ശ്ലോകം :- 68 / 1
****************
തവ വിലോകനാദ് ഗോപികാജനാഃ
പ്രമദസംകുലാഃ പങ്കജേക്ഷണ!
അമൃതധാരയാഃ സംപ്ലുതാ ഇവ
സ്തിമിതതാം ദധുഃ ത്വത്പുരോഗതാഃ
അർത്ഥം :-
***********
ഹേ കമലാക്ഷ ! ആ ഗോപസ്ത്രീകള് അങ്ങയെ ദര്ശിച്ചതുകൊണ്ട് ആനന്ദപരവശരായി അമൃതധാരയാലഭിഷേകം ചെയ്യപ്പെട്ടവരെന്നതുപോലെ നിന്തിരുവടിയുടെ മുമ്പില് സ്തബ്ധരായ് നിന്നുപോയി.






ശ്ലോകം :- 68 / 2
******************
തദനു കാചന ത്വത്കരാംബുജം
സപദി ഗൃഹ്ണതി നിര്വ്വിശങ്കിതം
ഘനപയോധരേ സന്നിധായ സാ
പുളകസംവൃതാ തസ്ഥുഷി ചിരം
അർത്ഥം :-
************
അനന്തരം ഒരു ഗോപസുന്ദരി നിന്തിരുവടിയുടെ കരകമലത്തെ പെട്ടെന്നു കടന്നു പിടിച്ച് അല്പംപോലും സംശയിക്കാതെ ഇടതൂര്ന്നു തിങ്ങിനിന്നിരുന്ന കുച കൂംഭങ്ങളില് ചേര്ത്തമര്ത്തിവെച്ച്കൊണ്ട് അവള് രോമാഞ്ചമണിഞ്ഞുകൊണ്ട് വളരെ നേരം നിന്ന നിലയില്തന്നെ നിന്നുപോയി.






ശ്ലോകം :- 68 / 3
*****************
തവ വിഭോ! പരാ കോമളം ഭുജം
നിജഗളാന്തരേ പര്യവേഷ്ടയത്
ഗളസമുദ്ഗതം പ്രാണമാരുതം
പ്രതിനിരുന്ധതിവാതി ഹര്ഷുലാ
അർത്ഥം :-
**********
ഹേ ഭഗവന്! വേറൊരുത്തി വര്ദ്ധിച്ച സന്തോഷത്തോടുകൂടിയവളായി നിന്തിരുവടിയുടെ മനോഹരമായ കൈയിനെ കണ്ഠദേശത്തില്നിന്നും ഉയര്ന്നുപോരുന്ന പ്രാണ വായുവിനെ തടുത്തു നിര്ത്തുന്നതിന്നോ എന്നു തോന്നുമാറ് തന്റെ കഴുത്തില് ചേര്ത്ത് ചുറ്റിപ്പിടിച്ചു.






ശ്ലോകം :- 68 / 4
*****************
അപഗതത്രപാ കാപി കാമിനീ
തവ മുഖാംബുജാത് പൂഗചര്ച്ചിതം
പ്രതിഗൃഹയ്യ തദ് വക്ത്രപങ്കജേ
നിദധതി ഗതാ പൂര്ണ്ണകാമതാം.
അർത്ഥം :-
***********
വേരൊരു തരുണീമണി അല്പംപോലും സങ്കോചംകൂടാതെ നിന്തിരുവടിയുടെ മുഖകമലത്തില്നിന്നും താംബൂലചര്വണത്തെ നിര്ബന്ധിച്ചുവാങ്ങി അതിനെ തന്റെ വായ്ക്കകത്ത് നിക്ഷേപിച്ചുകൊണ്ട് നിര്വൃതികൊണ്ടു.






ശ്ലോകം :- 68 / 5
*****************
വികരുണോ വനേ സംവിഹായ മാം
അപഗതോസി കാ ത്വാമിഹ സ്പൃശേത് ?
ഇതി സരോഷയാ താവദേകയാ
സജലലോചനം വീക്ഷിതോ ഭവാന്
അർത്ഥം :-
************
നിര്ദയനായി എന്നെ കാട്ടില് വിട്ടിട്ട് കടന്നുപോയില്ലെ? ഇനിയരാണ് അങ്ങയെ തൊടുന്നത് ? എന്നിങ്ങിനെ പറഞ്ഞുകൊണ്ട് അത്രയധികം കോപത്തോടുകൂടിയവളായ ഒരുത്തിയാല് കണ്ണീര് നിറഞ്ഞ കണ്ണുകളോടെ നിന്തിരുവടി വീക്ഷിക്കപ്പെട്ടു.






ശ്ലോകം :- 68 / 6
*****************
ഇതി മുദാകുലൈഃ വല്ലവീജനൈഃ
സമമുപാഗതോ യാമുനേ തടേ
മൃദുകുചാംബരൈഃ കല്പിതാസനേ
ഘുസൃണഭാസുരേ പര്യശോഭഥാഃ
അർത്ഥം :-
************
ഇപ്രകാരം ആനന്ദപരവശരായ ഗോപസ്ത്രീകളോടുകൂടി യമുനാനദീതീരത്തില് സമ്മേളിച്ച നിന്തിരുവടി കുങ്കുമംകൊണ്ടു ശോഹിക്കുന്ന മൃദുവായ കചപടങ്ങളാല് തയ്യാറാക്കപ്പെട്ട ഇരിപ്പിടത്തില് ഏറ്റവും പ്രശോഭിച്ചു.






ശ്ലോകം :- 68 / 7
*****************
കതിവിധാ കൃപാ കേപി സര്വ്വതോ
ധൃതദയോദയാഃ, കേചിദാശ്രിതേ,
കതിചിദീദൃശ മാദൃശേഷ്വപീതി
അഭിഹിതോ ഭവാന് വല്ലവീജനൈഃ
അർത്ഥം :-
************
കാരുണ്യം എന്നതു എത്ര വിധത്തിലാണ്? ചില ആളുകള് എല്ലാവരിലും മറ്റുചിലര് ആശ്രയിക്കുന്നവരിലും ദയയുള്ളവരായിരിക്കുന്നു; എന്നാല് വെറേ ചിലര് ഞങ്ങളെപോലെ സര്വാത്മനാ ആശ്രയിക്കുന്നവരില്കൂടി നിന്തിരുവടിയെപോലെ നിര്ദയന്മാരായിരിക്കുന്നു; എന്നിങ്ങിനെ നിന്തിരുവടി ഗോപസുന്ദരിമാരാല് പരിഭവമായുണര്ത്തിക്കപ്പെട്ടു.






ശ്ലോകം :- 68 / 8
*****************
അയി കുമാരികാ ! നൈവ ശങ്ക്യതാം
കഠിനതാ മയി പ്രേമകാതരേ
മയി തു ചേതസോ വോഽനുവൃത്തയേ
കൃതമിദം മയാ ഇത്യുചിവാന് ഭവാന്
അർത്ഥം :-
************
അല്ലേ യുവതികളേ! പ്രണയപരവശനായ എന്നില് ഹൃദയകാഠിന്യം ഒരിക്കലും സംശയിക്കപ്പെടേണ്ട. എന്നില് നിങ്ങളുടെ മനസ്സു വിട്ടകന്നുപോകാതെ സുസ്ഥിരമായിരിക്കുന്നതിന്നുവേണ്ടിത്തന്നെയാണ് ഇപ്രകാരം എന്നാല് ചെയ്യപ്പെട്ടത് എന്നിങ്ങിനെ നിന്തിരുവടി സമാധാനിപ്പിച്ചു.






ശ്ലോകം :- 68 / 9
*****************
അയി ! നിശമ്യതാം ജീവവല്ലഭാഃ,
പ്രിയതമോ ജനോ നേദൃശോ മമ
തദിഹ രമ്യതാം രമ്യയാമിനീഷു
അനുപരോധമിത്യാലപോ വിഭോ !
അർത്ഥം :-
*************
പ്രാണപ്രിയമാരേ ! കേട്ടുകോള്വിന് ! എനിക്ക് ഇതുപോലെയുള്ള പ്രേമസര്വ്വസ്വങ്ങള് ഇല്ലവേയില്ല. അതിനാല് ഈ മനോഹരമായ യമുനാതീരങ്ങളില് ചന്ദ്രികാ സുന്ദരമായ രാത്രികളില് നിര്ബാധം രമിച്ചുകൊള്വിന് ! എന്നിങ്ങിനെ, ഭഗവാനേ ! നിന്തിരുവടി അരുളിചെയ്തു.






ശ്ലോകം :- 68 / 10
*******************
ഇതി ഗിരാധികം മോദമേദുരൈഃ
വ്രജവധുജനൈഃ സാകമാരമന്
കലിതകൗതുകോ രാസഖേലനേ
ഗുരുപുരീപതേ ! പാഹി മാം ഗദാത്
അർത്ഥം :-
************
ഇപ്രകാരമുള്ള വാക്കുകൊണ്ട് ഏറ്റവുംമധികം സന്തുഷ്ടരായ ഗോപതരുണിമാരോടുകൂടി രമിക്കുന്നവനായി രാസക്രീഡയില് ഉത്സാഹം കൈക്കൊണ്ട നിന്തിരുവടി മരുത്പുരാധീശ്വര ! എന്നെ രോഗത്തില്നിന്നു രക്ഷിക്കേണമേ !












ശ്രീമദ് നാരായണീയം ആനന്ദപാരവശ്യവും പ്രണയകോപവര്ണ്ണനവും എന്ന അറുപത്തെട്ടാം ദശകം സമാപ്തം












ഓം നമോ നാരായണായ
No comments:
Post a Comment