ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
🙏അയോദ്ധ്യാകാണ്ഡം🙏
മഹർഷിമാരുടെ സ്വാഗതാശംസകൾ ആദരിച്ചും അവർ ചിത്രകൂടത്തിന്റെ ഒരു പ്രധാനസ്ഥലത്ത് സൗകര്യമുള്ള ഒരു പർണ്ണശാലയിൽ അവർക്ക് പൂർണവിശ്രമ സൗകര്യങ്ങളുണ്ടാക്കിക്കൊടുത്തു. പിറ്റേന്ന് മുനികുമാരന്മാരുടെ സഹായസഹകരണങ്ങളോടുകൂടി ഒരു നല്ല പർണശാല പണിതീർത്തു. സീതാരാമന്മാർക്ക് വിശ്രമിക്കുന്നതിനു പറ്റിയ നല്ലൊരു കുടീരവും തനിക്ക് ഇരിക്കുന്നതിന് സാമാന്യ നിലയിലുള്ള ഒരു കുടിലും ലക്ഷ്മണൻ നിർമ്മിച്ചു. പകൽ മുഴുവൻ ജ്യേഷ്ഠത്തിയെയും ജേഷ്ഠനെയും ശുശ്രൂഷിക്കുക. രാത്രിമുഴുവൻ ഉറക്കമിളച്ച് ആ രണ്ടുപേർക്കും വേണ്ടി കാവലിരിക്കുക.
ഈ രീതിയിലാണ് ലക്ഷ്മണന്റെ ദിനങ്ങൾ പൊയ്ക്കൊണ്ടിരുന്നത്. പകൽ കായ്കനികൾ ശേഖരിക്കുന്ന ലക്ഷ്മണൻ ജേഷ്ഠത്തിയും ജ്യേഷ്ഠനും ആഹാരം കഴിച്ചിട്ട് മിച്ചം ഉണ്ടെങ്കിൽ അത് മാത്രമേ താൻ ഭക്ഷിക്കുകയുളളൂ എന്ന ദൃഢസങ്കല്പം ചെയ്തു. അതിനാൽ ഭക്ഷണം ശേഖരിക്കുന്ന സമയത്ത് ലക്ഷ്മണൻ ആഹരിക്കാറില്ലായിരുന്നു. ആഹാരം പാകപ്പെടുത്തി സീതാരാമന്മാർക്ക് സമർപ്പിക്കും അവരാകട്ടെ ലക്ഷ്മണൻ ആഹാരം ശേഖരിക്കുന്ന കൂട്ടത്തിൽ ഭക്ഷിച്ചിരിക്കുമെന്ന് ഊഹിച്ച് മിച്ചം വയ്ക്കുന്ന പതിവ് സ്വീകരിച്ചിരുന്നില്ല. അങ്ങനെ ലക്ഷ്മണൻ ഒരിക്കൽ പോലും ഒന്നും തന്നെ ഭക്ഷിക്കാറില്ലായിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതെ സീതാരാമന്മാർക്ക് കാവൽ നിന്നു.
ഇങ്ങനെ പകലും രാവും നിരാഹാരനായും നിർന്നിദ്രനുമായാണ് തുടർന്നും കഴിഞ്ഞുകൂടിയത്. അവിചാരിതമായിട്ടാണെങ്കിലും അഭംഗമായി തുടർന്നു വന്ന ഈ ഉഗ്രവ്രതം ഒടുവിൽ മേഘനാദവധത്തിന് പ്രയോജനകരമായി.. ഇന്ദ്രജിത്തിന് ബ്രഹ്മാവിൽ നിന്നു വിശേഷാൽ ഒരു വരം സിദ്ധിച്ചിട്ടുണ്ട്രായിരുന്നു. " ഊണും ഉറക്കവുമിളച്ച് പതിനാലുവർഷം ബ്രഹ്മചാരിയായി കഴിഞ്ഞുകൂടുന്ന ഒരാളിൽ നിന്നല്ലാതെ മേഘനാദന് മരണം സംഭവിക്കുകയില്ല എന്നായിരുന്നു അത്*.
( തുടരും )


No comments:
Post a Comment