Saturday, December 19, 2020

ശ്രീമദ് നാരായണീയം - ദശകം 59

വേണുഗാനവര്ണ്ണനം

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏




ശ്ലോകം :- 59 / 1
*****************
ത്വദ്വപുര് നവകലായ കോമളം
പ്രേമദോഹനമശേഷമോഹനം
ബ്രഹ്മതത്ത്വ പരചിന്മൂദാത്മകം
വിക്ഷ്യ സമ്മുമുഹുരന്വഹം സ്ത്രീയഃ
അർത്ഥം :-
***********
പുതുതായി വിടര്ന്ന കായമ്പൂമലരെന്നപോലെ രമ്യവും പ്രേമവര്ദ്ദകവും എല്ലാവരേയും മോഹിപ്പിക്കുന്നതും സത്തായും ചിത്തായും പരാനന്ദാത്മകമായിരിക്കുന്ന അങ്ങയുടെ കോമളവിഗ്രഹമാകുന്ന ബ്രഹ്മത്തെ കണ്ടിട്ട് ഗോപികള് നാള്തോറും മോഹിച്ചുതുടങ്ങി.
🌻🌺🌻🌺🌻🌺
ശ്ലോകം :- 59 / 2
*****************
മന്മഥോന്മഥിത മാനസാഃ ക്രമാത്
തദ്വിലോകനരതാസ്തതസ്തതഃ
ഗോപികാസ്തവ ന സേഹിരേ ഹരേ !
കാനനോപഗതിമപ്യഹര്മുഖേ ..
അർത്ഥം :-
************
ഹരേ! ഗോപികള് ക്രമേണ കാമദേവനാല് പീഡിക്കപ്പെട്ട മനസ്സോടുകൂടിയവരായ് അവിടവിടെ നിന്നു അങ്ങയെ ദര്ശിക്കുന്നതില് അത്യാസക്തിയുള്ളവരായി പ്രഭാതസമയത്തു അങ്ങയുടെ വനത്തിലേക്കുള്ള ഗമനത്തേകൂടി സഹിപ്പാന് ശക്തിയുള്ളവരായില്ല.
🌻🌺🌻🌺🌻🌺
ശ്ലോകം :- 59 / 3
****************
നിര്ഗ്ഗതേ ഭവതി ദത്തദൃഷ്ടയഃ
ദ്വദ്ഗതേന മനസാ മൃഗേക്ഷണാഃ
വേണുനാദമുപകര്ണ്ണ്യ ദൂരതഃ
ത്വദ്വിലാസ കഥയാഭിരേമിരേ
അർത്ഥം :-
***********
നിന്തിരുവടി പോകുമ്പോള് കണ്ണിമയ്ക്കാതെ നോക്കിക്കോണ്ടു അങ്ങയില് ലയിച്ച മനസ്സോടുകൂടിയ പേടമാന്മിഴിമാരായ ഗോപികള് ദൂരത്തുനിന്നു വേണുനാദത്തേ കേട്ട് അങ്ങയുടെ ലീലവൃത്താന്ത കഥനത്താല് രമിച്ചുകൊണ്ടിരുന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 59 / 4
*****************
കാനനാന്തമിതവാന് ഭവാനപി സ്നിഗ്ദ്ധപാദപതലേ മനോരമേ
വ്യത്യയാകലിതപാദമാസ്ഥിതഃ
പ്രത്യപൂരയത വേണുനാളികാം
അർത്ഥം :-
************
കാട്ടിന്നുള്ളില് പ്രവേശിച്ചിരുന്ന നിന്തിരുവടിയും മനോഹരമായ നല്ലനിഴലിലുള്ളതായ ഒരു വൃക്ഷത്തിന് കീഴില് കാല് തമ്മില് പിണച്ചുനിന്നുകൊണ്ട് ഓടക്കുഴല് ഊതിക്കൊണ്ടിരുന്നു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 59 / 5
*****************
മാരബാണധുത ഖേചരീകുലം
നിര്വ്വികാര പശുപക്ഷി മണ്ഡലം
ദ്രാവണം ച ദൃഷദാമപി പ്രഭോ !
താവകം വ്യജനി വേണുകൂജിതം.
(ബര്ഹാപീഡം നടവരവപുഃ
കര്ണ്ണയോഃ കര്ണികാരം
ബിദ്രദ്വാസഃ കനകകപിശം
വൈജയന്തിം ച മാലാം
രന്ധ്രാന് വേണോരധരസുധയാ
പൂരയന് ഗോപവൃന്ദൈഃ
വൃന്ദാരണ്യം സ്വപദരമണം
പ്രാപിശദ് ഗീതകീര്ത്തിഃ )
അർത്ഥം :-
*************
ഹേ പ്രഭോ! അങ്ങയുടെ വേണുഗാനം മന്മധബാണങ്ങളാല് അപ്സരസ്രീകളുടെ സ്വൈര്യ്യത്തേകൂടി ചലിപ്പിക്കുന്നതായി, പശുപക്ഷി സമൂഹങ്ങളെ നിശ്ചലമാക്കുന്നതായി, ശിലകളെപ്പോലും അലിയിക്കുന്നതായി പ്രസരിച്ചു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 59 / 6
****************
വേണുരന്ധ്ര തരലാംഗുലിദളം
താലസഞ്ചലിത പാദപല്ലവം
തത് സ്ഥിതം തവ പരോക്ഷമപ്യഹോ !
സംവിചിന്ത്യ മുമുഹുര്വ്രജാംഗനാഃ
അർത്ഥം :-
************
ഓടക്കുഴലിന്റെ സുഷിരസീമകളില്കൂടി നീങ്ങിക്കൊണ്ടിരിക്കുന്ന കൈവിരലുകളോടും താളത്തിന്നനുസരിച്ചിളകുന്ന കാല്ത്തളിരുകളോടുംകൂടിയ അങ്ങയുടെ ആ നില അപ്രത്യക്ഷമെങ്കിലും മനസ്സുകൊണ്ടു ധ്യാനിച്ചുകൊണ്ട് ഗോപസ്ത്രീകള് മനംമയങ്ങി നിന്നുപോയി!
🌻🌺🌻🌺🌻🌺
ശ്ലോകം :- 59 / 7
****************
നിര്വ്വിശംക ഭവദംഗ ദര്ശിനീഃ
ഖേചരീഃ ഖഗമൃഗാന് പശൂനപി
ത്വത്പദപ്രണയി കാനനം ച താഃ
ധന്യധന്യമിതി നന്വമാനയന്
അർത്ഥം :-
************
അങ്ങയുടെ കോമളരൂപത്തെ യാതൊരു സങ്കോചവുംകൂടാതെ നോക്കിക്കൊണ്ടിരിക്കുന്ന ആകാശചാരികളായ അപ്സരസ്സുകളേയും പക്ഷി മൃഗങ്ങളേയും പശുക്കളേയും അങ്ങയുടെ പാദസ്പര്ശമനുഭവിക്കുന്ന (വൃന്ദാ) വനത്തേയും ആ ഗോപികള് അത്യധികം ഭാഗ്യമുള്ളവയെന്നു മാനിക്കുകതന്നെ ചെയ്തു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 59 / 8
*****************
ആപിബേയമധരാമൃതം കദാ
വേണു ഭൂക്തരസ ശേഷമേകദാ ?
ദൂരതോ ബത, കൃതം ദുരാശയേതി
ആകുല മുഹുരിമാഃ സമാമുഹന്
അർത്ഥം :-
************
ഓടക്കുഴലനുഭവിച്ച് അവശേഷിച്ച രസത്തോടുകൂടിയ അധരാമൃതത്തെ എപ്പോഴാണ് ഒരിക്കലെങ്കിലും പാനം ചെയ്പാനിടവരുന്നത്? കഷ്ടം! ആ കാലം അടുത്തൊന്നുമില്ലതന്നെ; ദുരാഗ്രഹംകൊണ്ടു ആവുന്നതെന്ത്? എന്നിങ്ങനെ ഇവര് ഉല്ക്കണ്ഠിതരായി ഏറ്റവും പരവശരായി.
🌻🌺🌻🌺🌻🌺
ശ്ലോകം :- 59 / 9
*****************
പ്രത്യഹം ച പുനരിത്ഥ മംഗനാഃ
ചിത്തയോനി ജനിതാദനുഗ്രഹാത്
ബദ്ധരാഗവിവശാസ്ത്വയി പ്രഭോ! നിത്യമാപുരിഹ കൃത്യമൂഢതാം.
സര്വ്വേശ്വര! ദിവസംതോറും വീണ്ടും വിണ്ടും ഇപ്രകാരം ഗോപവനിതകള് കാമദേവന്റെ അനുഗ്രഹംനിമിത്തം നിന്തിരുവടിയിലുണ്ടായ ദൃഢമായ അനുരാഗത്താല് വശംകെട്ട് എല്ലായ്പോഴും ഗൃഹകൃത്യങ്ങളില് മനസ്സുചെല്ലാത്തവരായി ഭവിച്ചു.
🌻🌺🌻🌺🌻🌺
ശ്ലോകം :- 59 / 10
******************
രാഗസ്താവജ്ജായതേ ഹി സ്വഭാവാത്
മോക്ഷോപായോ യത്നതഃസ്യാന്ന വാ സ്യാത്
താസാം ത്വേകം തത് ദ്വയം ലബ്ധമാസീത്
ഭാഗ്യം ഭാഗ്യം ! പാഹി മാം മാരുതേശ !
അർത്ഥം :-
************
അനുരാഗം പ്രാണികള്ക്കെല്ലാം സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നതാണല്ലൊ. മോക്ഷത്തിന്നുള്ള ഉപായം പ്രയന്തംകൊണ്ട് ഉണ്ടാവുകയൊ ഉണ്ടാവതിരിക്കകയോ ചെയ്യാം. അവര്ക്കാകട്ടെ അവ രണ്ടും ഒന്നായിത്തന്നെ ലഭിച്ചു. ഭാഗ്യം! വലിയ ഭാഗ്യം! അല്ലേ വാതാലയേശ! എന്നെ കാത്തരുളിയാലും!
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായണീയം വേണുഗാന
വര്ണ്ണനം എന്ന അമ്പത്തൊമ്പതാം
ദശകം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ

No comments:

Post a Comment