ശ്രീമദ് നാരായണീയം - ദശകം 46
ശ്ലോകം :- 46 / 1
******************
അയി ദേവ ! പുര കില ത്വയി
സ്വയമുത്താനശയേ സ്തനന്ധയേ
പരിജൃംഭണതോ വ്യപാവൃതേ
വദനേ വിശ്വമചഷ്ട വല്ലവീ
അർത്ഥം :-
***********÷
അല്ലയോ പ്രകാശസ്വരുപിന്! പണ്ട് (ശൈശവകാലത്തില്) സ്വയം ജ്യോതിരുപനായ നിന്തിരുവടി മുലപ്പാല് കുടിച്ച് മലര്ന്നു കിടക്കുന്ന അവസരത്തില് കോട്ടുവായിടുമ്പോള് വായ് തുറന്ന സമയം യശോദ ലോകം മുഴുവന് ദര്ശിച്ചുവത്രെ.






ശ്ലോകം :- 46 / 2
*****************
പുനരപ്യഥ ബാലകൈഃസമം
ത്വയി ലീലാനിരതേ ജഗത്പതേ !
ഫലസഞ്ചയ-വഞ്ചന-ക്രുധാ
തവ മൃദ്ഭോജനമുചുരര്ഭകാഃ
അർത്ഥം :-
************
പിന്നീട്, കുറെക്കാലത്തിനുശേഷം ജഗദീശാ! നിന്തിരുവടി ഗോപബാലന്മാരൊന്നിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോള് പഴങ്ങളെല്ലാം കട്ടെടുത്തുവെന്ന ഈഷ്യതയാല് ആ ബാലന്മാര് അങ്ങ് മണ്ണുതിന്നുവെന്ന് അമ്മയോടു ഏഷണികൂട്ടി.






ശ്ലോകം :- 46 / 3
*****************
അയി! തേ പ്രളയാവധൗ വിഭോ
ക്ഷിതി തോയാദി സമസ്തഭക്ഷിണഃ
മൃദുപാശനതോ രുജാ ഭവേത്
ഇതി ഭീതാ ജനനീ ചൂകോപ സാ ..
അർത്ഥം :-
***********
അല്ലയോ സര്വശക്തനായുള്ളോവേ ! പ്രളയത്തിന്റെ ആരംഭകാലത്തില് ഭൂമി സമുദ്രം എന്നിങ്ങനെ കാണപ്പെടുന്ന സര്വ്വവസ്തുക്കളേയും ഭക്ഷിക്കുന്നവനായ അങ്ങക്ക് അല്പം മണ്ണു തിന്നതുകൊണ്ട് സുഖകേട് ബാധിച്ചേക്കുമോ എന്ന് ഭയന്ന ആ മാതാവ് കോപിഷ്ഠയായി






ശ്ലോകം :- 46 / 4
****************
അയി ദുര്വ്വിനയാത്മക ! ത്വയാ
കിമു മൃത്സാ ബത ! വത്സ ! ഭക്ഷിത
ഇതി മാതൃഗിരം ചിരം വിഭോ
വിതഥാം ത്വം പ്രതിജജ്ഞിഷേ ഹസന് ..
അർത്ഥം :-
***********
അല്ലേ ദുര്വ്വിനീതനായ ഉണ്ണി ! കഷ്ടം ! നിന്നാല് മണ്ണു തിന്നപ്പെട്ടുവോ’ അല്പയോ ഭഗവന് ! ഇപ്രകാരമുള്ള അമ്മയുടെ വചസ്സു നിന്തിരുവടി പുഞ്ചിരിതൂകിക്കൊണ്ട് വളരെ നേരത്തേക്ക് വാസ്തവമല്ലെന്നു ഉറപ്പിച്ചു പറഞ്ഞു.






ശ്ലോകം :- 46 / 5
*****************
‘അയി! തേ സകലൈര്വ്വിശ്ചിതേ
വിമതിശ്ചേ, ദ്വദനം വിദര്യതാം’
ഇതി മാത്യവിഭസ്തിതോ മുഖം
വികസത്പദ്മനിഭം വ്യദാരയഃ .
അർത്ഥം :-
*************
വത്സ ! എല്ലാവരും തീര്ച്ചപ്പെടുത്തിയിരിക്കെ നീണക്ക് സമ്മതിപ്പാന് വിഷമുമുണ്ടെങ്കില് വായ് തുറന്നുകാട്ടൂ! എന്ന് അമ്മയാല് കടുത്തു പറയപ്പെട്ട അങ്ങ് വിടര്ന്നുവരുന്ന വളരെ നേരത്തേക്ക് വാസ്തവമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.






ശ്ലോകം :- 46 / 6
*****************
അപി മൃല്ലവദര്ശനോത്സുകാം
ജനനീം താം ബഹു തര്പ്പയന്നിവ
പൃഥിവീം നിഖിലാം ന കേവലം
ഭുവനാന്യപ്യഖിലാന്യദീദ്യശഃ
അർത്ഥം :-
************
ലേശം മണ്ണെങ്കിലും കാണപ്പെടണം എന്ന് താല്പര്യ്യത്തോടുകൂടിയ ആ മാതാവിനെ വേണ്ടുവോളം തൃപ്തിപ്പെടുത്തവനോ എന്നു തോന്നുമാറ് നിന്തിരുവടി കേവലമായ ഈ ഭൂമി മുഴുവന് മാത്രമല്ല സകല ലോകങ്ങളേയും കാണിച്ചുകൊടുത്തു.






ശ്ലോകം :- 46 / 7
*****************
കുഹചിദ്വനമംബുധിഃ ക്വചിത്
ക്വചിദദ്രം കുഹചിദ്രസാതലം
മനുജാ ദനുജാഃ ക്വചിത് സുരാഃ;
ദദൃശേ കിം ന തദാ ത്വദാനനേ
അർത്ഥം :-
************
ആ സമയം അങ്ങയുടെ വായിന്നുള്ളില് എന്തുതന്നെ കാണപ്പെട്ടില്ല! ഒരിടത്ത് വന്കാട്! വേറൊടിത്ത് മഹാസമുദ്രം; മറ്റൊരിടത്ത് ആകാശം; വേറൊരിടത്ത് പാതാളം; മനുഷ്യന്മാര് ; അസുരന്മാര് ഒരു ദിക്കില് ദേവകള്; (എന്നിങ്ങനെ പ്രപഞ്ചത്തേയും അതിലെ സകല ചരാചരങ്ങളേയും അവള് ദര്ശിച്ചു ).






ശ്ലോകം :- 46 / 8
*****************
കലശാംബുധിശായിനം പുനഃ
പരവൈകുണ്ഠപദാധിവാസിനം
സ്വപുരശ്ച നിജാര്ഭകാത്മകം
കതിധാ ത്വാം ന ദദര്ശ സാ മുഖേ
അർത്ഥം :-
************
ആ മാതാവ് അങ്ങയുടെ തിരുമുഖത്തില് നിന്തിരുവടിയെ പാല്ക്കടലില് പള്ളികൊള്ളുന്നവനായിട്ടും പിന്നെ അത്യുല്കൃഷ്ടമായ വൈകുണ്ഠലോകത്തില് അധിവസിക്കുന്നവനായിട്ടും തന്റെ പുരോഭാഗത്ത് സ്വന്തം പുത്രന്റെ രൂപത്തിലും ഇങ്ങിനെ ഏതെല്ലാം പ്രകാരത്തില് ദര്ശിച്ചില്ല.






ശ്ലോകം :- 46 / 9
*****************
വികസദ് ഭുവനേ മുഖോദരേ
നനു ഭൂയോപി തഥാവിധാനനഃ
അനയാ സ്ഫുടമീക്ഷിതോ ഭവാന്
അനവസ്ഥാം ജഗതാം ബതാതനോത്
അർത്ഥം :-
**********
പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഭുവനത്രയങ്ങളോടും വദനാന്തഭാഗത്ത് വീണ്ടും അതുപോലെയുള്ള തിരുമുഖത്തോടുകൂടിയവനായിട്ടുതന്നെ ഇവളാല് സ്പഷ്ടമായി കാണപ്പെട്ട നിന്തിരുവടി ലോകത്തിന്റെ അവസാനമില്ലായ്മയെ വിശദമാക്കിചെയ്തു.






ശ്ലോകം :- 46 / 10
******************
ധൃതതത്ത്വധിയം തദാ ക്ഷണം
ജനനീം താം പ്രണയേന മോഹയന്
’സ്തനമംബ! ദിശേത്യുപാസജന്
ഭഗവന്നദുഭുതബാല ! പാഹി മാം.
അർത്ഥം:-
***********
അല്ലയോ അദ്ഭുതബാലസ്വരുപ! സൃഷ്ടിസ്ഥിതിസംഹാരകര്ത്താവെ! അപ്പോള് അല്പസമത്തേക്ക് പരമാര്ത്ഥത്വബോധത്തോടുകൂടിയ ആ മാതാവിനെ പുത്രവാത്സലത്താല് മോഹിപ്പിച്ചിട്ട് ‘അമ്മേ! അമ്മിഞ്ഞതരു എന്നു കൊഞ്ചി പറഞ്ഞുകൊണ്ടു മടിയില് കയറിക്കൂടിയ നിന്തിരുവടി എന്നെ രക്ഷിച്ചരുളിയാലും.












ശ്രീമദ് നാരായണീയം വിശ്വരൂപ പ്രദര്ശനവര്ണ്ണനം എന്ന നാല്പത്താറാം ദശകം സമാപ്തം












ഓം നമോ നാരായണായ
No comments:
Post a Comment