ഭഗവാന്റെ മഥുരാപ്രസ്ഥാനവര്ണ്ണനം
ശ്ലോകം :- 73 / 1
*****************
നിശമയ്യ തവാഥ യാനവര്ത്താം
ഭൃശമാര്ത്താഃ പശുപാലബാലികാസ്താഃ
കിമിദം കിമിദം കഥം ന്വിതീമാഃ
സമവേതാഃ പരിദേവിതാന്യകുര്വ്വന്
അർത്ഥം :-
************
അനന്തരം നിന്തിരുവടിയുടെ മഥുരാപുരിയിലേക്കുള്ള യാത്രയെപറ്റിയെ വര്ത്തമാനത്തെ കേട്ടിട്ട് ആ ഗോപകന്യകമാര് ഏറ്റവും ദുഃഖിതരായി; ഇവര് ഒന്നിച്ചുചേര്ന്നു ഇതെന്താണ് ? ഇതെന്താണ് ? എന്നിങ്ങിനെ വിലാപങ്ങള് തുടങ്ങി.






ശ്ലോകം :- 73 / 2
****************
കരുണാനിധിരേഷ നന്ദസൂനുഃ
കഥമസ്മാന് വിസൃജേദനന്യനാഥാഃ ?
ബത! നഃ കിമു ദൈവമേവമാസീത്
ഇതി താസ്ത്വാദ് ഗതമാനസാ വിലേപുഃ
അർത്ഥം :-
************
ദയാനിധിയായിരിക്കുന്ന ഈ നന്ദാത്മജന് മറ്റൊരു ശരണമില്ലാത്തവരായിരിക്കുന്ന നമ്മളെ എങ്ങിനെ വിട്ടിട്ടു പോകും? നമ്മുടെ വിധി ഇങ്ങിനെയായിത്തിര്ന്നുവല്ലൊ കഷ്ടംതന്നെ?! എന്നിങ്ങിനെ നിന്തിരുവടിയില് ലയിച്ച മനസ്സോടുകൂടിയവരായ ആ സുന്ദരിമാര് വിലപിച്ചു.






ശ്ലോകം :- 73 / 3
*****************
ചരമപ്രഹരേ പ്രതിഷ്ഠമാനഃ
സഹ പിത്ര നിജമിത്രമണ്ഡലൈശ്ച
പരിതാപഭരം നിതംബിനീനാം
ശമയിഷ്യന് വ്യമുചഃ സഖായമേകം
അർത്ഥം :-
************
രാത്രിയുടെ അവസാനത്തില് അച്ഛനായ നന്ദഗോപനോടും തന്റെ സ്നേഹിതന്മാരോടുംകൂടി പുറപ്പെടുന്നവനായ നിന്തിരുവടി ഗോപാംഗനമാരുടെ വര്ദ്ധിച്ച വ്യസനത്തെ ശമിപ്പിക്കുന്നതിന്നായി ഒരു സ്നേഹിതനെ പറഞ്ഞയച്ചു.






ശ്ലോകം :- 73 / 4
*****************
അചിരാദുപയാമി സന്നിധിം വോ
ഭവിതാ സാധു മയൈവ സംഗമശ്രീഃ
അമൃതാംബുനിധൗ നിമജ്ജയിഷ്യേ
ദ്രുതിമിത്യാശ്വസിതാ വധൂരകാര്ഷീഃ
അർത്ഥം:-
***********
നിങ്ങളുടെ അടുക്കലേക്കു താമസിയാതെതന്നെ ഞാന് വരാം. എന്നോടുകൂടിത്തന്നെ സംഗമസൗഖ്യം നിങ്ങള്ക്കു വഴിപോലെ സംഭവിക്കുന്നതാണ്. അമൃതസമുദ്രത്തില് ഉടനെതന്നെ മുഴുകിക്കാം എന്നിങ്ങിനെ ഗോപാംഗനമാരെ ആശ്വസിപ്പിച്ചു.






ശ്ലോകം :- 73 / 5
*****************
സവിഷാദഭരം സയാച്ഞമുച്ചൈഃ
അതിദൂരം വനിതാഭിരീക്ഷ്യമാണഃ
മൃദു തദ്ദിശി പാതയന്നപാംഗാന്
സബലോക്രൂരരഥേന നിര്ഗ്ഗതോഭൂഃ
അർത്ഥം:-
***********
വര്ദ്ധിച്ച വ്യസനത്തോടും പ്രാര്ത്ഥനയോടും തലയുയര്ത്തി വളരെ ദൂരത്തോളം സ്ത്രീകളാല് ദര്ശിക്കപ്പെടുന്നവനായി അവര് നിന്നിരുന്ന ദിക്കിലേക്കായി മന്ദമായി കടാക്ഷങ്ങളെ വര്ഷിച്ചുകൊണ്ടു ബലരാമനോടുകൂടിയ നിന്തിരുവടി അക്രൂരന്റെ തേരില് കയറി യാത്രയായി.






ശ്ലോകം :- 73 / 6
*****************
അനസാ ബഹുലേന വല്ലവാനാം
മനസാ ചാനുഗതോഥ വല്ലഭാനാം
വനമാര്ത്തമൃഗം വിഷണ്ണവൃക്ഷം
സമതീതോ മയുനാതടീമയാസീഃ
അർത്ഥം:-
************
അനന്തരം ഗോപന്മാരുടെ വളരെയേറെ വണ്ടികളാലും പ്രിയതമമാരായ ഗോപാംഗനമാരുടെ ഹൃദയങ്ങളാലും അനുഗമിക്കപ്പെട്ടവനായ നിന്തിരുവടി ദുഃഖിക്കുന്ന മൃഗങ്ങളോടുകൂടിയതായും വിഷാദത്തോടുകൂടിയ വൃക്ഷങ്ങളോടുകൂടിയതായുമിരിക്കുന്ന വൃന്ദാവനത്തെ കടന്നു യമുനാനദീതീരത്തെ പ്രാപിച്ചു.






ശ്ലോകം :- 73 / 7
****************
നിയമായ നിമജ്ജ്യ വാരിണി ത്വാം
അഭിവീക്ഷ്യാഥ രഥേപി ഗാന്ദിനേയഃ
വിവശോജനി, കിം ന്വിദം വിഭോസ്തേ
നനു ചിത്രാം ത്വവലോകനം സമന്താത് !
അർത്ഥം:-
***********
അക്രൂരന് നിത്യകര്മ്മം ചെയ്യുന്നതിനായി യമുനാനദീജലത്തിലിറങ്ങി സ്നാനംചെയ്യവേ നിന്തിരുവടിയെ അവിടേയും അനന്തരം തേരിലും ദര്ശിച്ചിട്ട് ആശ്ചര്യ്യഭരിതനായി ഭവിച്ചു. പ്രഭുവായ അങ്ങയുടെ അകത്തും പുറത്തും സാര്വ്വത്രികമായ ഈ ദര്ശനം ആശ്ചര്യ്യകരംതന്നെയല്ലെ !






ശ്ലോകം :- 73 / 8
****************
പുനരേഷ നിമജ്ജ്യ പുണ്യശാലീ
പുരുഷം ത്വാം പരമം ഭുജംഗഭോഗേ
അരികംബുഗദാംബുജൈഃസ്ഫുരന്തം
സുരസിദ്ധൗഘപരീതമാലുലോകേ
അർത്ഥം:-
***********
സുകൃതംചെയ്തവനായ ഈ അക്രൂരന് വീണ്ടും മുങ്ങിയപ്പോള് നിന്തിരുവടിയെ ആദിശേഷതല്പത്തില് ചക്രം, ശംഖം, ഗദ, പങ്കജം എന്നിവയാല് പ്രശോഭിക്കുന്നവനും സുരസിദ്ധസംഘങ്ങളാല് പരിസേവിക്കപ്പെട്ടവനുമായി പരമപുരുഷസ്വരൂപത്തില് ദര്ശിച്ചു.






ശ്ലോകം :- 73 / 9
*****************
സ തദാ പരമാത്മ സൗഖ്യസിന്ധൗ
വിനിമഗ്നഃ പ്രണുവന് പ്രകാരഭേദൈഃ
അവിലോക്യ പുനശ്ച ഹര്ഷസിന്ധോഃ
അനുവൃത്താ പുളകാവൃതോ യയൗ ത്വാം
അർത്ഥം :-
************
ആ അക്രൂരന് അപ്പോള് പരമാനന്ദസമുദ്രത്തില് മുഴുകിയവനായ് സഗുണനിര്ഗുണഭേദങ്ങളാല് സ്തുതിച്ചുകൊണ്ട് പിന്നീടു ആ സ്വരൂപത്തെ കാണതായപ്പോള് ആനന്ദസമുദ്രത്തിന്റെ അനുവര്ത്തനംകൊണ്ട് രോമാഞ്ച മണിഞ്ഞവനായി നിന്തിരുവടിയുടെ അടുക്കലേക്കു തിരിച്ചുവന്നു.






ശ്ലോകം :- 73 / 10
*******************
കിമു ശീതളിമാ മഹാന് ജലേ ? യത്
പുളകോസാവിതി ചോദിതേന തേന
അതിഹര്ഷനിരുത്തരേണ സാര്ദ്ധം
രഥവാസി പാവനേശ ! പാഹി മാം ത്വം.
അർത്ഥം :-
************
വെള്ളത്തില് വളരെ തണുപ്പു ഉണായിരുന്നുവോ? ഈ രോമാങ്ങള് തണുപ്പുകൊണ്ട് ഉയര്ന്നുനില്ക്കുന്നതിനായി കാണപ്പെടുന്നുവല്ലോ എന്നിങ്ങിനെ ചോദിക്കപ്പെട്ടവനായി സന്തോഷാധിക്യത്താല് മറുപടി പറയുവാന് സാധിക്കാത്തവനായിരിക്കുന്ന ആ അക്രൂരനോടുകൂടി തേരിലിരുന്നരുളുന്ന നിന്തിരുവടി ഹേ ഗുരുവായൂരപ്പ! എന്നെ രക്ഷിച്ചാലും.












ശ്രീമദ് നാരായണീയം ഭഗവതോ മഥുരപ്രസ്ഥാനവര്ണ്ണനം എന്ന എഴുപത്തിമൂന്നാം ദശകം സമാപ്തം












ഓം നമോ നാരായണായ
No comments:
Post a Comment