യജ്വപത്ന്യുദ്ധരണവര്ണ്ണനം
ശ്ലോകം :- 61 / 1
****************
തതശ്ച വൃന്ദാവനതോതിദൂരതോ
വനം ഗതസ്ത്വം ഖലു ഗോപഗോകുലൈഃ
ഹൃദന്തരേ ഭക്തതര-ദ്വിജാംഗനാ
കദംബ കാനുഗ്രഹണാഗ്രഹം വഹന്
അർത്ഥം :-
************
അനന്തരം ഏറ്റവും ഭക്തകളായ വിപ്രസ്ത്രീകളെ അനുഗ്രഹിപ്പനുള്ള ആഗ്രഹത്തെ മനസ്സില് വഹിച്ചുകൊണ്ട് നിന്തിരുവടി ഗോപന്മാരോടും പശുക്കൂട്ടങ്ങളോടും കൂടി വൃന്ദവനത്തില്നിന്നും വളരെ ദൂരത്തുള്ള ഒരു കാട്ടിലേക്ക് എഴുന്നെള്ളുകയുണ്ടായല്ലോ!






ശ്ലോകം :- 61 / 2
****************
തതോ നിരീക്ഷ്യാശരണേ വനാന്തരേ
കിശോരലോകം ക്ഷുധിതം തൃഷാകുലം
അദൂരതോ യജ്ഞപരാന് ദ്വിജാന് പ്രതി
വ്യസര്ജ്ജയോ ദീദിവ്യാചനായ താന്
അർത്ഥം :-
************
അനന്തരം നിന്തിരുവടി മനുഷ്യവാസമില്ലാത്തതായ ആ വനപ്രദേശത്തില് ഗോപബാലന്മാരെ വിശപ്പുള്ളവരായി ദാഹംകൊണ്ട് വലഞ്ഞിരിക്കുന്നവരായി കണ്ടിട്ട് അധികം ദൂരത്തല്ലാത്ത യാഗാനുഷ്ഠാന നിരതരായികഴിയുന്ന ബ്രാഹ്മണന്മരുടെ അടുത്തേക്ക് അന്നം യാചിക്കുന്നതിനായി അവരെ പറഞ്ഞയച്ചു.






ശ്ലോകം :- 61 / 3
*****************
ഗതേഷ്വഥോ തേഷ്വഭിധായ തേഭിധാം
കുമാരകേഷ്വോദനയാചിഷു പ്രഭോ !
ശ്രുതിസ്ഥിരാ അപ്യഭിനിന്യുരശ്രുതിം
ന കിഞ്ചിദുചുശ്ച മഹീസുരോത്തമാഃ
അർത്ഥം :-
************
സര്വ്വേശ്വര! അനന്തരം അവിടെ ചെന്നുചേര്ന്ന ആ ബാലന്മാര് അങ്ങയുടെ പേരും പറഞ്ഞുകൊണ്ട് അന്നം യാചിക്കവെ, ആ ബ്രാഹ്മണശ്രേഷ്ഠന്മാര് ശ്രുതിസ്ഥിരത്യുണ്ടായിരുന്നിട്ടും കേട്ടില്ലെന്ന ഭാവം നടിച്ചു. യതൊന്നു പറയുകയുമുണ്ടായില്ല.






ശ്ലോകം :- 61 / 4
****************
അനാദരാത് ഖിന്നധിയോ ഹി ബാലകാഃ
സമായയുര് , യുക്തമിദം ഹി യജ്വസു
ചിരാദഭക്താഃ ഖലു തേ മഹീസുരാഃ
കഥം ഹി ഭക്തം ത്വയി തൈഃ സമര്പ്പ്യതേ
അർത്ഥം :-
************
ആ കുട്ടികള് ആദരവുലഭിക്കായ്കയാല് ഇച്ഛാഭംഗത്തോടുകൂടിത്തന്നെ തിരിച്ചുവന്നു; യാഗകര്മ്മമനുഷ്ഠിക്കുന്നവരില് ഇതു യോജിച്ചതുതന്നെയാണ്; ആ മഹാബ്രാഹ്മണന്മാര് വളരെക്കാലമായിട്ടും അങ്ങയില് ഭക്തി സംഭവിക്കാത്തവർ ആണല്ലോ അവരാല് അങ്ങയില് അന്നം സമര്പ്പിക്കപ്പെടുന്നതെങ്ങിനെ?






ശ്ലോകം :- 61 / 5
*****************
നിവേദയധ്വം ഗൃഹിണീജനായ മാം
ദിശേയുരന്നം കരുണാകുലാ ഇമാഃ
ഇതി സ്മിതാര്ദ്രം ഭവതേരിതാ ഗതാഃ
തേ ദാരകാ ദാരജനം യയാചിതേ
അർത്ഥം :-
***********
വിപ്രപത്നിമാരോടു ഞാന് പറഞ്ഞയച്ചതായി അറിയിക്കുവിന്; ദയാശീലരായ ഇവര് ഭക്ഷണം നല്ക്കുന്നതാണ്; എന്നിങ്ങിനെ മന്ദസ്മിതം തൂകികൊണ്ട് അങ്ങയാല് അരുളിചെയ്യപ്പെട്ടാതനുസരിച്ച് ആ കുട്ടികള് വീണ്ടും ചെന്ന് ബ്രാഹ്മണപത്നിമാരോടു അന്നം യാചിച്ചു.






ശ്ലോകം :- 61 / 6
*****************
ഗൃഹീതനാമ്നി ത്വയി സംഭ്രമാകുലാഃ
ചതുര്വ്വിധം ഭോജ്യരസം പ്രഗൃഹ്യ താഃ
ചിരം ധൃത ത്വത്പ്രവിലോകനാഗ്രഹാഃ
സ്വകൈര് നിരുദ്ധാ അപി തൂര്ണ്ണമായയുഃ
അർത്ഥം :-
************
നിന്തിരുവടിയുടെ പേരുച്ചരിച്ചതുകേട്ട ക്ഷണംതന്നെ വളരെക്കാലമായി നിന്തിരുവടിയെ കാണുന്നതിനു കൊതിച്ചുകൊണ്ടിരുന്നവരായ അവര് ഉഴറ്റോടെ നാലു വിധത്തിലുള്ള ഭക്ഷണദ്രവ്യങ്ങളുമെടുത്തുകൊണ്ട് സ്വജനങ്ങളാല് തടുക്കപ്പെട്ടവരായിരുന്നിട്ടും അതിവേഗത്തില് അങ്ങയുടെ സമീപമെത്തിച്ചേര്ന്നു.






ശ്ലോകം :- 61 / 7
****************
വിലോലപിഞ്ഛും ചികുരേ, കപോലയോഃ
സമുല്ലസ്ത്കുണ്ഡല, മാര്ദ്രമീക്ഷിതേ
നിധായ ബാഹും സുഹൃദം സസീമനി
സ്ഥിതം ഭവന്തം സമളൊകയന്ത താഃ
അർത്ഥം :-
************
തിരുമുടിയിലിളകിക്കൊണ്ടിരിക്കുന്ന മയില്പീലിയോടും കവിള്ത്തടങ്ങളില് തിളങ്ങുന്ന കുണ്ഡലങ്ങളോടും കൂടിയവനായി ! കരുണാര്ദ്രമായ കടാക്ഷത്തോടുകൂടിയവനായി ഒരു കളിത്തോഴന്റെ ചുമലില് കൈവെച്ചുംകൊണ്ട് നില്ക്കുന്നവന്നയി നിന്തിരുവടിയെ അവര് കണ്കുളിരെ ദര്ശിച്ചു.






ശ്ലോകം :- 61 / 8
****************
തദാ ച കാചിത് ത്വദുപാഗമോദ്യതാ
ഗൃഹീത ഹസ്താ ദയിതേന യജ്വനാ
തദൈവ സഞ്ചിന്ത്യ ഭവന്തമഞ്ജസാ
വിവേശ കൈവല്യമഹോ! കൃതന്യസൗ
അർത്ഥം :-
***********
അതേ സമയത്തുതന്നെ അങ്ങയുടെ അടുത്തേയ്ക്കു വരുവാന് പുറപ്പെട്ടിരുന്ന ഒരുത്തിയാഗകര്മ്മതല്പരനായ ഭര്ത്താവിനാല് കയ്യില് പിടിച്ച് തടുക്കപ്പെട്ടവളായി ഉടനെതന്നെ അങ്ങയെത്തന്നെ നിനച്ചുകൊണ്ട് പൊടുന്നവെ മോക്ഷത്തെ പ്രാപിച്ചു. ഇവള് തന്നെയാണ് മഹാഭാഗ്യവതി !






ശ്ലോകം :- 61 / 9
****************
ആദായ ഭോജ്യാന്യനുഗൃഹ്യ താഃ പുനഃ
ത്വദംഗസംഗസ്പ്യഹയോജ്ഝതീര് ഗൃഹം
വിലോക്യ യജ്ഞായ വിസര്ജ്ജയന്നിമാഃ
ചകര്ത്ഥ ഭര്ത്തൃനപി താസ്വഗര്ഹണാന്
അർത്ഥം :-
************
നിന്തിരുവടി ഭക്ഷണപദാര്ത്ഥങ്ങളെ സ്വീകരിച്ച് ആ വിപ്രസ്ത്രീകളെ അനുഗ്രഹിച്ചിട്ട് അതിനുശേഷവും അങ്ങയുടെ അംഗസംഗത്തിലുള്ള അഭിലാഷം നിമിത്തം ഗൃഹങ്ങളിലേക്കു തിരിച്ചുപോവാന് മനസ്സില്ലാതെ നില്ക്കുന്ന അവരെ കണ്ടിട്ട് യാഗത്തിന്നുവേണ്ടി (സഹധര്മ്മീണികള് യാഗത്തിന്നു ഭാഗഭാക്കു കളാവേണ മെന്നതുകൊണ്ട്) തിരികെ പറഞ്ഞയച്ച് അവരുടെ പതിമാരെ അവരില് വിദ്വേഷമില്ലാത്തവരാക്കുകയും ചെയ്തു.






ശ്ലോകം :- 61 / 10
*****************
നിരുപ്യ ദോഷം നിജമംഗനാജനേ
വിലോക്യ ഭക്തിം ച പുനര്വിചാരിഭിഃ
പ്രബുദ്ധതത്ത്വൈസ്ത്വമഭിഷ്ടുതോ ദ്വിജൈഃ
മരുത്പുരാധീശ ! നിരുന്ധി മേ ഗദാന്
അർത്ഥം :-
************
ഗുരുവായൂരപ്പ! തങ്ങളുടെ കുറ്റത്തെ മനസ്സിലാക്കിയും സ്ത്രീകളില് ഭക്തിയെ കണ്ടറിഞ്ഞും പരമാര്ത്ഥം മനസ്സിലാക്കപ്പെട്ടവരായ പുനര്വിചാരശീലന്മാരായ (കാര്യ്യം കഴിഞ്ഞതിന്നുശേഷം ആലോചിച്ചു മനസ്താപപ്പെടുന്നവരായ) ആ ബ്രാഹ്മണരാല് സ്തുതിക്കപ്പെട്ട നിന്തിരുവടി എന്റെ രോഗങ്ങളെ തടുക്കേണമേ !












ശ്രീമദ് നാരായണീയം യജ്വപത്ന്യുദ്ധരാ വര്ണ്ണണം എന്ന അറുപത്തൊന്നാം
ദശകം സമാപ്തം












ഓം നമോ നാരായണായ
No comments:
Post a Comment