ശ്രീമദ് നാരായണീയം - ദശകം 47
ശ്ലോകം :- 47 / 1
****************
ഏകദാ ദധിവിമാഥകാരിണീം
മാതരം അമുപസേദിവാന് ഭവാന്
സ്തന്യലോലുപതയാ നിവാരയന്
അങ്കമേത്യ പപിവാന് പയോധരൗ
അർത്ഥം :-
***********
ഒരിക്കല് നിന്തിരുവടി തയിര് കടഞ്ഞുകൊണ്ടിരുന്ന അമ്മയുടെ അടുത്തു ചെന്നിട്ട് മുലപ്പാല് കുടിപ്പാനുള്ള ആഗ്രഹം നിമിത്തം തയിര് കലക്കുന്നതിനെ തടഞ്ഞും കൊണ്ട് മടിയില് കടന്നുകൂടി മുലകുടിപ്പാന് തുടങ്ങി.






ശ്ലോകം :- 47 / 2
****************
അര്ദ്ധപീതകുചകുഡ്മളേ ത്വയി
സ്നിഗ്ദ്ധഹാസമധുരാനനാംബുജേ
ദുഗ്ദ്ധമീശ ! ദഹനേ പരിസ്രുതം
ധര്ത്തുമാശു ജനനീ ജഗാമ തേ
അർത്ഥം :-
************
അല്ലയോ ഭഗവന്! സ്നേഹ രസത്തോടുകൂടിയ മന്ദസ്മിതത്താല് സുന്ദരതരമായ മുഖകമലത്തോടുകൂടിയ നിന്തിരുവടി താമരമൊട്ടുകള്ക്കൊത്ത സ്തനങ്ങള് പകുതി കുടിച്ചു കഴിയുമ്പോഴെക്കും അങ്ങയുടെ മാതാവ് തീയ്യിലേക്കു തിളച്ചൊഴുകിയ പാലിനെ ആറ്റി ഒതുക്കുവാന് ബദ്ധപ്പെട്ടു ചെന്നു.






ശ്ലോകം :- 47 / 3
*****************
സാമിപീത രസഭംഗ സംഗത
ക്രോധഭാര പരിഭൂത ചേതസാ
മന്ഥദണ്ഡമുപഗൃഹ്യ പാടിതം
ഹന്ത ദേവ ! ദധിഭാജനം ത്വയാ ..
അർത്ഥം :-
************
അല്ലയോ ജ്യോതിസ്വരുപ ! മുലകുടി മുഴുവനാക്കുന്നതിന്നുമുമ്പ് ആ രസത്തിന്നു സംഭവിച്ച ഭംഗകൊണ്ടുണ്ടായ കോപഭാരത്താല് ആവിഷ്ടചിത്തനായ നിന്തിരുവടിയാല് കടകോല് എടുത്ത് തൈര്ക്കലം ഉടക്കപ്പെട്ടുവല്ലോ.






ശ്ലോകം :- 47 / 4
*****************
ഉച്ചലദ്ധ്വനിതമുച്ചകൈസ്തദാ
സന്നിശമ്യ ജനനീ സമാദ്രുതാ
ത്വദ്യശോവിസരവദ്ദദര്ശ സാ
സദ്യ ഏവ ദധി വിസ്തൃതം ക്ഷിതൗ ..
അർത്ഥം :-
************
അപ്പോള് മാതാവായ ആ യശോദ ഉച്ചത്തില് ഉയര്ന്ന ശബ്ദം കേട്ടിട്ട് ഓടിവന്ന സമയം അങ്ങയുടെ സാന്ദ്രമായ കീര്ത്തി വ്യാപിച്ചു കിടക്കുമ്പോലെ തല്ക്ഷണം നിലത്ത് പരന്നൊഴുകിക്കിടക്കുന്ന തൈര്മാത്രം കണ്ടു.






ശ്ലോകം :- 47 / 6
*****************
വേദമാര്ഗ്ഗപരിമാര്ഗ്ഗിതം രുഷാ
ത്വാമവീക്ഷ്യ പരിമാര്ഗ്ഗയന്ത്യസൗ
സന്ദദര്ശ സുകൃതിന്യുലൂഖലേ
ദീയമാനനവനീതമോതവേ…
അർത്ഥം :-
************
പുണ്യവതിയായ ഇവള് വേദമാര്ഗ്ഗങ്ങളിലൂടെ അന്വേഷിക്കപ്പെട്ടവനായ അങ്ങയെ കാണായ്കയാല് കോപത്തോടെ തിരഞ്ഞുകോണ്ടിരുന്ന സമയം ഉരലിന്മേല് പൂച്ചയ്ക്ക് വെണ്ണ കൊടുത്തു കൊണ്ടിരിക്കുന്നവനായി നിന്തിരുവടിയെ കണ്ടു.






ശ്ലോകം :- 47 / 6
*****************
ത്വാം പ്രഗൃഹ്യ ബത ! ഭീതിഭാവനാ –
ഭാസുരനന – സരോജമാശു സാ
രോഷരുഷിതമുഖി സഖീപുരോ
ബന്ധനായ രശനാമുപാദദേ.
അർത്ഥം :-
************
കോപരസം വ്യാപിച്ചിരുന്ന മുഖത്തോടുകൂടിയ അവള് ഭയത്തിന്റെ നാട്യം നിമിത്തം പ്രത്യേകം ശോഭയോടുകൂടിയ മുഖപങ്കജത്തെ വഹിക്കുന്ന അങ്ങയെ വേഗത്തില് കടന്നുപിടിച്ച് സഖികളുടെ മുമ്പില്വെച്ച് കെട്ടിയിടുന്നതിന്നായി കയറെടുത്തു.






ശ്ലോകം :- 47 / 7
******************
ബന്ധുമിച്ഛതി യമേവ സജ്ജന –
സ്തം ഭവന്തമയി ! ബന്ധുമിച്ഛതി
സാ നിയുജ്യ രശനാഗുണാന് ബഹൂന്
ദ്വ്യംഗുലോനമഖിലം കിലൈക്ഷത.
അർത്ഥം :-
************
അല്ലയോ ഭഗവന് ! സജ്ജനം യാതൊരുവനെ ബന്ധുവായി (ലഭിക്കേണമെന്ന്) ആഗ്രഹിക്കുന്നുവോ അപ്രകാരമുള്ള നിന്തിരുവടിയെ അവള് ബന്ധിപ്പാന് ആഗ്രഹിച്ചുകൊണ്ട് അനേകം ചരടുകളെ കെട്ടിയിട്ടും അതെല്ലാം രണ്ടുവിരല്ക്ക് നീളം പോരാത്തതായി കണ്ടുവത്രെ.






ശ്ലോകം :- 47 / 8
*****************
വിസ്മിതോത്സ്മിത സഖീജനേക്ഷിതാം
സ്വിന്നസന്ന വപുഷം നിരീക്ഷ്യ താം
നിത്യമുക്തവപുരപ്യഹോ ഹരേ !
ബന്ധമേവ കൃപയാന്വമന്യഥാഃ ..
അർത്ഥം :-
************
സംസാരദുഃഖനാശകനായ ഹേ ഭഗവന്! നിന്തിരുവടി ആശ്ചര്യ്യഭരിതരായി പുഞ്ചിരിക്കൊള്ളുന്ന സഖീജനങ്ങളാല് വീക്ഷീക്കപ്പെട്ട വിയര്ത്തു തളര്ന്ന ദേഹത്തോടുകൂടിയ ആ അമ്മയെ നോക്കിയിട്ട് ഒരിക്കലും ബന്ധമില്ലാത്ത ശരീരത്തോടുകൂടിയവനായിരുന്നിട്ടും ബന്ധനത്തെതന്ന സമ്മതിച്ചുവല്ലോ.






ശ്ലോകം :- 47 / 9
******************
‘സ്ഥീയതാം ചിരമുലൂഖലേ ഖലേതി
ആഗതാ ഭവനമേവ സാ യദാ,
പ്രാഗുലൂഖലബിലാന്തരേ തദാ
സര്പ്പിരര്തമദന്നവാസ്ഥിഥാഃ
അർത്ഥം:-
************
‘അല്ലേ ദുഃസ്വഭാവി ! ഉരലില്തന്നെ വളരെ നേരാം ഇരിക്കുക,’ എന്നു പറഞ്ഞ അവള് വീട്ടിന്നുള്ളിലേക്കു കടന്നുചെന്ന ഉടനെ അങ്ങ് മുമ്പ് ഉരല്ക്കുഴിക്കുള്ളില് ഒളിച്ചുവെച്ചിരുന്ന വെണ്ണയും തിന്നൂംകൊണ്ട് അവിടെ സുഖമായി കൂടി.






ശ്ലോകം :- 47 / 10
******************
യദ്യപാശസുഗമോ വിഭോ ! ഭവാന് ,
സംയതഃ കിമു സപാശയാഽനയാ’
ഏവമാദി ദിവിജൈരഭിഷ്ടുതോ
വാതനാഥ ! പരിപാഹി മാം ഗദാത് ..
അർത്ഥം :
************
ഹേ സര്വ്വശക്ത! നിന്തിരുവടി (സംസാര) പാശമില്ലാത്തവരാല് ഏളുപ്പത്തില് പ്രാപിക്കപ്പെടാവുനാണെങ്കില് പാശത്തോടുകൂടിയ ഇവളാല് എങ്ങിനെ ബന്ധിക്കപ്പെട്ടു? എന്നിങ്ങിനെ തുടങ്ങി ദേവന്മാരാല് സ്തുതിക്കപ്പെട്ട നിന്തിരുവടി അല്ലയോ ഗുരുവായൂരപ്പ’ എന്നെ രോഗത്തീള്നിന്നു രക്ഷിക്കേണമേ.












ശ്രീമദ് നാരായണീയം ഉലൂഖലബന്ധ
വര്ണ്ണനം എന്ന നാല്പത്തിഏഴാം ദശകം സമാപ്തം












No comments:
Post a Comment