Saturday, December 19, 2020

ശ്രീമദ് നാരായണീയം - ദശകം 91

ഭക്തിസ്വരൂപവർണ്ണണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ശ്ലോകം :- 91 / 1
*****************
ശ്രീകൃഷ്ണ ത്വത്പദോപാസനമഭയതമം ബദ്ധമിഥ്യാർത്ഥദൃഷ്ടേ- ഋമർത്യസ്യാർതസ്യ മന്യേ വ്യപസരതി ഭയം യേന സർവാത്മനൈവ യത്താവത്ത്വത്പ്രണീതാനിഹ ഭജനവിധീനാസ്ഥിതോ മോഹമാർഗേ ധാവന്നപ്യാവൃതാക്ഷഃ സ്ഖലതി ന കുഹചിദ്ദേവദേവാഖിലാത്മൻ.
അർത്ഥം :-
*************
ഹേ .കൃഷ്ണ..അനിത്യങ്ങളായ ശരീരം മുതലായ പ്രപഞ്ചങ്ങളിൽ ബന്ധിക്കപ്പെട്ട ബുദ്ധിയോടു കൂടിയവനും ,ലോകമോഹങ്ങളാൽ പീഡിക്കപ്പെട്ടവനുമായ മനുഷ്യന്, നിൻ തിരുവടിയുടെ തൃപ്പാദഭജനം തന്നെയാണ് അഭയം നൽകുന്നതെന്ന് ഞാൻ നല്ലവണ്ണം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. യാതൊരു,ആ ഭജനം കൊണ്ട് ,ജനനമരണദുഃഖ രൂപത്തിലുള്ള,സംസാര ഭയംകൂടി നിശ്ശേഷം നീങ്ങിപോകുന്നു. ഹേ !ദേവേശാ..പ്രപഞ്ചസ്വരൂപിൻ !യാതൊന്നുകൊണ്ടു നിൻ തിരുവടിയെ ഉപാസിക്കുന്ന വിഷയത്തിൽ,നിന്തിരുവടിയാൽ ഉപദേശിക്കപ്പെട്ട ഭജനമാർഗങ്ങളെ ആശ്രയിക്കുന്നവർ, അജ്ഞാന മാർഗ്ഗത്തിൽ ,കണ്ണുമടച്ചു ഓടുന്നുവെങ്കിൽ ഒരിടത്തും ഇടറി വീഴുന്നതേയില്ല.
🌻🌹🌻🌹🌻🌹
ശ്ലോകം :- 91 / 2
*****************
ഭൂമൻ കായേന വാചാ മുഹുരപി മനസാ ത്വദ്ബലപ്രേരിതാത്മാ യദ്യത്കുർവേ സമസ്തം
തദിഹ പരതരേ ത്വയ്യസാവർപയാമി ജാത്യാപീഹ ശ്വപാകസ്ത്വയി നിഹിതമനഃ കർമവാഗിന്ദ്രിയാർത്ഥ- പ്രാണോ വിശ്വം പുനീതേ ന തു വിമുഖമനാസ്ത്വത്പദാദ്വിപ്രവര്യഃ
അർത്ഥം :-
************
ഹേ! സർവേശ്വര! നിന്തിരുവടിയുടെ വാസന രൂപത്തിലുള്ള മനസ്സോടുകൂടിയവനായിട്ടു,ഇവിടെ ശരീരം കൊണ്ടോ വാകുകൊണ്ടോ, മനസ്സുകൊണ്ടോ അടിക്കടി എന്തെന്തു ചെയ്യുന്നുവോ,അതെല്ലാം, പരമാത്മാവായിരിക്കുന്ന നിന്തിരുവടിയിൽ സമർപ്പിച്ചു കൊള്ളുന്നു.ഈ ലോകത്തിൽ ജാതികൊണ്ടു ചന്ദാളനായിരുന്നാലും, നിന്തിരുവടിയിൽ സമർപ്പിക്കപ്പെട്ട മനസ്സു,പ്രവർത്തി,വാക്ക്, ഇന്ദ്രിയങ്ങൾ,വിഷയങ്ങൾ ,പ്രാണങ്ങൾ എന്നിവയോട് കൂടിയവനാവട്ടെ ബ്രഹ്മാനസ്രേഷ്ടനായിരുന്നാലും പരിശുദ്ധനാകുന്നില്ല.
🌻🌹🌻🌹🌻🌹
ശ്ലോകം :- 91 / 3
*****************
ഭീതിർനാമ ദ്വിതീയാദ്ഭവതി നനു മനഃകൽപിതം ച ദ്വിതീയം തേനൈക്യാഭ്യാസശീലോ ഹൃദയമിഹ യഥാശക്തി ബുദ്ധ്യാ നിരുന്ധ്യാം മായാവിദ്ധേ തു തസ്മിൻപുനരപി ന തഥാ ഭാതി മായാധിനാഥം തം ത്വാം ഭക്ത്യാ മഹത്യാ സതതമനുഭജന്നീശ ഭീതിം വിജഹ്യാം
അർത്ഥം :-
************
ഭയമെന്നതു രണ്ടാമതൊരുവസ്തുവില്നിന്നാണല്ലോ
ഉണ്ടാകുന്നത്. എന്നാൽ ആ രണ്ടാമത്തെ വസ്തുവാകട്ടെ മനസ്സുകൊണ്ടുള്ള സങ്കല്പം മാത്രമാകുന്നു.അതുകൊണ്ടു ഇതിൽ കാര്യവും കാരണവും,ഒന്നു തന്നെയാന്നു വിചാരിച്ചു കൊണ്ടിരിക്കുകയാകുന്ന സ്വഭാവത്തോട് കൂടിയവനായി മനസ്സിനെ സാദിക്കാവുന്നേടത്തോളം ബുദ്ധികൊണ്ടു നിരോടിച്ചുനിർത്താം. എന്നിട്ടും ആ മനസ്സു മായക്കധിനമായിതീരുകയാണെങ്കിൽ പിന്നീട് മുൻപോലെ അഡ്വൈതബുദ്ധി പ്രകാശിക്കുകയില്ല. ഹേ! ഭഗവാനെ! മായക്കധിസ്വരനായ അപ്രകാരമുള്ള നിന്തിരുവടിയെ വർദിച്ച ഭക്തിയോടുകൂടി ഇടവിടാതെ ഭജിച്ചുകൊണ്ടു ഭയത്തെ ഇല്ലാതാക്കിക്കൊള്ളാം.
🌻🌹🌻🌹🌻🌹
ശ്ലോകം :- 91 / 4
*****************
ഭക്തേരുത്പത്തിവൃദ്ധീ തവ ചരണജുഷം സംഗമേനൈവ പുംസാ- മാസാദ്യേ പുണ്യഭാജാം ശ്രിയ ഇവ ജഗതി ശ്രീമതാം സംഗമേന തത്സംഗോ ദേവ ഭൂയാന്മമ ഖലു സതതം തന്മുഖാദുന്മിഷദ്ഭി- സ്ത്വന്മാഹാത്മ്യപ്രകാരൈർഭവതി ച സുദൃഢാ ഭക്തിരുദ്ധൂതപാപാ
അർത്ഥം :-
***********
ലോകത്തിൽ ഐശ്വര്യമുള്ളവരുടെ ആശ്രയംകൊണ്ടു
ധനമെന്നതുപോലെ,നിന്തിരുവടിയുടെ പദഭജനം ചെയ്യുന്നവരുടെ സഹവാസംകൊണ്ടുമാത്രമേ പുണ്യവാന്മാരായ ആളുകൾക്ക് ഭക്തിയുടെ ഉല്പത്തിയും,വൃദ്ധിയും സംവഗവിക്കുന്നുള്ളൂ. ഭഗവാനെ ! എനിക്ക് ഭക്തന്മാരോട് സമ്പർക്കം സംഭവിക്കേണമേ! ഭക്തന്മാരുടെ മുഖത്തിൽ നിന്നു ഇടവിടാതെ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന നിന്തിരുവടിയുടെ മാഹാത്മ്യവിശേഷങ്ങളെകൊണ്ടു പാപം നശിപ്പിക്കുന്നതായ ഭക്തി നിൻ തിരുവടിയിൽ ഉറച്ചതായും ഭവിക്കേണമേ..
🌻🌹🌻🌹🌻🌹
ശ്ലോകം :- 91 / 5
*****************
ശ്രേയോമാർഗേഷു ഭക്താവധികബഹുമതിർജന്മകർമാണി ഭൂയോ5 ഗായങ്ക്ഷേമാണി നാമാന്യപി തദുഭയതഃ പ്രദ്രുതം പ്രദ്രുതാത്മാ ഉദ്യദ്ധാസഃ കദചിത്കുഹാചിദപി രുദങ്ക്വാപി ഗർജൻപ്രഗായ- ന്നുന്മാദീവ പ്രനൃത്യന്നയി കുരു കരുണാം ലോകബാഹ്യശ്ചരേയം
അർത്ഥം :-
************
അഭ്യുദ്യത്തിനുള്ള മാർഗങ്ങളിൽ വെച്ചു,ഭക്തി മാർഗത്തിൽ ഏറ്റവും ശ്രദ്ധയോടുകൂടിയവനായിട്ടു ക്ഷേമകരങ്ങളായ അങ്ങയുടെ അവതാരങ്ങളെയും ലീലവിലസങ്ങളെയും,തിരുണാമങ്ങളെയും,വീണ്ടും വീണ്ടും കീർത്തിക്കുന്നവനായി ആ രണ്ടുവിധ കീർത്തനങ്ങൾകൊണ്ടു അതിവേഗത്തിൽ, മനസ്സിനുണ്ടാവുന്ന ആർദ്രതയോടു കൂടിയവനായി
ചിലപ്പോൾ ഉറക്കെ ചിരിച്ചുകൊണ്ടും,ചില സമയം കരയുന്നവനായും, മറ്റു ചിലപ്പോൾ അട്ടഹാസം ചെയ്യുന്നവനായും, ഗാനം ചെയ്തുകൊണ്ടും,
ഉന്മാദംപിടിപെട്ടവനെപോലെ നൃത്തം ചെയ്യുന്നവനായിട്ടും ലോകത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടവനായി സഞ്ചരിക്കുമാറാകേണമെ
ഹേ ദേവാ!. നിന്തിരുവടി അതിനു കരുണ ചെയ്യേണമേ.
🌻🌹🌻🌹🌻🌹
ശ്ലോകം :- 91 / 6
*****************
ഭൂതാന്യേതാനി ഭൂതാത്മകമപി സകലം പക്ഷിമത്സ്യാന്മൃഗാദീൻ മർത്യാന്മിത്രാണി ശത്രൂനപി യമിതമതിസ്ത്വന്മയാന്യാനമാനി ത്വത്സേവായാം ഹി സിധ്യേന്മമ തവ കൃപയാ ഭക്തിദാർഢ്യം വിരാഗ- സ്ത്വത്തത്ത്വസ്യാവബോധോപി ച ഭുവനപതേ യത്നഭേദം വിനൈവ
അർത്ഥം :-
************
ഈ പഞ്ചഭൂതങ്ങളെയുംപഞ്ചഭൂതാത്മകമായ സമസ്ഥപ്രപഞ്ചത്തെയും,പക്ഷികളെയും,
മൽസ്യങ്ങളെയും,മൃഗങ്ങൾ മുതലായവയെയും,മനുഷ്യരെയും,ബന്ധുക്കളെയും
ശത്രുക്കളെയും,ഭാഗവതമയംതന്നെയാണെന്നു മനസ്സിലുറപ്പിച്ചുകൊണ്ടു, ഞാൻ നമസ്കരിക്കുന്നു.
ഹേ ലോകനാഥ!.. യാതൊന്നുകൊണ്ടു അങ്ങയുടെ ഭജനത്തിൽ അങ്ങയുടെ കാരുണ്യംകൊണ്ടു,ഭക്തിക്കു
വിഷയങ്ങളിൽ,വൈരാഗ്യവും,ഭാഗവാത്തത്വത്തിന്റെ അപരോക്ഷജ്ഞാനവും,വേറെ പ്രായത്നമൊന്നും കൂടാതെ തന്നെ എനിക്ക് കൈവരുന്നതാണ്.
🌻🌹🌻🌹🌻🌹
ശ്ലോകം :- 91 / 7
*****************
നോ മുഹ്യങ്ക്ഷുത്തൃഡാദ്യൈർ ഭവസരണിഭവൈസ്ത്വന്നിലീനാശയത്വാ- ച്ചിന്താസാതത്യശാലീ നിമിഷലവമപി ത്വത്പദാദപ്രകമ്പഃ ഇഷ്ടാനിഷ്ടേഷു തുഷ്ടിവ്യസനവിരഹിതോ മായികത്വാവബോധാ- ജ്ജ്യോത്സ്നാഭിസ്ത്വന്നഖേന്ദോരധികശിശിരിതേനാത്മനാ സഞ്ചരേയം
അർത്ഥം :-
************
നിന്തിരുവടിയിൽ ലയിച്ച മനസ്സോടുകൂടിയിരിക്കുന്നത് കൊണ്ടു,സംസാര മാർഗത്തിൽ ഉണ്ടാവുന്നവയായ, വിശപ്പ് ദാഹം,മുതലായവയാൽ , മോഹത്തെ പ്രാവിക്കാത്തവനായി എപ്പോഴും നിന്തിരുവടിയെ തന്നെ
ദ്യാനിച്ചുകൊണ്ടിരിക്കുന്നവനായി,അല്പ സമയത്തേക്കുപോലും അവിടുത്തെ തൃപ്പാദത്തിൽ നിന്നു ചലിക്കാത്തവനായി,ഇഷ്ടത്തിലും അനിഷ്ടത്തിലും യാഗകാര്യങ്ങളാണെന്നു ബോധംകൊണ്ടു ,സന്തോഷമോ,സന്താപമോ,
ഇല്ലാത്തവനായി നീന്തിരുവടിയുടെ നഖമാകുന്ന ചന്ദ്രന്റെ കുളിർണിലാവുകളാൽ ഏറ്റവും കുളിർമയോടുകൂടിയ മനസ്സോടു കൂടിയവനായി സഞ്ചാരിക്കുമാറാക്കണം.
🌻🌹🌻🌹🌻🌹
ശ്ലോകം :- 91 / 8
*****************
ഭൂതേഷ്വേഷു ത്വദൈക്യസ്മൃതിസമധിഗതൗ നാധികാരോധുനാ ചേത്‌ ത്വത്പ്രേമ ത്വത്കമൈത്രീ ജഡമതിഷു കൃപാ ദ്വിട്സു ഭൂയാദുപേക്ഷാ അർചായാം വാ സമർചാകുതുകമുരുതരശ്രദ്ധയാ വർദ്ധതാം മേ ത്വത്സംസേവീ തഥാപി ദ്രുതമുപലഭതേ ഭക്തലോകോത്തമത്വം
അർത്ഥം :-
*************
ഈ ജീവജാലങ്ങളിൽ,നിന്തിരുവടിയോടുള്ള ഐക്യത്തിന്റെ സ്മരണയുണ്ടാക്കുന്നതിനു കഴിവ്, ഇപ്പോൾ ഇല്ലാതിരിക്കുന്നപക്ഷം, നിന്തിരുവടിയുടെ ഭക്തന്മാരിൽ സ്നേഹവും,മൂഢബധികളിൽ കാരുണ്യവും,വിരോധികളിൽ വൈരാമില്ലായ്മയും സംഭവിക്കേണമേ. അല്ലെങ്കിൽ പ്രതിമകളിൽ പൂജിക്കുവാനുള്ള ഉത്സാഹം ഏറ്റവും ശ്രദ്ധയോട് കൂടിയവനായി,എനിക്ക്, വർദ്ധിച്ചു വരേണം! അങ്ങിനെയെങ്കിലും അങ്ങയെ ഭജിക്കുന്നവർ ഭക്തന്മാരിൽവെച്ചു ഏറ്റവും സ്രേഷ്ടനെന്ന അവസ്ഥയെ വളരെ വേഗത്തിൽ പ്രാപിക്കുന്നതാണ്.
🌻🌹🌻🌹🌻🌹
ശ്ലോകം :- 91 / 9
*****************
ആവൃത്യ ത്വത്സ്വരൂപം ക്ഷിതിജലമരുദാദ്യാത്മനാ വിക്ഷിപന്തീ ജീവാൻഭൂയിഷ്ഠകർമാവലിവിവശഗതീൻ ദുഃഖജാലേ ക്ഷിപന്തീ ത്വന്മായാ മാഭിഭൂന്മാമയി ഭുവനപതേ കൽപതേ തത്പ്രശാന്ത്യൈ ത്വത്പാദേ ഭക്തിരേവേത്യവദദയി വിഭോ സിദ്ധയോഗീ പ്രബുദ്ധഃ
അർത്ഥം :-
*************
ഹേ ജഗദീശ്വര ! നിന്തിരുവടിയുടെ സ്വരൂപത്തെ മറച്ചുകൊണ്ടു ഭൂമി,ജലം,വായു മുതലായ സ്വരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും അനേകം,കർമ്മസമൂഹങ്ങളാൽ അസ്വസ്ഥരായിരിക്കുന്ന ജീവന്മാരെ, സംസാരദുഃഖത്തിൽ പിടിച്ചു തള്ളുന്നതുമായ നിന്തിരുവടിയുടെ മായ എന്നെ ബാധിക്കാതിരിക്കേണമേ ! ഹേ ഭഗവാനെ ! ആ മായയെ ഗമിപ്പിക്കുന്നതിനു നിന്തിരുവടിയുടെ തൃപ്പാദത്തിലുള്ള ഭക്തിക്കു മാത്രമേ സാധ്യമാവുകയുള്ളൂ. എന്നിങ്ങനെ ജ്ഞാനോദയം
വന്ന യോഗിവര്യൻ അരുളിചെയ്തിരിക്കുന്നു.
🌻🌹🌻🌹🌻🌹
ശ്ലോകം :- 91 / 10
******************
ദുഃഖാന്യാലോക്യ ജന്തുഷ്വലമുദിത
വിവേകോഹമാചാര്യവര്യാ- ല്ലബ്ധ്വാ ത്വദ്രൂപതത്ത്വം ഗുണചരിതകഥാദ്യുദ്ഭവത്ഭക്തിഭൂമാ മായാമേനാം തരിത്വാ പരമസുഖമയേ ത്വത്പദേ മോദിതാഹേ തസ്യായം പൂർവരംഗഃ പവനപുരപതേ നാശയാശേഷരോഗാൻ
അർത്ഥം :-
************
ഞാൻ പ്രാണികളിൽ, വ്യസനങ്ങളെ കണ്ടിട്ടു നല്ലവണ്ണം വിവേകാമുണ്ടായി.
സ്രേഷ്ടനായ ആചാര്യനിൽ നിന്നു, നിന്തിരുവടിയുടെ യാഥാർത്ഥമായ രൂപത്തെ മനസ്സിലാക്കി,ഗുണങ്ങളെയും അവതാര വിഷയങ്ങളെയും, സംബന്ധിച്ച കീർത്തനം, മുതലായവയാൽ ഉണ്ടായ ഭക്ത്യാതികയത്തോട് കൂടിയവനായി.ഈ മായയെ കടന്നു പരമാനന്ദ രൂപമായ നിന്തിരുവടിയുടെ തൃപ്പാദത്തിൽ സന്തോഷത്തോട് കൂടിയവനായിരിക്കട്ടെ. അതിനു ഈ മായയെ ജയിക്കുക എന്നുള്ളതാണ് ആദ്യമായി സാധിക്കേണ്ടതായിരിക്കുന്നത്. ഗുരുവായുപുരേശ !
രോഗങ്ങളെയെല്ലാം നശിപ്പിക്കേണമെ...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ഭക്തിസ്വരൂപ
വർണ്ണണം എന്ന തൊണ്ണൂറ്റി ഒന്നാം
ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

 

No comments:

Post a Comment