 10
********************
യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം
മുക്തിഭാജാം നിവാസോ
ഭക്താനാം കാമവർഷദ്യുതരുകിസലയം
നാഥ തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ
കൃഷ്ണ കാരുണ്യസിന്ധോ
ഹൃത്വാ നിഃശേഷതാപാൻപ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം
അർത്ഥം :-
*************
ഗുരുവായുപുരേശനായിരിക്കുന്ന ലോകേശ ! യോഗീശ്വരന്മാർക്കു നിന്തിരുവടിയുടെ ഭംഗിയേറിയ അവയവങ്ങളിൽവെച്ചു അതിയായ മാധുര്യത്തോടു കൂടിയതും മുക്തിയെ ആഗ്രഹിക്കുന്നവർക്ക് ആശ്രയസ്ഥാനവും, ഭക്തന്മാർക്കു അഭീഷ്ടങ്ങളെ വർശിക്കുന്നതിൽ കല്പകവൃക്ഷത്തിന്റെ തളിരായി പരിലസിക്കുന്നതുമായ നിന്തിരുവടിയുടെ തൃക്കാലടി എല്ലാനേരത്തും എന്റെ ഹൃദയത്തിൽ വർദ്ധിക്കുന്നതായി ദയാവാരിദിയായ ഹേ കൃഷ്ണ ! എന്റെ സകലവിധ താപങ്ങളെയും നീക്കം ചെയ്തു പരമാനന്ദസമൂഹസമൃദ്ധിയെ നൽകുമാരു അനുഗ്രഹിച്ച
അരുളേണമേ !
ശ്ലോകം :- 100 / 11
********************
അജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം
വിശ്വനാഥ ക്ഷമേഥാഃ
സ്തോത്രം ചൈതത്സഹസ്രോത്തരമധികതരം ത്വത്പ്രസാദായ ഭൂയാത്
ദ്വേധാ നാരായണീയം ശ്രുതിഷു ച ജനുഷാ സ്തുത്യതാവർണനേന
സ്ഫീതം ലീലാവതാരൈരിദമിഹ കുരുതാം ആയുരാരോഗ്യസൗഖ്യം
അർത്ഥം :-
*************
ലോകേശ ! നിന്തിരുവടിയുടെ മാഹതമ്യത്തെ നല്ലവണ്ണം മനസ്സിലാക്കാതെ ഇവിടെ എന്തെല്ലാം കീർത്തിക്കപ്പെടുവൊ,അതെല്ലാം ക്ഷമിക്കുമാരാകേണമേ! ആയിരത്തിലധികം സംഖ്യയോടുകൂടിയ ഈ സ്തോത്രം നിന്തിരുവടിയുടെ വർദ്ധിച്ചതായ അനുഗ്രഹത്തിനെകൊണ്ടു ഭവിക്കുകയും ചെയ്യേണമേ ! ഉപനിഷത്തുകളിൽനിന്നു ഉടലെടുത്തുള്ള നാരായണീയം എന്ന അഞ്ചർത്ഥ നാമത്തോടുകൂടിയതും ലീലാരൂപത്തിൽ സ്വീകരിക്കപ്പെട്ടു അവതാര വിശേഷങ്ങൾകൊണ്ടു പുഷ്ട്ടിപ്പെട്ടിരിക്കുന്നതുമായ ഈ ഗുണവിശിഷ്ടമായ ഗ്രന്ഥം ഈ ലോകത്തിൽ ആയുസ്സും ആരോഗ്യവും ഇഹപാരസൗഖ്യവും അരുളുമാരാകട്ടെ.
ശ്രീ നാരായണമൂർത്തിയെ സംബന്ധിച്ചായതുകൊണ്ടും നാരായണ ഭട്ടതിരിപ്പാട്ടിനാൽ നിര്മിക്കപ്പെട്ടതുകൊണ്ടും രണ്ടുവിധത്തിലും "നാരായണീയം" എന്ന പേരു അർഹിക്കുന്ന ഈ ഗ്രന്ഥം "ആയുരാരോഗ്യസൗക്യം" എന്ന പദംകൊണ്ടു സൂചിക്കപ്പെടുന്ന കലിദിനത്തിൽ എഴുതിതീർന്നു എന്നു കൂടി ഇതിൽ വിവൃക്കപ്പെട്ടിരിക്കുന്നു.
ശ്രീമദ് നാരായണീയം കേശാദിപാദ
വർണ്ണണം എന്ന നൂറാം ദശകം
സമാപ്തം
ശ്രീമദ് നാരായണീയം സംപൂര്ണ്ണം
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ഓം ശ്രീ കൃഷ്ണായ പരബ്രഹ്മണേ നമഃ