Saturday, December 19, 2020

ശ്രീമദ് നാരായണീയം ദശകം 96

ഭഗവദ്ധിഭൂതിവര്ണ്ണനം

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏



ശ്ലോകം :- 96 / 1
*****************
ത്വം ഹി ബ്രഹ്മൈവ സാക്ഷാത്‌ പരമുരുമഹിമന്നക്ഷരാണാമകാര- സ്താരോ മന്ത്രേഷു രാജ്ഞാം മനുരസി മുനിഷു ത്വം ഭൃഗുർനാരദോപി പ്രഹ്ലാദോ ദാനവാനാം പശുഷു ച സുരഭിഃ പക്ഷിണാം വൈനതേയോ നാഗാനാമസ്യനന്തഃ സുരസരിദപി ച സ്രോതസാം വിശ്വമൂർത്തേ
അർത്ഥം :-
***********
ഏറ്റവും മഹിമയോടുകൂടിയ ദേവ !പ്രപഞ്ച സ്വരൂപിയായിരിക്കുന്നോവേ, നിന്തിരുവടിയാകട്ടെ സാക്ഷാൽ പരബ്രഹ്മമായിത്തന്നെ ഇരിക്കുന്നു .അക്ഷരങ്ങളിൽ ആകാരവും മന്ദ്രങ്ങളിൽ ഓംകാരവുമായ പ്രണവവും ,രാജഋഷികളിൽ മനുവും ,മഹർഷിമാരിൽ ബൃഹുമഹര്ഷിയും ,ദേവഋഷികളിൽ നാരദനും നിന്തിരുവടിയാണ് .അസുരന്മാരിൽ പ്രഹ്ലാദനും പശുക്കളിൽ കാമദനവും ,പക്ഷികളിൽ ഗരുഡനും എന്നല്ല .,സർപ്പങ്ങളിൽ ആദിശേഷനും നദികളിൽ ആകാശഗംഗയും നിന്തിരുവടി തന്നെയാണ് .
🌻🌺🌻🌺🌻🌺
ശ്ലോകം :- 96 / 2
*****************
ബ്രഹ്മണ്യാനാം ബലിസ്ത്വം ക്രതുഷു ച ജപയജ്ഞോസോ വീരേഷു പാർത്ഥോ ഭക്താനാമുദ്ധവസ്ത്വം ബലമസി ബലിനാം ധാമ തേജസ്വിനാം ത്വം നാസ്ത്യന്തസ്ത്വദ്വിഭൂതേർവികസദതിശയം വസ്തു സർവം ത്വമേവ ത്വം ജീവസ്ത്വം പ്രധാനം യദിഹ ഭവദൃതേ തന്ന കിഞ്ചിത്പ്രപഞ്ചേ
അർത്ഥം :-
************
നിന്തിരുവടി ബ്രഹ്മജ്ഞ ഭക്തന്മാരിൽ മഹാബലിയും ,യജ്ഞങ്ങളിൽ ജപയജ്ഞവും ,വീരന്മാരിൽ അർജുനനും ആകുന്നു .ഈശ്വര ഭക്തന്മാരിൽ ഉദ്ധവനും ,ബലവാന്മാരിൽ ശക്തിയും നിന്തിരുവടി തന്നെയാകുന്നു . റെജസ്‌വികളിൽ റെജസ്സും നിന്തിരുവടി തന്നെയാണ് .അങ്ങയുടെ ഐശ്വര്യങ്ങൾക്കു അവസാനമില്ല .തെളിഞ്ഞു പ്രകാശിക്കുന്ന എല്ലാ പദാർത്ഥവും നിന്തിരുവടി തന്നെയാണ് .ജീവനും നിന്തിരുവടി തന്നെ ,പ്രകൃതിയും നിന്തിരുവടി തന്നെ .ഈ പ്രപഞ്ചത്തിൽ നിന്തിരുവടിയിൽനിന്നു ദീനമായ യാതൊന്നും തന്നെയില്ല .
🌻🌺🌻🌺🌻🌺
ശ്ലോകം :- 96 / 3
*****************
ധർമം വർണാശ്രമാണാം ശ്രുതിപഥവിഹിതം ത്വത്പരത്വേന ഭക്ത്യാ കുർവന്തോƒന്തർവിരാഗേ വികസതി ശനകൈസ്സന്ത്യജന്തോ ലഭന്തേ സത്താസ്ഫൂർതിപ്രിയത്വാത്മകമഖിലപദാർത്ഥേഷു ഭിന്നേഷ്വഭിന്നം നിർമൂലം വിശ്വമൂലം പരമമഹമിതി ത്വദ്വിബോധം വിശുദ്ധം
അർത്ഥം :-
***********
വർണാശ്രമ ധർമ്മങ്ങളെ വേദമാർഗ്ഗങ്ങളിൽ വിധിക്കപ്പെട്ടതനുസരിച്ചു ഭക്തി മെല്ലെ മെല്ലെ പ്രകാശിച്ചു തുടങ്ങുമ്പോൾ ആ ആശ്രമ ധർമ്മങ്ങളെ വിധിപൂര്വം ഉപേക്ഷിച്ചു ,സന്യാസിക്കുവാനായി സചിച്ചാനന്ദനം കൊണ്ട് പരിപൂർണ്ണവും,ദീനങ്ങളായി കാണപ്പെടുന്ന എല്ലാ വസ്‌തുക്കളിലും ആദീനമായി സ്ഥിതി ചെയ്യുന്നതും വേറൊരുവാധിയില്ലാത്തതും ജഗത്തിനെല്ലാം കാരണ ബ്രൂതവും വിഷയസംബന്ധം ഇല്ലാത്തതിനാൽ പരിശുദ്ധവും സർവോൽകൃഷ്ടമായ നിന്തിരുവടിയുടെ സ്വരൂപദ്രുതമായ ജ്ഞാനത്തെ "ഞാന്തന്നെയാണ് ഇതു"എന്ന അബേദബുദ്ധിയോടുകൂടി പ്രാപിക്കുന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 96 / 4
*****************
ജ്ഞാനം കർമാപി ഭക്തിസ്ത്രിതയമിഹ ഭവത്പ്രാപകം തത്ര താവ- ന്നിർവിണ്ണാനാമശേഷേ വിഷയ ഇഹ ഭവേത്‌ ജ്ഞാനയോഗേധികാരഃ സക്താനാം കർമയോഗസ്ത്വയി ഹി വിനിഹിതോ യേ തു നാത്യന്തസക്താ നാപ്യത്യന്തം വിരക്താസ്ത്വയി ച ധൃതരസാ ഭക്തിയോഗോ ഹ്യമീഷാം
അർത്ഥം :-
************
ഈ ലോകത്തിൽ ജ്ഞാനവും ഭക്തിയും ആയ ഇതു മൂന്നും ,നിന്തിരുവടിയെ പ്രാപിക്കുന്നതിനുള്ള ഉപായങ്ങളാകുന്നു . അവയിൽ വിഷയങ്ങളെല്ലാം വിരക്തി വന്നിട്ടുള്ളവർക്കു മാത്രമേ ജ്ഞാന യോഗത്തിൽ അധികാരമുണ്ടാവുന്നുള്ളു . വിഷായാസഹതിയോടു കൂടിയുള്ളവർക്കു നിന്തിരുവടിയിൽ സമർപ്പിക്കപ്പെട്ട കര്മയോഗമുണ്ടാവുന്നു .എന്നാൽ യാതൊരുതരാണോ വളരെ ആസക്തിയോടുകൂടാതെയും അത്രയ്ക്കു വൈരാഗ്യം വരാതെയും നിന്തിരുവടിയിൽ പ്രേമത്തോടുകൂടിയവരും ആയിരിക്കുന്നതു. ഇവർക്ക് മാത്രമാണ് ഭക്തിയോഗം വിധിക്കപ്പെട്ടിരിക്കുന്നതു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 96 / 5
*****************
ജ്ഞാനം ത്വദ്ഭക്തതാം വാ ലഘു സുകൃതവശാന്മർത്യലോകേ ലഭന്തേ തസ്മാത്തത്രൈവ ജന്മ സ്പൃഹയതി ഭഗവൻ നാകഗോ നാരകോ വാ ആവിഷ്ടം മാം തു ദൈവാദ്ഭവജലനിധിപോതായിതേ മർത്യദേഹേ ത്വം കൃത്വാ കർണധാരം ഗുരുമനുഗുണവാതായിതസ്താരയേഥാഃ
അർത്ഥം :-
*************
ഹേ ഭഗവാനെ !ജ്ഞാതേയോ നിന്തിരുവടിൽ ഉള്ള ഭക്തിയേയോ പൂർവ്വപുണ്യംകൊണ്ടു മനുഷ്യലോകത്തിൽ വളരെ എളുപ്പത്തിൽ പ്രാപിക്കുന്നു .അതിനാൽ സർവ്വത്തിൽ എത്തി ചേർന്നതോ ,നരകത്തിൽ സ്ഥിതി ചെയ്യുന്നതോ ആയ ആ ജീവൻ ആ മനുഷ്യലോകത്തിൽ തന്നെ ജനിക്കുവാൻ ആഗ്രഹിക്കുന്നു .ഈശ്വരാനുഗ്രഹം കൊണ്ട് സംസാരസമുദ്രം കടക്കുവാനുള്ള കടക്കുവാനുള്ള തോണിയായിരിക്കുന്ന മനുഷ്യ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്ന എന്റെ ആത്മാവിനെയാകട്ടെ ആചാര്യനെ തോണി തുഴയുന്നവനാക്കി വാതാലയേശനായ നിന്തിരുവടി അനുകൂലമായ കാറ്റായി ഇരുന്നുകൊണ്ട് മറു കരക്കെത്തിക്കേണമേ !
🌻🌺🌻🌺🌻🌺
ശ്ലോകം :- 96 / 6
*****************
അവ്യക്തം മാർഗയന്തഃ ശ്രുതിഭിരപി നയൈഃ കേവലജ്ഞാനലുബ്ധാഃ ക്ലിശ്യന്തേതീവ സിദ്ധിം ബഹുതരജനുഷാമന്ത ഏവാപ്നുവന്തി ദൂരസ്ഥഃ കർമയോഗോപി ച പരമഫലേ നന്വയംഭക്തിയോഗ- സ്ത്വാമൂലാദേവ ഹൃദ്യസ്ത്വരിതമയി ഭവത്പ്രാപകോ വർദ്ധതാം മേ
അർത്ഥം :-
************
ഹേ കൃഷ്ണ ! ജ്ഞാനത്തെ മാത്രം കാംഷിക്കുന്നവൻ ഉപനിഷത്തുകൾ കൊണ്ടും യുക്തിവാദങ്ങൾ കൊണ്ടും വ്യക്തമല്ലാത്തതായ നിർഗുണബ്രഹ്മത്തെ അന്വേഷിക്കുന്നവരായി ഏറ്റവും ക്ലേശിക്കുകയാണ് ചെയ്യുന്നത് .വളരെയേറെ ജന്മങ്ങളെടുത്തതിന് ശേഷമേ അവർക്കു മോക്ഷം ലപിക്കുന്നുള്ളു .കർമ്മയോഗവും അവസാനഫലമായ മുക്തിയുടെ വിഷയത്തിൽ ദൂരത്തു തന്നെയാണ് . എന്നാൽ ഈ ഭക്തിയോഗമാവട്ടെ അങ്ങിനെയുള്ളതല്ല .തുടങ്ങുന്നതു മുതൽ തന്നെ മനസ്സിന്മേഷം നൽകുന്നതും അതിവേഗത്തിൽ നിന്തിരുവടിയെ പ്രാപിക്കുന്നതുമാകുന്നു .അത് എനിക്ക് അഭിവൃദ്ധിപ്പെട്ടു വരേണമേ .
🌻🌺🌻🌺🌻🌺
ശ്ലോകം :- 96 / 7
*****************
ജ്ഞാനായൈവാതിയത്നം മുനിരപവദതേ ബ്രഹ്മതത്ത്വം തു ശ്രുണ്വൻ ഗാഢം ത്വത്പാദഭക്തിം ശരണമയതി യസ്തസ്യ മുക്തിഃ കരാഗ്രേ ത്വദ്ധ്യാനേ പീഹ തുല്യാ പുനരസുകരതാ ചിത്തചാഞ്ചല്യഹേതോ- രഭ്യാസാദാശു ശക്യം വശയിതും ത്വത്കൃപാചാരുതാഭ്യാം.
അർത്ഥം :-
************
വേദവ്യാസ മഹർഷി വെറും ജ്ഞാനത്തിനുവേണ്ടിമാത്തമുള്ള കഠിനപ്രയത്നത്തെ വിരോധിക്കുന്നു . യാതൊരുവൻ ബ്രഹ്മതത്വത്തെ കേട്ടറിഞ്ഞു അങ്ങയുടെ തൃപ്പാദ ഭക്തിയെ മുറുകെ പിടിച്ചു ശരണം പ്രാപിക്കുന്നുവോ അവനു മോക്ഷം എന്നത് കൈയിൽ തെന്നെയാണ് .എന്നാൽ ഈ ധ്യാനയോഗത്തിലും മനസ്സിന്റെ സ്ഥിരതയില്ലായ്മ നിമിത്തം എളുപ്പത്തിൽ അനുഷ്ഠിക്കുവാൻ കഴിയാതിരിക്കുക എന്നതു തുല്യമായിട്ടു തന്നെ ഇരിക്കുന്നു .എന്നാലും നിന്തിരുവടിയുടെ കാരുണ്യം കൊണ്ടും സൗന്ദര്യതിശയം കൊണ്ടും പ്രേരിക്കപ്പെട്ടു ചെയ്യുന്ന അഭ്യാസംകൊണ്ടു അത് അതിവേഗത്തിൽ സ്വാധീനപ്പെടുത്തപ്പെടാവുന്നതാണ് .
🌻🌺🌻🌺🌻🌺
ശ്ലോകം :- 96 / 8
*****************
നിർവിണ്ണഃ കർമമാർഗേ ഖലു വിഷമതമേ ത്വത്കഥാദൗ ച ഗാഢം ജാതശ്രദ്ധോപി കാമാനയി ഭുവനപതേ നൈവ ശക്നോമി ഹാതും തദ്ഭൂയോ നിശ്ചയേന ത്വയി നിഹിതമനാ ദോഷബുദ്ധ്യാ ഭജംസ്താൻ പുഷ്ണീയാം ഭക്തിമേവ ത്വയി ഹൃദയഗതേ മങ്ക്ഷു നങ്ക്ഷ്യന്തി സംഗാഃ
അർത്ഥം :-
************
ഹേ ലോകേശ! ദുർഘടമായ കർമ്മമാർഗത്തിൽ വൈരാഗ്യത്തോട് കൂടിയവനായിത്തന്നെ നിന്തിരുവടിയുടെ പാവനചരിതങ്ങളിൽ ദൃഢമായ വിശ്വാസത്തോടും കുടിയിരിക്കുന്നവനാണെങ്കിലും കാമം മുതലായവയെ ഉപേക്ഷിക്കുന്നതിനു ഞാൻ ശക്തനായി തീരുന്നില്ല .അതിനാൽ വീണ്ടും ഉറപ്പോടുകൂടി അങ്ങയിൽ സമർപ്പിക്കപ്പെട്ട ബുദ്ധിയോടുകൂടി ദോഷമുണ്ടെന്ന ബോധത്തോടുകൂടി ആ കാമാദികളെ സേവിക്കുന്നവനായിത്തന്നെ നിന്തിരുവടിയിൽ ഉള്ള ഭക്തിയെ പോഷിപ്പിക്കുമാറാകേണമേ ! നിന്തിരുവടിയിൽ മനസ്സുറയ്ക്കുമ്പോൾ വിഷയാസക്തികൾ അതിവേഗത്തിൽ നീങ്ങിപോയിക്കൊള്ളും .
🌻🌺🌻🌺🌻🌺
ശ്ലോകം :- 96 / 9
*****************
കശ്ചിത്ക്ലേശാർജിതാർത്ഥക്ഷയവിമലമതിർനുദ്യമാനോ ജനൗധൈഃ പ്രാഗേവം പ്രാഹി വിപ്രോ ന ഖലു മമ ജനഃ കാലകർമഗ്രഹാ വാ ചേതോ മേ ദുഃഖഹേതുസ്തദിഹ ഗുണഗണം ഭാവയത്സർവകാരീ- ത്യുക്ത്വാ ശാന്തോ ഗതസ്ത്വാം മമ ച കുരു വിഭോ താദൃശീം ചിത്തശാന്തിം
അർത്ഥം :-
*************
ഹേ ഭഗവാനെ ! പണ്ട് ഒരു ബ്രാഹ്മണൻ കഷ്ടപ്പെട്ട് സമ്പാദിച്ച ധനം നഷ്ടപ്പെട്ടതു കൊണ്ടു തെളിഞ്ഞ ബുദ്ധിയോടു കൂടിയവനായി സാധാരണ ജനങ്ങളാൽ ഹിംസിക്കപ്പെട്ടവനായിട്ടു ഇപ്രകാരം പറഞ്ഞു "എനിക്ക് ജനങ്ങളോ കാലമോ കർമ്മമോ ഗൃഹനിലയോ ഒന്നുമില്ല :എനിക്ക് എന്റെ മനസ്സുതന്നെയാണ് ദുഃഖകാരണം . അപ്രകാരമുള്ള ഈ മനസ്സ് ഈ ആത്മാവിൽ ഗുണഗണങ്ങൾ ആരോവണം ചെയ്തിട്ട് ഈ ഉപദ്രവങ്ങളെല്ലാം ഉണ്ടാക്കി വെക്കുന്നു . ഇപ്പ്രകാരമെല്ലാം പറഞ്ഞതുകൊണ്ട് മനസ്സിനെ ശാന്തമാക്കി നിന്തിരുവടിയെ ശരണം പ്രാപിച്ചു .എനിക്കും അപ്രകാരമുള്ള മനഃശാന്തിയെ നൽകേണമേ .
🌻🌺🌻🌺🌻🌺
ശ്ലോകം :- 96 / 10
*******************
ഐളഃ പ്രാഗുർവശീം പ്രത്യതിവിവശമനാഃ സേവമാനശ്ചിരം താം ഗാഢം നിർവിദ്യ ഭൂയോ യുവതിസുഖമിദം ക്ഷുദ്രമേവേതി ഗായൻ ത്വദ്ഭക്തിം പ്രാപ്യ പൂർണഃ സുഖതരമചരത്തദ്വദുദ്ധൂത സംഗം ഭക്തോത്തംസം ക്രിയാ മാം പവനപുരപതേ ഹന്ത മേ രുന്ധിരോഗാൻ
അർത്ഥം :-
************
പണ്ടു ഇളാപുത്രനായ പുരൂരവസ്സ് എന്ന രാജാവ് ഉർവ്വശിയെന്നഅപ്സര സ്ത്രീയുടെ പേരിൽ ഏറ്റവും മോഹം പ്രാപിച്ചവനായി അവളെ വളരെകാലത്തോളം അനുഭവിച്ചു കൊണ്ടിരിക്കുന്നവനായി അനന്തരം ഏറ്റവും വിരക്തിവന്നു ഈ സ്ത്രീസുഖം എന്നതു നിസ്സാരം തന്നെയാണ് എന്ന് പാടിക്കൊണ്ട് നിന്തിരുവടിയുടെ ഭക്തിയെ പ്രാപിച്ചു അഭിലാഷപരിപൂറ്ത്തി വന്നു മറ്റൊന്നിലും ആശയില്ലാത്തവനായി വളരെ സുഖത്തോടുകൂടി സഞ്ചരിച്ചു കൊണ്ടിരുന്നു .ഹേ വാതാലയേശ ! അതുപോലെ എന്റെ വിഷയേച്ഛയെ നശിപ്പിച്ചു ,എന്നെ ഭക്തസ്രേഷ്ടനാക്കി തീർക്കേണമേ .എന്റെ രോഗങ്ങളെയും തടയേണമേ !
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ഭഗവദ്ധിഭൂതി
വര്ണ്ണനം എന്ന തൊണ്ണൂറ്റിയാറാം
ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

No comments:

Post a Comment