Saturday, December 19, 2020

ശ്രീമദ് നാരായണീയം ദശകം 95 -

ഭഗവദ് സ്വരൂപധ്യാന
യോഗ്യതാവർണ്ണനം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ശ്ലോകം :- 95 / 1
******************
ആദൗ ഹൈരണ്യഗർഭീം തനുമവികലജീവാത്മികാമാസ്ഥിതസ്ത്വം ജീവത്വം പ്രാപ്യ മായാഗുണഗണഖചിതോ വർതസേ വിശ്വയോനേ തത്രോദ്വൃദ്ധേന സത്ത്വേന തു ഗണയുഗളം ഭക്തിഭാവം ഗതേന- ഛിത്വാ സത്ത്വം ച ഹിത്വാ പുനരനുപഹിതോ വർതിതാഹേ ത്വമേവ
അർത്ഥം :-
***********
അഖില പ്രപഞ്ചത്തിനും കാരണ ഭൂതനായിരിക്കുന്നോവേ! സൃഷ്ടിയുടെ ആരംവത്തിൽ സൂക്ഷ്മശരീര സമഷ്ടിരൂപമായ ഹിരണ്യഗർബന്റെ ശരീരത്തെ സ്വീകരിച്ചതായി നിന്തിരുവടി വ്യഷ്ടിരൂപത്തിലുള്ള ജീവത്വത്തെ പ്രാപിച്ചിട്ടു മായാകാര്യങ്ങളായ മഹതത്വം, അഹങ്കാരം പഞ്ചഭൂതങ്കൽ മുതലായവയോടുകൂടി സംബന്ധിച്ചവനായി സ്ഥിതി ചെയ്യുന്നു. ആ മായഗുണങ്ങളിൽ അഭിവൃദ്ധിയെ പ്രാപിച്ചതും ഭക്തിയുടെ രൂപത്തെ പ്രാപിച്ചതുമായ സത്വഗുണംകൊണ്ടുതന്നെ രജസ്, തമസ് എന്ന മറ്റു രണ്ടു ഗുണങ്ങളെയും ഇല്ലാതാക്കിയിട്ടു സത്വഗുണത്തെതന്നെയും ഉപേക്ഷിച്ചു വീണ്ടും കാര്യകാരണ സംബന്ധമില്ലാത്തതായ നിന്തിരുവാദിയായിത്തന്നെ ഞാൻ ആയിത്തീരുമാറാവേണം .
🌻🌺🌻🌺🌻🌺
ശ്ലോകം : - 95 / 2
**********************
സത്ത്വോന്മേഷാത്കദാചിത്ഖലു വിഷയരസേ ദോഷബോധേപി ഭൂമൻ
ഭൂയോപ്യേഷു പ്രവൃത്തിഃ സതമസി രജസി
പ്രോദ്ധതേ ദുർനിവാരാ
ചിത്തം താവദ്ഗുണാശ്ച ഗ്രഥിതമിഹ
മിഥസ്താനി സർവാണി രോദ്ധും
തുര്യേ ത്വയ്യേകഭക്തിഃ ശരണമിതി ഭവാൻഹംസരൂപീ ന്യഗാദീത്‌
അർത്ഥം : -
****************
സർവ്വേശ്വരാ !സത്വഗുണത്തിന്റെ വളർച്ച കൊണ്ടു ചിലപ്പോൾ വിഷയ സുഖത്തിൽ ദോഷമുണ്ടെന്നു ബോധമുണ്ടാവുന്നുണ്ടെങ്കിലും തമോഗുണത്തിന്റെ സംബന്ധത്തോടുകൂടിയ രജോഗുണം വർധിക്കുമ്പോൾ വീണ്ടുൻ ഈ വിഷയത്തിൽ പ്രവ്രതി തടുക്കുവാൻ കഴിയാത്തതായിത്തന്നെ ഭവിക്കുന്നു .മനസ്സും ഗുണങ്ങളും തമ്മിൽ തമ്മിൽ കെട്ടിപ്പിണഞ്ഞുകൊണ്ടിരിക്കുന്നു ഇക്കാര്യത്തിൽ അവയെ എല്ലാറ്റിനെയും തടഞ്ഞുനിർത്തുന്നതിനു അവയ്‌ക്കെല്ലാമുപരിയായി വർധിക്കുന്നവനായ നിന്തിരുവടിയിൽ കലർപ്പില്ലാത്ത ഭക്തി മാത്രമാണ് രക്ഷാസ്ഥാനം എന്ന് ഹംസസ്വരൂപിയായ നിന്തിരുവടി ഉപദേശിച്ചിട്ടുണ്ട്.
🌻🌺🌻🌺🌻🌺
ശ്ലോകം : - 95 / 3
********************
സന്തി ശ്രേയാംസി ഭൂയാംസ്യപി രുചിഭിദയാ
കർമിണാം നിർമിതാനി ക്ഷുദ്രാനന്ദാശ്ച സാന്താ ബഹുവിധഗതയഃ
കൃഷ്ണ തേഭ്യോ ഭവേയുഃ
ത്വഞ്ചാചഖ്യാഥ സഖ്യേ നനു മഹിതതമാം
ശ്രേയസാം ഭക്തിമേകാം
ത്വദ്ഭക്ത്യാനന്ദതുല്യഃ ഖലു വിഷയജുഷാം
സമ്മദഃ കേന വാ സ്യാത്‌
അർത്ഥം : -
****************
അല്ലയോ കൃഷ്ണ ! കർമത്തിന് അധികാരികളായിരിക്കുന്ന ജനങ്ങൾക്ക് , അധികാരബദ്ധമനുസരിച്ചു സ്രേയസാധനങ്ങൾ വളരെയധികം കൽപിച്ചിട്ടുണ്ട്.അവയിൽ അനിത്യങ്ങളും നിസ്സാരമായ ആനന്ദം നൽകുന്നവയും ആയ പലവിധത്തിലുള്ള ഫലങ്ങളും സംഭവിക്കും .നിന്തിരുവടിതന്നെ പ്രിയമിത്രമായ ഉദ്ധവനു സ്രേയസാധനങ്ങളിൽ ഭക്തിയൊന്നിനെ മാത്രം ഏറ്റവും സ്രേഷ്ടമായി ഉപദേശിച്ചിട്ടുണ്ടല്ലോ .വിഷയസുഖങ്ങളെ അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്കു നിന്തിരുവടിയുടെ ഭക്തികൊണ്ടുണ്ടാവുന്ന ആനന്ദത്തിനു സമമായ ആനന്ദം എങ്ങിനെയാണുണ്ടാവുക ?
🌻🌺🌻🌺🌻🌺
ശ്ലോകം : - 95/ 4
********************
ത്വദ്ഭക്ത്യാ തുഷ്ടബുദ്ധേഃ സുഖമിഹ ചരതോ
വിച്യുതാശസ്യ ചാശാഃ
സർവാസ്സ്യുഃ സൗഖ്യമയ്യഃ സലിലകുഹരഗസ്യേവ
തോയൈകമയ്യഃ
സോയം ഖല്വിന്ദ്രലോകം കമലജഭവനം
യോഗസിദ്ധീശ്ച ഹൃദ്യാ
നാകാങ്ക്ഷത്യേതദാസ്താം സ്വയമനുപതിതേ
മോക്ഷസൗഖ്യേപ്യനീഹഃ
അർത്ഥം : -
****************
നിന്തിരുവടിയിലുള്ള ഭക്തികൊണ്ടു സന്തുഷ്ടനായിത്തീർന്നവനും വിഷയങ്ങളിൽ അഭിലാഷമില്ലാത്തവനും ഈ പ്രപഞ്ചത്തിൽ ഐശ്വരമായി ജീവിക്കുന്നവനുമായ ഭക്തനുവെള്ളത്തിനുള്ളിൽ കിടക്കുന്ന ജീവിക്കു എല്ലാം ജലമയമായിത്തോന്നുന്നതുപോലെ എല്ലാ ദിക്കുകളും സുഖമയമായിത്തന്നെ ഭവിക്കുന്നതാണു.അപ്രകാരമുള്ള ഈ ഭക്തനാവട്ടെ ഇന്ദ്രലോകത്തെയും മനസ്സിന് സന്തോഷം നൽകുന്നവയായ യോഗസിദ്ധികളെയും ആഗ്രഹിക്കുന്നില്ല .ഇതിരിക്കട്ടെ, തന്നത്താൻവന്നുചേരുന്നതായ മോക്ഷസുഖത്തിൽകൂടി ആഗ്രഹമില്ലാത്തവനായി തീരുന്നു .
🌻🌺🌻🌺🌻🌺
ശ്ലോകം : - 95/ 5
********************
ത്വദ്ഭക്തോ ബാധ്യമാനോപി ച വിഷയരസൈരിന്ദ്രിയാശാന്തിഹേതോ- ഭക്ത്യൈവാക്രമ്യമാണൈഃ പുനരപി ഖലു തൈർദുർബലൈർനാഭിജയ്യഃ
സപ്താർചിർദീപിതാർചിർദഹതി കില യഥാ
ഭൂരിദാരുപ്രപഞ്ചം
ത്വദ്ഭക്ത്യോഘേ തഥൈവ പ്രദഹതി ദുരിതം
ദുർമദഃ ക്വേന്ദ്രിയാണാം
അർത്ഥം : -
****************
ഇന്ദ്രീയജയം സാധിക്കാത്തതുകൊണ്ടു വിഷയസുകാരസങ്ങളാൽ നിന്തിരുവടിയുടെ ഭക്തൻ ബാധിക്കപ്പെടുന്നവനായിരുന്നാലും അതിനുശേഷവും ഭക്തികൊണ്ടു തന്നെ സ്വാധീനപ്പെടുത്തുന്നവയും ബലഹീനങ്ങളുമായ ആ വിഷയാഭിലാഷങ്ങളാൽ കീഴടക്കപ്പെടുവാൻ കഴിയാത്തവനായിത്തന്നെ ഭവിക്കുന്നു . കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്നി വിറകുകൊള്ളികളുടെ സമൂഹത്തെ ഏതുവിധത്തിൽ ഭസ്മമാക്കി കൊണ്ടിരിക്കുന്നുവോ !അതുപോലെതന്നെ നിന്തിരുവടിയുടെ ഭക്തിപ്രവാഹം പാപത്തെ നശിപ്പിച്ചുകൊണ്ടിരിക്കേ ഇന്ദ്രിയങ്ങളുടെ ദുരഹങ്കാരം എവിടെയാണ് ശേഷിച്ചുനിൽകുന്നത് ..
🌻🌺🌻🌺🌻🌺
ശ്ലോകം : - 95/ 6
********************
ചിത്താർദ്രീഭാവവമുച്ചൈർവപുഷി ച പുലകം ഹർഷബാഷ്പഞ്ച ഹിത്വാ
ചിത്തം ശുദ്ധ്യേത്കഥം വാ കിമു ബഹുതപസാ വിദ്യയാ വീതഭക്തേഃ ത്വദ്ഗാഥാസ്വാദസിദ്ധാഞ്ജനസതതമരീമൃജ്യമാനോ യമാത്മാ ചക്ഷുർവത്തത്ത്വസൂക്ഷ്മം ഭജതി ന തു തഥാഭ്യസ്തയാ തർകകോട്യാ
അർത്ഥം : -
******************
മേൽക്കുമേൽ വർധിച്ചുകൊണ്ടിരിക്കുന്നതായ മനസ്സിന്റെ ആർദ്രതയേയും ശരീരത്തിലുണ്ടാവുന്ന രോമാഞ്ചത്തേയും ആനന്ദബാഷ്പത്തെയും കൂടാതെ ഇവകൊണ്ട് ഉപലക്ഷിതമായ ഭക്തിയെ കൂടാതെ - മനസ്സ് എങ്ങിനെയാണ് ശുദ്ധമാവുന്നതു ?.ഭക്തിയില്ലാത്തവന് അധികമായ തപസ്സുകൊണ്ടും , ആത്മജ്ഞാനംകൊണ്ടും ,എന്തൊരു പ്രയോജനമാണുള്ളത് ? ഈ ആത്മാവ് നിന്തിരുവടിയുടെ ചരിതത്തെ ആസ്വദിക്കുകയാകുന്ന ഇടവിടാതെ പരിശുദ്ധപ്പെടുത്തപ്പെട്ടവനായി ഭഗവതത്വത്തിന്റെ യഥാർത്ഥവസ്ഥയെ നേത്രംകൊണ്ടു നേരിട്ട് എങ്ങിനെ അനുഭവിക്കുന്നുവോ , അതുപോലെ അഭ്യസിച്ച കോടിയുക്തികൾകൊണ്ടും അനുഭവിക്കുകയില്ലല്ലോ.
🌻🌺🌻🌺🌻🌺
ശ്ലോകം : - 95/ 7
*******************
ധ്യാനം തേ ശീലയേയം സമതനു സുഖബദ്ധാസനോ നാസികാഗ്ര ന്യസ്താക്ഷഃ പൂരകാദ്യൈർജിതപവനപഥശ്ചിത്തപദ്മന്ത്വവാഞ്ചം ഊർദ്ധ്വാഗ്രം ഭാവയിത്വാ രവിവിധുശിഖിന സ്സംവിചിന്ത്യോപരിഷ്ടാത്‌ തത്രസ്ഥം ഭാവയേ ത്വാം സജലജലധര ശ്യാമളം കോമളാംഗം
അർത്ഥം : -
******************
ഞാൻ നിന്തിരുവടിയുടെ ധ്യാനത്തെ അഭ്യസിച്ചുകൊള്ളാം .ശരീരത്തെ വളയാത്തവിധം നിവർത്തിവെച്ചു സുഖമായ ആസനത്തിൽ ഇരുന്നുകൊണ്ട് നാസികയുടെ അഗ്രഭാഗത്തിൽ ഉറപ്പിച്ച ദൃഷ്ടികളോട് കൂടിയവനായി പൂരകം മുതലായ പ്രാണായാമങ്ങളെകൊണ്ട് ശ്വാസഗതിയെ നിയന്ത്രിച്ചു അധോമുഖമായിരിക്കുന്ന ഹൃദയമാകുന്ന താമരയെ മേൽഭാഗത്തേക്കുനോക്കി വികസിച്ചുനിൽകുന്നതായി ധ്യാനിച്ച് അതിന്റെ ഉപരിഭാഗത്തു സൂര്യൻ ,ചന്ദ്രൻ , അഗ്നി എന്നിവയെ വഴിക്കുവഴിയായി ധ്യാനിച്ച് അവയ്ക്കു മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നവനും നീരുണ്ടമേഘംപോലെ ശ്യാമളാനിറത്തോടു കൂടിയവനും , സുന്ദരങ്ങളായ അവയവങ്ങളോട് കൂടിയവനുമായ നിന്തിരുവടിയേ ഞാൻ ധ്യാനിച്ചുകൊള്ളാം .
🌻🌺🌻🌺🌻🌺
ശ്ലോകം : - 95 / 8
**********************
ആനീലശ്ലക്ഷ്ണകേശം ജ്വലിതമകരസത്കുണ്ഡലം മന്ദഹാസ- സ്യന്ദാർദ്രം കൗസ്തുഭശ്രീപരിഗത വനമാലോരുഹാരാഭിരാമം ശ്രീവത്സാങ്കം
സുബാഹും മൃദുലസദുദരം കാഞ്ചനച്ഛായചേലം
ചാരുസ്നിഗ്ധോരുമംഭോരുഹലലിതപദം ഭാവയേയം ഭവന്തം
അർത്ഥം : -
******************
നീലനിറത്തോടുകൂടിയവനായി ,അതിമൃദുവായിരിക്കുന്ന തലമുടിയോടും തിളങ്ങുന്നവയും മൽസ്യാകൃതിയിലുള്ളവയുമായ കുണ്ഡലങ്ങളോടുകൂടിയവനായി മന്ദഹാസം പൊഴിയുന്നതുകൊണ്ടു അലിവാർന്നവനായി കൗസ്തുഭത്തിന്റെ ശോഭയോടിടകലർന്ന വനമാല മഹത്തായ മുത്തുമാല എന്നിവകൊണ്ട് അതിയായി ശോഭിക്കുന്നവനായി ശ്രീവത്സം കൊണ്ടടയാളപ്പെട്ട തിരുമാറിടത്തോടുകൂടിയവനായി ഇരുഭാഗങ്ങളിലും നീണ്ടുകിടക്കുന്ന തൃക്കൈകളോടുകൂടിയവനായി സ്വർണത്തിന്റെ നിറമുള്ള പട്ടാടയോടും ഭംഗിയേറിയവയും മനോഹരങ്ങളുമായ തൃതുടകളോടുകൂടിയവനായി ചെന്താമരപ്പൂപോലെ സുന്ദരങ്ങളായ തൃപ്പാദങ്ങളോടു കൂടിയവനായിരിക്കുന്ന നിന്തിരുവടിയെ ഞാൻ ധ്യാനിക്കുമാറാകേണം .
🌻🌺🌻🌺🌻🌺
ശ്ലോകം :- 95 / 9
***************** സർവാംഗേഷ്വംഗരംഗത്കുതുകമതിമുഹുർദ്ധാരയന്നീശ ചിത്തം തത്രാപ്യേകത്ര യുഞ്ജേ വദനസരസിജേ സുന്ദരേ മന്ദഹാസേ തത്രാലീനന്തു ചേതഃ പരമസുഖചിദദ്വൈതരൂപേ വിതന്വ- ന്നന്യന്നോ ചിന്തയേയം മുഹുരിതി സമുപാരൂഢയോഗോ ഭവേയം
അർത്ഥം :-
***********
ഭഗവാനെ !അങ്ങയുടെ ഏതെങ്കിലുമൊരു അവയവത്തിന്റെ ഭംഗിയിൽ കൗതുകത്തോടുകൂടി പറ്റിപ്പിടിച്ചു നിൽക്കുന്ന മനസ്സിനെ എല്ല അവയവങ്ങളിലും അടിക്കടി ഇപ്രകാരം വ്യാപരിക്കുന്നവനായി അനന്തരം മന്ദഹാസം തൂക്കിക്കൊണ്ടിരിക്കുന്നതും, സുന്ദരവുമായിരിക്കുന്ന തിരുമുഖ കമലത്തിൽ ഒരിടതുമാത്രം യോചിപ്പിക്കാം . അതിൽ ലയിച്ചിരിക്കുന്ന മനസ്സിനെ പരമാനട സമായമായ ചിതസ്വരൂപത്തിൽ സമർപ്പിച്ചു കൊണ്ട് വേറെ യാതോന്നിനെയും ചിന്തിക്കാതിരിക്കാം. വീണ്ടും ഇപ്രകാരം ധ്യാന യോഗനിഷ്ഠനായി ഞാൻ ജീവിക്കുമാറാകേണം.
🌻🌺🌻🌺🌻🌺
ശ്ലോകം :- 95 / 10
******************
ഇത്ഥം ത്വദ്ധ്യാനയോഗേ സതി പുനരണിമാദ്യഷ്ടസംസിദ്ധയസ്താ ദൂരശ്രുത്യാദയോപി ഹ്യഹമഹമികയാ സമ്പതേയുർമുരാരേ ത്വത്സമ്പ്രാപ്തൗ വിലംബാവഹമഖിലമിദം നാദ്രിയേ കാമയേƒഹം ത്വാമേവാനന്ദപൂർണം പവനപുരപതേ പാഹി മാം സർവതാപാത്‌
അർത്ഥം :-
************
ഭഗവാനെ ! ഇപ്രകാരം നിന്തിരുവടിയുടെ ധ്യാനയോഗത്തിൽ ആശക്തനായി
ഇരിക്കുമ്പോൾ അണിമ തുടങ്ങിയ ആ അഷ്ടഐശ്വര്യങ്ങളും അനന്തരം ദുരശ്രവണം മുതലായവയും ഞാൻ മുൻപു, ഞാൻ മുൻപു എന്നു തന്നെത്താൻ വന്നു ചേരുന്നതാണ്. ഞാനാകട്ടെ അങ്ങയുടെ ഐക്യം പ്രാപിക്കുന്ന വിഷയത്തിൽ താമസമുണ്ടാക്കുന്നവയായ ഈ സിദ്ധികളെയെല്ലാം ശ്രദ്ധിക്കുകയില്ല. പരമാനന്ദരസം നിറഞ്ഞവനായ നിന്തിരുവടിയെ തന്നെ ആഗ്രഹിക്കുന്നതു. ഹേ വാതാലയേശ ! എന്നെ എല്ലാ താപങ്കളിൽനിന്നും രക്ഷിക്കേണമേ .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം ഭഗവദ് സ്വരൂപ
ധ്യാന യോഗ്യതാവർണ്ണനം എന്ന
തൊണ്ണൂറ്റിഅഞ്ചാം ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ഓം നമോ നാരായണായ 

No comments:

Post a Comment