ഗുരുശിക്ഷാവർണ്ണണം
ശ്ലോകം :- 93 / 1
*****************
ബന്ധുസ്നേഹം വിജഹ്യാം തവ ഹി കരുണയാ ത്വയ്യുപാവേശിതാത്മാ സർവം ത്വക്ത്വാ ചരേയം സകലമപി ജഗദ്വീക്ഷ്യ മായാവിലാസം നാനാത്വാദ്ഭ്രാന്തിജന്യാത്സതി ഖലു ഗുണദോഷാവബോധേ വിധിർവാ വ്യാസേധോ വാ കഥം തൗ ത്വയി നിഹിതമതേർവീതവൈഷമ്യബുദ്ധേഃ
അർത്ഥം :-
************
നിന്തിരുവടിയുടെ കരുണ്യംകൊണ്ടുതന്നെ ഞാൻ ബന്ധുജനങ്ങളോടുള്ള സ്നേഹത്തെ ഉപേക്ഷിച്ചുകൊള്ളാം. നിന്തിരുവടിയിൽ ഉറപ്പിക്കപ്പെട്ട മനസ്സോടു കൂടിയവനായി പ്രപഞ്ചത്തെ മുഴുവൻ തന്നെ
മായാകാര്യമാണെന്നു കണ്ടറിഞ്ഞു എല്ലാ കര്മങ്ങളെയും പരീത്വജിച്ചു സംഹരിച്ചുകൊള്ളാം . മോഹംകൊണ്ടുണ്ടായിട്ടുള്ള ഭേദബുദ്ധിയാൽ ഗുണം ദോഷം എന്നു വേർതിരിച്ചു നോക്കുമ്പോൾ മാത്രമാണല്ലോ വിധിച്ച കർമ്മമോ,നിഷേധിച്ച കർമ്മമോ ഉണ്ടായിത്തീരുന്നത്.നിന്തിരുവടിയിൽ ഉറപ്പിച്ച ബുദ്ധിയോട് കൂടിയവനും, ഭേദഭൃമ ബുദ്ധിയില്ലാതവനും ,ആ രണ്ടു വിധ കർമ്മങ്ങളെയും,
എങ്ങിനെ ഉണ്ടാക്കും






ശ്ലോകം :- 93/2
***************
ക്ഷുത്തൃഷ്ണാലോപമാത്രേ സതതകൃതധിയോ ജന്തവസ്സന്ത്യനന്താ- സ്തേഭ്യോ വിജ്ഞാനവത്ത്വാത്പുരുഷ ഇഹ വരസ്തജ്ജനിർദുർലഭൈവ തത്രാപ്യാത്മാത്മനഃ സ്യാത്സുഹൃദപി ച രിപുര്യസ്ത്വയി ന്യസ്തചേതാ- സ്താപോച്ഛിത്തേരുപായം സ്മരതി സ ഹി സുഹൃത്സ്വാത്മവൈരീ തതോന്യഃ
അർത്ഥം :-
*************
വിശപ്പും ദാഹവും ഗാമിപ്പിക്കുന്നതിൽ മാത്രം ഏതു സമയത്തും ശ്രദ്ധയോടുകൂടിയ രീതികൾ വളരെയുണ്ട് .വിവേക ജ്ഞാനത്തോട് കൂടിയിരിക്കുന്നതുകൊണ്ടു ആ ജീവികളെക്കാൾ ഈ ലോകത്തിൽ മനുഷ്യനാണു സ്രേഷ്ടമായിരിക്കുന്നതു. ആ മനുഷ്യ ജന്മമാവട്ടെ,എളുപ്പത്തിൽ കിട്ടുന്നതുമല്ല.ആ മനുഷ്യ ജന്മത്തിലും താന്തന്നെയാന്നു തന്റെ ബന്ധുവും,ശത്രുവുംകൂടിയായി ഇരിക്കുന്നതും.യാതൊരുത്തൻ നി തിരുവടിയിൽ ആർപ്പിക്കപ്പെട്ട മനസ്സോടുകൂടിയവനായി സംസാര ദുകത്തിന്റെവരാറുക്കുന്നതിനുള്ള,വഴിയെപ്പറ്റി, ആലോചിച്ചു കൊണ്ടിരിക്കുന്നുവോ, അവൻ തന്നെയാണ് തന്റെ ബന്ധുവാകുന്നത്
അവനെക്കാൾ വേറൊരു വിധത്തിലുള്ളവർ,തന്റെ ആത്മാവിനു തന്നെ വിരോധി ആകുന്നു.






ശ്ലോകം :- 93/3
*****************
ത്വത്കാരുണ്യേ പ്രവൃത്തേ ക ഇവ ന ഹി ഗുരുർലോകവൃത്തേപി ഭൂമൻ സർവാക്രാന്താപി
ഭൂമിർന ഹി ചലതി തതഃ സത്ക്ഷമാം ശിക്ഷയേയം ഗൃഹ്ണീയാമീശ തത്തദ്വിഷയപരിചതേപ്യപ്രസക്തിം സമീരാ- ദ്വ്യാപ്തത്വഞ്ചാത്മനോ മേ ഗഗനഗുരുവശാദ്ഭാതു നിർലേപതാ ച
അർത്ഥം :-
************
സര്വവ്യാപിയായിരിക്കുന്ന ഭഗവാനെ ! നിന്തിരുവടിയുടെ കാരുണ്യം ഉണ്ടായാൽ,ലോകവുത്തത്തിൽ ആരാണ് ഗുരുവിനെ പോലെ ആകാത്തത്? ഭൂമി എല്ലാ വസ്ത്തുക്കളാലും വസുക്കളാലും ആക്രമിക്കപ്പെട്ടിരുന്നാലും,സന്മാർഗ്ഗത്തില്നിന്നു അണുപോലും മാരുന്നില്ലല്ലോ..ആ ഭൂമിയിൽ നിന്നു ഉത്തമമായ ക്ഷമാഗുണത്തെ ഞാൻ പഠിക്കാം.അതാത് വിഷയങ്ങളോട് കൂടി പരിച്ചയിക്കുന്നതായാലും ,
അവയിൽ പടിപ്പിക്കാതിരിക്കുകാ എന്നതിനെ വായുവില്നിന്നു ഗ്രഹിച്ചു കൊള്ളാം.ആത്മാവിനു സര്വവ്യാപിയും,യാതോന്നിനോടും ബന്ധമിലാതിരിക്കുക എന്നതും എനിക്ക് ആകാശമാകുന്ന ഗുരുവിൽ നിന്നു പ്രകാശിക്കുമാരാകട്ടെ.






ശ്ലോകം :- 93 / 4
*****************
സ്വച്ഛഃ സ്യാം പാവനോഹം മധുര ഉദകവദ്വഹ്നിവന്മാ സ്മ ഗൃഹ്ണാം സർവാന്നീനോപി ദോഷം തരുഷു തമിവ മാം സർവഭൂതേഷ്വവേയാം പുഷ്ടിർനഷ്ടിഃ കലാനാംം ശശിന ഇവ തനോ: നാത്മനോസ്തീ വിദ്യാം തോയാദിവ്യസ്തമാർതാണ്ഡവദപി ച തനുഷ്വേകതാം ത്വത്പ്രസാദാത്
അർത്ഥം:-
************
ഞാൻ ജലമെന്നതുപോലെ,നിർമലനായും,
പരിശുദ്ധനായും, മധുരസ്വാപാവത്തോടുകൂടിയവനായും
ഭവിക്കേണമേ.കാണുന്നതെല്ലാ. ഭക്ഷിക്കുന്നവൻ ആയാലും,അഗ്നിയെന്നതുപോലെ,യാതൊരു ദോഷവും ബാധിക്കാതിരിക്കേണം. വൃക്ഷങ്ങളിൽ ആ അഗ്നിയെ എത്തുന്നപോലെ,എന്നെ എല്ലാ ശരീരങ്ങളിലും ഇരിക്കുന്നവനായി അറിയുമാരേവണം. വൃദ്ധിയും,ക്ഷയവും ചന്ദ്രന്റെ കലകൾകുമാണെന്ന പോലെ ശരീരത്തിനു മാത്രമാണെന്നും ആത്മാവിനു,ഇല്ലെന്നും,അറിയാറാവേണം.ജലം മുതലായവയിൽ.വെവ്വേറേ കാണപ്പെടുന്ന സൂര്യനെന്നതുപോലെ,ശരീരങ്ങളിലും വേറെ കാണപ്പെടുന്ന ആത്മാവിന്റെ ഏകത്വത്തെ നിന്തിരുവടിയുടെ ആൻഹഗ്രഹത്താൽ അറിയുമാരേവണം.






ശ്ലോകം :- 93 / 5
*****************
സ്നേഹാദ്വ്യാധാസ്തപുത്രപ്രണയമൃതകപോതായിതോ മാ സ്മ ഭൂവം പ്രാപ്ത പ്രാശ്നൻസഹേയ ക്ഷുധമപി ശയുവത്സിന്ധുവത്സ്യാമഗാധഃ മാ പപ്തം യോഷിദാദൗ ശിഖിനി ശലഭവദ്ഭൃംഗവത്സാരഭാഗീ ഭൂയാസം കിന്തു തദ്വദ്ധനചയനവശാന്മാഹമീശ പ്രണേശം
അർത്ഥം :-
************
സ്നേഹംകൊണ്ട് വേദനയാൽ പിരിക്കപ്പെട്ട കുഞ്ഞുങ്ങളിലുള്ള സ്നേഹംകൊണ്ടു ജീവനെ കളഞ്ഞ പ്രാവിനെപോലെ ആയിത്തീരരുതെ! പെരുമ്പാമ്പിനെ പോലെ പലത്തുംകിട്ടുന്നത് ഭകഹിക്കുന്നവനായി ഒന്നും കിട്ടാതിരുന്നാൽ വിശപ്പിനേയും സാഹിക്കുന്നതിനുള്ള കഴിവുള്ളവനായിത്തീരേണം! സമുദ്രമെന്നതുപോലെ
ഗംഭീര്യത്തോടെ കൂടിയവനാവേണം. അഗ്നിയിൽ പാറ്റ എന്നതുപോലെ സ്ത്രീകളിലും മാറ്റം ഭ്രമിച്ചു ചെന്നു ചാടിപ്പോവരുതെ! വണ്ടു എന്നതുപോലെ സാരംഗത്തെ മാത്രം ഗ്രഹിക്കുന്നവനായിത്തീരേണമേ! എന്നാൽ ഹേ ഭഗവാനെ! അതിനെപോലെ ഞാൻ ധനം ശേഖരിക്കുക എന്ന ഏകഉപദേശത്തിൽ മറ്റെല്ലാം.മരനുയാതോന്നിലും കുടുങ്ങി നശിച്ചുപോവരുതേ !






ശ്ലോകം :- 93 / 6
*****************
മാ ബധ്യാസം തരുണ്യാ ഗജ ഇവ വശയാ നാർജയേയം ധനൗഘം ഹർതാന്യസ്തം ഹി മാധ്വീഹര ഇവ മൃഗവന്മാ ഗുഹം ഗ്രാമ്യഗീതൈഃ നാത്യാസജ്ജേയ ഭോജ്യേ ഝഷ ഇവ ബിളിശേ പിംഗലാവന്നിരാശഃ സുപ്യാം ഭർതവ്യയോഗാത്കുരര ഇവ വിഭോ
സാമിഷോന്യൈർന ഹന്യൈ
അർത്ഥം :-
***********
പിടിയാനയാൽ കൊമ്പനാനയെന്നതുപോലെ യുവതികളാൽ ഞാൻ ബന്ധിക്കപ്പെടരുതെ ! അതിനായ ധനം സമ്പാദിച്ചു സൂക്ഷിച്ചു വെക്കാതിരിക്കേണമേ . തേനേടുക്കുന്നവൻ എന്നതുപോലെ ആ സ്വത്തിനെ വേറൊരുത്താൻ അടക്കി അനുഭവിക്കുകയാണല്ലോ ചെയ്യുന്നത്.
മാനിനെ പോലെ ഗ്രാമ്യങ്ങളായ ഗീതങ്ങൾകൊണ്ടു,മോഹിക്കാതിരിക്കേണമേ.
ചൂണ്ടയിൽ മൽസ്യമെന്നതുപോലെ ആഹാര പദാർത്ഥങ്ങളിലാതിനായ ആസക്തി ഉണ്ടാവരുതെ.പിംഗളയെന്ന വേശ്യയെപോലെ, ആശയൊഴിഞ്ഞവനായി ഉറങ്ങുമാരാകേണമേ. ഭഗവാനെ മാംസത്തോടുകൂടിയ കരരമെന്ന പക്ഷി മറ്റുള്ളവയാലെന്നതുപോലെ രക്ഷിക്കേണ്ടതായ, വസ്തുക്കളോടുള്ള സംബന്ധംകൊണ്ടു അന്യന്മാരാൾ ഞാൻ വിഡ്ഢിക്കപ്പെടാതിരിക്കേണമേ.






ശ്ലോകം :- 93 / 7
****************
വർതേയ ത്യക്തമാനഃ സുഖമതിശിശുവന്നിസ്സഹായശ്ചരേയം കന്യായാ ഏകശേഷോ വലയ ഇവ വിഭോ വർജിതാന്യോന്യഘോഷഃ ത്വച്ചിത്തോ നാവബുധ്യൈ പരമിഷുകൃദിവ ക്ഷ്മാഭൃദായാനഘോഷം ഗേഹേഷ്വന്യപ്രണീതേഷ്വഹിരിവ നിവസാന്യുണ്ടുരോർമന്ദിരേഷു
അർത്ഥം :-
************
മാനം, അവമാനം എന്നിവയുപേക്ഷിച്ച ചെറിയ കുട്ടിയെന്നതുപോലെ,പരാമസുഖത്തോടെ,
ഇരിക്കുമാറികണം. ഭഗഗവാനെ! ഒന്നുമാത്രം ശേഷിച്ചതായ കന്യകയുടെ കൈവളയെന്നതുപോലെ പരസ്പരം സംഭാഷണമില്ലാത്തവനായി വേറൊരു സഹായത്തോടുകൂടാത്തവനായി,
സഞ്ചരിക്കുമാറികണം . അമ്പെയ്യുവാൻ ഉന്നം നോക്കിയിരിക്കുന്നവൻ രാജയാത്രഘോഷത്തെ എന്നതുപോലെ നിന്തിരുവടിയിൽ ഉറപ്പിച്ചിരിക്കുന്ന മനസ്സോടുകൂടിയവനായി മറ്റൊന്നിനെ അറിയാതിരിക്കുമാറേകണം. എലിയുടെ മാളത്തിൽ പാമ്പു എന്നതുപോലെ മറ്റുള്ളവരാൾ കെട്ടപ്പെട്ടിരിക്കുന്ന ഭവനങ്ങളിൽ പാർക്കുമാറേക്കണമേ.






ശ്ലോകം :- 93 / 8
*****************
ത്വയ്യേവ ത്വത്കൃതം ത്വം ക്ഷപയസി ജഗദിത്യൂർണനാഭാത്പ്രതീയാം ത്വച്ചിന്താ ത്വത്സ്വരൂപം കുരുത ഇതി ദൃഢം ശിക്ഷേയേ പേശകാരാത് വിഡ്ഭസ്മാത്മാ ച ദേഹി ഭവതി ഗുരുവരോ യോ വിവേകം വിരക്തിം ധത്തേ സഞ്ചിന്ത്യമാനോ മമ തു ബഹുരുജാപീഡിതോയം വിശേഷാത്
അർത്ഥം :-
************
നിന്തിരുവടി നിന്തിരുവടിയാൽ പ്രപഞ്ചത്തെ നിന്തിരുവടിയിൽതന്നെ ലയിപ്പിച്ചുകളഞ്ഞു എന്ന ചിലന്തിയിൽനിന്നു മനസ്സിലാക്കുമാറേക്കണം. അങ്ങയുടെ ധ്യാനം അങ്ങയുടെ സ്വരൂപ പ്രാപ്‌തിയെ ചെയ്യുന്നു എന്നു വേട്ടാളൻ ഇംബേ ജീവിയിൽ നിന്നു നിശ്ചയമായി,അറിഞ്ഞുകൊള്ളാം. യാതൊന്നു വഴിപോലെ ആലോചിക്കപ്പെടുന്നതായിട്ടു, അറിവിന്റെയും ,വൈരാഗ്യത്തേയും ഉണ്ടാക്കുന്നുവോ,വർധിച്ച രോഗംകൊണ്ടു വിധിക്കപ്പെട്ട എന്റെ ഈ ശരീരംതന്നെ, പ്രത്യേകിച്ചു വിവേക വൈരാഗ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവോ, മലമായിട്ടോ ഭസ്മമായിട്ടോ രൂപാന്തരം പ്രാവിക്കുന്ന അപ്രകാരമുള്ള സ്രേഷ്ടനായ ഗുരുവായി ഭവിക്കുന്നു.






ശ്ലോകം :- 93 / 9
*****************
ഹീ ഹീ മേ ദേഹമോഹം ത്യജ പവനപുരാധീശ യത്പ്രേമഹേതോ- ഋഗേഹേ ചിത്തേ കളത്രാദിഷു ച വിവശിതാസ്ത്വത്പദം വിസ്മരന്തി സോƒയം വഹ്നേഃ ശുനോ വാ പരമിഹ പരതഃ സാമ്പ്രതഞ്ചാക്ഷികർണ- ത്വഗ്ജിഹ്വാദ്യാ വികർഷന്ത്യവശമത ഇതഃ കോƒപി ന ത്വത്പദാബ്ജേ
അർത്ഥം :-
***********
ഹേ ഗുരുവായുപുരേശ ! കഷ്ടം കഷ്ടം ! എനിക്ക് ശരീരത്തിലുള്ള മോഹത്തേ ഇല്ലാതാക്കേണമേ. യാതോന്നിലുള്ള വത്സല്യംകൊണ്ടു ഭവനത്തിലും ധനത്തിലും, ഭാര്യാപുത്രാദികളിലും പരാധീന പ്പെട്ടവനായി നിന്തിരുവടിയുടെ തൃപ്പാദത്തെ മറന്നുകളയുന്നുവോ അപ്രകാരമുള്ള ഈ ശരീരം ഈ ലോകത്തിൽ നശിച്ചുകഴിഞ്ഞാൽ കേവലം അഗ്നിയുടെയോ ശ്യവിന്റേയോ അധിനത്തിലാവുന്നു. ജീവിച്ചിരിക്കുമ്പോൾ കണ്ണു കാതു തൃക്കു,നാവു മുതലായ ഇന്ദ്രിയങ്ങൾ ഇന്ദ്രിയജയം സാധിക്കാതെ ആവയ്ക്കടിമപ്പെട്ടു കിടക്കുന്ന ഇതിനെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടിയുടെ പാദാരവിന്ദങ്ങളിലേക്ക് ഇവയിലൊന്നിനെങ്കിലും പിടിച്ചുവലിക്കുന്നുമില്ല.






ശ്ലോകം :- 93 / 10
******************
ദുർവാരോ ദേഹമോഹോ യദി പുനരധുനാ തർഹി നിശ്ശേഷരോഗാൻ ഹൃത്വാ ഭക്തിം ദ്രഢിഷ്ഠാം കുരു തവ പദപങ്കേരുഹേ പങ്കജാക്ഷ നൂനഃ നാനാഭവാന്തേ സമധിഗതമിമം മുക്തിദം വിപ്രദേഹം ക്ഷുദ്രേ ഹാ ഹന്ത മാ മാ ക്ഷിപ വിഷയരസേ പാഹി മാം മാരുതേശ
അർത്ഥം :-
***********
ഹേ സരസീരുഹാക്ഷ ! ഈ ശരീരത്തിലുള്ള മോഹം തുടക്കുവാൻ കഴിയാത്തതാണെങ്കിൽ ആ നിലയ്ക്ക് ഈ ജന്മത്തിൽതന്നെ രോഗങ്ങളെയെല്ലാം നശിപ്പിച്ചു നിന്തിരുവടിയുടെ പാദപദ്മത്തിൽ ഏറ്റവും ശുദ്ധമായ ഭക്തിയെ നൽകേണമേ . നിസ്ച്ചയമായിട്ടും അനേക ജന്മങ്ങളുടെ അവസാനത്തിൽ സിദ്ധിച്ചിട്ടുള്ള മോക്ഷത്തെ തരുന്നതായ ഈ ബ്രാഹ്മണ ശരീരത്തെ നിസാരമാറ്റ വിഷയ സുഖത്തിൽ തള്ളിക്കളയരുതെ ! ഇതു വളരെ കഷ്ടമാണു. ഗുരുവായൂരപ്പ ! എന്നെ രക്ഷിക്കേണമേ .












ശ്രീമദ് നാരായണീയം ഗുരുശിക്ഷാ
വർണ്ണണം എന്ന തൊണ്ണൂറ്റി മൂന്നാം
ദശകം സമാപ്തം.












ഓം നമോ നാരായണായ
No comments:
Post a Comment