തത്വജ്ഞാനോൽപ്പത്തിപ്രകാരവർണ്ണണം,
ശ്ലോകം :-- 94 / 1
*****************
ശുദ്ധാ നിഷ്കാമധർമൈഃ പ്രവരഗുരുഗിരാ തത്സ്വരൂപം പരം തേ ശുദ്ധം ദേഹേന്ദ്രിയാദിവ്യപഗതമഖിലവ്യാപ്തമാവേദയന്തേ നാനാത്വസ്ഥൗല്യകാർശ്യാദി തു ഗുണജവപുസ്സംഗതോധ്യാസിതം തേ വഹ്നേർദാരുപ്രഭേദേഷ്വിവ മഹദണുതാദീപ്തതാശാന്തതാദി
അർത്ഥം :-
************
ഫലത്തെ ഉദേശിക്കാതെ അനുഷ്ടിക്കപ്പെടുന്ന ധർമങ്ങളാൽ ഒരിസഫഹന്മാരായിട്ടുള്ളവർ സ്രേഷ്ടനായ ഗുരുവിന്റെ ഉപദേശംകൊണ്ടു ശരീരം,ഇന്ദ്രിയങ്ങൾ മുതലായവയില്നിന്നു വേർപ്പെട്ടതും, പരിശുദ്ധവും എങ്ങും നിറഞ്ഞിരിക്കുന്നതുമായ നിന്തിരുവടിയുടെ ആ അതിസ്രേഷ്ടമായിരിക്കുന്ന നിഷ്കളസ്വരൂപത്തെ അറിയുന്നു.നിന്തിരുവടിയുടെ തന്നെ പറയപ്പെടുന്നു നാനാത്വം കാർശ്യം മുതലായ ധര്മങ്ങളാവട്ടെ പലവിധത്തിലുള്ള വിറകുകൊള്ളികളിൽ അഗ്നിയുടെ മഹത്വം അണുത്വം ജ്വലനം ശാന്തത്വം മുതലായവ പോലെ ഗുണകാര്യമായ ശരീരമാകുന്ന ഉപാധിയോടുള്ള സംബന്ധം നിമിത്തം ആരോപിക്കപ്പെട്ടിട്ടുള്ളത് മാത്രം.






ശ്ലോകം :- 94 / 2
*****************
ആചാര്യാഖ്യാധരസ്ഥാരണിസമനുമിളച്ഛിഷ്യരൂപോത്തരാര- ണ്യാവേധോദ്ഭാസിതേന സ്ഫുടതരപരിബോധാഗ്നിനാ ദഹ്യമാനേ കർമാലീവാസനാതത്കൃതതനുഭുവനഭ്രാന്തികാന്താരപൂരേ ദാഹ്യാഭാവേന വിദ്യാശിഖിനി ച വിരതേ ത്വന്മയീ ഖല്വവസ്ഥാ
അർത്ഥം ;-
************
ഗുരുവാകുന്ന ചുവട്ടിലെ അരണിയെന്ന മരമുട്ടിയോട് ചേർത്തു ഉരസപ്പെടുന്ന ശിഷ്യനാകുന്ന ഉത്തരാരണിയെന്ന മേൽമുട്ടിയോടുള്ള സംബന്ധംകൊണ്ടു നല്ലവണ്ണം പ്രകാശിക്കുന്ന തെളിവേറിയ ജ്ഞാനമാക്കുന്ന അഗ്നികൊണ്ടു പ്രാരപ്തകര്മങ്ങൾ കൊണ്ടുണ്ടായ വാസനയും അതുകൊണ്ടു ചെയ്യപ്പെട്ട ശരീരം ലോകം എന്ന ബ്രഹ്മവുമാകുന്ന വനസമൂഹം ദഹിപ്പിക്കപ്പെടുന്ന സമയം ദഹിപ്പിക്കപ്പെടേണ്ടതായ വസ്തു മറ്റൊന്നുമില്ലാതാവുമ്പോൾ ബ്രഹ്മജ്ഞാനമാകുന്ന അഗ്നി കെട്ടടങ്ങുമ്പോൾ ഭാഗവന്മയമായ അവസ്ഥയാണ് സംഭവിക്കുന്നത്.






ശ്ലോകം :- 94 / 3
*****************
ഏവം ത്വത്പ്രാപ്തിതോന്യോ നഹി ഖലു നിഖിലക്ലേശഹാനേരുപായോ നൈകാന്താത്യന്തികാസ്തേ കൃഷിവദഗദഷാഡ്ഗുണ്യഷഡ്കർമയോഗാഃ ദുർവൈകല്യൈരകല്യാ അപി നിഗമപഥാസ്തത്ഫലാന്യപ്യവാപ്താ മത്താസ്ത്വാം വിസ്മരന്തഃ പ്രസജതി പതനേ യാന്ത്യനന്താന്വിഷാദാൻ
അർത്ഥം :-
************
ഇപ്രകാരം നിന്തിരുവടിയെ പ്രാവിക്കുന്നതിനെക്കാൾ സകലൈധമായ ദുഃഖങ്ങളുടെയും നിവർത്തിക്കു മറ്റൊരു വഴി ഇല്ലതന്നെ. ഔഷധങ്ങൾ ഷഡ്ഗുണങ്ങള്,ഷഡ് കർമങ്ങൾ ഈവകയൊന്നും കൃഷിയെന്നതുപോലെ ദുഃഖത്തെ തീരേ നശിപ്പിക്കുന്നവയോ ഇല്ലാതായ ദുഃഖത്തെ വീണ്ടും ഉണ്ടാവാതിരിക്കാത്തക്കവണ്ണം തടുക്കുന്നവയോ അല്ല.വേദങ്ങളിൽ പറയപ്പെട്ട മാർഗങ്ങളാവട്ടെ ദോഷങ്ങൾ സംഭവിക്കുവാൻ ഇടയുള്ളതാകക്കൊണ്ടു
ദുഃഖനിവർത്ഥിക്കു അസമർത്ഥങ്ങളുമാണ്.ഒരുവിധം ശരിയായി അന്യഷ്ടിക്കപ്പെട്ട ആ കർമ്മങ്ങളുടെ ഫലങ്ങൾ പ്രാവിച്ചാലോ അവർ അഹങ്കാരികളായി നിന്തിരുവടിയെ മേയ്ക്കുന്നവരായി അധഃപതനം സംഭഗവിക്കുമ്പോൾ അളവറ്റ ദുഃഖങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു.






ശ്ലോകം :- 94 / 4
*****************
ത്വല്ലോകാദന്യലോകഃ ക്വനു ഭയരഹിതോ യത്പരാർദ്ധദ്വയാന്തേ ത്വദ്ഭീതസ്സത്യലോകേപി ന സുഖവസതിഃ പദ്മഭൂഃ പദ്മനാഭ ഏവംഭാവേ ത്വധർമാർജിതബഹുതമസാം കാ കഥാ നാരകാണാം തന്മേ ത്വം ഛിന്ധി ബന്ധം വരദ കൃപണബന്ധോ കൃപാപൂരസിന്ധോ
അർത്ഥം :-
************
ഹേ പത്മനാഭ! അഭീഷ്ടങ്ങളെല്ലാം നൽകുമ്പ ദേവ ! ദീനബന്ദോ! കരുണാസാഗരമേ! നിന്തിരുവടിയുടെ ലോകമായ വൈകുണ്ഡത്തെക്കാൾ വിനാശ ഭയമില്ലാത്തതായ വേറൊരു ലോകം എവിടെയാണുള്ളത്. ബ്രഹ്മദേവൻ കൂടിയും രണ്ടു പരാർദങ്ങൾ കൊണ്ടു അവസാനിക്കുന്നതായ സത്യലോകത്തിൽ നിന്തിരുവടിയിൽ നിന്നു ഭീതനായിരിക്കക്കൊണ്ടു നിർഭയനായി സുഖമായിരിക്കുന്നില്ല.ഇതിങ്ങിനെയിരിക്കെ അധർമംകൊണ്ടു സമ്പാദിച്ചു ചേർക്കപ്പെട്ട അനേകം പാവങ്ങളോടുകൂടിയ നരകത്തിൽ കിടന്നുഴലുന്ന സംസാരികളുടെ സ്ഥിതിയെന്താണ്? അതിനാൽ നിന്തിരുവടി എന്റെ സംസാരബന്ധത്തെ വേരരുക്കേണമേ !..






ശ്ലോകം :- 94 / 5
****************
യാഥാർത്ഥ്യാത്ത്വന്മയസ്യൈവ ഹി മമ ന വിഭോ വസ്തുതോ ബന്ധമോക്ഷൗ മായാവിദ്യാതനുഭ്യാം തവ തു വിരചിതൗ സ്വപ്നബോധോപമൗ തൗ ബദ്ധേ ജീവദ്വിമുക്തിം ഗതവതി ച ഭിദാ താവതീ താവദേകോ ഭുങ്ക്തേ ദേഹദ്രുമസ്ഥോ വിഷയഫലരസാന്നാപരോ നിർവ്യഥാത്മാ
അർത്ഥം :-
************
സർവ്വേശ്വരാ ! യഥാർത്ഥത്തിൽ ഈശ്വരനിൽനിന്നു ദീനാണല്ലാത്ത എനിക്ക് ബന്ധം മോക്ഷം എന്നിവ വാസ്തവത്തിൽ ഇല്ല തന്നെ .എന്നാൽ അവരണ്ടും നീണ്ടിരുവടിയുടെ മായായെന്നും വിദ്യയെന്നുമുള്ള ശരീരങ്ങൾകൊണ്ട് സ്വപ്നത്തിനും ബോധത്തിനും തുല്യങ്ങളായി ചെയ്യപ്പെട്ടവയാണ് .സംസാരത്താൽ ബന്ധപ്പെട്ടവനിലും ജീവന്മുക്തി പ്രാപിച്ചവനിലും വ്യത്യാസം ഇത്രയേ ഉള്ളൂ .സംസാരത്താൽ ബന്ധപ്പെട്ടവനായ ഒരുവൻ ദേഹമാകുന്ന വൃക്ഷത്തിൽ ഇരിക്കുന്നവനായി വിഷയസുഖത്തിന്റെ അനുഭാവരൂപത്തിലുള്ള കർമ്മഫലത്തെ അനുഭവിക്കുന്നു .ജീവന്മുക്തനായ , ! എനിക്ക് നിന്തിരുവടിയിൽ ചെയ്യപ്പെട്ട സമസ്‌തകർമ്മ സമർപ്പണത്തോടുകൂടിയ വർധിച്ച ഭക്തിയെ ഉണ്ടാക്കിത്തരേണമേ !






ശ്ലോകം :- 94 / 6
*****************
ജീവന്മുക്തത്വമേവംവിധമിതി വചസാ കിം ഫലം ദൂരദൂരേ തന്നാമാശുദ്ധബുദ്ധേർന ച ലഘു മനസഃ ശോധനം ഭക്തിതോന്യത് തന്മേ വിഷ്ണോ കൃഷീഷ്ഠാസ്ത്വയി കൃതസകലപ്രാർപണം ഭക്തിഭാരം യേന സ്യാം മങ്ക്ഷു കിഞ്ചിദ്ഗുരുവചനമിളത്ത്വത്പ്രബോധസ്ത്വദാത്മാ
അർത്ഥം :-
*************
ജീവന്മുക്തനാകുന്നത് ഇന്നവിധയത്തിലാണെന്നു വാക്കുകൊണ്ട് പറയുന്നത് കൊണ്ട് എന്താണ് പ്രയോജനം ? ചിത്തശുദ്ധിയില്ലാത്തവന് അത് വളരെ ദൂരത്തിൽ തന്നെയാണല്ലോ. ഭക്തിയേക്കാൾ വേറൊന്നു മനഃശുദ്ധിയെ ഉണ്ടാക്കുന്നതും എളുപ്പത്തിൽ സാധിക്കാവുന്നതായി ഇല്ലതന്നെ .അതിനാൽ ഹി പരമാത്മസ്വരൂപിന് ! എനിക്ക് നിന്തിരുവടിയിൽ ചെയ്യപ്പെട്ട സമസ്‌തകർമ്മ സമർപ്പണത്തോടുകൂടിയ വർധിച്ച ഭക്തിയെ ഉണ്ടാക്കിത്തരേണമേ !
ശ്ലോകം :- 94 / 7
****************
യേന സ്യാം മങ്ക്ഷു കിഞ്ചിദ്ഗുരുവചനമിളത്ത്വത്പ്രബോധസ്ത്വദാത്മാ ശബ്ദബ്രഹ്മണ്യപീഹ പ്രയതിതമനസസ്ത്വാം ന ജാനന്തി കേചിത് കഷ്ടം വന്ധ്യശ്രസ് സകലമലാഹരാ ദിവ്യലീലാവതാരാഃ സച്ചിത്സാന്ദ്രം ച രൂപം തവ ന നിഗദിതം താം ന വാചം ഭ്രിയാസം
അർത്ഥം :-
************
നാദബ്രഹ്മത്തിൽ (വേദത്തിൽ ) പരിസരമിക്കപ്പെട്ട മനസ്സോടു കൂടിയവരായിരുന്നിട്ടും ഇവിടെ ചിലർ നിന്തിരുവടിയെ അറിയുന്നില്ല.ഇത് വളരെ കഷ്ടം തന്നെയാണ് അവർ നിശ്ചലമായ പ്രയത്നത്തോട് കൂടിയവരായി വളരെ കാലം ഫലമില്ലാതെ ചില വാക്കുകളെ കൈകാര്യം ചെയ്യുന്നുവെന്ന് പന്ധ്യയായ പശുവിനെ വളർത്തുന്നുവെന്നു മാത്രം. യാതൊന്നിൽ സകല പ്രകാരത്തിലും മനോഹരങ്ങളും എല്ലാവിധ ദോഷങ്ങളെയും ഇല്ലാതാക്കുന്നതുമായ നിന്തിരുവടിയുടെ മനുഷ്യ സാധാരണമല്ലാത്ത ലീലാ വിശേഷങ്ങളും അവതാരകഥകളും ,സത് ചിത് ആനന്ദം എന്നിവയുടെ മൂർത്തീകരണമായ സ്വരൂപഭംഗിയും പറയപ്പെട്ടിട്ടില്ലയോ ആ വാക്കിനെ ഞാൻ കൊണ്ടാടാതിരിക്കേണമേ






ശ്ലോകം :- 94 / 8
*****************
യോ യാവാന്യാദൃശോ വാ ത്വമിതി കിമപി നൈവാവഗച്ഛാമി ഭൂമ- ന്നേവഞ്ചാനന്യഭാവസ്ത്വദനുഭജനമേവാദ്രിയേ ചൈദ്യവൈരിൻ ത്വല്ലിംഗാനാം ത്വദങ്ഘ്രിപ്രിയജനസദസാം ദർശനസ്പർശനാദി- ഋഭൂയാന്മേ ത്വത്പ്രപൂജാനതിനുതിഗുണകർമാനുകീർത്യാദരോപി
അർത്ഥം :-
************
ഭഗവാനെ !ശിശുപാല സത്രോ! നിന്തിരുവടി ഏതുവിധത്തിലുള്ള സ്വരൂപത്തോടു കൂടിയവനാണെന്നും ഏതുവിധത്തിലുള്ള മഹിമാതിശയത്തോട് കൂടിയവനാണെന്നും ,ഏതു സ്വഭാവ വിശേഷത്തോടും ധർമത്തോടും കൂടിയവനാണെന്നും ഒന്നുംതന്നെ ഞാനറിയുന്നില്ല .എന്നാലും മറ്റൊന്നിലും മനസ്സുവെക്കാതെ സർവഭാവത്തിലും നിന്തിരുവടിയുടെ ഭജനംതന്നെ ചെയ്യുന്നുണ്ട് .നിന്തിരുവടിയുടെ പ്രതിമകളുടെയും അങ്ങയുടെ പാദസേവ ചെയ്യുന്ന ഭക്തന്മാരുടെ സഭകളുടെയും ദര്ശനം ,സ്പര്ശനം ,മുതലായവയും അങ്ങയുടെ പൂജ നമസ്കാരം ,സ്തുതി ഗുണകർമ്മകീർത്തനം ഇവയിൽ ആസക്തിയും എനിക്ക് മേൽക്കുമേൽ വർധിച്ചുവരേണമേ






ശ്ലോകം :- 94 / 9
*****************
യദ്യല്ലഭ്യേത തത്തത്തവ സമുപഹൃതം ദേവ ദാസോസ്മി തേഹം ത്വദ്ഗേഹോന്മാർജനാദ്യം ഭവതു മമ മുഹുഃ കർമ നിർമായമേവ സൂര്യാഗ്നിബ്രാഹ്മണാത്മാദിഷു ലസിതചതുർബാഹുമാരാധയേ ത്വാം ത്വത്പ്രേമാർദ്രത്വരൂപോ മമ സതതമഭിഷ്യന്ദതാം ഭക്തിയോഗഃ
അർത്ഥം :-
*************
ഭഗവാനെ !എന്തെന്തു വസ്തു ലപിക്കുന്നുവോ അതെല്ലാം നിന്തിരുവടിക്കു സമർപ്പിക്കപ്പെടുന്നു .ഞാൻ നിന്തിരുവടിയുടെ ദാസനായി തീർന്നിരിക്കുന്നു .
നിന്തിരുവടിയുടെ ആലയങ്ങൾ അടിച്ചു വൃത്തിയാക്കുക മുതലായ പ്രവർത്തി യാഥാർത്ഥമായിത്തന്നെ അടിക്കടി എനിക്കുണ്ടായിവരേണം .സൂര്യൻ, അഗ്നി,ബ്രഹ്മജ്ഞൻ ആത്മാവ് മുതലായവയിൽ പ്രാകാശിക്കുന്ന നാല് തൃക്കൈകളോടുകൂടി അന്തർഭവിച്ചമരുന്ന നീന്തിവടിയെ ഞാൻ ആരാധിക്കുന്നു /നിന്തിരുവടിയിലുള്ള പ്രേമംകൊണ്ടു മനസ്സിനുകുളുർമയോടുകൂടിയിരിക്കുകയെന്ന ഭക്തിയോഗം എനിക്ക് എല്ലാ നേരത്തും അഭിവൃദ്ധിപ്പെട്ടുകൊണ്ടുവരേണമേ .






ശ്ലോകം :- 94 / 10
******************
ഐക്യം തേ ദാനോഹോമവ്രതനിയമതപസ്സാങ്ഖ്യയോഗൈർദുരാപം ത്വത്സംഗേനൈവ ഗോപ്യഃ കില സുകൃതിതമാഃ പ്രാപുരാനന്ദസാന്ദ്രം ഭക്തേഷ്വന്യേഷു ഭൂയസ്സ്വപി ബഹുമനുഷേ ഭക്തിമേവ ത്വമാസാം തന്മേ ത്വദ്ഭക്തിമേവ ദൃഢയ ഹര ഗദാങ്കൃഷ്ണ വാതാലയേശ
അർത്ഥം :-
************
ഗുരുവായുപുരേശാ !ശ്രീകൃഷ്ണപരമാത്മാവേ !ധ്യാനം ,ഹോമം ,വ്രതം ,നിയമം ,തപസ്സു ,യോഗം എന്നിവയെകൊണ്ട് നിന്തിരുവടിയിൽ ഐക്യം പ്രാപിക്കുക എന്നത് വളരെ കഷ്ടമേറിയതാണു.ഏറ്റവും പുണ്യം ചെയ്തവരായ ഗോപികൾ നിന്തിരുവടിയോടുള്ള സംസറ്ഗ്ഗം കൊണ്ടുതന്നെ ആനന്ദപരിപൂർണമായ അപ്രകാരമുള്ള ഐക്കയത്തെ പ്രാപിച്ചുവത്രെ .നിന്തിരുവടി മറ്റുള്ള ഭക്തന്മാർ വളരെയേറെയുണ്ടായിരുന്നിട്ടും ഈ ഗോപിമാരുടെ ഭക്തിയെ തന്നെയാണുബഹുമാനിക്കുന്നത് .എന്നാലും എനിക്ക് നിന്തിരുവടിയിലുള്ള ഭക്തിയെയും ദൃഢമുള്ളതാക്കി രോഗങ്ങളെയും ഇല്ലാതാക്കേണമേ .












ശ്രീമദ് നാരായണീയം തത്വ ജ്ഞാനോൽപ്പത്തിപ്രകാര വർണ്ണനം
എന്ന തൊണ്ണൂറ്റിനാലാം ദശകം സമാപ്തം.












ഓം നമോ നാരായണായ
No comments:
Post a Comment