Saturday, December 19, 2020

ശ്രീമദ് നാരായണീയം - ദശകം 92

കർമ്മമിശ്രഭക്തിസ്വരൂപ വർണ്ണണം

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ശ്ലോകം :- 92 / 1
*****************
വൈദൈസ്സർവാണി കർമാണ്യഫലപരതയാ വർണിതാനീതി ബുധ്വാ താനി ത്വയ്യർപിതാന്യേവ ഹി സമനുചരൻ യാനി നൈഷ്കർമ്യമീശ മാ ഭൂദ്വേദൈർനിഷിദ്ധേ കുഹചിദപി മനഃകർമവാചാഃ പ്രവൃത്തി- ഋദുർവർജ്ജഞ്ചേദവാപ്തം തദപി ഖലു ഭവത്യർപയേ ചിത്പ്രകാശേ
അർത്ഥം :-
************
ഈശ്വരാ! വേദങ്ങളാൽ കർമങ്ങളിൽ ഫലഅപേക്ഷയോടുകൂടാതെ ഈശ്വരാർപ്പനബുദ്ധ്യാ ചെയ്യേണ്ടതാണെന്നാണ് വർണിക്കപ്പെട്ടിരിക്കുന്നത് .
എന്നു മനസിലാക്കി ആ കർമ്മങ്ങളെ നിന്തിരുവടിയിൽ സമർപ്പിച്ചുകൊണ്ടു തന്നെ ആചരിക്കുന്നവനായിട്ടു, കർമ്മ നിവൃത്തി സാധ്യമായ ജ്ഞാനത്തെ പ്രവിച്ചു കൊള്ളും. വേദങ്ങളാൽ നുശേടിക്കപ്പെട്ടിരിക്കുന്ന ഒരു കർമത്തിലും,മനസ്സിനും,കർമത്തിനും വാക്കിനും വ്യാപാരമുണ്ടാവരുതേ. ഒഴിച്ചുകൂടാത്ത നിഷിദ്ധകര്മം വന്നിച്ചേരുകയാണെങ്കിൽ അതിനെയും ചിതപ്രകാശ സ്വരൂപനായ നിന്തിരുവടിയിൽ സമർപ്പിക്കുകയും ചെയ്യാം.
🌻🌹🌻🌹🌻🌹
ശ്ലോകം :- 92 / 2
*****************
യസ്ത്വന്യഃ കർമയോഗസ്തവ ഭജനമയസ്തത്ര ചാഭീഷ്ടമൂർത്തിം ഹൃദ്യാം സത്ത്വൈകരൂപാം
ദൃഷദി ഹൃദി മൃദി ക്വാപി വാ ഭാവയിത്വാ പുഷ്പൈർഗന്ധൈർനിവേദ്യൈരപി ച വിരചിതൈഃ ശക്തിതോ ഭക്തിപൂതൈ- ഋനിത്യം വര്യാം സപര്യാം വിദധദയി വിഭോ ത്വത്പ്രസാദം ഭജേയം
അർത്ഥം :-
***********
മുൻപറത്തെ വൈദികർമത്തിൽ നിന്നു ദിനവും നിന്തിരുവടിയുടെ ഉപസനരൂപത്തിലുള്ളതുമായ കർമ്മയോഗം യാതൊന്നോ അതിൽ മനസ്സിനു ആനന്ദം നല്കുന്നവളും, ശുദ്ധസത്വമൂർത്തിയായ ഇഷ്ടദേവതയെ കല്ലിലോ, മണ്ണിലോ ഹൃദയത്തിലോ വേറെ ഏതെങ്കിലുമൊന്നിലോ സങ്കല്പിച്ചു സക്തിക്കാനുസരിച്ചവിധം ഒരുക്കപ്പെട്ടവയും ഉത്തമമായ ഭക്തികൊണ്ടു പരിശുദ്ധങ്ങളാക്ക പ്പെട്ടവയുമായ , സുഗന്ധപുഷ്പങ്ങൾകൊണ്ടും ,ചന്ദനം മുതലായവകൊണ്ടും നിവേദ്യങ്ങൾകൊണ്ടും ദിവസേന സ്രേഷ്ടമായ പൂജയെ അനുഷ്ഠിക്കുന്നവനായിട്ടു ,ഹേ ഭഗവാനെ ! നിന്തിരുവടിയുടെ അനുഗ്രഹത്തെ ഞാൻ പ്രാപിക്കേണമേ...
🌻🌹🌻🌹🌻🌹
ശ്ലോകം :- 92 / 3
*****************
സ്ത്രീശൂദ്രാസ്ത്വത്കഥാദിശ്രവണവിരഹിതാ
ആസതാം തേ ദയാർഹാ- സ്ത്വത്പാദാസന്നയാതാന്ദ്വിജകുലജനുഷോ ഹന്ത ശോചാമ്യശാന്താൻ വൃത്ത്യർത്ഥം തേ യജന്തോ ബഹുകഥിതമപി ത്വാമനാകർണയന്തോ ദൃപ്താ വിദ്യാഭിജാത്യൈഃ കിമു ന വിദധതേ താദൃശഃ
മാ കൃഥാ മാം
അർത്ഥം :-
************
നിന്തിരുവടിയുടെ ചരിത്രശ്രവണം സാധിക്കാത്തവരായിരിക്കുന്ന സ്വാദർമ്മാനുഷ്ഠാന നിരതന്മാരായി കുടുംബഭരണാദികളിൽ ക്ലേശിക്കുന്ന സ്ത്രീകൾ സേവവൃത്തിയിൽ ഏർപ്പെട്ടു കഴിയുന്ന സൂദ്രന്മാർ മുതലായവർ കരുണക്കു ആർഹന്മാരാണ്.അവരുടെ കാര്യമിരിക്കട്ടെ, നിന്തിരുവടിയുടെ തൃപ്പാദങ്ങൾക്കടുത്തെത്തിയവരും മനോജയം വരാതെ വിഷയാസകിട്ടായോടു കൂടിയവരുമായ ബ്രാഹ്മണ വംശത്തിൽ ജനിച്ചവരെ കുറിച്ചു,ഞാൻ ഏറ്റവും ദുഃഖിക്കുന്ന.അവർ ഉപജീവനത്തിനുവേണ്ടി മാത്രം പ്രായത്നിക്കുന്നവരായി ശ്രുതി,സ്മൃതി,പുരണാദികളാൽ വളരെയധികം ഉപദേശിക്കപ്പെട്ടിട്ടും,നിന്തിരുവടിയെ ലവലേശം ശ്രദ്ധിക്കാത്തവരായി അറിവ്, കുലമഹിമ എന്നിവയാൽ അഹങ്കാരിക്കുന്നവരായി എന്നെന്തുതന്നെ ചെയ്തില്ല! എന്നെ അങ്ങിനെയുള്ളവനാക്കി തീർക്കരുതേ.
🌻🌹🌻🌹🌻🌹
ശ്ലോകം :- 92 / 4
****************
പപോയം കൃഷ്ണ രാമേത്യഭിലപതി നിജം ഗൂഹിതും ദുശ്ചാരിത്രം നിർലജ്ജസ്യാസ്യ വാചാ ബഹുതരകഥനീയാനി മേ വിഘ്നിതാനി ഭ്രാതാ മേ വന്ധ്യശീലോ ഭജതി കില സദാ വിഷ്ണുമിത്ഥം ബുധാംസ്തേ നിന്ദന്ത്യുച്ചൈർഹസന്തി ത്വയി നിഹിതരതീംസ്താദൃശം മാ കൃഥാ മാം
അർത്ഥം :-
***********
ഈ മഹാപാപി തന്റെ ദുര്ബുദ്ധിപരമായ ജീവിതത്തെ മറച്ചുവെക്കുന്നതിനുവണ്ടി കൃഷ്ണ ! രാമാ ! എന്നിങ്ങനെ പുലമ്പിക്കൊണ്ടിരിക്കുന്നു .നാണമില്ലാതെ ഇവന്റെ വാക്കുകൊണ്ട് എനിക്ക് പറയേണ്ടവയായ പ്രധാനപ്പെട്ട പല വിഷയങ്ങളും തടയപ്പെട്ടു പാഴായിപ്പോയി .യാതൊരു ഉപകാരവുമില്ലാത്ത സ്വഭാവത്തോടു കൂടിയ ,എന്റെ സഹോദരനാവട്ടെ എല്ലാ സമയത്തും ഭജിച്ചുകൊണ്ടിരിക്കുകയാണ് .എന്നിങ്ങനെ ആ ദുരഹങ്കാരികൾ യജ്ഞങ്ങളെ പുച്ഛിക്കുന്നു .നിന്തിരുവടിയിൽ ഉറച്ച ഭക്തി വിശ്വാസത്തോട് കൂടിയവരേ,പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നു .എന്നെ അങ്ങിനെയുള്ളവനാക്കി തീർക്കരുതേ ...
🌻🌹🌻🌹🌻🌹
ശ്ലോകം :- 92 / 5
***************
ശ്വേതച്ഛായം കൃതേ ത്വാം മുനിവരവപുഷം പ്രീണയന്തേ
തപോഭി- സ്ത്രേതായാം സ്രുക്സ്രുവാദ്യങ്കിതമരുണതനും
യജ്ഞരൂപം യജന്തേ സേവന്തേ തന്ത്രമാർഗൈർവിലസദരിഗദം
ദ്വാപരേ ശ്യാമലാംഗം നീലം സങ്കീർതനാദ്യൈരിഹ കലിസമയേ മാനുഷാസ്ത്വാം ഭജന്തേ
അർത്ഥം :-
**************
കൃതായുഗത്തിൽ നിന്തിരുവടിയെ വെളുത്ത നിറത്തോടും ബ്രഹ്മചാരിയുടെ വേഷത്തോട് കൂടിയവനായി തപസ്സുകൾകൊണ്ട് ആരാധിച്ചു പ്രീതിപ്പെടുത്തുന്ന .ത്രേതായുഗത്തിൽ സൃക് , സൃവം മുതലായ യാഗോപരണങ്ങളെ ധരിച്ചവനായി രക്ത്തവർണ്ണത്തോടു കൂടിയവനായി പ്രജിക്കുന്നു .ദ്വാപരയുഗത്തിൽ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ചക്രത്തോടും , ഗദയോടും കൂടിയവന്നയി ശ്യാമള നിറത്തോടുകൂടിയവനായി ഇരിക്കുന്ന നിന്തിരുവടിയെ സങ്കൽപ്പിച്ചു
തന്ത്ര മാർഗത്തിൽ പറയപ്പെട്ടിട്ടുള്ള പൂജ വിധികൾകൊണ്ട് ,ആരാധിക്കുന്നു .ഈ കലിയുഗത്തിലാവട്ടെ നീലനിറത്തോടുകൂടിയ നിന്തിരുവടിയെ മനുഷ്യന്മാർ നാമസംഗീർത്തനം മുതലായവ കൊണ്ട് ഭജിക്കുന്നു .
🌻🌹🌻🌹🌻🌹
ശ്ലോകം :- 92 / 6
***************
സോയം കാലേയകാലോ ജയതി മുരരിപോ യത്ര സങ്കീർതനാദ്യൈ- ഋനിര്യത്നൈരേവ മാർഗൈരഖിലദ നചിരാത്ത്വത്പ്രസാദം ഭജന്തേ ജാതാസ്ത്രേതാകൃതാദാവപി ഹി കില കലൗ സംഭവം കാമയന്തേ ദൈവാത്തത്രൈവ ജാതാന്വിഷയവിഷരസൈർമാ വിഭോ വഞ്ചയാസ്മാൻ
അർത്ഥം :-
**************
ഹേ മുകുന്ദ ! അഭീഷ്ടങ്ങളെല്ലാം നൽകുന്ന ദേവ ,നിഷ്പ്രയാസം സാധിക്കാവുന്നവനായ നാമസംഗീർത്തനം മുതലായ ഉപായങ്ങൾകൊണ്ട് യാതൊരു കാലത്തിലാണോ നിന്തിരുവടിയുടെ അനുഗ്രഹം വളരെ വളരെ വേഗത്തിൽ ലപിക്കുന്നതു അപ്രകാരമുള്ള ഈ കലികാലം വിശിഷ്ടമായി ജയിച്ചുരുളുന്നു .കൃതായുഗം , ത്രേതായുഗം മുതലായ കാലങ്ങളിൽ ജനിച്ചവർകൂടി കലികാലത്തിൽ ജനനത്തെ ആഗ്രഹിക്കുകയാണല്ലോ ചെയ്യുന്നത് .ഭാഗ്യവശാൽ ആ കലിയുഗത്തിൽ തന്നെ ജനിച്ചവരായ ഞങ്ങളെ വിഷയങ്ങളാക്കുന്ന വിഷ് രസങ്ങള്കൊണ്ടു നിന്തിരുവടി വഞ്ചിച്ചുകളയരുതേ .
🌻🌹🌻🌹🌻🌹
ശ്ലോകം :- 92 / 7
***************
ഭക്താസ്താവത്കലൗ സ്യുർദ്രമിളഭുവി തതോ ഭൂരിശസ്തത്ര ചോച്ചൈഃ കാവേരീം താമ്രപർണീമനുകില ധൃതമാലാഞ്ച പുണ്യാം പ്രതീചീം ഹാ മാമപ്യേതദന്തർഭവമപി ച വിഭോ കിഞ്ചിദഞ്ചിദ്രസം ത്വ- യ്യാശാപാശൈർനിബധ്യ ഭ്രമയ ന ഭഗവൻ പൂരയ ത്വന്നിഷേവാം
അർത്ഥം :-
**************
കലികാലം തുടങ്ങിയതുമുതൽക്ക് തന്നെ ഭക്തന്മാർ വളരെ ഉണ്ടായിരുന്നിരിക്കും .അതിലും വെച്ചതികം ദ്രാവിഡ ദേശത്തിലും വളരെയേറെ ഉണ്ടായിരുന്നിരിക്കും . അവിടെ പരിശുദ്ധങ്ങളായ കാവേരി നദിയെയും ,താമ്രപർണ്ണി എന്ന നദിയെയും സംബന്ധിച്ച പ്രദേശങ്ങളിൽ വളരെ അധികമായിട്ടാണ് അങ്ങിനെയുള്ള ഭക്തന്മാരുണ്ടായിട്ടുള്ളത് . ഭാഗ്യവശത്താൽ ഇതിലുൾപ്പെട്ട പ്രദേശങ്ങളിൽ ജനിച്ചവനും എന്നല്ല , നിന്തിരുവടിയിൽ അൽപ്പം ഭക്തിരസത്തോടു കൂടിയവനുമായ എന്നെയും ..ഹേ..ഭഗവാനെ ! വിഷയാസാക്തിയാകുന്ന പാശങ്ങൾകൊണ്ട് മോഹിപ്പിക്കരുതേ ! ഹേ ഭഗവാനെ ! നിന്തിരുവടിയിലുള്ള ഭക്തിയെ പരിപൂര്ണമാക്കിത്തരേണമേ .....
🌻🌹🌻🌹🌻🌹
ശ്ലോകം :- 92 / 8
***************
ദൃഷ്ട്വാ ധർമദ്രുഹം തം കലിമപകരുണം പ്രാങ്മഹീക്ഷിത്പരീക്ഷി-
ദ്ധന്തും വ്യാകൃഷ്ടഖഡ്ഗോƒപി ന വിനിഹതവാൻ സാരവേദീ
ഗുണാംശാത് ത്വത്സേവാദ്യാശു സിധ്യേദസദിഹ ന തഥാ ത്വത്പരേ
ചൈഷ ഭീരു- ഋയത്തു പ്രാഗേവ രോഗാദിഭിരപഹരതേ തത്ര
ഹാ ശിക്ഷയൈനം
അർത്ഥം :-
**************
മുൻപ് പരീക്ഷിത്തു എന്ന മഹാരാജാവ് നിർഭയമായി ധർമത്തെ ദ്രോഹിച്ചിരുന്ന കലിപുരുഷനെ കണ്ടിട്ട് അവനെ വധിക്കുന്നതിനു വാളെടുത്തുയർത്തിയെങ്കിലും സാരാംശത്തെ അറിയുന്നതിന് കഴിവുള്ളവനായിരുന്നതുകൊണ്ടു ഗുണത്തിന്റെ അംശം ഉണ്ടായിരുന്നതുകൊണ്ട് കൊന്നില്ല ; ഈ കളിയുടെ യുഗത്തിൽ നിന്തിരുവടിയുടെ സേവാ മുതലായവ വളരെ വേഗത്തിൽ മോക്ഷത്തെ കൊടുക്കുന്നതാണ് ; ദുഷ്ക്കർമ്മമാവട്ടെ അതിന്റെ ഫലത്തെ ഉടനടി കൊടുക്കുകയില്ല. ഈ കലൈപുരുഷൻ നിന്തിരുവടിയുടെ ഭക്തന്മാരിൽ ഭയമുള്ളവനുമാണ് .എന്നാൽ ഭഗവദ്ഭജനമാരംഭിക്കുന്നതിനു മുൻപ് രോഗം , ദാരിദ്ര്യം മുതലായ പീഡങ്ങൾകൊണ്ട് മനസ്സിനെ പിന്തിരിപ്പിക്കുന്ന എന്നതുകൊണ്ട് ഈ കാര്യത്തിൽ ഈ കലിപുരുഷനെ ശിക്ഷിക്കേണ്ടതാണ് .ഇത് മഹാകഷ്ടമായ സംഗതിയാണ് .
🌻🌹🌻🌹🌻🌹
ശ്ലോകം :- 92 / 9
***************
ഗംഗാ ഗീതാ ച ഗായത്ര്യപി ച തുളസികാ ഗോപികാചന്ദനം തത് സാളഗ്രാമാഭിപൂജാ പരപുരുഷ തഥൈകാദശീ നാമവർണാഃ ഏതാന്യഷ്ടാപ്യയത്നാന്യയി കലിസമയേ ത്വത്പ്രസാദപ്രവൃദ്ധ്യാ ക്ഷിപ്രം മുക്തിപ്രദാനീത്യഭിദധുരൃഷയസ്തേഷു മാം സജ്ജയേഥാ
അർത്ഥം :-
**************
ഹേ പുരുഷോത്തമ ! പരിപാവനമായ ഗംഗയും, പരമപാവനമായ ഗീതയും അത്യുത്തമമായ ഗായത്രി മന്ത്രവും തുളസിയും ,വിശിഷ്ടമായ ഗോപീചന്ദനവും ,സാളഗ്രാമപൂജയും ,അതുപോലെ തന്നെ ഏകാദശിവ്രതവും ,ഭഗവാനാമാക്ഷരങ്ങളും ഇവ എട്ടും ,പ്രയാസമില്ലാത്തവയും , അങ്ങയുടെ അനുഗ്രഹത്തെ വര്ധിപ്പിക്കുന്നതുകൊണ്ടു കലിയുഗത്തിൽ എളുപ്പത്തിൽ മോക്ഷത്തെ നല്കുന്നവയുമാണെന്നു മഹർഷിമാർ അരുളിചെയ്തിട്ടുണ്ട് .എന്നെ അവയിൽ ആസക്തിയുള്ളവനാക്കി തീർക്കേണമേ .
🌻🌹🌻🌹🌻🌹
ശ്ലോകം :- 92 / 10
****************
ദേവർഷീണാം പിതൃണാമപി ന പുനരൃണീ കിംഗരോ വാ സ ഭൂമൻ യോƒസൗ സർവാത്മനാ ത്വാം ശരണമുപഗതഃ സർവകൃത്യാനി ഹിത്വാ തസ്യോത്പന്നം വികർമാപ്യഖിലമപനുദസ്യേവ ചിത്തസ്ഥിതസ്ത്വം തന്മേ പാപോത്ഥതാപാൻപവനപുരപതേ രുന്ദി ഭക്തിം പ്രണീയാഃ
അർത്ഥം :-
**************
ഹേ ഗുരുവായുപുരേശനായ കൃഷ്ണ ! യാതൊരു ഈ ഭക്തൻ എല്ലാ കർമങ്ങളെയും ഉപേക്ഷിച്ചു മന:പൂർവ്വമായി നിന്തിരുവടിയെ ശരണം പ്രാപിക്കുന്നുവോ ,അവൻ പിന്നീടൊരിക്കലും ദേവന്മാർക്കോ മഹർഷിമാർക്കോ പിതൃക്കൾക്കുതന്നെയോ കടപ്പെട്ടവനായിട്ടോ ,ഭുത്യനായിട്ടോ ഭവിക്കുന്നില്ല .അവന്റെ ഹൃദയത്തിൽ തന്നെ സ്ഥിതിചെയ്യുന്ന നിന്തിരുവടി അവനു ,ഉണ്ടായിട്ടുള്ള എല്ലാ നിഷിദ്ധ കർമങ്ങളെയും വേരറുത്തുകളയുന്നു .അതുകൊണ്ടു എന്റെ പാവകർമ്മം കൊണ്ടുണ്ടായിട്ടുള്ള ആമയങ്ങളെല്ലാം നീക്കം ചെയ്യേണമേ .ഭക്തിയെയും ദൂഢമാക്കേണമേ !
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം കർമ്മമിശ്ര
ഭക്തിസ്വരൂപ വർണ്ണണം എന്ന
തൊണ്ണൂറ്റി രണ്ടാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

No comments:

Post a Comment