Saturday, December 19, 2020

ശ്രീമദ് നാരായണീയം - ദശകം 42

 ശ്രീമദ് നാരായണീയം - ദശകം 42

ശകടാസുരനിഗ്രഹവര്ണ്ണനം
ശ്ലോകം 1 മുതൽ 11 വരെ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ശ്ലോകം :- 42 / 1
*****************
കദാപി ജന്മാര്ക്ഷദിനേ തവ പ്രഭോ !
നിമന്ത്രിത-ജ്ഞതിവധൂ മഹീസുരാഃ
മഹാനസസ്ത്വാം സവിധേ നിധായ സാ
മഹാനസാദൗ വവൃതേ വ്രജേശ്വരീ
അർത്ഥം :-
***********
അല്ലയോ പ്രഭോ ! ഒരിക്കല് അങ്ങയുടെ ജന്മദിനത്തില് ക്ഷണിയ്ക്കപ്പെട്ട ബന്ധുക്കള് , സ്ത്രീകള് , വിപ്രേന്ദ്രന്മാര് ഇവരോടുകൂടിയ ആ വ്രജനായികയായ യശോദ അങ്ങയെ വലിയൊരു ശകടത്തിന്റെ സമീപത്തില് കിടത്തി അടുക്കള മുതലായ സ്ഥലങ്ങളില് ശ്രദ്ധിച്ചുകൊണ്ടിരുന്നു.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :-42 / 2
****************
തതോ ഭവത്ത്രാണ-നിയുക്തബാലക-
പ്രഭീതിസംക്രന്ദന- സങ്കുലാരവൈഃ
വിമിശ്രമശ്രാവി ഭവത്സമീപതഃ
പരിസ്പുടദ്ദാരുചടച്ചടാരവഃ
അർത്ഥം :-
************
അതില്പിന്നെ അങ്ങയുടെ സമീപത്തില്നിന്നു നാലുഭാഗത്തുനിന്നു പൊട്ടുന്ന മരങ്ങളുടെ ചടചടാ ശബ്ദം, അങ്ങയെ നോക്കിക്കൊള്ളൂവാന് നിയുക്തരായിരിക്കുന്ന ബാലകന്മാരുടെ ഭയന്നുകൊണ്ടുള്ള ആര്ത്തനാദങ്ങളാല് വ്യകുലമായ ശബ്ദത്തോടുകൂടി ഇടകലര്ന്ന് കേള്ക്കപ്പെട്ടു.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :- 42 / 3
*****************
തതസ്തദാകര്ണ്ണന സംഭ്രമ ശ്രമ –
പ്രകമ്പി വക്ഷോജഭരാ വ്രജാംഗനാഃ
ഭവന്തമന്തര്ദ്ദദൃശുഃ സമന്തതോഃ
വിനിഷ്പതദ്ദാരുണദാരുമദ്ധ്യഗം
അർത്ഥം :-
***********
അനന്തരം അതുകേട്ട് പരിഭ്രമിച്ചോടുകയാല് കിതച്ചു തുളൂമ്പുന്ന കുചഭാരത്തോടുകൂടിയ ഗോപനാരികള്; ചുറ്റും പൊട്ടിച്ചിതറിവിഴുന്ന ഭയങ്കരങ്ങളായ മരക്കഷണങ്ങളുടെ മദ്ധ്യത്തില് സ്ഥിതിചെയ്യുന്ന അങ്ങയെ ഗൃഹത്തിന്നുള്ളില് ദര്ശിച്ചു.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :-42 / 4
*****************
ശിശോരഹോ ! കിം കിമഭൂദിതി ദ്രുതം
പ്രധാവ്യ നന്ദഃ പശുപാശ്ച ഭൂസുരാഃ
ഭവന്തമാലോക്യ യശോദയാ ധൃതം
സമാസ്വസന്നശ്രൂജാലര്ദ്രലോചനാഃ
അർത്ഥം :-
***********
നന്ദഗോപനും പശുപന്മാരും വിപ്രന്മാരും ‘അയ്യോ! ശിശുവിന്നു എന്തു പറ്റി, എന്തു പറ്റി’ എന്ന് (ചോദിച്ചുകൊണ്ട്) വേഗത്തില് ഓടിവന്നു യശോദയാല് എടുക്കപ്പെട്ടിരുന്ന അങ്ങയെ നോക്കിയിട്ട് കണ്ണീര്നിറഞ്ഞ നേത്രങ്ങളോടുകൂടിയവളായി വഴിപോലേ ആശ്വസിച്ചു.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :- 42 / 5
*****************
കസ്കോ നു കൗതസ്കുത ഏഷ വിസ്മയോ,
വിശങ്കടം യച്ഛകടം വിപാടിതം;
ന കാരണം കിഞ്ചിദിഹേതി തേ സ്ഥിതാഃ
സ്വനാസികാദത്തകരാസ്ത്വദീക്ഷകാഃ
അർത്ഥം :-
***********
ഇതു എന്തുതന്നെയാണ്? ആശ്ചര്യ്യകരംതന്നെ! ഇതെവിടെനിന്നുണ്ടായി? യതൊന്നിനാലാണ് വിശാലമായ ഈ വണ്ടി ഉടച്ചുതകര്ക്കപ്പെട്ടതു ? ഇതിന്നു കാരണം യാതൊന്നുമില്ലല്ലോ ? എന്നിങ്ങിനെ അവര് അങ്ങയെ നോക്കുന്നവരായി തങ്ങളുടെ മൂക്കിന്മേല് വിരല്വെച്ചുകൊണ്ട് നിന്നു.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :- 42 / 6
******************
കുമാരകസ്യാസ്യ പയോധരാര്ത്ഥിനഃ
പ്രരോദനേ ലോലപദാംബുജാഹതം,
മയാ മയാ ദൃഷ്ടമനോ വിപര്യഗാ ’
ദിതീശ ! തേ പാലകബാലകാ ജഗുഃ
അർത്ഥം :-
************
ഈ കുട്ടി മുലകുടിപ്പാനാഗ്രഹിച്ചു കരഞ്ഞുകൊണ്ടിരുന്നപ്പോള് ശകടം, കുടയുന്ന കാല്കൊണ്ട് ചവിട്ടപ്പെട്ട് മറിഞ്ഞുവീഴുന്നതു എന്നാല് കാണപ്പെട്ടു; എന്നാല് കാണപ്പെട്ടു, എന്നിങ്ങനെ, ഹേ ഭഗവന് ! അങ്ങയെ കാത്തുകൊണ്ടിരുന്ന ബാലന്മാര് പ്രസ്ഥാപിച്ചു.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :- 42 / 7
*****************
ഭിയാ തദാ കിശ്ചിദജാനതാമിദം
കുമാരകാണാമതിദുര്ഘടം വചഃ ’
ഭവത്പ്രഭാവാവിദുരൈരിതീരിതം,
മനാഗിവാശങ്ക്യത ദൃഷ്ടപൂതനൈഃ
അർത്ഥം :-
************
ശകടം മറിഞ്ഞുവീണസമയം ഭയംനിമിത്തം യാതൊന്നുംതന്നെ തിരിച്ചറിയാത്തവരായ കുട്ടികളുടെ ഇപ്രകാരമുള്ള വാക്ക് തീരെ യോജിപ്പില്ലാത്തതാണ് എന്ന് അങ്ങയുടെ മാഹാത്മ്യം അറിയാത്തവരാല് അഭിപ്രായപ്പെടപ്പെട്ടു.പൂതനയെക്കണ്ടവരാല് അല്പമൊന്നു ശങ്കിക്കപ്പെട്ടു.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :- 42 / 8
*****************
പ്രവാലതാമ്രം കിമിദം പദം ക്ഷതം ?
സരോജരമ്യൗ നു കരൗ വിരോജിതൗ ?
ഇതി പ്രസര്പ്പത്കരുണാതരംഗിതാഃ
ത്വദംഗമാപസ്പ്യശുരംഗനാജനാഃ
അർത്ഥം :-
***********
സ്ത്രീജനങ്ങള് തളിര്പോലെ ചുവന്നിരിക്കുന്നതായ ഈ കാല് വൃണപ്പെട്ടുവോ, ചെന്താമരപോലെ കമനീയങ്ങളായ കൈകളില് മുറിപെട്ടുവോ’ എന്നിങ്ങിനെ പറഞ്ഞുകൊണ്ട് കരൂനാതരംഗിതമാനസകളായി അങ്ങയുടെ ഓരോ അംഗത്തേയും തൊട്ടുതലോടി.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :- 42 / 9
*****************
അയേ ! സുതം ദേഹി ജഗത്പതേഃ കൃപാ –
തരംഗപാതാത് പരിപാതമദ്യ മേ ’
ഇതി സ്മ സംഗൃഹ്യ പിതാ ത്വദംഗകം
മുഹുര്മ്മുഹുഃ ശ്ലിഷ്യതി ജാതകണ്ടകഃ
അർത്ഥം :-
***********
ഹേ ഗോപികളേ! ജഗദീശരന്റെ കാരുണ്യപൂരം പതിയുകനിമിത്തം ഇപ്പോള് രക്ഷിക്കപ്പെട്ടിരിക്കുന്ന കുമാരനെ എന്റെ വക്കല് തരിക,” എന്നിങ്ങിനെ പിതാവ് വാരിയെടുത്ത് പുളകംകൊണ്ടവനായി അങ്ങയുടെ സുകുമാരശരീരത്തെ വീണ്ടും വീണ്ടൂം ആലിംഗാനം ചെയ്തു.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :- 42 / 10
******************
അനോനിലീനഃ കില ഹന്തുമാഗതഃ
സുരാരിരേവം ഭവതാ വിഹിംസിതഃ;
രജോപി നോ ദൃഷ്ടമമുഷ്യ, തത് കഥം ?
സ ശുദ്ധസത്ത്വേ ത്വയി ലീനവാന് ധ്രുവം
അർത്ഥം :-
*************
ശകടത്തില് മറഞ്ഞിരിക്കുന്നവനായി അങ്ങയെ വധിക്കുവാന് വന്ന അസുരനൊരുവന് ഇപ്രകാരം ഭവാനാല് കൊല്ലപ്പെട്ടു; ഇവന്റെ പൊടിപോലും കാണപ്പെട്ടില്ല; അത് എങ്ങിനെ ? അവന് പരിശുദ്ധമൂര്ത്തിയായ അങ്ങയില് ലയിച്ചുപോയി തീര്ച്ചതന്നെ.
🌻🌺🌻🌺🌻🌺🌻🌺
ശ്ലോകം :- 42 / 11
*******************
പ്രപൂജിതൈസ്തത്ര തതോ ദിജാതിഭിര്
വിശേഷതോ ലംഭിതമംഗലാശിഷഃ
വ്രജം നിജൈര്ബാല്യരസൈര്വിമോഹയന്
മരുത്പുരാധീശ ! രുജാം ജഹീഹി മേ .
അർത്ഥം :-
*************
അനന്തരം അവിടെ ഏറ്റവും പൂജിക്കപ്പെട്ടവരായ ബ്രഹ്മജ്ഞന്മാരായ ബ്രാഹ്മണരാല് സവിശേഷം പ്രാപിപ്പിക്കപ്പെട്ട മംഗളാശിസ്സുകളോടുകൂടിയവനായിട്ട് സ്വതസ്സിദ്ധമായ ബാലക്രീഡകളാല് ഗോകുലത്തെ മോഹിപ്പിക്കുന്നവനായ നിന്തിരുവടി അല്ലേ വാതാലയേശ ! എന്റെ ദുഃഖത്തെ ദൂരികരിക്കേണമേ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ശകടാസുര
നിഗ്രഹവര്ണ്ണനം എന്ന
നാല്പത്തിരണ്ടാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

No comments:

Post a Comment